Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർഎസ്എസ് പ്രവർത്തകനായ സന്ദീപ് ഭാര്യയെ കൊലപ്പെടുത്തിയത് തിന്നർ ഒഴിച്ച ശേഷം സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തി; രാഖി മരണമൊഴി നൽകിയത് അധിക ദിവസം ജീവൻ നിലനിർത്താനാകില്ലെന്ന് ഡോക്ടർമാർ പറഞ്ഞത് കേട്ടതോടെ; പൊലീസ് അറസ്റ്റ് ചെയ്തത് ഭാര്യയെ പച്ചക്ക് കത്തിച്ച ശേഷം ഒളിവിൽ പോയ ക്രൂരനെ

ആർഎസ്എസ് പ്രവർത്തകനായ സന്ദീപ് ഭാര്യയെ കൊലപ്പെടുത്തിയത് തിന്നർ ഒഴിച്ച ശേഷം സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തി; രാഖി മരണമൊഴി നൽകിയത് അധിക ദിവസം ജീവൻ നിലനിർത്താനാകില്ലെന്ന് ഡോക്ടർമാർ പറഞ്ഞത് കേട്ടതോടെ; പൊലീസ് അറസ്റ്റ് ചെയ്തത് ഭാര്യയെ പച്ചക്ക് കത്തിച്ച ശേഷം ഒളിവിൽ പോയ ക്രൂരനെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഭാര്യയെ തീകൊളുത്തിക്കൊന്ന ഭർത്താവ് അറസ്റ്റിൽ. കണ്ണൂർ ജില്ലയിലെ ചാലാടിൽ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ രാഖിയെ ക്രൂരമായി കൊലപ്പെടുത്തിയ സന്ദീപിനെയാണ് പൊലീസ് പിടികൂടിയത്. ജനുവരി 26നായിരുന്നു സംഭവം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായിരുന്നു രാഖി. ആർഎസ്എസ് പ്രവർത്തകനായിരുന്ന സന്ദീപ് ഭാര്യയെ തീവെച്ച ശേഷം ഒളിവിലായിരുന്നു. രാഖിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

മദ്യപിച്ചെത്തിയ ഭർത്താവ് സന്ദീപ് വരാന്തയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി തിന്നർ ഒഴിച്ച് തീ വെക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രാഖി രണ്ടാഴ്ചയിലേറെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഫെബ്രുവരി 17 ന് ഇവർ മരിച്ചു. മരിക്കുന്നതിന് മുൻപ് മജിസ്‌ട്രേറ്റിന് രാഖി മൊഴി നൽകിയിരുന്നു. സന്ദീപാണ് ആക്രമിച്ചതെന്നും തിന്നർ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നുവെന്നും ഇവർ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

അമിതമായി മദ്യപിച്ചെത്തിയ സന്ദീപ് തിന്നർ ഒഴിച്ച് തീ വെക്കുകയായിരുന്നുവെന്നാണ് രാഖിയുടെ മൊഴി. സംഭവം നടന്നതിനു ശേഷം ആശുപത്രിയിൽ എത്തിച്ചവർ തന്നെ ഭീഷണിപ്പെടുത്തിയെന്നും രാഖി മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സന്ദീപിന്റെ പേര് പറഞ്ഞാൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ കൊല്ലും എന്നായിരുന്നു ഭീഷണി.അതുകൊണ്ടാണ് ഭർത്താവാണ് തീവെച്ചത് എന്ന് ആദ്യം പറയാതിരുന്നതെന്നും മൊഴിയിൽ ഉണ്ട്. സമീപത്തുള്ള ആർഎസ്എസ്പ്രവർത്തകരായിരുന്നു യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.

കുടുംബ വഴക്കിനെതുടർന്നുണ്ടായ തർക്കത്തിൽ രാഖിആത്മഹത്യയ്ക്കു ശ്രമിച്ചുവെന്നായിരുന്നു സന്ദീപ് നേരത്തേ നൽകിയ മൊഴി. എന്നാൽ രാഖി ആശുപത്രിയിൽ നിന്നും മൊഴി നൽകിയത് ഇതിനു കടകവിരുദ്ധമായാണ്. ഭർത്താവ് തിന്നറുപയോഗിച്ചു സിഗരറ്റ് ലൈറ്റുക്കൊണ്ടു തീകൊളുത്തിയെന്നാണ് രാഖിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് വളപട്ടണം പൊലിസ് കേസെടുത്തത്. അതീവഗുരുതരവാസ്ഥയിൽ തുടരുന്നതിനാലായിരുന്നു രാഖിയെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നഴ്സ് കൂടിയായ രാഖി തന്നെ ചികിത്സിച്ച ഡോകടർമാർ നാലു ദിവസം മാത്രമേ ജീവൻ നിലനിൽക്കൂവെന്ന് പറയുന്നത് കേട്ടതോടെയാണ് ഭർത്താവിനെതിരെ മരണമൊഴി നൽകിയത്. ചാല സ്വദേശികളായ ബിന്ദുവിന്റെയും രാജീവിന്റെയും മകളാണ് മരിച്ച രാഖി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP