ഭാര്യയോട് പറഞ്ഞത് നൽകുന്നത് ലോക്കൽ അനസ്തീഷ്യ എന്ന്; കൊടുത്തത് ജനറൽ അനസ്തീഷ്യ; പരാതി നൽകിയത് ആശുപത്രിയിൽ നടന്നത് ഗൂഢാലോചനയെന്ന വ്യക്തമാക്കി; എല്ലാം വിശദീകരിച്ചിട്ടും ആരെങ്കിലും എവിടെയങ്കിലും മരിച്ചു കിടക്കുമ്പോൾ എടുക്കുന്ന സാദാ വകുപ്പ് പ്രകാരം കേസെടുക്കൽ; എഫ് ഐ ആറിലെ വിശദീകരണ ഭാഗത്ത് ഹോസ്പിറ്റൽ ഉണ്ടെങ്കിലും പ്രതി 'അൺ നോൺ'; കിംസ് ആശുപത്രിയെ ചികിൽസാ പിഴവിൽ നിന്നും രക്ഷിക്കാൻ പൊലീസും; ആഡംബരക്കപ്പൽ ജീവനക്കാരൻ സമീറിന്റെ മരണത്തിൽ സർവ്വത്ര ദുരൂഹത
എം മനോജ് കുമാർ
തിരുവനന്തപുരം: കിഡ്നി സ്റ്റോൺ മാറ്റാനുള്ള ലേസർ ചികിത്സയ്ക്കിടെ യുവാവ് മരിച്ച സംഭവത്തിൽ പ്രതിക്കൂട്ടിലായ കിംസ് ആശുപത്രിയെ രക്ഷിക്കാൻ പൊലീസിന്റെ ശ്രമം. മരണവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് പൊലീസിന്റെ എഫ്ഐആറിൽ പ്രതിസ്ഥാനത്ത് ആരുടേയും പേര് ഉൾപ്പെടുത്തിയിട്ടില്ല. സംശയിക്കുന്ന കുറ്റവാളികളെ സംബന്ധിക്കുന്ന കോളത്തിൽ അൺ നോൺ എന്നാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ എഫ് ഐ ആറിലെ വിശദീകരണത്തിൽ കിംസ് ആശുപത്രിക്കെതിരെയാണ് പരാതിയും അന്വേഷണമെന്നും വ്യക്തമാക്കുന്നുണ്ട്.
യുവാവിന്റെ മരണത്തിന് കിംസ് ആശുപത്രിയാണ് ഉത്തരവാദിയെന്ന് കാട്ടിയാണ് ബന്ധുക്കൾ പരാതി നൽകിയത്. ചികിൽസാ പിഴവ് എന്ന് ആരോപിക്കുകയും ചെയ്തു. എന്നാൽ കേസെടുത്തത് അസ്വാഭാവിക മരണത്തിനും. ക്രിമിനൽ പ്രൊസീജിയർ കോഡിലെ 174-ാം വകുപ്പ് അനുസരിച്ച് സമീറിന്റെ ബന്ധുക്കളെ പറ്റിക്കുന്ന തരത്തിലാണ് എഫ് ഐ ആർ. അതുകൊണ്ട് തന്നെ ആശുപത്രിക്കെതിരെ കേസ് എടുത്തതെന്ന് പ്രഥമ ദൃഷ്ട്യാ പറയാനുമാകില്ല. കേസിൽ തുടർ നടപടികൾ എടുത്തില്ലെങ്കിലും നിയമപരമായ കുഴപ്പവുമില്ല. എന്നാൽ ചികിൽസാ പിഴവിന് ആശുപത്രിക്കെതിരേയും ഡോക്ടർക്കെതിരെയുമുള്ള കേസായി എഫ് ഐ ആർ ഇട്ടിരുന്നുവെങ്കിൽ അതിൽ നിയമപരമായ കുരുക്കുകൾ ആശുപത്രിക്ക് നേരിടേണ്ടി വരുമായിരുന്നു. അതൊഴിവാക്കാനുള്ള തന്ത്രപരമായ നീക്കമാണ് നടക്കുന്നത്.
പ്രതി സ്ഥാനത്ത് കിംസ് ആശുപത്രി അധികൃതർ ആണെന്ന് അറിയാമായിരിക്കെയാണ് എഫ്ഐആറിൽ പ്രതിസ്ഥാനത്ത് ആരെന്നു അറിയില്ലെന്ന് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കുറ്റകൃത്യത്തെ സംബന്ധിച്ച് എഫ്ഐആറിൽ പൊലീസ് നൽകിയ വിവരണത്തിൽ കിംസ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയക്കിടയിലാണ് സമീർ മരിക്കുന്നത് എന്ന് എടുത്തു പറഞ്ഞിട്ടുണ്ട്. അങ്ങിനെ എഫ്ഐആറിൽ രേഖപ്പെടുത്തുമ്പോൾ പ്രതിസ്ഥാനത്ത് കിംസ് ആശുപത്രി അധികൃതർ എന്നോ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ എന്നോ പൊലീസിനു രേഖപ്പെടുത്താമായിരുന്നു. പക്ഷെ എഫ്ഐആറിൽ പ്രതിസ്ഥാനത്ത് നിന്നും കിംസിനെ രക്ഷിക്കുന്ന സമീപനമാണ് എഫ്ഐആറിൽ പൊലീസ് പയറ്റുന്നത്.
ആരെങ്കിലും എവിടെയെങ്കിലും മരിച്ചു കിടക്കുമ്പോൾ പൊലീസിന് അറിയിപ്പ് കിട്ടും. ഈ സമയം പൊലീസിന് മേൽ നടപടികൾ തുടരാൻ എഫ് ഐ ആർ എടുക്കേണ്ടതുണ്ട്. ഈ സമയത്താണ് ക്രിമിനൽ പ്രൊസീജിയർ കോഡിലെ 174-ാം വകുപ്പ് അനുസരിച്ച് കേസെടുക്കുക. എന്നാൽ സമീറിന്റെ കാര്യത്തിൽ കാര്യ കാരണ സഹിതമാണ് പൊലീസിന് ബന്ധുക്കൾ പരാതി നൽകിയത്. മരണ കാരണമായി ചികിൽസാ പിഴവ് കിംസ് ആശുപത്രിക്കെതിരെ ആരോപിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ പരാതി ആശുപത്രിക്കെതിരെയുമാണ്. ഈ സാഹചര്യത്തിൽ അസ്വാഭാവിക മരണങ്ങൾക്ക് അപ്പുറം അർത്ഥ തലങ്ങൾ ഈ കേസിനുണ്ട്. അത് എഫ് ഐ ആറിൽ പൊലീസ് ഉൾക്കൊള്ളിച്ചെന്ന സൂചനയാണ് സംശയങ്ങൾക്ക് ഇട നൽകുന്നത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസിൽ പ്രതിസ്ഥാനത്ത് വന്ന കിംസ് ആശുപത്രി അധികൃതരെ രക്ഷിക്കാനുള്ള മനഃപൂർവ ശ്രമത്തിന്റെ ഭാഗമായുള്ള എഫ്ഐആറാണ് വന്നിരിക്കുന്നത്. എഫ്ഐആറിൽ പ്രതിസ്ഥാനത്ത് കിംസ് ആശുപത്രി അധികൃതരോ ലേസർ ചികിത്സ നടത്തിയ യൂറോളജിസ്റ്റ് സുബിനോ വന്നാൽ ജാമ്യം എടുക്കേണ്ട ആവശ്യം വരുന്നതിനാലാണ് എഫ്ഐആറിൽ പ്രതികളെ രക്ഷിക്കാനുള്ള ശ്രമം തന്നെ പ്രത്യക്ഷപ്പെട്ടത്. കിഡ്നി സ്റ്റോൺ റിമൂവ് ചെയ്യാനുള്ള ചികിത്സയ്ക്കായി ജനുവരി ഇരുപത്തിയാറിനും, തുടർന്ന് ഫെബ്രുവരി പത്തിനും സമീർ അഡ്മിറ്റ് ആയിരുന്നുവെന്നു എഫ്ഐആറിലുണ്ട്. ഈ ചികിത്സയിൽ കുറവില്ലാത്തതുകൊണ്ടാണ് വീണ്ടും കഴിഞ്ഞ ഇരുപതിന് സമീർ വീണ്ടും കിംസിൽ അഡ്മിറ്റ് ആകുന്നത്. അന്നേ ദിവസം ഉണ്ടായ ശസ്ത്രക്രിയയിൽ ഉണ്ടായ കാർഡിയാക് അറസ്റ്റ് നിമിത്തമാണ് രാത്രി 11.05 നു സമീർ മരിക്കുന്നത് എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കിംസ് ആശുപത്രിയിൽ തുടരെ തുടരെ നടത്തിയ ശാസ്ത്രകിയകളും അനസ്തേഷ്യയിലെ പിഴവുമാണ് മരണകാരണം എന്ന് മരിച്ച സമീറിന്റെ സഹോദരനായ പരാതിക്കാരൻ സുധീറിന് സംശയമുണ്ട് എന്നാണ് എഫ്ഐആറിൽ പൊലീസ് പറയുന്നത്.
കിംസ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയകളും അനസ്തേഷ്യയിലെ പിഴവുമാണ് മരണകാരണം എന്ന് പൊലീസ് തന്നെ എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ പ്രതിസ്ഥാനത്ത് ആരെന്നു അറിയില്ലെന്നും പൊലീസ് രേഖപ്പെടുത്തുന്നു. സമീറിന്റെ സഹോദരനായ സുധീർ അബ്ദുൽ വാഹിദ് മറുനാടനോട് പറഞ്ഞതും പൊലീസ് എഫ്ഐആറും തമ്മിൽ ബന്ധമുണ്ട്. മരണം സ്ഥിരീകരിച്ച ശേഷം ആശുപത്രി അധികൃതർ എല്ലാ സംവിധാനങ്ങളും പൂർത്തിയാക്കിയിരുന്നുവെന്നാണ് സുധീർ പറഞ്ഞത്. അതിന്റെ ലക്ഷണങ്ങൾ അവർ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കൂസലില്ലാത്ത ഭാവമായിരുന്നു ആശുപത്രി അധികൃതർക്ക്. എത്രയോ മരണങ്ങൾ ഇങ്ങിനെ ഞങ്ങൾ കണ്ടിരിക്കുന്നു എന്ന മനോഭാവം. ആശുപത്രി അധികൃതർ അറിയിച്ചത് അനുസരിച്ച് മെഡിക്കൽ കോളെജ് പൊലീസും സ്ഥലത്തെത്തി. പൊലീസിന്റെ ചലനങ്ങൾ ആശുപത്രി അധികൃതരെ സഹായിക്കാൻ ലക്ഷ്യം വെച്ചുള്ളതായിരുന്നു-ഇതാണ് സുധീർ മറുനാടനോട് പറഞ്ഞത്.
സുധീർ ഉയർത്തിയ സംശയങ്ങളും സമീറിന്റെ മരണത്തിൽ പൊലീസ് തയ്യാറാക്കിയ എഫ്ഐആറും ചേർന്നു വരുന്ന കാഴ്ചയാണ് സമീറിന്റെ മരണത്തിൽ ദൃശ്യമാകുന്നത്. ആറു മണിക്ക് ലേസർ ചികിത്സയ്ക്കായി കിംസിലെ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റിയതാണ് സമീറിനെ. ഒമ്പത് മണിക്ക് ഡോക്ടർമാരും നഴ്സുമാരും പരിഭ്രാന്തരായി തിയേറ്ററിനു മുന്നിൽക്കൂടി സഞ്ചരിക്കുന്നതും കൂട്ടം കൂടി നിൽക്കുന്നതും കണ്ടു എന്നാണ് ഭാര്യ ഷീബ പറഞ്ഞത്. ഇതോടെയാണ് ഷീബ പരിഭ്രാന്തിയോടെ സുധീറിനെ ഫോണിൽ വിളിക്കുന്നത്. സംഭാഷണം മുറിഞ്ഞപ്പോൾ കിംസിലെ ഫോൺ നമ്പർ തപ്പിയെടുത്ത് സുധീർ ആശുപത്രിയിൽ വിളിച്ചപ്പോൾ ആശുപത്രിയിൽ ഉടൻ എത്താനാണ് സുധീറിനോട് ഡോക്ടർ ആവശ്യപ്പെട്ടത്. സുധീർ മരിച്ചു എന്ന് ആശുപത്രി അധികൃതർ സമീറിന്റെ ബന്ധുക്കളോട് സ്ഥിരീകരിക്കുന്നത് രാത്രി പന്ത്രണ്ടു മണിക്കാണ്. എന്നാൽ പൊലീസ് തയ്യാറാക്കിയ എഫ്ഐആറിൽ മരണം സംഭവിച്ചു എന്ന് പറയുന്നത് രാത്രി 11.05 നാണ്. അപ്പോൾ രാത്രി തന്നെ മരണം പൊലീസ് അറിഞ്ഞു. ഇതോടെ ആശുപത്രി അധികൃതരും പൊലീസും ഒത്തുചേർന്നുള്ള കളികൾ ആണ് നടന്നത്. ഇത് എഫ്ഐആറിൽ വ്യക്തമാവുകയും ചെയ്യുന്നു.
യുഎസ്എയിലെ സെലെബ്രെറ്റി എസ് ക്രൂസ് സീ ബ്രൗൺ മാരല്ല ഡിസ്കവറി എന്ന ആഡംബര കപ്പലിലെ ജീവനക്കാരനായ സമീർ കഴിഞ്ഞ ഇരുപതിന് കിംസിൽ നടന്ന ലേസർ ചികിത്സയ്ക്കിടെയാണ് മരിച്ചത്. കിഡ്നി സ്റ്റോൺ റിമൂവ് ചെയ്യാനുള്ള ചികിത്സയ്ക്കിടെ നൽകിയ അനസ്തേഷ്യയിലെ പിഴവാണ് മരണകാരണം എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. രണ്ടു ലേസർ ചികിത്സ ഫലം കാണാത്തതിനെ തുടർന്ന് ഡോക്ടറുമായി സമീർ നടത്തിയ വാക്ക് തർക്കവും ബന്ധുക്കൾ ഉയർത്തിക്കാട്ടുന്നു. ഇതിനെ തുടർന്നാണു ചികിത്സാ പിഴവ് എന്നാരോപിച്ച് ബന്ധുക്കൾ പൊലീസിന് പരാതി നൽകുന്നത്. ഭാര്യ ഷീബയും പതിനൊന്നു വയസുള്ള രണ്ടു ഇരട്ടക്കുട്ടികളും അടങ്ങുന്നതാണ് സമീറിന്റെ കുടുംബം. അവിചാരിതമായി വന്ന ദുരന്തം ഈ കുടുംബത്തെ തളർത്തിയിരിക്കുകയാണ്. ചിരിച്ച് സംസാരിച്ച് ഉന്മേഷത്തോടെ ലേസർ ചികിത്സയ്ക്കായി പോയ സമീറിന്റെ ജീവനറ്റ ശരീരമാണ് തിരികെ എത്തിയത് എന്നത് ബന്ധുക്കൾക്കും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെയാണ് ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ മെഡിക്കൽ കോളേജ് കോളേജ് പൊലീസിൽ പരാതി നൽകിയത്. ലേസർ ചികിത്സ നടത്തുന്നതിന്നിടെ രോഗി മരിക്കുമോ എന്ന ചോദ്യമാണ് സമീറിന്റെ മരണത്തിൽ ഉയരുന്നത്.
മൂന്നു ലക്ഷത്തോളം മുടക്കി രണ്ടു തവണ കിംസിൽ നിന്നും ലേസർ ചികിത്സ നടത്തിയതാണ് സമീർ. ഈ മാസം തന്നെയാണ് ലേസർ ചികിത്സ നടത്തിയത്. തുടർന്ന് ഒരു മെഡിക്കൽ സെന്ററിൽ സ്കാൻ ചെയ്തപ്പോൾ നാല്പത് ശതമാനം മാത്രമേ സ്റ്റോൺ പോയിട്ടുള്ളൂ അറുപത് ശതമാനം അങ്ങിനെ തന്നെ നിൽക്കുന്നതായി കണ്ടു. അതിനു ശേഷമാണ് കിംസിൽ ലേസർ ചികിത്സ നടത്തിയ ഡോക്ടർ സുബിനുമായി സമീർ ബന്ധപ്പെട്ടത്. ചെറിയ രീതിയിൽ ഡോക്ടർ സുബിനും സമീറും തമ്മിൽ സംസാരം നടന്നുവെന്നാണ് ബന്ധുക്കൾ മറുനാടനോട് പറഞ്ഞത്. ഈ സംസാരത്തെ തുടർന്ന് വീണ്ടും ഈ മാസം ഇരുപതിന് ലേസർ ചികിത്സയ്ക്കായി എത്താൻ ഡോക്ടർ ആവശ്യപ്പെടുകയായിരുന്നു. ഇരുപതിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ വെറും ഇസിജി മാത്രമാണ് സമീറിന് എടുത്തത് എന്ന് ബന്ധുക്കൾ പറയുന്നു. അന്ന് വൈകീട്ട് ആറുമണിക്ക് തന്നെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറ്റി.
ഒമ്പത് മണിയായപ്പോൾ ഡോക്ടർമാരും നഴ്സുമാരും അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് കണ്ടു. പരിഭ്രാന്തയായ ഭാര്യ ഷീബ ആശുപത്രിയിലെ ജീവനക്കാരോട് സംസാരിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് ഷീബ സമീറിന്റെ സഹോദരനെ ഫോണിൽ വിളിച്ചു. സർജറിക്കിടയിൽ എന്ന് പറഞ്ഞു ആശുപത്രി ജീവനക്കാരുടെ സംഭാഷണം മുറിഞ്ഞു. ഇതോടെ സഹോദരൻ സുധീർ ആശുപത്രിയിൽ വിളിച്ചു സംസാരിച്ചു. ഉടൻ ആശുപത്രിയിൽ എത്തിയപ്പോൾ ചികിത്സയ്ക്കിടെ കാർഡിയാക് അറസ്റ്റ് വന്നു എന്നാണ് ഡോക്ടർ സുബിൻ പറഞ്ഞത്. ഇതോടെ ആശുപത്രിയിൽ ബഹളമായി. പൊലീസും എത്തി. കാർഡിയാക് അറസ്റ്റ് എന്നല്ലാതെ കൂടുതൽ ഒന്നും ഡോക്ടർമാർ പറയാൻ തയ്യാറായില്ല.
ലോക്കൽ അനസ്തീഷ്യ എന്നാണ് ഭാര്യ ഷീബയോട് പറഞ്ഞത്. പിന്നീട് എന്തിനു ജനറൽ അനസ്തീഷ്യ നൽകി. ലോക്കൽ അനസ്തീഷ്യയ്ക്ക് പകരം ജനറൽ അനസ്തീഷ്യ നൽകിയത് എന്തിനാണ്. എന്തുകൊണ്ട് ഇതിൽ മാറ്റം വരുത്തി എന്ന ചോദ്യവും ബന്ധുക്കൾ ഉയർത്തുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്