സിപിഎം കയ്യേറ്റത്തിൽ നഷ്ടമായത് ക്ഷേത്രഭൂമിയിലെ 25 സെന്റ് സ്ഥലം; ഹൈക്കോടതി ഉത്തരവ് പ്രകാരം സ്ഥലം തിരികെ അളന്നു നൽകിയത് റവന്യൂ അധികൃതരും; ക്ഷേത്രമുറ്റത്ത് പാർട്ടി കൊടികുത്താൻ അനുവദിക്കാത്തതിനാൽ വിരോധം കൂടി; തിറ നടക്കവേ ഇന്നലെ രാത്രി വീട്ടിൽ കയറി വെട്ടിയത് സിപിഎം ഗുണ്ടാ സംഘം; നൂറു കണക്കിന് പേർ നോക്കി നിന്നെങ്കിലും ഭാഗിക കാഴ്ചശക്തിയുള്ള ആളെ രക്ഷിക്കാൻ ഒരാൾ പോലും വന്നില്ല; വധശ്രമം നടന്നത് ശൈലജ ടീച്ചറുടെ ഭർത്താവിനെതിരെ കേസ് നൽകിയ രാമചന്ദ്രന് നേരെ
എം മനോജ് കുമാർ
കണ്ണൂർ: മന്ത്രി ശൈലജ ടീച്ചറുടെ ഭർത്താവ് ഭാസ്ക്കരൻ മാസ്റ്റർ മട്ടന്നൂർ മുൻസിപ്പൽ ചെയർമാൻ ആയിരിക്കെ ഭാസ്ക്കരന് എതിരെ കേസ് നൽകിയ ആർ.എം.രാമചന്ദ്രന് നേരെ സിപിഎം ആക്രമണം. രാമചന്ദ്രന്റെ വീട് സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഉൾപ്പെടുന്ന മട്ടന്നൂർ രയരോത്ത് ക്ഷേത്രത്തിൽ തിറ നടന്നുകൊണ്ടിരിക്കെയാണ് സിപിഎം അക്രമി സംഘം ഇന്നലെ രാത്രി പത്ത് മണിയോടെ രാമചന്ദ്രനെ ആക്രമിച്ചത്. ഭാഗികമായി മാത്രം കാഴ്ചശക്തിയുള്ള രാമചന്ദ്രന് നേർക്കാണ് ആക്രമണം നടന്നത്. തിറയിൽ പങ്കെടുക്കാനെത്തിയ നൂറു കണക്കിന് പേർ നോക്കി നിൽക്കെയാണ് കമ്പിപ്പാര വരെ ഉപയോഗിച്ചുള്ള ആക്രമണം നടന്നത്. ഗുരുതരമായി പരുക്കേറ്റ രാമചന്ദ്രൻ തലശ്ശേരി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
സിപിഎം ഗുണ്ടാ സംഘത്തിന്റെ ഇരുമ്പ് വടികൊണ്ടുള്ള ആക്രമണത്തിൽ തലക്ക് ആഴത്തിൽ മുറിവേൽക്കുകയും ദേഹമാസകലം മർദ്ദനമേൽക്കുകയും ചെയ്തിട്ടുണ്ട്. മുൻവൈരാഗ്യം വച്ചാണ് സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയത് എന്നാണ് അറിയാൻ സാധിച്ചത്. 2004 നു നടന്ന സിപിഎം വധശ്രമത്തിൽ രാമചന്ദ്രന് ഗുരുതരമായി പരുക്കേൽക്കുകയും കുറെനാൾ ആശുപത്രിയിൽ കിടക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം നടക്കുന്ന രണ്ടാമത് വധശ്രമാണ് ഇന്നലെ സിപിഎം നടത്തിയത്. സിപിഎം പ്രവർത്തകർ നടത്തുന്ന ആക്രമങ്ങൾക്കെതിരെ കൂത്തുപറമ്പ് കോടതിയിൽ രാമചന്ദ്രൻ കേസ് നൽകിയിട്ടുണ്ട്. പ്രതിസ്ഥാനത്തുള്ളവർ ക്ഷേത്രത്തിൽ കയറരുത് എന്ന് ഇഞ്ചക്ഷൻ ഓർഡറുമുണ്ട്. ഈ ഓർഡർ നിലനിൽക്കെയാണ് പ്രതിസ്ഥാനത്തുള്ളവർ വീട്ടിൽ കയറി രാമചന്ദ്രന് നേരെ ആക്രമണം നടത്തിയത്.
വീടിരിക്കുന്ന ക്ഷേത്രപറമ്പിലെ ഇരുപത്തിയഞ്ചു സെന്റ് സ്ഥലം രാമചന്ദ്രനും കുടുംബത്തിനും നഷ്ടമായിരുന്നു. ഭാസ്ക്കരൻ മാസ്റ്റർ മുൻസിപ്പൽ ചെയർമാനായിരിക്കുമ്പോഴാണ് ഈ സ്ഥലത്തിൽ സിപിഎം കയ്യേറ്റം നടക്കുന്നത്. വീടിനു നാല് വശവും നടന്ന കയ്യേറ്റത്തിലാണ് സ്ഥലം നഷ്ടമായത്. റോഡിനു വേണ്ടിയാണ് രാമചന്ദ്രന്റെ അനുമതി വാങ്ങാതെ സ്ഥലം സിപിഎം കവർന്നെടുത്തത്. തുടർന്ന് ഹൈക്കോടതിയിൽ കേസ് നൽകി സ്ഥലം ഇദ്ദേഹം തിരികെ പിടിച്ചിരുന്നു. ഇതിൽ സിപിഎം കടുത്ത വിരോധത്തിലായിരുന്നു. ഇതിനെ തുടർന്ന് നിരന്തര വിരോധമാണ് രാമചന്ദ്രൻ നേരിട്ടത്. സിപിഎം ആക്രമണത്തെ തുടർന്ന് നിരവധി പരാതികൾ മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ രാമചന്ദ്രൻ നൽകിയിട്ടുണ്ട്. പക്ഷെ ഇതിലൊന്നും കാര്യമായ നടപടികൾ പൊലീസിന്റെ ഭാഗത്ത് നിന്നും വന്നിരുന്നില്ല. ഇന്നലെ കൂത്ത്പറമ്പ് മുൻസിപ്പൽ കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് വാങ്ങിയിരിക്കെയാണ് ആക്രമണം നടക്കുന്നത്. സിപിഎം സ്വാധീനം കാരണം മട്ടന്നൂർ പൊലീസ് ഒരു നടപടിയും സ്വീകരിക്കാത്തത് കാരണമാണ് ഇന്നലെ നടന്ന ആക്രമണമെന്നാണ് രാമചന്ദ്രൻ മറുനാടനോട് പറഞ്ഞത്.
ക്ഷേത്രത്തിൽ തെയ്യം നടന്നുവരുകയാണ്. രാമചന്ദ്രനാണ് കാരണവർ. പക്ഷെ സിപിഎം ഭീഷണി കാരണം ഉത്സവത്തിൽ പങ്കെടുക്കാൻ രാമചന്ദ്രന് സാധിച്ചിരുന്നില്ല. 2004-ലെ വധശ്രമത്തിനു ശേഷം രാമചന്ദ്രന് താൻ കാരണവരായ ക്ഷേത്രത്തിന്റെ ഉത്സവത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് കോടതി ഉത്തരവ് വഴി പൊലീസ് സംരക്ഷണത്തോടെ തിറയിൽ പങ്കെടുക്കാൻ രാമചന്ദ്രൻ എത്തിയതോടെയാണ് ഇന്നലെ രാത്രി ആക്രമണവും നടന്നത്. രാമചന്ദ്രന് പ്രൊട്ടക്ഷൻ നൽകാൻ കൂത്തുപറമ്പ് കോടതി ഉത്തരവിട്ടിരുന്നു. അത് പ്രകാരം ഇന്നലെ മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ എത്തിയതാണ്. പൊലീസ് സംരക്ഷണമില്ലാതെ തിറയിൽ പങ്കെടുക്കാൻ കഴിയില്ലാ എന്നാണ് മട്ടന്നൂർ പൊലീസ് പറഞ്ഞത്. പക്ഷെ ഒരു കുഴപ്പവും വരില്ല. നിങ്ങൾക്ക് പോകാം എന്നാണ് പൊലീസ് പറഞ്ഞത്. ഇങ്ങനെ പൊലീസ് സംരക്ഷണമില്ലാതെ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് ആക്രമണം നടന്നത്. ഇതിൽ പൊലീസിന്റെ ഒത്തുകളികൂടിയുണ്ട് എന്നാണ് രാമചന്ദ്രൻ മറുനാടനോട് പറഞ്ഞത്. കോടതി ഉത്തരവ് പ്രകാരം പൊലീസ് സംരക്ഷണം നൽകിയിരുന്നെങ്കിൽ തനിക്ക് നേരെ ആക്രമണം നടക്കില്ലായിരുന്നു. രാമചന്ദ്രൻ പറയുന്നു.
ക്ഷേത്രഭൂമി തട്ടിയെടുക്കാൻ സിപിഎം നടത്തിയ നിരന്തര ശ്രമങ്ങൾ നിയമവഴിയിലൂടെ രാമചന്ദ്രൻ തടഞ്ഞതാണ് സിപിഎം പ്രകോപിതരാകാൻ കാരണം. 2004 മുതൽ നടന്നു വരുന്ന പ്രശ്നങ്ങളെ തുടർന്നാണ് രണ്ടു തവണ വധോധ്യമം രാമചന്ദ്രന് നേരെ സിപിഎം നടത്തിയത്. ക്ഷേത്രമുറ്റത്ത് സിപിഎം കൊടിയുയർത്തുന്നത് രാമചന്ദ്രൻ തടഞ്ഞു. ക്ഷേത്ര ഭൂമി കയ്യേറാനുള്ള ശ്രമങ്ങൾ കോടതി വഴി തടഞ്ഞു. സിപിഎം ബലമായി കവർന്നെടുത്ത 25 സെന്റ് സ്ഥലം രാമചന്ദ്രന് തന്നെ അളന്നു നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘമാണ് അളന്നു ഭൂമി തിരികെ നൽകിയത്. പക്ഷെ ഇപ്പോഴും കയ്യേറ്റം നടക്കുകയാണെന്നാണ് രാമചന്ദ്രൻ പറഞ്ഞത്. സഹായിക്കേണ്ട പൊലീസ് സഹായിക്കുന്നില്ല. ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് രാമചന്ദ്രൻ നേരിടുന്നത്. നിരന്തരം ആക്രമണവും കയ്യേറ്റവുമാണ് നേരിടുന്നത്. പരാതിപ്പെട്ടാൽ ഒരു ഗുണവുമില്ല. ഒടുവിൽ കോടതിയുടെ ഉത്തരവ് നേടിയാണ് ക്ഷേത്രമുറ്റത്തെത്തി തിറയിൽ പങ്കെടുത്തത്. ഇത് സിപിഎമ്മിനെ പ്രകോപിപ്പിച്ചു. ഇതോടെയാണ് ആക്രമണം നടന്നത്. അനുകൂല കോടതി ഉത്തരവ് വരെ കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് കയറാൻ വിലക്കുള്ളവരാണ് രാമചന്ദ്രന് നേരെ ആക്രമണം നടത്തിയത്.
വിവാഹ മോചിതനായ രാമചന്ദ്രൻ ഒറ്റയ്ക്കാണ് താമസം. മകൻ ഗൾഫിലുമാണ്. ക്ഷേത്ര പറമ്പിലുള്ള വീട്ടിലാണ് താമസിക്കുന്നത്. ഈ വീടിന്റെ മുറ്റത്ത് വച്ചാണ് ആക്രമണം നടന്നത്. തലശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച രാമചന്ദ്രനിൽ നിന്നും മട്ടന്നൂർ പൊലീസ് വന്നു മൊഴിയെടുത്തിട്ടുണ്ട്. രാമചന്ദ്രന് നേരെ ആക്രമണം നടന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൊഴിയെടുത്ത് തിരികെ എത്താതതിനാൽ സംഭവത്തെക്കുറിച്ച് വിശദീകരിക്കാൻ കഴിയില്ലെന്നാണ് പൊലീസ് അറിയിച്ചത്.
Stories you may Like
- മട്ടന്നൂർ നഗരസഭയിൽ കൈയേറ്റവും അനധികൃത കെട്ടിട നിർമ്മാണവും വ്യാപകവും
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- റഹ്മത്തിന്റെയും കുഞ്ഞിന്റെയും വിയോഗത്തിൽ കണ്ണീരണിഞ്ഞ് മട്ടന്നൂർ
- നിർണ്ണായക നീക്കങ്ങളിൽ എൻഐഎ; എസ് ഡി പി ഐ കേന്ദ്രങ്ങളിൽ റെയ്ഡിനും സാധ്യത
- ട്രെയിനിലെ ആസൂത്രിത ആക്രമണത്തിൽ ജീവൻ പോയത് കണ്ണൂരുകാർക്ക്
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്