Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മേസ്തിരി പണിയിൽ നിന്ന് പാമ്പുപിടുത്തക്കാരനായി; ഓലമേഞ്ഞ കുടിൽ മാത്രമാണ് സമ്പാദ്യം; പാമ്പ് വെനം വിൽക്കുന്നവൻ എന്ന് പോലും പത്രക്കാർ എഴുതി; ഹർത്താൽ ദിനത്തിൽ തടഞ്ഞു നിർത്തി യുവാക്കൾ ഭീഷണിപ്പെടുത്തി; പാവപ്പെട്ട വീടാണെങ്കിൽ പാമ്പുപിടിക്കാൻ കാശും വാങ്ങാറില്ല; ആശുപത്രിയിൽ നിന്ന് എണീറ്റ് ഓടിയതും ആ യുവാവിന്റെ ജീവൻ രക്ഷിക്കാനായി... ഒരു പച്ച ജീവിതത്തിന്റെ പൊള്ളുന്ന ഓർമ്മകൾ; ജീവിതം മറുനാടനോട് തുറന്ന് പറഞ്ഞ് വാവ സുരേഷ്; ഇങ്ങനേയും ഒരു മനുഷ്യനോ !

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പാമ്പുപിടിത്തക്കാരൻ എന്നതിലുപരി കേരളത്തിലെ കൊച്ചു കുട്ടികൾ പോലും സ്‌നേഹത്തോടെ വിളിക്കുന്ന പേരാണ് വാവ സുരേഷ്. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന പരിസ്ഥിതി സംരക്ഷകനും പാമ്പുപിടുത്തക്കരാനുമായി അദ്ദേഹം അറിയപ്പെടാൻ അധികം നാൾ വേണ്ടിവന്നില്ല. വാവയുടെ പാമ്പുപിടുത്ത ജീവിതത്തിൽ ഉഗ്രവിഷധാരിയായ രാജവെമ്പാലയുൾപ്പടെ 30,000ത്തിലധികം പാമ്പുകളെയാണ് പിടിച്ച് സംരക്ഷിതമേഖലയിലേക്ക് അയച്ചത്. 16ലധികം തവണ പാമ്പ് കടിയേറ്റ സുരേഷ് വലിയ ഒരു അപകചത്തിൽ നിന്നുമാണ് അതിജീവിച്ച് മലയാളികൾക്ക് മുന്നിലെത്തിയിരിക്കുന്നത്. അപകടത്തെ തരണം ചെയ്തതിനെ കുറിച്ചും സുരേഷിന്റെ വ്യക്തി ജീവിതത്തെകുറിച്ചും ഇപ്പോൾ മറുനാടനോട് പങ്കുവയ്ക്കുകയാണ്. തിരുവനന്തപുരം സ്വദേശിയായ വാവ തന്റെ ജീവിതം എങ്ങനെ തുടങ്ങിയെന്നതും വാവഹ മറുനാടൻ മലയാളിക്ക് അനുഭവിച്ച പ്രത്യേത അഭിമുഖത്തിൽ വ്യക്തമാക്കുകയാണ്.

ആശുപത്രിവാസം അനുഭവങ്ങൾ എങ്ങനെ?

ആരോഗ്യം പൂർണരീതിയിൽ എനിക്ക് ഇപ്പോൾ തിരികെ ലഭിച്ചിട്ടുണ്ട്. നല്ല പരിചരണം തന്നെയാണ് മെഡിക്കൽ കോളജിൽ നിന്ന് ലഭിച്ചത്. ക്ഷീണം തോന്നിയിരുന്നില്ല. ഐ.സി.യുവിൽ കിടന്ന ദിവസങ്ങളിൽ ഭക്ഷണം കഴിച്ചിരുന്നില്ല. 15ദിവസത്തിലധികം ഐ.സി.യുവിൽ കിടന്നിട്ടുണ്ട്. ഭക്ഷണം കഴിക്കാതിരുന്ന് ഇപ്പോൾ ശീലമാണ്. പ്രതിരോധ ശക്തിയുള്ളതുകൊണ്ട് തന്നെ വലിയ മരുന്നിന്റെ ആവശ്യമിപ്പോഴില്ല.

പാമ്പുകടി പലപ്പോഴും ഏറ്റിട്ടുണ്ട്? ഇപ്രാവശ്യം സീരിയസായി മാറി?

എട്ട ദിവസം മുൻപ് ചെറിയ ഒരണലി കടിച്ചിട്ട് പോലും 15 ദിവസം ആശുപത്രിയിൽ കിടന്നിട്ടുണ്ട്. തരതമ്യേന വലിയ അണലിയായിട്ട് പോലും 9 ദിവസം മാത്രമാണ് ആശുപത്രിയിൽ കഴിഞ്ഞിരുന്നത്. പ്രായം കൂടിയ അണലിയാണ് എന്നെ കടിച്ചത്. പാമ്പ് നന്നായി ക്ഷീണിതനായിരുന്നു. വെനത്തിന് വീര്യം കൂടുതലുമായിരുന്നു. അങ്ങനെ വന്നപ്പോൾ എന്റെ ശരീരത്തിന് പ്രതിരോധിക്കാൻ പറ്റിയില്ല. ആന്റി ബോഡിയായതിനാൽ തന്നെ ആന്റി വെന്ം വർക്ക് ചെയ്യാത്ത സാഹചര്യമുണ്ടായി അപ്പോഴാണ് ഡോക്ടർമാർക്കും ആശങ്കയുണ്ടായത്. പത്തനംതിട്ടയിലെ കലഞ്ഞൂരു വച്ചാണ് എനിക്ക് കടിയേറ്റത്. കടിയേറ്റ സ്ഥലത്ത് നിന്ന് കൊട്ടാരക്കരവരെ കാറിലാണ് വന്നതുകൊട്ടാരക്കരയിൽ നിന്ന് ആംബുലൻസിൽ പിന്നീട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പാമ്പ് കടിയേൽക്കുമ്പോൾ ടെൻഷൻ അടിക്കാതിരുന്നാൽ മതി. ഇതിൽ വലിയ അപകച സന്ദർഭത്തിലൂടെ ഒരിക്കൽ കടന്ന് പോയിട്ടുണ്ട്. പത്ത് വർഷങ്ങൾക്ക് മുൻപ് കല്ലമ്പലത്ത് വച്ച് കടിയേറ്റ് 16 ദിവസം ഐ.സി.യുവിൽ കിടക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്.

അണലിയുടെ കടിയേറ്റിട്ടും കൂളായി അതിജീവിച്ചു?

ഈ ചോദ്യം തന്ന എന്നെ ചികിത്സിച്ച ഡോക്ടർമാരും ചോദിച്ചിട്ടുണ്ട്. മുൻപ് നീർനായയുടെ കടിയേറ്റിട്ടും കൂളായി നേരിട്ടിട്ടുണ്ട്. ചോരയിൽ നിന്നുതന്നെയാണ് നീർനായയെ പിടികൂടി കൂട്ടിലാക്കിയത്. നീർനായയുടെ കടിയേറ്റാൽ പേയുണ്ടാകാൻ സാധ്യത ഏറെയാണ്. നീർനായയുടെ അക്രമരീതിയും ഭയാനകം തന്നെയാണ്. അത്തരത്തിൽ നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. മരപ്പട്ടിയും പഴം ഉണ്ണി ഉൾപ്പടെ നിരവധി മൃഗങ്ങളെ പിടികൂടിയിട്ടുണ്ട്. കോന്നിയിൽ അകപ്പെട്ട പുലിയുൾപ്പടെയുള്ള സേവനങ്ങളിൽ ഞാൻ മുന്നിൽ നിന്നിട്ടുണ്ട്.

27 വർഷമായി എനിക്ക് വിമർശകരുണ്ടായിട്ടില്ല. ഇപ്പോഴാണ് വിമർശകരുണ്ടായത്.വയനാട്ടിൽ പാമ്പിനെ പിടിച്ച് അമ്മാനമാടുന്ന ആളുണ്ട് യാതൊരു പരാതിയുമില്ല. തിരുവനന്തപുരത്ത് പാമ്പിനെ പിടിച്ച് അമ്മാനമാടുന്നവരുണ്ട്. മലപ്പുറത്തും കോഴിക്കോട്ടുമെല്ലാം പാമ്പുപിടുത്തക്കാരുണ്ട്്. അപ്പോഴൊന്നും പരാതിയില്ല. ഞാൻ പാമ്പിനെ പിടിക്കുമ്പോൾ മാത്രം വിമർശിക്കാൻ കുറേയധികം ആളുകൾ നിൽ്ക്കുന്നു. അതിൻെ ചേതോവികാരമാണ് മനസിലാകാൻ കഴിയാത്തത്.

ഇത്തവണ ഡോക്ടർമാർക്ക് ആശങ്കയുണ്ടായി?

മൂന്ന് തവണയാണ് എന്നെ അണലി കടിച്ചത് ഏറ്റവും ഗുരുതരവസ്ഥയിലെത്തിയത് ഇപ്പോൾ മാത്രമാണ്. ചികിത്സിച്ച ഡോക്ടർമാർക്കെല്ലാം തന്നെ ഇത് അറിയുകും ചെയ്യാമായിരുന്നു. ബ്ലഡ് കട്ടിയാകില്ല എന്നത് തന്നെയായിരുന്ന അവരുടെ നിഗമനം. തലച്ചോറിനകത്ത് സ്‌ഫോടനം നടക്കുമോ ന്ന് എനിക്കും തോന്നി. ഹാർട്ടിലോ, കിഡ്ണിയിലോ, തലച്ചോറിലോ രക്തസ്രാവമുണ്ടായാൽ ഒരുപക്ഷേ അപകടകരമായ നിലയിലേക്ക് പോകുമെന്ന് ഉറപ്പുണ്ടായിരുന്നു. 72 മണിക്കൂർ നേരം നീണ്ട ചർച്ച നടന്നു. മരണം സംഭവിച്ചേക്കാം എന്നുപോലും കരുതിയിരുന്നു. ആന്റീവെനം നൽകിയതിനൊടൊപ്പം തന്നെ രക്തം കട്ടപിടിക്കാതിരിക്കാനുള്ള പരീക്ഷണവും അവർ നടത്തി വിജയം കണ്ടു. അടുത്ത സെക്കന്റിൽ ഒരാൾക്ക് എന്ത് ഉപകാരം ചെയ്യാൻ കഴിയും എന്ന് ചിന്തിച്ചു മുന്നോട്ട് പോകുന്ന ആളാണ് ഞാൻ. മരണത്തെ ഞാൻ ഭയപ്പെടുന്നില്ല.

പാമ്പുപിടിത്തുക്കാരന്റെ ജീവിതം തുടങ്ങുന്നത് എങ്ങനെ?

പട്ടിണിയും ദാരിദ്രവും നിറഞ്ഞ ജീവിത്തിലൂടെയാണ് ഞാൻ കടന്നുവന്നത്. അമ്മയ്ക്ക് കൂലിപ്പണിയായിരുന്നു. ഇന്നും അമ്മ ജോലി ചെയ്ത് ജീവിക്കുന്നു. വീട്ടിൽ പശുവുണ്ട് പശുവിനെ പോറ്റി മുന്നോട്ട് പോകുന്നുണ്ട്. ചെറുപ്പത്തിൽ ഞാൻ മേശിരിപ്പണിക്ക് പോകുന്ന സമയം മുതൽ എന്റെ കയ്യിൽ ലഭിക്കുന്ന വരുമാനത്തിന്റെ വിഹിതം നൽകാറുണ്ട്. എന്റെ കൂട്ടുകാരന്റെ സഹോദരിയുടെ വിവാഹത്തിനായി പോലും ഇത്തരം സഹായങ്ങൾ ചെയ്തിട്ടുണ്ട്. എനിക്ക് അന്ന് തട്ടിന്റെ പണി കൂടിയുണ്ട്. ഒരു കല്യാണ ആവശ്യത്തിന് പൈസ ഇല്ലാത്ത സാഹചര്യം വന്നപ്പോൾ ഈ തട്ട് സാധനങ്ങൾ വിറ്റിട്ട് പൈസ സ്വരൂപിച്ച സാഹചര്യം വന്നിട്ടുണ്ട്. ലയൺസ് ക്ലബ് എനിക്ക് ഒരു ആക്ടിവ വാങ്ങി തന്നിട്ടുണ്ടായിരുന്നു. ആക്കുളത്ത് താമസിക്കുന്ന ക്യാൻസർ ബാധിതയായ ഒരമ്മയുടെ മകളുടെ വിവാഹത്തിനായി ആ വാഹനം വിറ്റ് കിട്ടിയ പൈസ കൊണ്ട് വിവാഹം നടത്തുകയായിരുന്നു. ജീവിച്ചിരിക്കുമ്പോൾ ആർക്കെങ്കിലും എന്തെങ്കിലും ചെയ്യണം എന്നതാണ് വലിയ ആഗ്രഹം. വിമർശിക്കുന്നവർക്ക് മറുപടി നൽകാൻ ആഗ്രഹിക്കുന്നുമില്ല.

തിരുവനന്തപുരത്ത് എവിടെയാണ് സ്വദേശം?

തിരുവനന്തപുരം ശ്രീകാര്യത്തിനടുത്ത് ചെറുവയ്ക്കലാണ് വീട്. എന്റെ അമ്മയും ഞാനുമെല്ലാം ജനിച്ചത് അവിടെയാണ്. അവിടെ ഓലമേഞ്ഞ വീട്ടിൽ തന്നെയാണ് ഇപ്പോഴും ഞാൻ ജീവിക്കുന്നത്. വേറെ വീടൊന്നും വയ്‌ക്കേണ്ട ആവശ്യം വന്നിട്ടില്ല. അതുപോലും ഇല്ലാത്ത എത്രയോ ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്.

പാമ്പുപിടിക്കാൻ പേകുമ്പോൾ പ്രതിഫലം ലഭിക്കാറുണ്ടോ?

പലർക്കും പല സാഹചര്യമാണ്. ഇന്നലെ ഞാന് വർക്കലിയിലെ ഒരു പാവപ്പെട്ട വീട്ടിലാണ് പാമ്പുപിടിക്കാനായി പോയത്. അവർ എനിക്ക് 300 രൂപ വച്ചുനീട്ടി. ഞാനത് വാങ്ങിയില്ല. ഒരേസ്ഥാലത്താണ് പാമ്പുകളെ പിടിക്കേണ്ടതെങ്കിൽ പെട്രോൾ അടിക്കാനെങ്കിലും ആ പൈസ തികയുമല്ലോ എന്ന ചിന്താഗതിയാണ് എനിക്ക്. ഇന്നുവരെ ചോദിച്ച് കാശ് വാങ്ങിയിട്ടില്ല.പലപ്പോഴും സാധാരണക്കാർ എനിക്ക് ആയിരം രൂപവരെ വച്ച് നീട്ടിയ സാഹചര്യമുണ്ടായിട്ടുണ്ട്. ഞാൻ അതിൽ 500 തിരികെ നൽ്കിയിട്ടുമുണ്ട്. സ്വന്തമായി വീടെന്നോ വാഹനമെന്നോ ഇതുവരെ തോന്നിയിട്ടില്ല. ഒരു വണ്ടി വാങ്ങിയാൽ തന്നെ അതിന്റെ സിസി അടയുന്നത് എങ്ങനെ എന്ന ചോദ്യം എന്റെ മുന്നിലുള്ളത്. ഒരു സംഘടനക്കാർ എനിക്ക് വാഹനം നൽകി എന്നുതന്നെയിരിക്കട്ടെ വാർത്ത ഫ്‌ളാഷ് പോകുന്നത് വാവ സുരേഷിന് വാഹനം നൽകി എന്ന തരത്തിലാണ്.

ദിവസേന ഡീസൽ, ഡ്രൈവറുടെ ശമ്പളം, എന്നിവയൊക്കെ പ്രശ്‌നമാണ്. പിന്നീട് ആളുകൾ ഒരുപക്ഷേ പറഞ്ഞേക്കും പൈസ നൽകണ്ട വാവ സുരേഷിന് സ്വന്തമായി കാറുണ്ടെന്ന്.. ക്രമേണ ഞാനൊരു കടബാധിതനായി മാറുകയും ചെയ്യും. ഒരുപാട് പേര് വാഹനങ്ങൾ നൽകാം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. നിംസ്്കാര് എന്നോട് പറഞ്ഞിട്ടുണ്ട്. മറ്റൊരു സംഘടന ഈ ആലോചനയുമായി മുന്നോട്ട് വന്നു.

ആറ് മാസമായി വാടക കാറിലാണ് ഓടുന്നത്. ദിവസം 500രൂപയാണ് നൽകേണ്ടത്. ഡെയ്‌ലി 950 രൂപ അതിന് മുൻപുള്ള വാഹനത്തിന് നൽകിയിരുന്നത്. ഡ്രൈവറിന്റെ ശമ്പളവും പെട്രോൾ ബില്ലും കൊടുക്കേണ്ട സാഹചര്യം മുന്നോട്ട് വന്നാൽ അത്രവലിയ ബാധ്യത ഏറും. ഒരു ദിവസം പത്ത് കോളെങ്കിലും വരണേ എന്നാണ് ഞാൻ പലപ്പോഴും പ്രാർത്ഥിക്കുന്നത്. എങ്കിലെ ഇവയെല്ലാം മുന്നോട്ട് പോകാൻ കഴിയു. ചാരിറ്റി ഉൾപ്പെടുള്ള പ്രവർത്തനങ്ങളിൽ തുക കണ്ടെത്താൻ തന്നെ പലപ്പോഴും വിഷമിക്കുന്ന സാഹചര്യമുണ്ടാകുന്നു.

ആശുപത്രികിടക്കയിൽ നിന്ന് ഓടിയ്ത് ആ യുവാവിന്റെ ജീവനായി!

ഈ 13ന് ഞാൻ അഡ്‌മിറ്റായി 21ന് റിലീസാകുന്നതിന് ഇടയ്ക്ക് ഞാൻ കിടന്ന മൾട്ടി സ്‌പെഷ്യാലിറ്റിയിൽ എന്റെ നേരെ കിടന്ന ഒൻപത് എ ബെഡ്ഡിൽ കിടന്ന യുവാവിന് അരുൺ എന്ന ചെറുപ്പക്കാരൻ. സാധാരണക്കാരനാണ്. അവരുടെ ഭാര്യയും അസുഖബാധിതനാണ്. ഞാൻ ആശുപത്രി കിടക്കിയിൽ നിന്ന എഴുനേറ്റപ്പോൾ ആദ്യം ചിന്തിച്ചത് പത്ത് 15 ഫോൺകോൾ എത്തണെ എന്നായിരുന്നു. ഭാഗ്യം പോലെയാണ് ഭാഗ്യലക്ഷ്മി മേഡം എന്റെ വീട്ടിലേക്ക് എത്തിയത്. 2500 രൂപ എനിക്ക് നൽകി. കയ്യിലുള്ളത് എല്ലാം ശേഖരിച്ച് വച്ചിട്ട് 5,000 ആക്കി ഞാൻ ആ യുവാവിന്റെ കുടുംബത്തിന് നൽകി.കഴിഞ്ഞ ദിവസവും വിവിധയിടങ്ങിൽ നിന്ന് ലഭിച്ച തുക കൂട്ടി 5000 രൂപ ശേഖരിച്ച് യുവാവിന് നൽകി. ഇന്ന് ഞാൻ ആ സഹോദരിയെ വിളിക്കുമ്പോഴും അവർ പറഞ്ഞത് ചേട്ടാ ഇന്നത്തേക്കുള്ള പൈസ കയ്യിലുണ്ട് നാളത്തേക്കുള്ള പൈസ മതിയെന്നാണ്. ചാരിറ്റിയായി മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിന്നീട് അത് വലിയ പ്രശ്‌നങ്ങളിലേക്ക് പോകത്തതെയുള്ളു.

എന്റെ വീട് ഓലമേഞ്ഞ വീടാണ്. ചോരാതെയാണ് ഞാൻ കിടക്കുന്നത്. അമ്മയും അച്ഛനും, സഹോദരനും സഹോദരിയും അടങ്ങുന്നതാണ് എന്റെ കുടുംബം. മൂന്ന് പേരും ഒരുമിച്ച തന്നെയാണുള്ളത്. രണ്ട് പശുവും ഒരു കാളക്കുട്ടിയും, എട്ട് പൂച്ചയും, കോഴിയും, നാല് നായക്കുട്ടിയുമൊക്കെ അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം. കരണ്ടടിച്ച് ചിറകറ്റ് പോയ ഒരു പരുന്തിനെ ഞാൻ രക്ഷിച്ച് വീട്ടിൽ പാർപ്പിച്ചിട്ടുണ്ട്. ഈ മൃഗങ്ങളെയെല്ലാം വിവിധ രക്ഷാപ്രവർത്തനങ്ങളിൽ നിന്നുമാണ് ഞാൻ വീട്ടിലേക്ക് എത്തിച്ചത്. പരുന്തിനെയൊക്കെ ഏതെങ്കിലും സംഘടനയെ ഏൽപ്പിക്കണം എന്ന് വച്ചാൽ അതിനും കഴിയാത്ത അവസ്ഥയാണ്.

ഞാൻ മത്സ്യമാംസ്യാദികൾ ഒന്നും കഴിക്കാറില്ല. വിട്ടിൽ നിൽക്കുന്ന കാളയെ ക്ഷേത്രത്തിലേക്ക് നേർച്ചയായി നിർത്തിയിരിക്കുയാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള കുറേ സഹോദരന്മാർ നമ്മുടെ നാട്ടിൽ പലിശയ്ക്ക് പൈസയുമായി നടക്കുന്നതുകൊണ്ടാണ് ജീവിച്ച് പോകുന്നത്. ഇപ്പോൾ തന്നെ ഒരുലക്ഷം രൂപ പലിശയ്ക്ക് എടുത്തിട്ടുണ്ട്. എല്ലാ വ്യാഴായ്ചയും 2,000രൂപ വീതം അടയ്‌ക്കേണ്ട സാഹചര്യമാണ്.

ഞാൻ പാമ്പിനെ പിടിക്കാൻ പോയിട്ടുള്ളതെല്ലാം ഏതെങ്കിലും പാവപ്പെട്ട വീട്ടിൽ് നിന്നുമാണ്. അവുടെ മേൽവിലാസം അടക്കം എഴുതി വാങ്ങാറാണ് പതിവ്. 15,000ത്തിലധികം മേൽവിലസമുണ്ട്. പലരും പവപ്പെട്ടവരാണ്. ഇടുക്കിയിലെ ഒരു സ്ഥലത്ത് രജവമ്പാലയെ പിടി്ക്കാനായി ചെന്നപ്പോൾ നൽകിയത് 500 രൂപയാണ്. പാവപ്പെട്ട കുടുംബമാണ് അത്. വണ്ടിചെലവ് അടക്കം 7000 രൂപയോളം എനിക്ക് കയ്യിൽ നിന്ന് നൽകേണ്ടി വന്നു. കോട്ടയത്ത് ഒരു പാവപ്പെട്ട വീട്ടിൽ ചെന്നപ്പോൾ മൂർഖനെ പിടിച്ചപ്പോൾ 9000 രൂപ നൽകി, സന്തോഷത്തോടെയാണ് ഞാന് ഈ തുക കൈപ്പറ്റിയത്. ആറ് വർഷത്തിനകം 12ലക്ഷത്തിലധികം കിലോമീറ്റർ ഞാൻ സഞ്ചരിച്ച വാഹനം ഓടിയിട്ടുണ്ട്. കിലോമീറ്ററിന്റെ കണക്ക് വച്ച് കൂട്ടിയാലും എത്രരൂപ എനിക്ക് ചെലവായിട്ടുണ്ടാകും. വിമർശിക്കുന്നവർക്ക് അത് അറിയില്ല.

കൊല്ലത്ത് ഹൗസിങ് ബോഡിലെ കെട്ടിടത്തിൽ കുടുങ്ങിയ പാമ്പിനെ ഒരു ഹർത്താൽ ദിനത്തിൽ ഞാൻ പിടികൂടി. ഈ സമയം തന്നെ കുളത്തുപ്പുഴ യിൽ രാജവെമ്പാലയെ കണ്ടെന്ന് പറഞ്ഞ് റേഞ്ച് ഓഫീസർ വിളിച്ചു. ഞാൻ ആ പാമ്പിനെ ആക്റ്റിവയുടെ ഡാഷിലിട്ട് പൂട്ടി പോകുമ്പോൾ കുറേ ചെറുപ്പാർ തടഞ്ഞു നിർത്തി.

അവർക്ക് പാമ്പിനെ കാണണം എന്നായിരുന്നു ആവശ്യം. പാമ്പിനെ കാണിച്ചപ്പോൾ അതുപോരോ നടുറോഡിലിട്ട് പ്രദർശിപ്പിക്കണം എന്നായി. ഞാൻ എതിർത്തപ്പോൾ പിറ്റേദിസനത്തെ പത്രത്തിൽ എനിക്കിതെരായ വാർത്ത വരുന്ന സാഹചര്യമുണ്ടായി. വാവ സുരേഷ് പാമ്പിനെ പിടിച്ച് വീട്ടിൽ കൊണ്ടുപോയത് എന്തിനാണെന്നും ചാക്കിൽ കെട്ടികൊണ്ടുപോകേണ്ട പാമ്പിനെ ഡാഷ് ബോർഡിൽ എട്ടത് എന്തിനെന്ന വിമർശനം വരെ ഉയർന്നു. വീട്ടിൽ കൊണ്ടുപോയി വിഷമെടുത്ത് വിൽക്കുന്നതാണ് രീതിയെന്നാണ് പത്രത്തിലെഴുതി വന്നത്.

എനിക്കിപ്പോഴും കടിയേറ്റത് ഞാൻ പിടിച്ചെടുത്ത് നിന്നല്ല. റോഡിൽ പ്രദർശിപ്പിക്കണം എന്ന് ആവശ്യപ്പെട്ടപ്പോഴാണ്. ഞാൻ ആ വാർജഡ് മെമ്പറെ ഒരിക്കലും കുറ്റം പറയില്ല. അദ്ദേഹത്തിന്റെ വാർഡാണ്, അദ്ദേഹത്തിന്റെ മണ്ഡലമാണ്, അദ്ദേഹം എനിക്ക് ഒരു നാരങ്ങാ വെള്ളം വാങ്ങി നൽകുമ്പോഴാണ് ആൾക്കൂട്ടം കൂടിയെതത്തിയത്. ആസമയത്താണ് പാമ്പിനെ പുറത്തെടുത്തപ്പോൾ കടിയേൽക്കുന്നത്. കടിയേൽ്കുന്ന ദിവസം ഞാൻ വളരെ ക്ഷീണിതനായിരുന്നു. 12ന് രാത്രി 6മണിവരെ വെഞ്ഞാറമ്മൂട് ഒരു വീട്ടിലെത്തി തുടങ്ങിയ കിള 2 മണിവരെ നീണ്ടുനിന്നു. ഒരാൾ സഹായത്തിന് കിളയ്ക്കാൻ കൂടെയെത്തിയത് അല്ലാതെ ഒരു മനുഷ്യർ പോലും സഹായത്തിന് എത്തിയില്ല. പൈസ വെച്ചുനീട്ടാൻ പോലും ഒരാളും എത്തിയില്ല. പാമ്പിനെ കണ്ടെത്താൻ അന്ന് കഴിഞ്ഞില്ല. രാത്രിയോടെ ഞങ്ങൾ തിരികെ പുറപ്പെട്ട് ഒരു തട്ടുകടയിൽ നിന്ന് ദോശ തിന്നുമ്പോൾ വീണ്ടും അവിടെ നിന്ന് ഫോൺകോൾ വന്നു; തിരിച്ചെത്തി കിളച്ച ശേഷം രണ്ട് മൂർഖനെ ഞാൻ പിടികൂടി.

പിറ്റേദിവസം രാവിലെയാണ് ഈ അപകടമേറ്റ സ്ഥലത്ത് നിന്ന് കോളെത്തുന്നത്. ക്ഷേത്രത്തിൽ പോകാനായി ഒരുങ്ങുന്ന സമയമായിരുന്നു ഇത്. അപ്പോഴേ കാറ് പിടിച്ച് പുറപ്പെടുകയായിരുന്നു. എട്ട മണിക്കാണ് പോയത്. പത്തര പതിനൊന്ന് മണിയായപ്പോൾ പാമ്പിനെ പിടികൂടുകും ചെയ്തു. അതിനെ പിടിച്ച് കുപ്പിയാലാക്കി വരുമ്പോഴാണ് ആളുകൾ കാണണം എന്ന് ആവശ്യപ്പെട്ടത്. ഞാൻ കുപ്പിയിൽ കാണാൻ ആവശ്യപ്പെട്ടെങ്കിലും മെമ്പർ നിർബദ്ധിച്ചതോടെ പാമ്പിനെ വെളിയിലിറക്കേണ്ട അവസ്ഥയും വന്നു. ഇങ്ങനെ ആവശ്യപ്പെടുമ്പോൾ അത്തരത്തിൽ തന്നെ ചെയ്യാനെ കഴിയുള്ളു.

നാട്ടുകാർ സഹചര്യം ഒരുക്കുമ്പോൾ നിഷേധിക്കാൻ പറ്റുന്നില്ല ?

അതേ, കഴിഞ്ഞ ദിവസം കടുത്തുരുത്തിയിൽ നിന്ന് വാർത്ത വന്നത് കിണറ്റിൽ കുടങ്ങിയ പാമ്പിനെ പിടിക്കാൻ വാവ സുരേഷിനെ വിളിച്ചിട്ടോ, ഫയർഫോഴ്‌സിനെ വിളിച്ചിട്ടോ, കിട്ടിയില്ല എന്നായിരുന്നു. രാവിലെ പതിനൊന്നിനായിരുന്നു വിളിച്ചത്. അവരെ തിരികെ വിളിച്ചപ്പോൾ പറഞ്ഞത് വരണ്ട ചേട്ടാ.. ആ പാമ്പിനെ കാണുന്നില്ല എന്നായിയിരുന്നു. പിറ്റേദിവസം വിളിക്കുമ്പോൾ എനിക്ക് എത്താൻ കഴിയുന്നില്ല.എനിക്ക് പാമ്പ് കടിയേറ്റപ്പോൾ കേരളത്തിലെ മാധ്യമവാർത്തകൾ വഴി ആദ്യമായി എനിക്ക് സൗജന്യ ചികിത്സാ സഹായം നൽകി.

ശാസ്ത്രീയമല്ലാതെ പാമ്പുപിടിക്കുന്നതാണ് വിമർശിക്കപ്പെടുന്നത്?

ശാസ്ത്രീയില്ലെന്ന് എന്നെ വിമർശിക്കുന്നവരോട് ഒറ്റ ചോദ്യമേയുള്ളു. 3,000ത്തിലധം വെനമുള്ള പാമ്പുകൾ കൊലചെയ്യപ്പെടുന്നുണ്ട്. ഒരു പരാതി നൽകാൻ ഈ പാമ്പ് സംരക്ഷകർ തയ്യാറായിട്ടുണ്ടോ. പിന്നെ എന്നോട് എന്തിനാണ് ഇത്ര ചേതോവികാരം എന്നാണ് എനിക്ക് മനസിലാക്കാൻ കഴിയാത്തത്.

ഒരു പാമ്പിനെ തല്ലിക്കൊല്ലുന്നത് കേസാണ്. ആലപ്പുഴയിൽ അണലിയെ കറിവച്ച് തിന്ന സംഭവത്തിൽ റാന്നി ഡിവിഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇടപെട്ടത്. എന്നെ വിമർശിക്കുന്ന ഇവരൊക്കെ ഇതിനെതിരെ ഒരു കേസ് കൊടുക്കാൻ തയ്യാറായിട്ടുണ്ടോ. ഇവർശാസത്രീയതായാണ് വിമർശിക്കുന്നത് ഹുക്ക് ഉപയോഗിച്ച് കഴുത്തിൽ കുത്തിപിടിക്കുന്നതാണ് ശാസ്ത്രീയതാണോ ശാസ്ത്രീയത്.

ഇംഗ്ലീഷുകാർ ഗ്ലൗസിട്ട് അല്ല പാമ്പിനെ പിടിക്കുന്നതത്. 33,000 രൂപയുടെ ഗ്ലൗസ് എന്റെ കയ്യിലുമുണ്ട്. ആ ഗ്ലൗസിലുടെ കടിച്ചാലും കടിയേൽക്കാം. പാമ്പിനെ കൈകൊണ്ടു പിടിക്കുന്ന എത്രയോ ആളുകൾ കേരളത്തിലുണ്ട്. ഞാൻ കൈകൊണ്ട് പിടിക്കുമ്പോൾ മാത്രമാണ് പ്രശ്‌നം. ഞാൻ പിടിക്കുന്നത് മാത്രം വിമർശിക്കപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP