ഗുരുവായൂർ പത്മനാഭന്റെ വിയോഗത്തിൽ കണ്ണീരണിഞ്ഞു നടൻ ശങ്കറിന്റെ ഭാര്യ; ആനപ്രേമികളുടെ ആവേശമായ കാരണവർ വിട വാങ്ങിയപ്പോൾ വീട്ടുകാരിൽ ഒരാളെ നഷ്ടമായ സങ്കടത്തിൽ ചിത്രാലക്ഷ്മിയും; പത്മനാഭൻ അവശനായപ്പോൾ കുറുംതോട്ടി എത്തിയത് തുലാഭാരം നടത്താൻ വന്ന ഭക്തനിലൂടെ
കെ ആർ ഷൈജുമോൻ, ലണ്ടൻ
കവൻട്രി: ഒറ്റപ്പാലം എരണത്തു പുത്തൻവീട് തറവാട്ടിലെ പടികടന്നാണ് പത്മനാഭൻ ഗുരുവായൂരിൽ എത്തുന്നത്. അതോടെ തലയെടുപ്പിലേക്ക് ഒക്കെ വളരെ സാവധാനം നടന്നു തുടങ്ങിയിരുന്ന 14 വയസുകാരൻ ഗുരുവായൂർ പത്മനാഭനായി. പിന്നീട് അറുപതു വർഷത്തിലേറെ ഗുരുവായൂരപ്പന്റെ പ്രിയ സേവകനായി മാറിയപ്പോഴേക്കും ഗജരത്നം പദവിയുമായി. പത്മനാഭൻ ഏറ്റവും അധികം ഏക്കം വാങ്ങുന്ന ആനകളിൽ ഒരാളായി മാറുമ്പോഴും ഒറ്റപ്പാലം എരണത്തു വീട്ടിലെ അംഗങ്ങൾക്കെല്ലാം അവൻ പഴയ കുട്ടിക്കുറുമ്പൻ തന്നെ ആയിരുന്നു.
ആറു വർഷം മുൻപ് ഗുരുവായൂർ പൗരാവലി പത്മനാഭനെ ആറു പതിറ്റാണ്ട് ഗുരുവായൂരപ്പനെ സേവ ചെയ്തതിന് ആദരവ് ഒരുക്കിയപ്പോഴും എരണത്തു വീട്ടിലെ അംഗങ്ങളും ഒത്തുകൂടിയിരുന്നു. അന്ന് ആ വിശേഷങ്ങൾ സന്തോഷത്തോടെ ബ്രിട്ടീഷ് മലയാളി വായനക്കാരുമായി പങ്കുവച്ച യുകെ മലയാളികളുടെ പ്രിയപ്പെട്ട നർത്തകി ചിത്രാലക്ഷ്മി ഇന്നലെ വാർത്ത നൽകാൻ വിളിച്ചത് പത്മനാഭന്റെ വിയോഗ നഷ്ടം പങ്കിടാൻ വേണ്ടിയാണ്.
''എന്റെ അച്ഛനും വലിയച്ഛനും കൂടിയാണ് പത്മനാഭനെ ഗുരുവായൂരിൽ എത്തിക്കുന്നത്. ദേവസ്വം രേഖകളിൽ പറയുന്നത് 1954 എന്നാണ്. എനിക്കൊക്കെ പറഞ്ഞു കേട്ട അറിവുകളെ ഉള്ളൂ. എന്നാൽ അക്കാലത്തൊക്കെ ആനകൾ കുറവായതിനാലും വരുമാനത്തിനായും ഞങ്ങളുടെ നാടായ ഒറ്റപ്പാലത്തും മറ്റും പത്മനാഭൻ ഉത്സവങ്ങൾക്കും മറ്റു ആവശ്യങ്ങൾക്കുമായി എത്തുമായിരുന്നു. എപ്പോൾ അതുവഴി പോയാലും വീട്ടിൽ വന്നു ഒരു ദിവസം അന്തിയുറങ്ങാതെ ആനയും ആനക്കാരും മടങ്ങാറില്ല. ഒരിക്കൽ പുതിയ പാപ്പാനുമായാണ് ആന ഒറ്റപ്പാലത്തു വന്നത്. മടങ്ങാൻ നേരം ആന പാപ്പാൻ പറഞ്ഞ വഴിയേ മടങ്ങാതെ നേരെ വീട്ടിലേക്ക് എത്തുക ആയിരുന്നു. അപ്പോഴാണ് പാപ്പാനും കാര്യം പിടികിട്ടിയത്. ഏറെ വിസ്മയത്തോടെയേ പദമനാഭന്റെ കാര്യങ്ങൾ കേട്ടിരിക്കാൻ പോലും കഴിയൂ. എപ്പോൾ നാട്ടിൽ പോയാലും പത്മനാഭനെ കാണാതെ മടക്കമില്ല. അവസാനം കണ്ടതും കഴിഞ്ഞ വർഷം നാട്ടിൽ എത്തിയപ്പോൾ'', ഒറ്റ ശ്വാസത്തിൽ തങ്ങളുടെ വീട്ടിലെ അംഗം ആയിരുന്ന പത്മനാഭനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ചിത്രാലക്ഷ്മി. പത്മനാഭന്റെ അറുപതാം വാർഷിക ദിവസം ആറു വർഷം മുൻപ് ആഘോഷിച്ചപ്പോൾ എരണത്തു വീട്ടിൽ നിന്നും ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതെ പോയത് തനിക്കു മാത്രം ആണെന്ന് ചിത്ര ടീച്ചർ വേദനയോടെ പങ്കിടുന്നു. ദേവസ്വം ക്ഷണം ലഭിച്ചു അമേരിക്ക, ആഫ്രിക്ക, ദുബൈ എന്നിവിടങ്ങളിൽ ഉള്ള സഹോദരങ്ങൾ എല്ലാം പത്മനാഭനെ ആദരിക്കാൻ ഗുരുവായൂരിൽ എത്തിയപ്പോൾ ചിത്രാ ലക്ഷ്മിക്ക് നഷ്ടമായത് ജീവിതത്തിലെ ഒരപൂർവ നിമിഷം തന്നെയാണ്. അമ്മ പത്മാവതി തറവാട്ട് പ്രതിനിധി ആയി ചടങ്ങുകളിൽ മുഖ്യ സ്ഥാനം അലങ്കരിച്ചത് ഏറെ സന്തോഷം പകരുന്നു എന്നും ടീച്ചർ കൂട്ടിച്ചേർക്കുന്നു. തനിക്കു പങ്കെടുക്കാൻ ആയില്ലെങ്കിലും ഭർത്താവ് ശങ്കർ, അദേഹത്തിന്റെ അമ്മ എന്നിവരൊക്കെ ചടങ്ങിൽ പങ്കാളികൾ ആയതും ഓർമ്മയിലേക്കുള്ള മനോഹര ചിത്രമായി പരിണമിച്ചിരിക്കുന്നു.
ആന വിടപറഞ്ഞ നിമിഷം തന്നെ വിവരമറിഞ്ഞു ഒറ്റപ്പാലത്തു നിന്നും ചിത്രയുടെ സഹോദരൻ ചിത്രേഷ് അടക്കമുള്ള കുടുംബാംഗങ്ങൾ പത്മനാഭന് അശ്രുപൂജ അർപ്പിക്കാൻ ഗുരുവായൂരിലെത്തി. രണ്ടാഴ്ച മുൻപും തന്റെ പിറന്നാൾ ദിനത്തിൽ അമ്പലത്തിൽ എത്തിയപ്പോൾ പത്മനാഭനെ കണ്ട കാര്യം ചിത്രേഷും ഓർമ്മിക്കുന്നു. ''കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന സമയമത്താണ് ഞാൻ ആനയെ കാണുന്നത്. എന്റെ കയ്യിൽ ഇരുന്ന പഴം അവകാശം പറ്റുന്ന പോലെ ആന വാങ്ങിച്ചെടുക്കുക ആയിരുന്നു, എപ്പോഴും അങ്ങനെയാണ്. പഴം കിട്ടിയാൽ സ്നേഹം കാണിക്കുന്ന ഒരു പ്രത്യേക ശബ്ദമുണ്ട്. അത് ഇത്തവണയും മുടക്കിയില്ല.
പിന്നീടാണ് പ്രായാധിക്യം മൂലമുള്ള അവശത ഉണ്ടാകുന്നത്. കേരളത്തിലെ പ്രമുഖരായ ആന ചികിത്സകരിൽ പലരും പത്മനാഭനെ കണ്ടിരുന്നു. ഒടുവിൽ ആവണപ്പറമ്പ് നമ്പൂതിരി പത്മനാഭന് വാതത്തിന്റെ പ്രയാസങ്ങൾ ഉണ്ടെന്നു കണ്ടു കുറുംതോട്ടി കഷായം നിർദ്ദേശിച്ചിരുന്നു. എന്നാൽ ആവശ്യത്തിന് കറുംതോട്ടി കിട്ടാനില്ല എന്നത് പ്രയാസമായി. ഒടുവിൽ ഈശ്വര കടാക്ഷം പോലെ ആരോ ഒരാൾ തുലാഭാരം നടത്താൻ എത്തി. അപൂർവ്വമായി കാണാൻ സാധിക്കുന്ന കുറുംതോട്ടി കൊണ്ടാണ് തുലാഭാരം ചടങ്ങ്. ഈ കുറുംതോട്ടി പിന്നീട് പത്മനാഭനുള്ള കഷായമായി മാറുക ആയിരുന്നു. എന്നാൽ പ്രായാധിക്യം കടുത്തപ്പോൾ മരുന്നിനും വിധിയെ തടുക്കാനായില്ല. പക്ഷെ പത്മനാഭന് കുറുംതോട്ടി ആവശ്യമായി വന്നപ്പോൾ ഭഗവൻ തന്നെ എത്തിച്ചതാണ് എന്ന് വിശ്വസിക്കാൻ തന്നെയാണ് എന്നെ പോലെയുള്ള ആന പ്രേമികൾക്ക് ഇഷ്ടം'', ഇന്നലെ ഗുരുവായൂരിൽ എല്ലാവരും ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ചിത്രേഷ് സൂചിപ്പിച്ചു.
കേരളത്തിൽ ചന്തം തികഞ്ഞ ആനകൾ പലതും മറുനാട്ടുകാർ ആണെങ്കിൽ പത്മനാഭൻ തനി മലയാളിയാണ്. ആസാമിയും ബിഹാറിയും ഒക്കെ ആനകൾക്കിടയിൽ തലയെടുപ്പ് കാട്ടുമ്പോൾ നിലമ്പൂർ കാടിന്റെ മകനായാണ് പത്മനാഭൻ ജനിക്കുന്നത്. പിന്നീട് നിലമ്പൂർ കോവിലകത്ത് എത്തി. അവിടെ നിന്നും ആലത്തൂരിലെ സ്വാമി പത്മനാഭനെ വാങ്ങി. തറവാട്ടിലെ വഴിപാട് എന്ന നിലയിൽ ചിത്രാലക്ഷ്മിയുടെ അമ്മൂമ്മ ലക്ഷ്മിയമ്മയാണ് ആനയെ നടക്കിരുത്താൻ ആഗ്രഹം പ്രകടിപ്പിച്ചത്.
തുടർന്ന് മക്കളായ ഇ പി മാധവൻ നായരും ഇ പി അച്യുതൻ നായരും കൂടി ആനയെ വാങ്ങി തറവാട്ടിൽ എത്തി. അവിടെ ഒരാഴ്ചയേ നിന്നുള്ളൂ. അക്കാലത്തു പട്ടാമ്പിയിൽ പാലം ഒന്നും വന്നിട്ടില്ല. പല ദിക്കുകൾ താണ്ടി ഒരാഴ്ച നടന്നാണ് ഒറ്റപ്പാലത്തു നിന്നും നടയ്ക്കിരുത്താൻ പത്മനാഭൻ ഗുരുവായൂരിൽ എത്തുന്നത്. സാധാരണ ആനകൾ 65 നും 75 നും വയസു വരെ മാത്രം ജീവിച്ചിരിക്കാൻ സാധ്യത ഉള്ളപ്പോഴാണ് പത്മനാഭൻ 80 പിന്നിട്ടിട്ടും കാര്യമായ അവശതകൾ ഇല്ലാതെ അവസാന നാളുകളും പൂർത്തിയാക്കിയത്. ഗുരുവായൂർ കേശവൻ അറുപതു പിന്നിട്ടപ്പോൾ ചെരിഞ്ഞു എന്നാണ് കേട്ടിട്ടുള്ളതെന്നും ചിത്രേഷ് സൂചിപ്പിച്ചു.
അഴകിന്റെ പൂർണത മുഴുവൻ ഒത്തിണങ്ങിയ പത്മനാഭന് 1962 മുതൽ ഏകാദശിക്കും ആറാട്ട് എഴുന്നള്ളത്തിനും ഭഗവാന്റെ സ്വർണ തിടമ്പ് എഴുന്നെള്ളിക്കാൻ ഉള്ള നിയോഗം ഒരു അവകാശമായി മാറിയിരുന്നു. ക്ഷേത്രത്തിലെ സകല ചടങ്ങുകളും ചിട്ടകളും ഹൃദ്യസ്ഥമാക്കിയ പത്മനാഭനെ ഐരാവതത്തിന്റെ പുനർ ജന്മം ആണെന്ന് വരെ ഭക്തർ വിശേഷിപ്പിക്കുന്നു. അത്രയ്ക്ക് ക്ഷമയും തഴക്കവും ക്ഷേത്ര കാര്യങ്ങളിൽ ഈ കരിവീരൻ സ്വന്തമാക്കിയിരുന്നു. പാപ്പാന്റെ നിർദ്ദേശം പോലും ഇല്ലാതെ ചടങ്ങുകൾ പൂർത്തീകരിക്കുന്ന പത്മനാഭൻ കാണുന്നവരിൽ അത്ഭുതത്തിന്റെ മറുവാക്കായി മാറുകയാണ്. ക്ഷേത്ര ചടങ്ങുകൾക്കിടയിൽ ഒരിക്കൽ പോലും ഭംഗം വരുത്തുന്ന തരത്തിൽ കുറുമ്പ് കാട്ടാൻ പത്മനാഭൻ അവസരം ഒരുക്കിയിട്ടില്ല എന്നതും പ്രത്യേകതയാണ്.
ആന ശാസ്ത്രം വിവരിക്കുന്ന മാതംഗ ലീല വർണിക്കുന്ന സകല ലക്ഷണങ്ങളും ഒത്തിണങ്ങിയ ആനയാണ് പത്മനാഭൻ. 16 വർഷം മുൻപ് കേരളത്തിലെ ഒരാനക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഏക്ക സംഖ്യയായ 2 22 222 രൂപ നെന്മാറ വല്ലങ്ങി വേലയ്ക്കു സ്വന്തമാക്കി ചരിത്രത്തിൽ സ്ഥാനം പിടിക്കാനും ഈ കൊമ്പന് കഴിഞ്ഞു. അക്കാലത്തു വെറും 33 333 രൂപ മാത്രം പത്മനാഭന് ഏക്കം ഉണ്ടായിരുന്നപ്പോളാണ് വാശിക്ക് നടന്ന ലേലം വിളിയിൽ ഏക്ക തുക കുതിച്ചുയർന്നത്.
ആദ്യം ആനയെ ഗുരുവായൂരിൽ തന്നെ ശവദാഹം നടത്താൻ പറ്റുമോ എന്ന് അന്വേഷണം നടത്തിയെങ്കിലും പിന്നീട് ഇന്ന് കോടനാട് ആന പരിശീലന കേന്ദ്രത്തിനു സമീപം നടത്താം എന്നാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ലക്ഷണം ഒത്ത ആന എന്നതിലുപരി ഏറ്റവും അനുസരണ ഉള്ള ആനയും കൂടി ആയിരുന്നു പത്മനാഭൻ. ഏറെ പ്രസിദ്ധനായ ഗുരുവായൂർ കേശവനെ പലപ്പോഴും ഓർമ്മിപ്പിക്കുന്നതായിരുന്നു പത്മനാഭന്റെ രീതികളും. ഏറെ ലക്ഷണം തികഞ്ഞ ആനകൾ ഉണ്ടായിട്ടും ഉത്സവത്തിനും ഏകാദശിക്കും ഒക്കെ തിടമ്പേറ്റാൻ പത്മനാഭൻ തന്നെ വേണമായിരുന്നു.
ഇക്കഴിഞ്ഞ ഏകാദശിക്കും പത്മനാഭൻ ഗുരുവായൂരപ്പന്റെ സാരഥി ആയിരുന്നു. ഇന്ന് ഉത്സവവും ആയി ബന്ധപ്പെട്ടു കലശം തുടങ്ങാൻ ഇരിക്കെയാണ് പത്മനാഭന്റെ വിയോഗം. അഞ്ചു നാൾ കഴിഞ്ഞാൽ കോലം വഹിച്ച് ഉത്സവത്തിന് ശീവേലിക്കും ആറാട്ടിനും ഒക്കെ മുന്നിൽ നിൽക്കേണ്ടത് പത്മനാഭൻ ആയിരുന്നു എന്ന് ആനപ്രേമികൾ ഏറെ സങ്കടത്തോടെ ഓർമ്മിക്കുന്നു. പണ്ട് ഗുരുവായൂർ കേശവൻ ചരിഞ്ഞതും ഉത്സവനാളുകളോട് അനുബന്ധിച്ചാണെന്ന് പറയപ്പെടുന്നു. കരഞ്ഞും പരിതപിച്ചും നാരായണ നാമം ചൊല്ലിയും ആയിരങ്ങളാണ് പത്മനാഭന് പ്രണാമം അർപ്പിക്കാൻ ഇന്നലെ ഗുരുവായൂരിൽ എത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്