Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാലക്കാട് 65കാരിയെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മടവാളുമായി പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി; വീട്ടമ്മയുടെ ശരീരത്തിലുള്ളത് പത്തിലധികം മാരക മുറിവുകൾ: സഹോദരന്റെ കത്തി മുനയിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പങ്കജാക്ഷിയെ പിന്നാലെ ചെന്നി വെട്ടി വീഴ്‌ത്തി 45കാരന്റെ കൊടുംക്രൂരത

പാലക്കാട് 65കാരിയെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മടവാളുമായി പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി; വീട്ടമ്മയുടെ ശരീരത്തിലുള്ളത് പത്തിലധികം മാരക മുറിവുകൾ: സഹോദരന്റെ കത്തി മുനയിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പങ്കജാക്ഷിയെ പിന്നാലെ ചെന്നി വെട്ടി വീഴ്‌ത്തി 45കാരന്റെ കൊടുംക്രൂരത

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ചെർപ്പുളശ്ശേരി കരുമാനാംകുറിശ്ശിയിൽ 65-കാരിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സഹോദരൻ പൊലീസിൽ കീഴടങ്ങി. മുട്ടിയംകുന്ന് കോളനിയിലെ മുട്ടിയംകുന്ന് വീട്ടിൽ പരേതനായ കൃഷ്ണൻ ആശാരിയുടെ മകൾ പങ്കജാക്ഷിയാണ്(65)വെട്ടേറ്റു മരിച്ചത്. കൊലനടത്തിയതിന് പിന്നാലെ പങ്കജാക്ഷിയുടെ സഹോദരൻ പ്രഭാകരൻ ( 45) പൊലീസ് സ്‌റ്റേഷനിലെത്തി കുറ്റം ഏറ്റു പറയുകയായിരുന്നു. കൃത്യം നടത്തിയത് താനാണെന്ന് പറഞ്ഞ്, പങ്കജാക്ഷിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മടവാളുമായാണ് പ്രഭാകരൻ ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ഇയാളെ ഒറ്റപ്പാലം ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.

വെള്ളിയാഴ്ച രാവിലെ 8.45-ഓടെയാണ് സംഭവം. അവിവാഹിതരായ പങ്കജാക്ഷിയും ഇളയ സഹോദരി കമലാക്ഷിയും ഒരുമിച്ചായിരുന്നു താമസം. കോളനനിയിലെ തന്നെ മറ്റൊരു വീട്ടിലാണ് പ്രഭാകരനും കുടുംബവും താമസിച്ചിരുന്നത്. കമലാക്ഷി സംഭവ സമയം ജോലിക്കു പോയിരുന്നു. മടവാൾ കൊണ്ട് കഴുത്തിലും കൈകളിലുമായി വെട്ടേറ്റ നിലയിൽ കോളനിയിലെ നടവഴിയിലാണ് പങ്കജാക്ഷിയുടെ മൃതദേഹം കാണപ്പെട്ടത്.

ഭാര്യയുമായി പിണങ്ങിയ പ്രഭാകരൻ വീട്ടിൽ തനിച്ചായിരുന്നു. പങ്കജാക്ഷി വീടിനു പുറത്തു അലക്കവെ പ്രഭാകരൻ മടവാൾ കൊണ്ടു പിന്നിൽനിന്നു വെട്ടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. വെട്ടേറ്റു വീണ പങ്കജാക്ഷി എഴുന്നേറ്റ് ഓടിയപ്പോൾ പിന്നാലെയെത്തിയ പ്രഭാകരൻ വീണ്ടും വെട്ടിയതിന്റെ തെളിവുകളും പൊലീസിനു ലഭിച്ചു. 10ലധികം വേട്ടേറ്റു മാരകമായ മുറിവുകളോടെ വേലിക്കരികിലാണു പങ്കജാക്ഷിയുടെ മൃതദേഹം കണ്ടെത്തിയത്.

കോളനിയിലുള്ള മറ്റൊരു വീട്ടിൽ നടന്ന കലശപൂജയ്ക്ക് പോകരുതെന്ന് പങ്കജാക്ഷിയെ പ്രഭാകരൻ വിലക്കിയിരുന്നു. എന്നാൽ ഇതുവകവെക്കാതെ പൂജയിൽ പങ്കജാക്ഷി പങ്കെടുത്തു. ഇതിൽ പ്രകോപിതനായ പ്രഭാകരൻ കമലാക്ഷി ജോലിക്കു പോയതിനു ശേഷം ഇവരുടെ വീട്ടിലെത്തി. വീടിനു പിന്നിൽ തുണി അലക്കുകയായിരുന്ന പങ്കജാക്ഷിയും പ്രഭാകരനും തമ്മിൽ വാക്കേറ്റവും ബഹളവുമുണ്ടായെന്ന് കോളനി നിവാസികൾ പറയുന്നു. ഇതാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്.

പ്രഭാകരൻ പങ്കജാക്ഷിയോട് ഇടയ്ക്കിടെ പണം ആവശ്യപ്പെടാറുണ്ടെന്നും ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കിടാറുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. കുടുംബവഴക്കാണു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നാണു പൊലീസ് നിഗമനം. ചെർപ്പുളശ്ശേരി പൊലീസ് പ്രഭാകരന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഷൊർണൂർ ഡി.വൈ.എസ്‌പി എൻ.മുരളീധരൻ, ചെർപ്പുളശ്ശേരി സിഐ പി.വി.രമേഷ് തുടങ്ങിയവരും വിരലടയാള വിഭാഗവും സ്ഥലത്തെത്തി. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.

ഷൊർണൂർ ഡിവൈഎസ്‌പി എൻ. മുരളീധരൻ, ചെർപ്പുളശ്ശേരി സിഐ പി.വി. രമേഷ്, എസ്‌ഐമാരായ തോംസൺ ആന്റണി, സി.ടി. ബാബുരാജ് എന്നിവരുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഫൊറൻസിക് വിഭാഗവും തെളിവെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP