ഇത് ഹിന്ദു-മുസ്ലിം കലാപം തന്നെ... പക്ഷേ ആരുതുടങ്ങിയെന്ന് പറയാൻ കഴിയില്ലെന്ന് രാജ്ദീപ് സർദേശായി; ശർമ, ശുക്ല എന്നീ സർനെയിമുകളും ധരിച്ചിരുന്ന രുദ്രാക്ഷവും കൊണ്ട് ജീവൻ രക്ഷിച്ചെടുത്തവെന്ന് എൻഡിടിവി റിപ്പോർട്ടർ സൗരഭ് ശുക്ല; പാന്റ്‌സ് അഴിച്ചു പിരിശോധിച്ച് മതം മനസ്സിലാക്കിനുള്ള ശ്രമത്തിൽ നടുങ്ങി അനിന്ദ ചതോപാധ്യായ; ഡൽഹിയിൽ എല്ലാം മതമയമെന്ന് പി ആർ സുനിൽ; ഡൽഹി ഒരു ദേശീയനാണക്കേടായി മാറിയിയെന്ന് മാധ്യമ പ്രവർത്തകർ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: 'ന്യൂഡൽലിയിലെ തെരുവുകളിൽ ഒരു ദിവസം ചെലവഴിച്ചതിന് ശേഷം എനിക്ക് മനസ്സിലായി. ഇത് ഹിന്ദു മുസ്ലിം കലാപമാണ്. അതിൽ രണ്ട് ക്ൂട്ടരും ഭീകരമായ അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.
തെരുവ് പ്രതിഷേധം, പ്രകോപനം, ആക്രമണം, പ്രതികാരം, ...അക്രമത്തിന്റെ ഒരു പരമ്പര. ആരാണ് ഇത് ആരംഭിച്ചതെന്ന് പറയാൻ പ്രയാസമാണ്.'- ഡൽഹി കലാപത്തെക്കുറിച്ച് പ്രമുഖ മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിയുടെ ട്വീറ്റ് ഇങ്ങനെയാണ്. സമാനതകളില്ലാത്ത അക്രമത്തിൽ നടുങ്ങിനിൽക്കയാണ് ഡൽഹിയിലെ മാധ്യമ പ്രവർത്തകരും. തങ്ങളുടെ ജീവിതകാലത്ത് ഈ രീതിയിലുള്ള ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് അവർ പറയുന്നു.
രക്ഷിച്ച് രുദ്രാക്ഷം അടക്കമുള്ള മതചിഹ്നങ്ങൾ
വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം റിപ്പോർട്ട് ചെയ്യാനെത്തിയ എൻ.ഡി.ടി.വി സീനിയർ റിപ്പോർട്ടർ സൗരഭ് ശുക്ലയുടെ അനുഭവക്കുറിപ്പും ഞെട്ടിക്കുന്നതാണഎ്. സഹപ്രവർത്തകൻ അരവിന്ദ് ഗുണശേഖറിനൊപ്പം സി.എൻ.എൻ ന്യൂസ് 18ലെ രുൺജുൻ ശർമയും ശുക്ലക്കൊപ്പമുണ്ടായിരുന്നു. ശർമ, ശുക്ല എന്നീ സർനെയിമുകളും ധരിച്ചിരുന്ന രുദ്രാക്ഷവുംകൊണ്ട് ജീവൻ രക്ഷിച്ചെടുത്ത സംഭവം, ജീവിതത്തിലെ ഏറ്റവും ലജ്ജാകരമായ നിമിഷമായി രേഖപ്പെടുത്തുകയാണ് സൗരഭ് ശുക്ല.
'ആ ദിവസത്തിന്റെ തുടക്കം സാധാരണ വാർത്താദിനമായിട്ടായിരുന്നു, അവസാനിച്ചതോ, എന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഒന്നായി. ഞായറാഴ്ച രാത്രി മുതൽ വടക്കുകിഴക്കൻ ഡൽഹിയിൽ അക്രമം റിപ്പോർട്ടുചെയ്യുന്നുണ്ട് ഞങ്ങൾ. തിങ്കളാഴ്ച രാവിലെ ഏഴിന് തത്സമയ റിപ്പോർട്ടിങ്ങിന് അരവിന്ദ് ഗുണശേഖർ, രൺജുൻ ശർമ എന്നിവർക്കൊപ്പം മൗജ്പുരിലെത്തി. ചുറ്റും ഭീകര അക്രമം. ലക്കുകെട്ട ആൾക്കൂട്ടം ആളുകളെയും കടകളും കൊള്ളയടിക്കുന്നു, കല്ലെറിയുന്നു, വെടിവെക്കുന്നു. ഡൽഹി ഏറെ മാറിപ്പോയതായി തോന്നി.
ഉച്ചക്ക് 12ന് മൗജ്പുരിൽനിന്ന് ഗോകുൽപുരിയിലെത്തി. എൻ.ഡി.ടി.വിയുടെ മൈക്കിനുപകരം മൊബൈൽ ഫോണിലായിരുന്നു റെക്കോഡിങ്. അക്രമം അതിവേഗം പടരുകയായിരുന്നു. മരവിപ്പിക്കുന്ന അന്തരീക്ഷം. വീടുകൾക്ക് തീയിടുന്നത് കണ്ടു. ഒരു സിനിമയിലേതുപോലെ, ഞങ്ങൾക്കു മുന്നിൽ ആളുകൾ വാളും ഇരുമ്പുവടികളും ഹോക്കിസ്റ്റിക്കുകളുമായി അഴിഞ്ഞാടുന്നു, ആസിഡ് ഒഴിക്കുന്നു. പലർക്കും ഹെൽമറ്റുണ്ട്, എല്ലാവരും 'ജയ് ശ്രീരാം' വിളിക്കുന്നു. അവർ വീടുകളിലേക്ക് കയറുന്നു, അവിടെനിന്ന് അസ്വസ്ഥമായ ശബ്ദങ്ങളുയരുന്നു, നിമിഷങ്ങൾക്കകം ആ വീട് കത്തിയമരുന്നു. ഖജൂരി കാസിൽ വീടുകൾക്ക് തീയിടുമ്പോൾ ഒരു പൊലീസുകാരൻപോലുമുണ്ടായിരുന്നില്ല. റെക്കോഡ് ചെയ്യരുത്, കാഴ്ചക്കാരായി ആസ്വദിക്കുക -അക്രമികൾ കൽപിച്ചു. സംഘത്തിലെ യുവാക്കൾ മദ്യപിച്ച് ലക്കുകെട്ടനിലയിലായിരുന്നു.
പലയിടത്തും ആരാധനാലയങ്ങൾ ആക്രമിക്കപ്പെട്ടു. പഴയ മൗജ്പുരിനടുത്ത് മീറ്റ്നഗറിൽ ആരാധനാലയത്തിന്റെ കെട്ടിടം ആക്രമിച്ച് 200-300 പേരടങ്ങുന്ന സംഘം കല്ലുകൾ ഒന്നൊന്നായി എടുത്തെറിയുന്നു. പൊലീസ് എവിടെയുമുണ്ടായിരുന്നില്ല. ഉച്ചക്ക് ഒരു മണി. സീലാംപുരിനടുത്ത് ഒരു ആരാധനാലയം ആക്രമിക്കപ്പെടുന്നുവെന്ന് അറിഞ്ഞു. അവിടെ 200 പേരടങ്ങുന്ന അക്രമിസംഘം എന്തിനും തയാറായി നിൽക്കുന്നു. കാഴ്ചക്കാരായി ഏതാനും പൊലീസുകാർ. ഞങ്ങൾ ഒരു മേൽപാലത്തിൽനിന്ന് റെക്കോഡ് ചെയ്യാൻ തുടങ്ങി. പെട്ടെന്ന് അരവിന്ദിനെ ഒരു അക്രമി പിടിച്ചുവലിച്ചു. 50-60 പേരടങ്ങുന്ന സംഘം പാഞ്ഞെത്തി അടി തുടങ്ങി. മൊബൈലിലെ ദൃശ്യങ്ങൾ മായ്ച്ചുകളയണമെന്നായിരുന്നു ആവശ്യം. അടിയേറ്റ് അരവിന്ദിന്റെ മൂന്ന് പല്ല് പൊട്ടി, വായിൽനിന്ന് രക്തമൊഴുകുന്നു. ഞാനും രൺജുൻ ശർമയും കൈകൾ ചേർത്തുപിടിച്ച് യാചിച്ചു; ഞങ്ങൾക്ക് തെറ്റുപറ്റിയതാണ്, ക്ഷമിക്കൂ, ഞങ്ങൾ മാധ്യമപ്രവർത്തകരാണ്. പക്ഷേ, ആരും കേട്ടില്ല.
എന്നെ തള്ളിയിട്ട് വയറ്റിലും പുറത്തും അടിച്ചു. കൈവശമുള്ള വിദേശ റിപ്പോർട്ടർമാർക്കുള്ള പ്രസ് ക്ലബ് കാർഡ് കാണിക്കാൻ ശ്രമിച്ചു. ഞങ്ങൾ ഇന്ത്യൻ ടെലിവിഷൻ ചാനലുകാരല്ലെന്നും വിദേശ ഏജൻസിക്കുവേണ്ടി റിപ്പോർട്ടുചെയ്യുകയാണെന്നും പറഞ്ഞു. അവർ എന്റെ 'ശുക്ല' എന്ന സർനെയിം ശ്രദ്ധിച്ചു. ഇയാൾ ഒരു ബ്രാഹ്മണനാണ് എന്ന് ആരോ വിളിച്ചുപറഞ്ഞു. മതം തെളിയിക്കാൻ എന്റെ രുദ്രാക്ഷം അവർക്ക് കാണിച്ചുകൊടുത്തു- എന്നെ സംബന്ധിച്ച് ഏറ്റവും ദുഃഖകരമായ കാര്യമായിരുന്നു ഇത്; ജീവൻ രക്ഷിക്കാൻ മതം തെളിയിക്കേണ്ട അവസ്ഥ. ഏതാണ് മതം എന്നവർ രൺജുൻ ശർമയോടും ചോദിച്ചു. അവർ പ്രസ് കാർഡ് കാണിച്ചുകൊടുത്തു, ശർമ എന്നുകണ്ട് സംഘം തൃപ്തരായി.
നിങ്ങൾ ഞങ്ങളുടെ സമുദായക്കാരനായിട്ടും എന്തിനാണ് ദൃശ്യം പകർത്തിയത് എന്നായി ചോദ്യം, തുടർന്ന് വീണ്ടും അടി. ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് പോകാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചു. അവർ ഞങ്ങളുടെ മൊബൈൽ ഫോണുകളിലെ ഫോട്ടോകളും വിഡിയോകളും മായ്ച്ചുകളഞ്ഞു. ഐഫോൺ ഉപയോഗിക്കാൻ അവർക്ക് അറിയാമായിരുന്നു. ഞങ്ങളെക്കൊണ്ട് മതപരമായ മുദ്രാവാക്യം വിളിപ്പിച്ച്, ഇനി വന്നാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വിട്ടു.ആശുപത്രിയിൽ പോയി മടങ്ങുമ്പോൾ ഓർത്തു, ഡൽഹി ഒരു ദേശീയനാണക്കേടായി മാറിയിരിക്കുന്നു.'- സൗരഭ് ശുക്്ള എഴുതി.
പാൻസ് അഴിച്ച് മതം പരിശോധിക്കാൻ ഒരുങ്ങുന്നു
പാന്റ്‌സ് അഴിച്ചു പിരിശോധിച്ച് മതം മനസ്സിലാക്കിനുള്ള ശ്രമം ആയിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ ഫോട്ടോ എഡിറ്റർ അനിന്ദ ചതോപാധ്യായ പങ്കുവെച്ചത്. ജീവിതത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിൽ തന്റെ മതം ചോദ്യം ചെയ്യപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
''ഇന്നലെ ഉച്ചയ്ക്ക് 15.15ന് മൗജ്പൂർ മെട്രോ സ്റ്റേഷനിൽ എത്തിയപ്പോൾ മുതലാണ് ഭയാനകമായ അനുഭവങ്ങൾ ഉണ്ടാകാൻ തുടങ്ങിയത്. ഞാൻ അവിടെ എത്തിയ ഉടനെ തന്നെ ഒരു ഹിന്ദു സേന പ്രവർത്തകൻ എന്നെ സമീപിച്ചു. നെറ്റിയിൽ തിലകം ചാർത്താൻ ആവശ്യപ്പെട്ടു. അതുണ്ടെങ്കിൽ നിങ്ങളുടെ ജോലി എളുപ്പമാക്കുമെന്ന് അയാൾ പറഞ്ഞു. എന്റെ കയ്യിലുള്ള ക്യാമറ അയാൾക്കു കാണാമായിരുന്നു. ഞാനൊരു മാധ്യമപ്രവർത്തകനാണെന്ന് അയാൾക്കു മനസ്സിലാകുകയും ചെയ്തു. എന്നിട്ടും അയാൾ എന്നെ നെറ്റിയിൽ തിലകം ചാർത്താൻ നിർബന്ധിച്ചു. നിങ്ങളും ഒരു ഹിന്ദുവാണ്, ബയ്യാ. എന്താണ് കുഴപ്പമെന്നു ചോദിച്ചു''- മാധ്യമപ്രവർത്തകൻ പറഞ്ഞു.
പിന്നീട് ഒരു 15 മിനുട്ടിനു ശേഷം പ്രദേശത്ത് കല്ലേറുണ്ടായി. മോദി, മോദി മുദ്രാവാക്യങ്ങൾ മുഴങ്ങി. തൊട്ടടുത്ത ബിൽഡിങ് കത്തുന്നത് തന്റെ ശ്രദ്ധയിൽപെട്ടു. ചിത്രങ്ങളെടുക്കാൻ ബിൽഡിങ്ങിനടുത്തേക്ക് ഓടിയ തന്നെ ശിവമന്ദിറിനു സമീപം ചിലർ തടഞ്ഞു. ചിത്രങ്ങൾ എടുക്കാൻ പോകുകയാണെന്നു താൻ പറഞ്ഞെങ്കിലും അവർ തന്നോട് പോകരുതെന്നു വിലക്കി. നിങ്ങളും ഒരു ഹിന്ദുവാണ്. എന്തിനാണ് അവിടേക്കു പോകുന്നത്. ഹിന്ദുക്കൾ ഇന്ന് ഉണർന്നിരിക്കുകയാണ് എന്നെല്ലാം അവർ പറഞ്ഞുവെന്നും അദ്ദേഹം പറയുന്നു.എന്നാൽ, ബാരിക്കേഡുകൾക്കു സമീപത്തുകൂടി സ്ഥലത്തെത്തി താൻ ചിത്രങ്ങൾ എടുക്കാൻ തുടങ്ങിയതും മുളവടികളുമായി ഒരു സംഘം തന്നെ വളഞ്ഞു. തന്റെ കൈവശമുള്ള ക്യാമറ നശിപ്പിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. എന്നാൽ ഈ സമയത്ത് തന്റെ കൂടെ വന്ന റിപ്പോർട്ടർ സാക്ഷി ചന്ദ് തനിക്കു മുന്നിൽ കയറി നിൽക്കുകയും ധൈര്യമുണ്ടെങ്കിൽ തന്നെ ആക്രമിക്കൂവെന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഇതോടെ അക്രമികൾ തിരിച്ചുപോകുകയായിരുന്നു.
ഇതു കഴിഞ്ഞ് കുറച്ചു യുവാക്കൾ സമീപത്തെത്തി. നിങ്ങൾ വളരെ സമർത്ഥനാണെന്ന 'പ്രശംസ' തന്നു. തൊട്ടടുത്ത ചോദ്യം നിങ്ങൾ ഹിന്ദുവാണോ മുസ്ലിം ആണോ എന്നായിരുന്നു. മതം വെളിപ്പെടുത്താൻ അവർ തന്നോട് പാന്റ്സ് അഴിക്കാൻ ആവശ്യപ്പെട്ടു. താൻ ഒരു ഫോട്ടോഗ്രാഫർ മാത്രമാണെന്ന് അവരോട് പറഞ്ഞു. ഇതുകേട്ട അവർ തന്നെ കുറച്ച് ഭീഷണിപ്പെടുത്തിയശേഷം വിട്ടയച്ചുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് സംഭവസ്ഥലത്തുനിന്ന് ഓഫീസിലേക്ക് പോകാൻ ഓട്ടോറിക്ഷയിൽ കയറിയപ്പോഴും ഭീഷണിയുണ്ടായി. ജീവിതത്തിൽ ഒരിക്കൽ പോലും ഇത്തരത്തിൽ തന്റെ മതം ചോദ്യം ചെയ്യപ്പെട്ട അനുഭവമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിൽ എല്ലാം മതമയമാകുന്നു
ഹിന്ദുവാണോ മുസ്ലീമാണോയെന്ന് അക്രമികൾ വെട്ടിത്തുറന്ന് ചോദിച്ചതിന്റെ ഏഷ്യാനെറ്റ് ന്യൂസിലെ ഡൽഹി റിപ്പോർട്ടറായ പി ആർ സുനിൽ ചൂണ്ടിക്കാട്ടുന്നത്. 'പലയിടങ്ങളിലും ഞങ്ങളുടെ കൺമുന്നിലാണ് അക്രമങ്ങൾ നടക്കുന്നത്. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചാൽ ക്യാമറ തകർക്കുമെന്ന് പറയുന്നു. കമ്പിവടി പോലുള്ള ആയുധങ്ങൾ കയ്യിലേന്തിയാണ് ഭീഷണി. ജാഫറാബാദിൽ പള്ളി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളെടുക്കവേ മാധ്യമപ്രവർത്തകൻ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ആസൂത്രിതമായ അക്രമമമാണ് നടക്കുന്നതെന്ന് പറയേണ്ടിവരും. അതിനാൽത്തന്നെ അക്രമികളുടെ മുഖങ്ങളോ അടയാളങ്ങളോ പുറത്തുപോകരുതെന്ന് നിർബന്ധമുള്ളത് പോലെയാണ്. ഞാൻ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചു. അപ്പോൾ അക്രമികൾ എന്റെ അടുത്തുവന്ന് ഞാൻ മുസ്ലീമാണോ ഹിന്ദുവാണോ എന്ന് ചോദിക്കുകയാണുണ്ടായത്. ഇത്തരത്തിൽ മതം ചോദിച്ച് ആക്രമിക്കുന്ന തരത്തിലേക്ക് അവസ്ഥകൾ മാറിയിട്ടുണ്ട്. ഡൽഹിയിൽ എല്ലാം വളരെ പെട്ടെന്ന് മതമയമായി മാറുന്നു.- സുനിൽ പറയുന്നു.
സംഘർഷങ്ങൾ നടക്കുമ്പോൾ പൊലീസോ കേന്ദ്രസേനയോ അവിടെ എത്തുന്നില്ലെന്നത് ശ്രദ്ധേയമാണ്. പള്ളികൾ ഖബറിസ്ഥാനുകളൊക്കെ ആക്രമിക്കപ്പെടുന്നുണ്ട്. അപ്പോഴൊന്നും പൊലീസ്- അല്ലെങ്കിൽ കേന്ദ്രസേനയൊന്നും പ്രതികരിക്കുകയോ സംഭവസ്ഥലത്തേക്ക് എത്തുന്നതോ പോലുമില്ല. ഭരണസിരാകേന്ദ്രമായ ഡൽഹിയിൽ സർക്കാർ വിചാരിച്ചാൽ ഇതെല്ലാം നിയന്ത്രിക്കാവുന്നതേയുള്ളൂ. എന്നാൽ അത്തരമൊരു ഇടപെടൽ നടക്കുന്നില്ലെന്ന് വേണം കരുതാൻ. സിഖ് കലാപത്തിന് ശേഷം ഇതാദ്യമായിട്ടായിരിക്കും ഡൽഹി ഇങ്ങനെയൊരു കലാപഭൂമിയായി മാറുന്നത്...'- പി ആർ സുനിൽ ചൂണ്ടിക്കാട്ടി.16 വർഷമായി താൻ ഡൽഹിയിൽ മാധ്യമപ്രവർത്തകനായി ജോലി ചെയ്യുന്നുവെന്നും ഇതുവരെ ഇത്തരമൊരു അവസ്ഥ കണ്ടിട്ടില്ലെന്നും സുനിൽ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍