തൊഴിലുറപ്പിൽ കോടികൾ കൈയിട്ടു വാരിയവർക്കെല്ലാം പണികൊടുത്തത് ശരവേഗത്തിൽ; അഴിമതിക്കെതിരെ പോരാടുന്നവർക്കെതിരെ ഏതറ്റം വരേയും പോകുമെന്നതിന് തെളിവായി എബി ജോർജിനെതിരായ നടപടി; ഐഐടിയിലെ പിഎച്ച്ഡിക്കാരനെ പുറത്താക്കുന്നത് ഹൈക്കോടതിയെ കബളിപ്പിച്ച്; സോഷ്യൽ ഓഡിറ്റ് ഡയറക്ടർ എബി ജോർജിനെ വീണ്ടും പുറത്താക്കി പിണറായി; ഡൽഹി കലാപം അന്വേഷിക്കാൻ ഉത്തരവിട്ട ജഡ്ജി മുരളീധറിനെ അർധരാത്രി സ്ഥലം മാറ്റിയതിനെ എതിർക്കുന്നവരും കാട്ടിക്കൂട്ടുന്നത് അതൊക്കെ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഡൽഹി കലാപം അന്വേഷിക്കാൻ ഉത്തരവിട്ട ഹൈക്കോടതി ജഡ്ജി എസ്.മുരളീധറിനെ അർധരാത്രി സ്ഥലം മാറ്റിയതിനെ ഇടതുപക്ഷം എതിർക്കും. എന്നാൽ സ്വന്തം കാര്യം വരുമ്പോൾ നടപ്പാക്കുക മോദി മാതൃക തന്നെ. ഡയറക്ടർ തിരഞ്ഞെടുപ്പിൽ ഒന്നാം റാങ്കോടെ പാസ്സായി സോഷ്യൽ ഓഡിറ്റ് ഡയറക്ടറായി വന്ന ഡോ.എബി ജോർജിനെ സർക്കാർ തൽസ്ഥാനത്ത് നിന്നും തെറിപ്പിച്ചത് താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴുമെന്ന ഭയം കൊണ്ടോ? ഏതായാലും അഴിമതിക്കെതിരെ പോരാടുന്നവരെ വേണ്ടെന്ന് പ്രഖ്യാപിക്കുകായണ് പിണറായി സർക്കാർ.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ (കില) അസോഷ്യേറ്റ് പ്രഫസർ ആയിരുന്ന എബി ജോർജിനെ ഡപ്യൂട്ടേഷനിലാണു 3 വർഷത്തേക്ക് സോഷ്യൽ ഓഡിറ്റ് യൂണിറ്റ് ഡയറക്ടറായി നിയമിച്ചത്. സംസ്ഥാനത്താകെ നടക്കുന്ന അഴിമതി കണ്ടെത്തിത്തുടങ്ങിയതോടെ ഇടതു നേതാക്കൾ എബിക്കെതിരെ തിരിഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിൽ സോഷ്യൽ ഓഡിറ്റ് നടത്തി കാശു തട്ടിയവരോട് തിരിച്ച് പിടിക്കാൻ തുടങ്ങിയതോടെ ഉറക്കം നഷ്ടപ്പെട്ട സർക്കാർ പദ്ധതി വിഹിതത്തിലെ കാശ് അടിച്ചു മാറ്റി സുഖിച്ച നേതാക്കൾക്ക് വേണ്ടി എബി ജോർജിനെ തൽസ്ഥാനത്ത് നിന്നും നീക്കിയെന്നതാണ് വസ്തുത. ഡൽഹി ഐഐടിയിൽ നിന്നു പിഎച്ച്ഡി നേടിയ എബി തിരഞ്ഞെടുപ്പിൽ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയാണു സോഷ്യൽ ഓഡിറ്റ് ഡയറക്ടറായത്. ചുമതലയേറ്റതോടെ തൊഴിലുറപ്പ് പദ്ധതിയിൽ വർഷങ്ങളായി നടത്തി പോന്ന അഴിമതിയുടെ കണക്കുകൾ എല്ലാം പുറത്തുകൊണ്ടുവരാൻ എബി ജോർജ് അരയും തലയും മുറുക്കി കളത്തിലിറങ്ങി. ഇതോടെ കോടികളുടെ അഴിമതികളും കള്ളത്തരങ്ങളുമാണ് ദിവസങ്ങൾക്കുള്ളിൽ തന്നെ പുറത്തായത്. ഇങ്ങനെ പോയാൽ കയ്യിട്ട് വാരൽ നടക്കില്ലെന്ന് മാത്രമല്ല അഴിമതിയുടെ കഥകൾ നാണം കെടുത്തും എന്നും പിണറായി സർക്കാരിന് ഉറപ്പായി. ഇതോടെ ഈ ഉദ്യോഗസ്ഥനെ മാറ്റുകയായിരുന്നു.
നിയമപ്രകാരം കാലാവധി പൂർത്തിയാക്കാതെ പുറത്താക്കാനാവില്ല. കിലയിൽ അദ്ദേഹത്തിന്റെ സേവനം അത്യന്താപേക്ഷിതമാണെന്ന കുറിപ്പോടെ ഫയൽ അവിടെ നിന്നു വരുത്തിച്ചു. ഇത് ഉപയോഗിച്ചാണു എബിയെ ആദ്യം മാറ്റിയത്. ഇതിനെതിരെ എബി ഹൈക്കോടതിയെ സമീപിച്ചു. സോഷ്യൽ ഓഡിറ്റ് ഗവേണിങ് ബോഡി പോലും അറിയാതെയാണു തീരുമാനമെന്നായിരുന്നു എബിയുടെ ഹർജിയിൽ പറഞ്ഞിരുന്നത്. സർക്കാർ തീരുമാനം സ്റ്റേ ചെയ്ത കോടതി വിഷയം ഗവേണിങ് ബോഡിയുടെ പരിഗണനയ്ക്കു വിടാൻ കഴിഞ്ഞ 18 ന് ഉത്തരവിട്ടു. സർക്കാരാകട്ടെ ജനുവരി 18 ന് ചേർന്ന ഗവേണിങ് ബോഡിയിൽ എബിയുടെ സേവനം അവസാനിപ്പിക്കുന്നതു ചർച്ച ചെയ്തുവെന്നു വരുത്തിത്തീർത്തു. തുടർന്നാണു വ്യാഴാഴ്ച രാത്രി 9 ന് എബിയെ നീക്കിയത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കേന്ദ്ര തൊഴിലുറപ്പു നിയമം അനുസരിച്ച് ഓഡിറ്റ് ഡയറക്ടറെ നീക്കാൻ തദ്ദേശഭരണ വകുപ്പിന് അധികാരമില്ല. മൂന്ന് വർഷം കാലാവധിയുള്ള ഡയറക്ടറെ പിരിച്ചുവിടണമെങ്കിൽ എൻആർഇജിപിയുടെ സോഷ്യൽ ഓഡിറ്റ് ഭരണസമിതി തീരുമാനിക്കണം. അതു സാധ്യമല്ലെന്നു കണ്ടപ്പോൾ സർക്കാർ വളഞ്ഞ വഴി സ്വീകരിക്കുകയായിരുന്നു ആദ്യം. ഇതിനായി കിലയുടെ ഡയറക്ടർ ഡോ.ജോയ് ഇളമണിനെയും സർക്കാർ അന്ന് കൂട്ടുപിടിച്ചു. ഇതോടെ എബിയുടെ സേവനം കിലയ്ക്ക് അത്യാവശ്യമാണെന്നു പറഞ്ഞ് നവംബർ 28 ന് ഡയറക്ടർ ഡോ.ജോയ് ഇളമൺ സർക്കാരിനു കത്തു നൽകുകയായിരുന്നു. ഈ കത്ത് ആയുധമാക്കിയെങ്കിലും എബി ഹൈക്കോടതിയെ സമീപിച്ചത് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് പുതിയ ഇടപെടൽ. സംസ്ഥാനത്തെ 152 ബ്ലോക്കിലുമായി 3000 റിസോഴ്സ് പഴ്സനെ നിയമിച്ചു കൊണ്ട് തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയുടെ കഥകൾ പുറത്തുകൊണ്ടു വരാനായിരുന്നു എബി ജോർജിന്റെ നീക്കം. ഇതിനായി അരയും തലയും മുറുക്കി കളത്തിലിറങ്ങിയ എബി സോഷ്യൽ ഓഡിറ്റിൽ കണ്ടെത്തിയ ക്രമക്കേടുകളും അഴിമതികളും അപ്പപ്പോൾ തന്നെ സുതാര്യമായി പൊതുസമൂഹത്തിന് മാതൃഭാഷയിൽ തന്നെ ലഭ്യമാകുന്ന വിധത്തിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതോടെയാണ് എബി ജോർജ് രാഷ്ട്രീയക്കാരുടെ കണ്മിലെ കരടായി മാറിയത്.
തൊഴിലുറപ്പു പദ്ധതി നടപ്പായിട്ടു 10 വർഷം ആയെങ്കിലും സമഗ്ര ഓഡിറ്റ് ഇനിയും നടത്തിയിട്ടില്ല. ഇതിനായി സംസ്ഥാനത്തെ 152 ബ്ലോക്കിലുമായി 3000 റിസോഴ്സ് പഴ്സനെ (ആർപി) നിയമിക്കാൻ എബി തീരുമാനിച്ചു. ആർപിക്കു 350 രൂപ ദിവസ ശമ്പളവും പ്ലസ് ടു യോഗ്യതയും നിശ്ചയിച്ചാണ് അപേക്ഷ ക്ഷണിച്ചത്. ഓരോ പഞ്ചായത്തിലും പദ്ധതി നടത്തിപ്പിലെ അഴിമതികൾ പുറത്തുവരുമെന്നു മനസ്സിലാക്കിയതോടെ സിപിഎമ്മുകാർ ഇതിനെ എതിർത്തു. സംസ്ഥാനത്ത് 15,900 ഗ്രാമസഭകളിൽ 3000 യോഗം ചേർന്നപ്പോൾ തന്നെ മിക്ക ബ്ലോക്കിലും ലക്ഷങ്ങളുടെ അഴിമതിയാണു പുറത്തുവന്നത്. പാറശാല കാരോട് പഞ്ചായത്തിലെ ഒരു പ്രദേശത്തു നടന്ന ജോലികളിൽ ആർപി കണ്ടെത്തിയ ക്രമക്കേടിന്റെ കണക്ക്. പണം കൈപ്പറ്റിയ രേഖയിലെ ജോലികൾ: വാഴക്കുഴി 710, തെങ്ങിൻകുഴി 466, മഴക്കുഴി 46, കംപോസ്റ്റ് കുഴി 5. ആർപി കണ്ടെത്തിയത്:വാഴക്കുഴി 341, തെങ്ങിൻകുഴി 466, മഴക്കുഴി46, കമ്പോസ്റ്റ് കുഴി 2. പദ്ധതി നടത്തിപ്പുകാർ തട്ടിയെടുത്തത്: 40,049 രൂപ. കുറഞ്ഞ സമയത്തിനുള്ളിൽ മൂവായിരത്തോളം വാർഡുകളിലാണ് സോഷ്യൽ ഓഡിറ്റ് നടത്തി ക്രമക്കേടുകളും അഴിമതികളും കണ്ടെത്തിയത്.
തൊഴിലുറപ്പ് പദ്ധതി പ്രവർത്തികൾ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം സോഷ്യൽ ഓഡിറ്റ് നടത്തുക എന്നത് നിയമപരമായി സർക്കാരിന്റെ ബാധ്യതയാണ്. ഓരോ വാർഡിലും ആറുമാസം കൂടുമ്പോൾ സോഷ്യൽ ഓഡിറ്റ് നടത്തണമെന്നും അതിനുമേൽ ഗ്രാമസഭ കൂടി സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് ചർച്ച ചെയ്തു നടപടികൾ സ്വീകരിക്കണമെന്നുമാണ് നിയമത്തിൽ പറയുന്നത്. എന്നാൽ കേരളത്തിൽ രണ്ടുവർഷം മുമ്പാണ് സോഷ്യൽ ഓഡിറ്റ് സൊസൈറ്റിക്ക് സർക്കാർ രൂപം നൽകിയത്. വില്ലേജ് ,ബ്ലോക്ക്, ജില്ലാതലങ്ങളിൽ പരിശോധനകൾക്ക് രണ്ടായിരത്തി അഞ്ഞൂറോളം പേരെ നിയമിച്ച് മാസങ്ങൾക്ക് മുമ്പാണ് ഓഡിറ്റ് ആരംഭിച്ചത്. കുറഞ്ഞ സമയം കൊണ്ട് തന്നെ മൂവായിരത്തോളം വാർഡുകളിലെ ഗുരുതരമായ ക്രമക്കേടുകളും, അഴിമതികളും കണ്ടെത്താൻ സാധിച്ചതും അത് സുതാര്യമായി പൊതു ജനങ്ങൾക്ക് മനസ്സിലാകുന്ന രൂപത്തിൽ മലയാളത്തിൽ തന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതും ,ഏതൊരു സാധാരണക്കാരനും അത് ഡൗൺലോഡ് ചെയ്തെടുത്ത് ഇടപെടാൻ സാധിക്കുന്ന രൂപത്തിലാക്കിയതുമാണ് ഭരണകർത്താക്കളെ ചൊടിപ്പിച്ചത്.
941 പഞ്ചായത്തിലായി 16000 വാർഡിലാണ് തൊഴിലുറപ്പ് പ്രവർത്തികൾ നടക്കുന്നത്. ഓരോ വാർഡിലും സോഷ്യൽ ഓഡിറ്റ് ഗ്രാമസഭ ചേർന്ന് പരിശോധനാ റിപ്പോർട്ട് അംഗീകരിക്കുകയും അതിന്മേൽ നടപടികൾക്ക് ശുപാർശ ചെയ്യുകയും വേണം. അഴിമതികളും ക്രമക്കേടുകളും കണ്ടെത്തിയാൽ അതിനുത്തരവാദികളായവരുടെ പേരിൽ ശിക്ഷാ നടപടികൾ എടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. എബി ജോർജിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. അധികാരം ജനങ്ങൾക്ക് എന്ന മുദ്രാവാക്യത്തോടെ രണ്ടാം ജനകിയാസൂത്രണത്തിന് തുടക്കം കുറിച്ച സർക്കാർ, പൂർണമായും അധികാരം ജനങ്ങൾക്ക് നൽകുന്ന സോഷ്യൽ ഓഡിറ്റിനെ എന്തിനാണ് ഭയപ്പെടുന്നതെന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്.
പൊതുജനങ്ങൾ പദ്ധതി അവലോകനം ചെയ്യുകയും പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ജനകീയ ഇടപെടലാണ് സോഷ്യൽ ഓഡിറ്റ്. ഗ്രാമസഭയാണ് ഇതിനുള്ള സംഘത്തെ തിരഞ്ഞെടുക്കുക. ഇവർ രേഖകളും ഫയലുകളും രജിസ്റ്ററുകളും പരിശോധിച്ച് പ്രവൃത്തിസ്ഥലങ്ങൾ സന്ദർശിച്ച് ഒത്തുനോക്കും. പ്രത്യേകം വിളിച്ചുചേർക്കുന്ന ഗ്രാമസഭയിൽ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിക്കും. ഇത് സന്നദ്ധസേവനമാണ്. സോഷ്യൽ ഓഡിറ്റിലൂടെ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കാര്യക്ഷമതയും കൃത്യതയും കൊണ്ടുവരാനാകും.
Stories you may Like
- സ്ഥാനം തെറിപ്പിക്കുമെന്ന ഭീഷണി ഒരുതരത്തിലും നാടിന് അംഗീകരിക്കാൻ ആവില്ല
- സംസ്ഥാന തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാർഥ്യത്തിലേക്ക്
- പ്രൊജക്ട് ഡയറക്ടറെ പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ പൂട്ടിയിട്ട് ചെരുപ്പൂരി അടിച്ചു
- ഓരോ കുടുംബങ്ങളിലും സന്തോഷമെത്തുക വികസനത്തിന്റെ ലക്ഷ്യം: കൃഷി മന്ത്രി പി പ്രസാദ്
- സുധാകരന് എതിരെ ദൃശ്യങ്ങളുമായി പരാതിക്കാർ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടെത്തിറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്