Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിപിഎം കയ്യേറ്റത്തിൽ നഷ്ടമായത് ക്ഷേത്രഭൂമിയിലെ 25 സെന്റ് സ്ഥലം; ഹൈക്കോടതി ഉത്തരവ് പ്രകാരം സ്ഥലം തിരികെ അളന്നു നൽകിയത് റവന്യൂ അധികൃതരും; ക്ഷേത്രമുറ്റത്ത് പാർട്ടി കൊടികുത്താൻ അനുവദിക്കാത്തതിനാൽ വിരോധം കൂടി; തിറ നടക്കവേ ഇന്നലെ രാത്രി വീട്ടിൽ കയറി വെട്ടിയത് സിപിഎം ഗുണ്ടാ സംഘം; നൂറു കണക്കിന് പേർ നോക്കി നിന്നെങ്കിലും ഭാഗിക കാഴ്ചശക്തിയുള്ള ആളെ രക്ഷിക്കാൻ ഒരാൾ പോലും വന്നില്ല; വധശ്രമം നടന്നത് ശൈലജ ടീച്ചറുടെ ഭർത്താവിനെതിരെ കേസ് നൽകിയ രാമചന്ദ്രന് നേരെ

സിപിഎം കയ്യേറ്റത്തിൽ നഷ്ടമായത് ക്ഷേത്രഭൂമിയിലെ 25 സെന്റ് സ്ഥലം; ഹൈക്കോടതി ഉത്തരവ് പ്രകാരം സ്ഥലം തിരികെ അളന്നു നൽകിയത് റവന്യൂ അധികൃതരും; ക്ഷേത്രമുറ്റത്ത് പാർട്ടി  കൊടികുത്താൻ അനുവദിക്കാത്തതിനാൽ വിരോധം കൂടി; തിറ നടക്കവേ ഇന്നലെ രാത്രി വീട്ടിൽ കയറി വെട്ടിയത് സിപിഎം ഗുണ്ടാ സംഘം; നൂറു കണക്കിന് പേർ നോക്കി നിന്നെങ്കിലും ഭാഗിക കാഴ്ചശക്തിയുള്ള ആളെ രക്ഷിക്കാൻ ഒരാൾ പോലും വന്നില്ല; വധശ്രമം നടന്നത് ശൈലജ ടീച്ചറുടെ ഭർത്താവിനെതിരെ കേസ് നൽകിയ രാമചന്ദ്രന് നേരെ

എം മനോജ് കുമാർ

കണ്ണൂർ: മന്ത്രി ശൈലജ ടീച്ചറുടെ ഭർത്താവ് ഭാസ്‌ക്കരൻ മാസ്റ്റർ മട്ടന്നൂർ മുൻസിപ്പൽ ചെയർമാൻ ആയിരിക്കെ ഭാസ്‌ക്കരന് എതിരെ കേസ് നൽകിയ ആർ.എം.രാമചന്ദ്രന് നേരെ സിപിഎം ആക്രമണം. രാമചന്ദ്രന്റെ വീട് സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഉൾപ്പെടുന്ന മട്ടന്നൂർ രയരോത്ത് ക്ഷേത്രത്തിൽ തിറ നടന്നുകൊണ്ടിരിക്കെയാണ് സിപിഎം അക്രമി സംഘം ഇന്നലെ രാത്രി പത്ത് മണിയോടെ രാമചന്ദ്രനെ ആക്രമിച്ചത്. ഭാഗികമായി മാത്രം കാഴ്ചശക്തിയുള്ള രാമചന്ദ്രന് നേർക്കാണ് ആക്രമണം നടന്നത്. തിറയിൽ പങ്കെടുക്കാനെത്തിയ നൂറു കണക്കിന് പേർ നോക്കി നിൽക്കെയാണ് കമ്പിപ്പാര വരെ ഉപയോഗിച്ചുള്ള ആക്രമണം നടന്നത്. ഗുരുതരമായി പരുക്കേറ്റ രാമചന്ദ്രൻ തലശ്ശേരി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

സിപിഎം ഗുണ്ടാ സംഘത്തിന്റെ ഇരുമ്പ് വടികൊണ്ടുള്ള ആക്രമണത്തിൽ തലക്ക് ആഴത്തിൽ മുറിവേൽക്കുകയും ദേഹമാസകലം മർദ്ദനമേൽക്കുകയും ചെയ്തിട്ടുണ്ട്. മുൻവൈരാഗ്യം വച്ചാണ് സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയത് എന്നാണ് അറിയാൻ സാധിച്ചത്. 2004 നു നടന്ന സിപിഎം വധശ്രമത്തിൽ രാമചന്ദ്രന് ഗുരുതരമായി പരുക്കേൽക്കുകയും കുറെനാൾ ആശുപത്രിയിൽ കിടക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം നടക്കുന്ന രണ്ടാമത് വധശ്രമാണ് ഇന്നലെ സിപിഎം നടത്തിയത്. സിപിഎം പ്രവർത്തകർ നടത്തുന്ന ആക്രമങ്ങൾക്കെതിരെ കൂത്തുപറമ്പ് കോടതിയിൽ രാമചന്ദ്രൻ കേസ് നൽകിയിട്ടുണ്ട്. പ്രതിസ്ഥാനത്തുള്ളവർ ക്ഷേത്രത്തിൽ കയറരുത് എന്ന് ഇഞ്ചക്ഷൻ ഓർഡറുമുണ്ട്. ഈ ഓർഡർ നിലനിൽക്കെയാണ് പ്രതിസ്ഥാനത്തുള്ളവർ വീട്ടിൽ കയറി രാമചന്ദ്രന് നേരെ ആക്രമണം നടത്തിയത്.

വീടിരിക്കുന്ന ക്ഷേത്രപറമ്പിലെ ഇരുപത്തിയഞ്ചു സെന്റ് സ്ഥലം രാമചന്ദ്രനും കുടുംബത്തിനും നഷ്ടമായിരുന്നു. ഭാസ്‌ക്കരൻ മാസ്റ്റർ മുൻസിപ്പൽ ചെയർമാനായിരിക്കുമ്പോഴാണ് ഈ സ്ഥലത്തിൽ സിപിഎം കയ്യേറ്റം നടക്കുന്നത്. വീടിനു നാല് വശവും നടന്ന കയ്യേറ്റത്തിലാണ് സ്ഥലം നഷ്ടമായത്. റോഡിനു വേണ്ടിയാണ് രാമചന്ദ്രന്റെ അനുമതി വാങ്ങാതെ സ്ഥലം സിപിഎം കവർന്നെടുത്തത്. തുടർന്ന് ഹൈക്കോടതിയിൽ കേസ് നൽകി സ്ഥലം ഇദ്ദേഹം തിരികെ പിടിച്ചിരുന്നു. ഇതിൽ സിപിഎം കടുത്ത വിരോധത്തിലായിരുന്നു. ഇതിനെ തുടർന്ന് നിരന്തര വിരോധമാണ് രാമചന്ദ്രൻ നേരിട്ടത്. സിപിഎം ആക്രമണത്തെ തുടർന്ന് നിരവധി പരാതികൾ മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ രാമചന്ദ്രൻ നൽകിയിട്ടുണ്ട്. പക്ഷെ ഇതിലൊന്നും കാര്യമായ നടപടികൾ പൊലീസിന്റെ ഭാഗത്ത് നിന്നും വന്നിരുന്നില്ല. ഇന്നലെ കൂത്ത്പറമ്പ് മുൻസിപ്പൽ കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് വാങ്ങിയിരിക്കെയാണ് ആക്രമണം നടക്കുന്നത്. സിപിഎം സ്വാധീനം കാരണം മട്ടന്നൂർ പൊലീസ് ഒരു നടപടിയും സ്വീകരിക്കാത്തത് കാരണമാണ് ഇന്നലെ നടന്ന ആക്രമണമെന്നാണ് രാമചന്ദ്രൻ മറുനാടനോട് പറഞ്ഞത്.

ക്ഷേത്രത്തിൽ തെയ്യം നടന്നുവരുകയാണ്. രാമചന്ദ്രനാണ് കാരണവർ. പക്ഷെ സിപിഎം ഭീഷണി കാരണം ഉത്സവത്തിൽ പങ്കെടുക്കാൻ രാമചന്ദ്രന് സാധിച്ചിരുന്നില്ല. 2004-ലെ വധശ്രമത്തിനു ശേഷം രാമചന്ദ്രന് താൻ കാരണവരായ ക്ഷേത്രത്തിന്റെ ഉത്സവത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് കോടതി ഉത്തരവ് വഴി പൊലീസ് സംരക്ഷണത്തോടെ തിറയിൽ പങ്കെടുക്കാൻ രാമചന്ദ്രൻ എത്തിയതോടെയാണ് ഇന്നലെ രാത്രി ആക്രമണവും നടന്നത്. രാമചന്ദ്രന് പ്രൊട്ടക്ഷൻ നൽകാൻ കൂത്തുപറമ്പ് കോടതി ഉത്തരവിട്ടിരുന്നു. അത് പ്രകാരം ഇന്നലെ മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ എത്തിയതാണ്. പൊലീസ് സംരക്ഷണമില്ലാതെ തിറയിൽ പങ്കെടുക്കാൻ കഴിയില്ലാ എന്നാണ് മട്ടന്നൂർ പൊലീസ് പറഞ്ഞത്. പക്ഷെ ഒരു കുഴപ്പവും വരില്ല. നിങ്ങൾക്ക് പോകാം എന്നാണ് പൊലീസ് പറഞ്ഞത്. ഇങ്ങനെ പൊലീസ് സംരക്ഷണമില്ലാതെ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് ആക്രമണം നടന്നത്. ഇതിൽ പൊലീസിന്റെ ഒത്തുകളികൂടിയുണ്ട് എന്നാണ് രാമചന്ദ്രൻ മറുനാടനോട് പറഞ്ഞത്. കോടതി ഉത്തരവ് പ്രകാരം പൊലീസ് സംരക്ഷണം നൽകിയിരുന്നെങ്കിൽ തനിക്ക് നേരെ ആക്രമണം നടക്കില്ലായിരുന്നു. രാമചന്ദ്രൻ പറയുന്നു.

ക്ഷേത്രഭൂമി തട്ടിയെടുക്കാൻ സിപിഎം നടത്തിയ നിരന്തര ശ്രമങ്ങൾ നിയമവഴിയിലൂടെ രാമചന്ദ്രൻ തടഞ്ഞതാണ് സിപിഎം പ്രകോപിതരാകാൻ കാരണം. 2004 മുതൽ നടന്നു വരുന്ന പ്രശ്‌നങ്ങളെ തുടർന്നാണ് രണ്ടു തവണ വധോധ്യമം രാമചന്ദ്രന് നേരെ സിപിഎം നടത്തിയത്. ക്ഷേത്രമുറ്റത്ത് സിപിഎം കൊടിയുയർത്തുന്നത് രാമചന്ദ്രൻ തടഞ്ഞു. ക്ഷേത്ര ഭൂമി കയ്യേറാനുള്ള ശ്രമങ്ങൾ കോടതി വഴി തടഞ്ഞു. സിപിഎം ബലമായി കവർന്നെടുത്ത 25 സെന്റ് സ്ഥലം രാമചന്ദ്രന് തന്നെ അളന്നു നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘമാണ് അളന്നു ഭൂമി തിരികെ നൽകിയത്. പക്ഷെ ഇപ്പോഴും കയ്യേറ്റം നടക്കുകയാണെന്നാണ് രാമചന്ദ്രൻ പറഞ്ഞത്. സഹായിക്കേണ്ട പൊലീസ് സഹായിക്കുന്നില്ല. ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് രാമചന്ദ്രൻ നേരിടുന്നത്. നിരന്തരം ആക്രമണവും കയ്യേറ്റവുമാണ് നേരിടുന്നത്. പരാതിപ്പെട്ടാൽ ഒരു ഗുണവുമില്ല. ഒടുവിൽ കോടതിയുടെ ഉത്തരവ് നേടിയാണ് ക്ഷേത്രമുറ്റത്തെത്തി തിറയിൽ പങ്കെടുത്തത്. ഇത് സിപിഎമ്മിനെ പ്രകോപിപ്പിച്ചു. ഇതോടെയാണ് ആക്രമണം നടന്നത്. അനുകൂല കോടതി ഉത്തരവ് വരെ കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് കയറാൻ വിലക്കുള്ളവരാണ് രാമചന്ദ്രന് നേരെ ആക്രമണം നടത്തിയത്.

വിവാഹ മോചിതനായ രാമചന്ദ്രൻ ഒറ്റയ്ക്കാണ് താമസം. മകൻ ഗൾഫിലുമാണ്. ക്ഷേത്ര പറമ്പിലുള്ള വീട്ടിലാണ് താമസിക്കുന്നത്. ഈ വീടിന്റെ മുറ്റത്ത് വച്ചാണ് ആക്രമണം നടന്നത്. തലശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച രാമചന്ദ്രനിൽ നിന്നും മട്ടന്നൂർ പൊലീസ് വന്നു മൊഴിയെടുത്തിട്ടുണ്ട്. രാമചന്ദ്രന് നേരെ ആക്രമണം നടന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൊഴിയെടുത്ത് തിരികെ എത്താതതിനാൽ സംഭവത്തെക്കുറിച്ച് വിശദീകരിക്കാൻ കഴിയില്ലെന്നാണ് പൊലീസ് അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP