ആ ഇരുപതിനായിരം കുട്ടികൾ എവിടെ? വീടിന് സമീപത്തെ മൈതാനത്ത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കെ അപ്രത്യക്ഷനായ രാഹുലിനെ കുറിച്ച് 15 വർഷം കഴിഞ്ഞിട്ടും ഒരു വിവരവുമില്ല; ഓരോ ദിവസവും ശരാശരി മൂന്നു കുട്ടികൾ വീതം കാണാതാവുന്നു; രാജ്യത്താകട്ടെ ഓരോ എട്ടു മിനുട്ടിലും ഒരു കുട്ടിയെന്ന തോതിലും; 40 ശതമാനം കുട്ടികളെയും തിരിച്ചുകിട്ടുന്നില്ല; ഭിക്ഷാടന മാഫിയ തൊട്ടുള്ളവരെ സംശയിച്ച് പൊലീസ്; മാതാപിതാക്കളുടെ നെഞ്ചിടിപ്പേറ്റി കേരളത്തിൽ കുട്ടികൾ അപ്രത്യക്ഷമാകുന്നത് തുടരുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 'ഒരു കുട്ടിയെങ്കിലും സുരക്ഷിതമല്ലെങ്കിൽ നാം ആശങ്കപ്പെടണം'', - നോബൽ സമ്മാന ജേതാവും കുട്ടികളുടെ ക്ഷേമത്തിനായി പോരാടുന്ന മനുഷ്യാവകാശ പ്രവർത്തകനുമായ കൈലാസ് സത്യാർത്ഥിയുടെ വിഖ്യാതമായ ഒരു വാചകം ഇന്ന് കേരളത്തിൽ ഏറ്റവും ചർച്ചചെയ്യേണ്ട സമയമാണ്. കാരണം കേരളത്തിലെ കുട്ടികളുടെ സുരക്ഷിതത്വം വ്യാപകമായി ആശങ്കയുണ്ടാക്കുന്നു. കൊല്ലം പള്ളിമൺ ഇളവൂരിലെ ദേവനന്ദയുടെ കാണാതാവലും പിന്നീട് കുട്ടിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയിതിന്റെയും ഞെട്ടലിലാണ് കേരളം.
2017 നുശേഷം കുട്ടികളെ കാണാതാവലും തട്ടിക്കൊണ്ടുപോകലും വലിയ രീതിയിൽ കൂടുകയാണെന്നു പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.2017ൽ നൂറു കുട്ടികളെയാണു കാണാതായതെങ്കിൽ 2018ൽ ഇത് 205 ആയി ഉയർന്നു. 2019ൽ 267 കുട്ടികളെയാണ് കാണാതായത്. 2016 മെയ് മുതൽ 2019വരെ സംസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ കുട്ടികളുടെ എണ്ണം 578 ആണ്. സംസ്ഥാനത്ത് ഓരോദിവസവും മൂന്ന് കുട്ടികളെ വീതം കാണാതാവുന്നുണ്ട്. പക്ഷേ ഇവരിൽ പലരെയും പന്നീട് കണ്ടുകിട്ടുന്നതുകൊണ്ടാണ് ഈ നിരക്ക് അപായകരമല്ലാത്ത രീതയിൽ ഉയരാത്തത്. എന്നാൽ രാജ്യത്താവട്ടെ ഓരോ എട്ടുമിനുട്ടിലും ഒരു കുട്ടിയെന്ന രീതിൽ കാണാതാവുന്നു എന്നാണ് കണക്ക്. തിരച്ചുകിട്ടുന്ന നിരക്കും ഉത്തരേന്തയിൽ അടക്കം വളരെ കുറവാണ്.കേരളത്തിൽ കാണാതാവുന്ന കുട്ടികളിൽ 60 ശതമാനവും തിരിച്ച് കിട്ടാറുണ്ട്.കുട്ടികളിൽ ചെറുതല്ലാത്ത ഒരു വിഭാഗം ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കാണാതാവുന്ന പെൺകുട്ടികളുടെ എണ്ണവും വർധിക്കയാണ്. ഒൻപതിനും പതിനേഴിനും ഇടയ്ക്കു പ്രായമുള്ളവരാണ് ഇതിൽ അധികവും.
മൂന്നുവർഷം മുമ്പ് കേരളത്തിൽ എത്തിയ കൈലാസ് സത്യാർഥി ഇവിടുത്തെ സർക്കാറിനോട് ഒരു ചോദ്യം ചോദിച്ചിരുന്നു. സാമൂഹികരംഗത്തെ നേട്ടങ്ങളുടെ പേരിൽ അഭിമാനിക്കുന്ന മലയാളികളുടെ ചങ്കിൽക്കൊള്ളുന്ന മുന്നറിയിപ്പായിരുന്നു അത്. അഞ്ചുവർഷത്തിനിടെ 20,000 കുട്ടികളെ കേരളത്തിൽനിന്നു കാണാതായിട്ടുണ്ടെന്ന് അനൗദ്യോഗിക കണക്കുകൾ ഉണ്ടെന്നും ഈ കുട്ടികൾ എവിടെയെന്നു കണ്ടെത്തേണ്ടതു സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്നും സത്യാർഥി ചോദിച്ചിരുന്നു. ഇതിൽ എത്രപേരെ കണ്ടെത്തിയെന്നതിന് ഇപ്പോഴും വിവരമില്ല. 'സാക്ഷരതയും സാമൂഹികബോധവും കൂടുതലുള്ള സമൂഹമാണു കേരളത്തിലേത് എന്നതു ശരിയാണ്. പക്ഷേ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ കേരളവും അപകടകരമായ ദിശയിലാണു നീങ്ങുന്നത്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ ഇവിടെ വർധിക്കുകയാണ്. വീടിനുള്ളിലാണ് കൂടുതലും ചൂഷണമെന്നതു ഞെട്ടിക്കുന്ന കാര്യം.2010-15 കാലയളവിൽ കേരളത്തിൽനിന്ന് 20,000 കുട്ടികളെ കാണാതായിട്ടുണ്ട്. ഇവർ എവിടെപ്പോയി? കുട്ടിക്കടത്തു സംഘങ്ങൾ ഇവിടെയും സജീവമാണെന്നല്ലേ ഇതിനർഥം? ലൈംഗിക ചൂഷണം ഉൾപ്പെടെ ക്രൂരതകൾക്കാണ് ഈ കുട്ടികൾ ഇരകളാകുന്നത്. കൗമാരക്കാരുടെ ആത്മഹത്യയാണ് ഇവിടത്തെ മറ്റൊരു ഗുരുതര പ്രശ്നം. കുടുംബ ബന്ധങ്ങളിൽ വിള്ളലുകൾ കൂടുന്നു. ഇതെല്ലാം കേരള സർക്കാരും സമൂഹവും ഗൗരവത്തോടെ കാണണം. - സത്യാർഥി ചൂണ്ടിക്കാട്ടി.-
എന്നാൽ സത്യാർഥിയുടെ ഈ കണക്കുകൾ വ്യാജമാണെന്നും ഇത്രയും കുട്ടികളെയെ്ാന്നും കാണാതായിട്ടില്ലെന്നും കാണാതാവുന്നവരിൽ 60 ശതമാനത്തെയും തിരിച്ചുകിട്ടുന്നുണ്ടെന്നുമാണ് സർക്കാർ വ്യക്തമാക്കിയത്. സർക്കാറിന്റെ കണക്കുകളും കൈലാസ് സത്യാർഥിയുടെ കണക്കുകളും ഒത്തുപോവാത്തതിനെ തുടർന്ന് അക്കാലത്ത് വലിയ വിവാദം ഉണ്ടായിരുന്നു. ഇതിന് മറുപടിയായി കൈലാസ് സത്യാർഥി ഇങ്ങനെയാണ് പറഞ്ഞത്. 'എന്റെ ഭാവനയിൽ വിരിഞ്ഞ കണക്കല്ല ഇത്. നമ്പർ വണ്ണായ കേരളത്തെ തകർക്കാൻ വേണ്ടി ഒരു ഉത്തരേന്ത്യൻ സാമൂഹ്യ പ്രവർത്തകന്റെ ശ്രമവുമല്ല. ബച്പൻ ബചാവോ ആന്തോളൻ എന്ന സംഘടന രൂപീകരിച്ച് 1980 മുതൽ കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുന്നതിന്റെ അനുഭവ പരിചയത്തിന്റെയും പഠനത്തിന്റെയും വെളിച്ചത്തിൽ പറഞ്ഞതാണ് ഇത്. തമിഴ്‌നാട് അതിർത്തിയിലും ആദിവാസി-ദലിത് മേഖലകളിലും മറ്റും നടക്കുന്ന കുട്ടിക്കടത്തിന് സർക്കാറിന്റെ കൈയിൽ കണക്കില്ല. എന്നാൽ ഞങ്ങളുടെ കൈയിൽ കണക്കുണ്ട്. കാരണം ഞങ്ങൾ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ ആണ്.'- കൈലാസ് സത്യാർഥി വ്യക്തമാക്കി.
.
കേരളത്തിലെ പുതിയ സാമൂഹിക പ്രശ്നം
കാണാതാകുന്ന കുട്ടികൾ സംസ്ഥാനത്തിന്റെ സാമൂഹികപ്രശ്‌നമായി മാറിയിട്ടുണ്ട്. ആ നിലയിൽ ഈ വിഷയത്തെ ഗൗരവമായി സമീപിക്കേണ്ടിയിരിക്കുന്നു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി ജില്ലാ ക്രൈംബ്രാഞ്ച് പൊലിസ് അസിസ്റ്റന്റ് കമ്മിഷണർ നോഡൽ ഓഫിസറായി ജില്ലാ ആന്റി ഹ്യൂമൻ ട്രാഫിക്കിങ് യൂനിറ്റുകളും സ്‌കൂളുകളിൽ ആന്റി ഹ്യൂമൻ ട്രാഫിക്കിങ് യൂനിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. സ്‌പെഷൽ ജുവനൈൽ പൊലിസുമുണ്ട്. ഇതിനൊക്കെപുറമെ സംസ്ഥാന സർക്കാരിനു കീഴിൽ ഓപ്പറേഷൻ വാത്സല്യ, സ്‌മൈൽ തുടങ്ങിയ പദ്ധതികളും കുട്ടികളെ കണ്ടെത്താനായി പ്രവർത്തിക്കുന്നുണ്ട്. ദൗർഭാഗ്യകരമെന്നു പറയട്ടെ ഇത്തരം സംവിധാനങ്ങളൊക്കെയുണ്ടായിട്ടും ഓരോ വർഷവും കാണാതാകുന്ന കുട്ടികളുടെ എണ്ണം വർധിക്കുകയാണ്. അപ്രത്യക്ഷമാകുന്ന കുട്ടികളിൽ 60 ശതമാനം പേരെയും കണ്ടെത്താൻ കഴിയുന്നുണ്ടെങ്കിലും 40 ശതമാനം കുട്ടികൾ എവിടെപ്പോയെന്നറിയുന്നില്ല. എന്നാൽ യൂറോപ്യൻരാജ്യങ്ങളിലും മറ്റും കാണാതാവുന്ന കുട്ടികളിൽ 90 ശതമാനത്തെയും തിരിച്ചുകിട്ടുന്നുവെന്നാണ് കണക്കുകൾ.
മാതാപിതാക്കളുടെ നെഞ്ചിൽ തീയിട്ടുകൊണ്ടാണ് ഓരോ കുട്ടിയും അപ്രത്യക്ഷമാകുന്നത്. കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നില്ലെങ്കിൽ മരണംവരെ ഈ വേദന അവരെ അലട്ടിക്കൊണ്ടിരിക്കും. സ്‌നേഹിച്ചും ലാളിച്ചും കൊതിതീരാത്ത കുഞ്ഞുങ്ങളെ കാണാതാകുമ്പോൾ ബാക്കിയുള്ള ജീവിതം രക്ഷിതാക്കൾക്കു മരിച്ചതിനു തുല്യമാണ്. ഓരോ കുട്ടിയും അപ്രത്യക്ഷമാകുന്നതോടെ ഒരു കുടുംബത്തിന്റെ സന്തോഷമാണ് എന്നെന്നേക്കുമായി ഇല്ലാതാകുന്നത്.2005 ൽ കാണാതായ ആലപ്പുഴ ആശ്രമം വാർഡിലെ രാഹുൽ ഇന്നും കേരളീയ മനഃസാക്ഷിയുടെ വിങ്ങലാണ്. കാണാതായ കുട്ടികളുടെ ചരിത്രത്തിലെ എക്കാലത്തെയും നൊമ്പരമാണ്. 2005 മെയ് 18ന് വീടിന് സമീപത്തെ മൈതാനത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് രാഹുലിനെ കാണാതാകുന്നത്. കാണാതാകുമ്പോൾ ഏഴു വയസ്. ജീവിച്ചിരിപ്പുണ്ടെങ്കിൽ 20 വയസായിട്ടുണ്ടാകും. ലോക്കൽ പൊലിസും ക്രൈംബ്രാഞ്ചും സിബിഐയും വരെ അന്വേഷിച്ചിട്ടും രാഹുലിന്റെ തിരോധാനത്തെക്കുറിച്ചു തുമ്പുണ്ടാക്കാൻ കഴിഞ്ഞില്ല.നിസാര കാര്യങ്ങൾക്കുപോലും മാതാപിതാക്കളോടു വഴക്കിട്ടു വീടുവിട്ടിറങ്ങുന്നവരാണ് കാണാതാവുന്നവരിൽ ഏറെയും. ഇതും പുതിയൊരു സാമൂഹിക പ്രശ്നമാണ്. മാറുന്ന സാമൂഹിക ക്രമത്തിൽ കൂടുതൽ സ്വാതന്ത്ര്യം അനുഭവിക്കുന്ന കുട്ടികൾ വളരെ പെട്ടെന്ന് ്മനസ്സുമാറുന്ന അവസ്ഥയും നിലനിൽക്കുന്നുണ്ട്.
രാഹുലിനുവേണ്ടി അവർ ഇപ്പോളും കാത്തിരക്കുന്നു
ആലപ്പുഴയിൽ നിന്നു കാണാതായ രാഹുലിനായുള്ള അമ്മയുടെ കാത്തിരിപ്പു തുടരുകയാണ്. രാഹുലിന്റെ അമ്മ മിനിയുടെ കണ്ണുകളിൽ ഇപ്പോഴും പ്രതീക്ഷയുടെ തിളക്കമുണ്ട്. മകനെക്കുറിച്ച് എന്തെങ്കിലുമൊരു വിവരം തരാൻ ആർക്കെങ്കിലും കഴിഞ്ഞാലോ? അച്ഛൻ രാജുവിനും അമ്മ മിനിക്കുമൊപ്പം ഇപ്പോൾ കാത്തിരിക്കാൻ ഒരാൾ കൂടിയുണ്ട്. രാഹുലിന്റെ കുഞ്ഞനുജത്തി ശിവാനി. പഴയ കുഞ്ഞുടുപ്പും തുരുമ്പുപിടിച്ച കുഞ്ഞുസൈക്കിളും കുഞ്ഞിച്ചെരുപ്പും പൊടിപറ്റാതെ സൂക്ഷിച്ചുവച്ച് ഈ അച്ഛനും അമ്മയും കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടു കഴിഞ്ഞു. കാണാതായിട്ടു പതിനഞ്ചുവർഷം കഴിഞ്ഞതിനാൽ രാഹുലിനെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമോയെന്ന ആശങ്കയും ബന്ധുക്കൾക്കുണ്ട്. രാഹുൽ ഇപ്പോൾ കാഴ്ചയിൽ എങ്ങനെയായിരിക്കും. ഇത്തരം ചോദ്യങ്ങളാണ് ചിത്രകാരനായ ശിവദാസ് വാസുവിനെക്കൊണ്ട് രാഹുലിന്റെ ഇപ്പോഴത്തെ രൂപം വരയ്ക്കാൻ പ്രേരിപ്പിച്ചത്.
'ഏറെ ആത്മാർപ്പണത്തോടെ വരച്ച ചിത്രമാണിത്. രാഹുൽ ഇപ്പോൾ കാഴ്ചയിൽ എപ്രകാരമായിരിക്കും എന്ന ചോദ്യമാണു രാഹുലിന്റെ ഇപ്പോഴത്തെ രൂപം വരയ്ക്കാൻ പ്രേരിപ്പിച്ചത്. സെലിബ്രിറ്റികളുടെയും മറ്റും കുട്ടിക്കാലത്തെയും ഇപ്പോഴത്തെയും ചിത്രങ്ങൾ ഒത്തുനോക്കി പ്രായമാകുമ്പോൾ മുഖത്തുണ്ടാകുന്ന മാറ്റങ്ങൾ മനസിലാക്കിയാണു വരച്ചത്. വിവിധ മുഖങ്ങൾക്കു പ്രായമാകുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ വ്യത്യസ്ത രീതിയിലായതിനാൽ ഉദ്യമം ഏറെ ശ്രമകരമായിരുന്നു. മോഷണക്കേസുകളിലെ നിരവധി പ്രതികളുടെ ചിത്രം പൊലീസിനു വരച്ചുനൽകിയിട്ടുണ്ട്. ഈ പരിചയം രാഹുലിന്റെ ചിത്രം വരയ്ക്കാൻ സഹായകമായി. രാഹുലിന്റെ ചിത്രം വരച്ചപ്പോൾ ഏറെ ആത്മാർപ്പണവും നീതിയും പുലർത്താൻ ശ്രമിച്ചിട്ടുണ്ട്. രാഹുലിനെ വീണ്ടെടുക്കാൻ ഈ ചിത്രം ഉപകരിക്കും എന്നാണു കരുതുന്നത്,'ശിവദാസ് വാസു പറയുന്നു.
2005 മെയ് 18നായിരുന്നു രാഹുലിനെ കാണാതായത്. ഏഴു വയസുള്ള രാഹുലിനെ ആലപ്പുഴയിലെ വീടിനോട് ചേർന്നുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കുമ്പോഴാണ് കാണാതായത്. ലോക്കൽ പൊലീസും ക്രൈം ഡിറ്റാച്ചുമെന്റും ക്രൈംബ്രാഞ്ചും ഒടുവിൽ സിബിഐയും മാറിമാറി അന്വേഷിച്ചെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല.
ഭിക്ഷാടന മാഫിയയും ശക്തം
ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടുപോകുന്നവരുമുണ്ട്. ഇത്തരം കൊച്ചുകുട്ടികളുടെ സ്ഥിതിയായിരിക്കും ഏറെ ദയനീയം. ബാലവേലയ്‌ക്കോ അംഗഭംഗം വരുത്തി ഭിക്ഷാടനത്തിനോ ഇവരെ ഉപയോഗിക്കുന്നു. ഭേദപ്പെട്ട ചുറ്റുപാടിൽ വളർന്ന കുട്ടികളായിരിക്കും ഇങ്ങിനെ ദുരന്തപൂർണമായ ജീവിതം നയിക്കാൻ വിധിക്കപ്പെടുന്നത്.ആ നിലക്ക് ഇതു കേരളത്തിന്റെ സാമൂഹികമായ അവസ്ഥയെ ഗുരുതരമായി ബാധിച്ച പ്രശ്‌നം തന്നെയാണ്. കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ സംസ്ഥാനത്തു നിരവധി പദ്ധതികളുണ്ടെങ്കിലും അതൊന്നും ഫലവത്താകുന്നില്ല. ഓരോ വർഷവും കാണാതാകുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിന് ഒരു കാരണമായി പറയുന്നതു ഈ മാഫിയയയെ ആ്ണ് .പക്ഷേ യാഥാർഥ്യം കണ്ടെത്തുവാൻ ഇതുവരെ കഴിഞ്ഞിട്ടുമില്ല.
രണ്ടു തരം ഭിക്ഷാടക സംഘങ്ങളുണ്ടെന്ന് ഇത്തരം കേസുകൾ കൈകാര്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളും പറയുന്നു. ഒന്ന്: കേരളത്തിനകത്തു മാത്രം പ്രവർത്തിക്കുന്ന സംഘങ്ങൾ. പ്രധാന ജില്ലകളിലോ പട്ടണങ്ങളിലോ ഒരു മാസ്റ്റർ ഇവരെ നിയന്ത്രിക്കും. മേഖല തിരിച്ചാണു ഭിക്ഷാടനം. ഈ സംഘങ്ങളെല്ലാം ഏതെങ്കിലുമൊരു വിധത്തിൽ ലഹരി വിൽപനക്കാരുമായും മോഷ്ടാക്കളുമായും ബന്ധമുള്ളവരാണ്. അടഞ്ഞുകിടക്കുന്ന വീടുകളെക്കുറിച്ചു മോഷ്ടാക്കൾക്കു വിവരം ലഭിക്കുന്നതും ഇവരിൽ നിന്നാണ്. രണ്ട്: തമിഴ്‌നാട്, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളിൽ നിന്നു വരുന്ന സംഘങ്ങൾ. ഒന്നോ രണ്ടോ രാത്രി കേരളത്തിൽ തങ്ങി മോഷണവും ഭിക്ഷാടനവും മറ്റും നടത്തി പോകുന്ന ഇവരെക്കുറിച്ചു കൃത്യമായ വിവരങ്ങളില്ല. ഇവരാണു കുട്ടികളെ നോട്ടമിടുന്നവർ. നാലു വയസ്സു വരെയുള്ളവരെയാണു ലക്ഷ്യമിടുക. തട്ടിക്കൊണ്ടു പോകാനുള്ള എളുപ്പമാണ് പ്രധാന കാരണം. പിടിക്കപ്പെട്ടാലും കുട്ടികൾക്ക് വീടും സ്ഥലവും പറയാൻ തക്ക ഓർമയുണ്ടാകില്ല.
കുട്ടികളെ പിടികൂടി അവയവങ്ങളെടുക്കുന്ന മാഫിയകളുണ്ടെന്ന പ്രചാരണം ഒരു കാലത്തു ശക്തമായിരുന്നു. എന്നാൽ, അതിൽ വാസ്തവമില്ലെന്ന ഉറച്ച നിലപാടിലാണു പൊലീസും ഡോക്ടർമാരും. അതേസമയം, വിവിധ ജംക്ഷനുകളിലും ദേശീയ പാതകളിലും കൗതുക വസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വിൽക്കാൻ കുട്ടികളുമായി ഇറങ്ങുന്ന സ്ത്രീകൾക്കു പിന്നിൽ ഒരു സംഘമുണ്ടാകാമെന്നു പൊലീസ് പറയുന്നു.ബാലഭിക്ഷാടനം വിലക്കിയതോടെ കുട്ടികളെ ഉപയോഗിച്ചുള്ള വഴിയോര വിൽപനയാണ് ഈ സംഘം നടത്തുന്നത്. അമ്മയെയും കുഞ്ഞിനെയും പൊരിവെയിലത്തു റോഡിലിറക്കി നിർത്തി വാഹനങ്ങളിലെ സൺ ഷെയ്ഡും കുടയുമൊക്കെ വിൽക്കുമ്പോൾ, സഹതാപത്തിന്റെ പേരിൽ ആളുകൾ വാങ്ങും. ഭിക്ഷാടനത്തിൽ എന്നതുപോലെ, ഈ വിൽപനയുടെ പേരിലുള്ള പണത്തിന്റെയും അധികഭാഗവും പോകുന്നതു മറ്റു ചിലരുടെ പോക്കറ്റുകളിലേക്കാണ്.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ വേണ്ടി മാത്രമെത്തുന്നവരുമുണ്ട്. തൃശൂരിൽ നടന്ന രണ്ടു സംഭവങ്ങൾ ഇതിനു തെളിവ്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് 2015 ഡിസംബർ 26നു തമിഴ് ദമ്പതികൾ ഒന്നരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് വളർത്താൻ വേണ്ടിയാണ്.കൊല്ലം അഞ്ചാലുംമൂട് സ്വദേശികളുടെ മകളെയാണ് കന്യാകുമാരി സ്വദേശികളായ ദമ്പതികൾ റാഞ്ചിയത്. പത്തുമാസത്തിനുശേഷം തമിഴ്‌നാട്ടിലെ തിരുച്ചെന്തൂർ ക്ഷേത്രപരിസരത്തു നിന്നാണ് പൊലീസ് കുഞ്ഞിനെ കണ്ടെത്തിയത്. ഒന്നര മാസം പ്രായമായ കുട്ടിയെ തൃശൂർ ജനറൽ ആശുപത്രിയിൽനിന്നു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് 2016 ജനുവരിയിലാണ്. കന്യാകുമാരിയിൽനിന്നുള്ള ദമ്പതികൾ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നെങ്കിലും ഒന്നര മണിക്കൂറിനകം പൊലീസ് കുട്ടിയെ കണ്ടെത്തി.
നവമാധ്യമങ്ങൾക്കും വലിയ പങ്ക്
പരീക്ഷയിൽ തോറ്റതിനോ മാർക്ക് കുറഞ്ഞതിനോ മാതാപിതാക്കൾ വഴക്ക് പറയുമെന്ന ഭയത്താൽ വീടുവിട്ടിറങ്ങുന്നു കുട്ടികളിൽ പലരും. ചോദിച്ച സാധനങ്ങൾ കിട്ടാത്തതിന്റെ പേരിലും നാടുവിടുന്നു. ബസ്സ്റ്റാൻഡിലോ റെയിൽവേ സ്റ്റേഷനിലോ എത്തിപ്പെടുന്ന ഇവരെ റാഞ്ചാനായി ക്രിമിനൽ സംഘങ്ങളുണ്ടായിരിക്കും. കുടുംബത്തിനകത്തെ ഛിദ്രത, മാതാപിതാക്കളുടെ നിരന്തരമായ ശകാരങ്ങൾ, കുടുംബത്തിൽ നിത്യേനയുണ്ടാകുന്ന കലഹം, മദ്യപിച്ചെത്തുന്ന പിതാവ് വീടിനകത്തു കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾ ഇതെല്ലാം കൗമാരക്കാരായ കുട്ടികളെ വീടു വിട്ടിറങ്ങാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ലഹരിമരുന്നു മാഫിയയുടെ സ്വാധീനത്തിൽപ്പെട്ട് അപ്രത്യക്ഷരാകുന്നവരുമുണ്ട്.
ജില്ലാതലങ്ങളിൽ ജില്ലാ ക്രൈംബ്രാഞ്ചാണ് കാണാതാകുന്ന കുട്ടികളെ സംബന്ധിച്ച അന്വേഷണച്ചുമതല വഹിക്കുന്നത്. കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ ദേശീയതലത്തിൽ വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ കീഴിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് പ്രവർത്തിക്കുന്നു. എന്നിട്ടും കുട്ടികൾ എവിടേക്കാണ് പോകുന്നതെന്നറിയാതെ നട്ടംതിരിയുകയാണ് പൊലിസും ബന്ധുജനങ്ങളും. ഇതിൽനിന്ന് വീടുവിട്ടിറങ്ങുന്ന കുട്ടികളെ റാഞ്ചാനും കൊച്ചുകുട്ടികളെ തട്ടിക്കൊണ്ട് പോകാനും രാജ്യവ്യാപകമായ രീതിയിൽതന്നെ വലിയൊരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന്വേണം കരുതാൻ.നിസാര കാര്യത്തിന് വീടുവിട്ടിറങ്ങിയ കുട്ടികൾ തിരികെവന്നാലും പഴയ മാനസികാവസ്ഥയിലേക്ക് അവർ മടങ്ങുന്നില്ലെന്നാണ് മനഃശാസ്ത്ര വിദഗ്ദ്ധർ പറയുന്നത്. ഇവരുടെ പഠനത്തെയും ഭാവി ജീവിതത്തെയും ഈ ഒളിച്ചോട്ടം കാര്യമായിതന്നെ ബാധിക്കുന്നു.നവമാധ്യമങ്ങളും കുട്ടികളെ വഴിതെറ്റിക്കുന്നതിൽ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്.
പെൺകുട്ടികളാണ് ഇങ്ങനെ ഏറെയും ചതിക്കപ്പെടുന്നത്. അവർ എത്തിപ്പെടുന്നതാകട്ടെ പിന്നീടൊരിക്കലും കരകയറാനാവാത്ത ലൈംഗിക ചളിക്കുണ്ടിലും. കുട്ടികളെ വീടുകളിൽനിന്നും സ്‌കൂളുകളിൽനിന്നും കാണാതാകുന്നത് തടയുവാൻ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും പങ്കുവഹിക്കാനാകും. സൗഹാർദത്തോടെ അവരുമായി ഇടപഴകുകയും എല്ലാം തുറന്ന് സംസാരിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്ന സമീപനമാണ് ആദ്യമായി വേണ്ടത്. അപ്പുറത്തെ വീട്ടിലെ കുട്ടിയുടെ പഠനമികവുമായി സ്വന്തം കുട്ടികളെ താരതമ്യപ്പെടുത്തി അവരെ അപമാനിക്കുംവിധം സംസാരിക്കാതിരിക്കുക. വീടുകളിൽനിന്നും സ്‌കൂളുകളിൽനിന്നും കിട്ടുന്ന സ്‌നേഹവും പരിഗണനയും ഓരോ കുട്ടിയിലും ആത്മവിശ്വാസം വളർത്തുമെന്ന യാഥാർഥ്യം രക്ഷിതാക്കളും അദ്ധ്യാപകരും ഓർക്കണമെന്നും മനഃശാസ്ത്രജ്ഞർ പറയുന്നു.
ഈ വിഷയം വിശദമായി പഠിച്ച കൈലാസ് സത്യാർഥി ഇങ്ങനെ എഴുതുന്നു-' അനാവശ്യ മൽസരങ്ങളും കരിയറിനെക്കുറിച്ചുള്ള ആധിയും പണം സമ്പാദിക്കാനുള്ള ആർത്തിയുമൊക്കെ രക്ഷിതാക്കൾ അടിച്ചേൽപിക്കുന്നതോടെ കുട്ടികൾ മാനസിക സമ്മർദത്തിന് അടിമകളാകുന്നു. നമുക്കു നേടാൻ കഴിയാതിരുന്നതെല്ലാം കുട്ടികൾ നേടണമെന്നാണു രക്ഷിതാക്കളുടെ അത്യാഗ്രഹം ബാല്യത്തിന്റെ ആനന്ദമാണു നഷ്ടപ്പെടുത്തുന്നത്. ആത്മഹത്യയിലേക്കു വരെ നയിക്കുന്ന ഓൺലൈൻ ഗെയിമുകളാണു പ്രചരിക്കുന്നത്. കുട്ടികൾ സൈബർ ചതിക്കുഴികളിൽപെടുന്നതിന്റെ പ്രധാന ഉത്തരവാദിത്തം രക്ഷിതാക്കൾക്കാണ്.
വീട്ടിൽനിന്നു മാനസിക പിന്തുണ ലഭിക്കാതെ വരുമ്പോഴാണ് അവർ മറ്റു മേഖലകൾ തേടുക. വഴിതെറ്റിപ്പോകുന്ന കുട്ടികളെ കണ്ടെത്താനും തിരുത്താനും ആദ്യം കഴിയേണ്ടതു രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമാണ്. ശരിയായ ലൈംഗിക വിദ്യാഭ്യാസവും ജീവിതമൂല്യങ്ങളെക്കുറിച്ചുള്ള അറിവും പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.'- സതാർഥി ചൂണ്ടിക്കാട്ടി.
Stories you may Like
- സുരക്ഷിത ബാല്യം സുന്ദര കേരളം എന്ന ലക്ഷ്യത്തിനായി ഏകോപനത്തോടെ പ്രവർത്തിക്കണം:
- വിരബാധയിൽ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യ മന്ത്രി
- ലക്ഷക്കണക്കിന് ആളുകളുടെ മനസിലെ ഏറ്റവും മികച്ച ബാലനടി ദേവനന്ദ
- ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്കല്ലേ പുരസ്കാരം നൽകാനാകൂ;
- വിവാദങ്ങളിലേക്ക് കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ': അഭിലാഷ് പിള്ള
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍