Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യയ്ക്ക് മാനസിക അസ്വാസ്ഥ്യമായതിനാൽ വിവാഹ മോചനം നേടിയെന്ന് പറഞ്ഞു നടന്ന ബാദുഷ; ആദ്യ വിവാഹം വേണ്ടെന്ന് വച്ച് പ്രണയം തുടങ്ങിയ കാമുകൻ; പ്രണയത്തിൽ അസ്വാരസ്യം നിറഞ്ഞപ്പോൾ തേടിയെത്തിയത് കടുത്ത വിഷാദം; വീഡിയോ കോളിലെ സംഭാഷണം വഴക്കായപ്പോൾ പ്രണയിനിക്ക് മുമ്പിൽ തൽസമയ ആത്മഹത്യ; ജ്യൂസു കടക്കാരൻ പൊലീസുമായെത്തി മുറി ചവിട്ടി തുറന്നപ്പോൾ കണ്ടത് തൂങ്ങി നിൽക്കുന്ന ബാദുഷയെ; ചങ്ങനാശേരി പൂച്ചിമുക്കിലെ ലോഡ്ജിലേത് പ്രണയ നൈരാശ്യം നൽകിയ ദുരന്തം

ഭാര്യയ്ക്ക് മാനസിക അസ്വാസ്ഥ്യമായതിനാൽ വിവാഹ മോചനം നേടിയെന്ന് പറഞ്ഞു നടന്ന ബാദുഷ; ആദ്യ വിവാഹം വേണ്ടെന്ന് വച്ച് പ്രണയം തുടങ്ങിയ കാമുകൻ; പ്രണയത്തിൽ അസ്വാരസ്യം നിറഞ്ഞപ്പോൾ തേടിയെത്തിയത് കടുത്ത വിഷാദം; വീഡിയോ കോളിലെ സംഭാഷണം വഴക്കായപ്പോൾ പ്രണയിനിക്ക് മുമ്പിൽ തൽസമയ ആത്മഹത്യ; ജ്യൂസു കടക്കാരൻ പൊലീസുമായെത്തി മുറി ചവിട്ടി തുറന്നപ്പോൾ കണ്ടത് തൂങ്ങി നിൽക്കുന്ന ബാദുഷയെ; ചങ്ങനാശേരി പൂച്ചിമുക്കിലെ ലോഡ്ജിലേത് പ്രണയ നൈരാശ്യം നൽകിയ ദുരന്തം

എം മനോജ് കുമാർ

ചങ്ങനാശ്ശേരി: കാമുകിയെ വീഡിയോ കോളിൽ വിളിച്ചുള്ള ബാദുഷ (24)യുടെ ആത്മഹത്യയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം. സുഹൃത്തായ യുവതിയിൽ നിന്നും അകന്നതും ഭാര്യയുമായുള്ള വിവാഹമോചനവും കാരണമുള്ള മാനസിക വിഷമമാണ് ബാദുഷയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് വിലയിരുത്തുന്നു. ചങ്ങനാശേരി കവിയൂർ റോഡിലെ പൂച്ചിമുക്കിലെ ലോഡ്ജിലായിരുന്നു സംഭവം

കാമുകിയായ യുവതിയെ കഴിഞ്ഞ ദിവസം രാത്രി വീഡിയോ കോളിൽ വിളിച്ചാണ് ബാദുഷ ആത്മഹത്യ ചെയ്തത്. വീഡിയോ കോൾ കണ്ടു ഞെട്ടിയ കാമുകി ബാദുഷ ജോലി ചെയ്യുന്ന ജ്യൂസ് കടയുടെ ഉടമയെ ഫോണിൽ വിളിച്ചിരുന്നു. പക്ഷെ രാത്രിയായതിനാൽ കടയുടമ ഫോൺ എടുത്തില്ല. ഇന്നലെ രാവിലെ ഫോൺ കോൾ കണ്ടു തിരിച്ചു വിളിച്ചപ്പോഴാണ് സംഭവം കടയുടമ അറിയുന്നത്. ഉടൻ തന്നെ ലോഡ്ജ് മുറിയിൽ എത്തിയെങ്കിലും തൂങ്ങി നിൽക്കുന്ന ബാദുഷയുടെ ശരീരമാണ് കണ്ടത്. ജനലിൽ നിന്നും ദൃശ്യം കണ്ടതോടെ പൊലീസ് സഹായത്തോടെ കതക് തകർത്താണ് എല്ലാവരും ഉള്ളിൽ കയറിയത്.

പുതുതായി തുടങ്ങിയ ജ്യൂസ് കടയിൽ ജീവനക്കാരനായാണ് ആലപ്പുഴ പുന്നപ്രയിൽ നിന്നും ബാദുഷയെ ജ്യൂസ് കട ഉടമ കൂട്ടിക്കൊണ്ടു വന്നത്. ബാദുഷ കടയിൽ എത്തിയിട്ടും രണ്ടു ദിവസമായതേയുള്ളൂ. ജീവനക്കാരന് ഭക്ഷണം വാങ്ങി നൽകി താമസസൗകര്യം ഉടമ തന്നെയാണ് ലോഡ്ജ് മുറിയിൽ ശരിയാക്കി നൽകിയത്. ഇതേ മുറിയിൽ ബാദുഷയെ എത്തിച്ചാണ് ചൊവ്വാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ കടയുടമ മടങ്ങിയത്. കടയുടമ തിരികെ പോയശേഷമാണ് ബാദുഷ സുഹൃത്തായ യുവതിയെ വീഡിയോ കോളിൽ വിളിക്കുന്നതും ആത്മഹത്യ ചെയ്യുന്നതും. യുവതിയുമായുള്ള സംഭാഷണത്തിൽ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമല്ല. ആത്മഹത്യ ചെയ്യുകയാണ് എന്നാണ് യുവതിയെ ബാദുഷ അറിയിച്ചത്. തുടർന്ന് കെട്ടിത്തുങ്ങുകയായിരുന്നു.

ബാദുഷയുടെ മരണം ആത്മഹത്യ തന്നെയെന്നു ചങ്ങനാശ്ശേരി പൊലീസ് മറുനാടനോട് പറഞ്ഞു. കതക് പുറത്ത് നിന്നും തകർത്താണ് ഇന്നലെ രാവിലെ പൊലീസ് ഉള്ളിൽ കയറിയത്. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറും മരണം തൂങ്ങിമരണം തന്നെ എന്ന് തന്നെയാണ് സർട്ടിഫൈ ചെയ്തത്. ആത്മഹത്യാ പ്രവണതയുള്ളയാളാണ് ബാദുഷ. മുൻപും ബാദുഷ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും പൊലീസ് പറഞ്ഞു. കത്തികൊണ്ട് വരഞ്ഞ പാടും ബാദുഷയുടെ ശരീരത്തിലുണ്ട്. മരണം അറിഞ്ഞു പുന്നപ്രയുള്ള ബാദുഷയുടെ കുടുംബം ചങ്ങനാശ്ശേരി എത്തിയിരുന്നു. മൂന്നു മക്കൾ അടങ്ങിയ കുടുംബത്തിലെ രണ്ടാമത് കുട്ടിയാണ് ബാദുഷ. രണ്ടു സഹോദരനും ഒരു സഹോദരിയും ബാദുഷയ്ക്കുണ്ട്.

ഭാര്യയുമായുള്ള ബാദുഷയുടെ വിവാഹമോചനത്തിന്റെ നടപടിക്രമങ്ങൾ നടന്നുവരുന്ന വേളയിലാണ് ആത്മഹത്യയിൽ ബാദുഷ അഭയം തേടിയത്. കൂടുതൽ കാലം ഭാര്യയുമായി ഒന്നിച്ച് താമസിക്കാൻ ബാദുഷയ്ക്ക് കഴിഞ്ഞില്ല. മൂന്നാല് വർഷം മുൻപാണ് വിവാഹം കഴിയുന്നത്. പക്ഷെ ഈ ബന്ധത്തിൽ കുട്ടികളില്ല. ഇതിനു ശേഷമാണ് യുവതിയുമായി ബാദുഷ സൗഹൃദത്തിലായത്. മരണത്തിൽ വേറെ സംശയങ്ങൾ ഒന്നുമില്ലെന്ന് പൊലീസ് പറഞ്ഞു.

ആത്മഹത്യാകുറിപ്പും കണ്ടെടുത്തില്ല. അസ്വാഭാവിക മരണത്തിനു പൊലീസ് കേസ് ചാർജ് ചെയ്തിട്ടുണ്ട്. ബാദുഷയുടെ ഫോൺ പരിശോധിക്കും. വീഡിയോദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. നേരത്തെ വിവാഹിതനായ ഇയാൾ ഭാര്യയ്ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതിനാൽ പിരിഞ്ഞു എന്നാണ് എല്ലാവരോടും പറഞ്ഞിരുന്നത്. ഇതിന് ശേഷമാണ് യുവതിയുമായി പ്രണയത്തിലായത്. എന്നാൽ ഇടയ്ക്ക് ഇരുവരും പിണങ്ങി. ഇതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ചൊവ്വാഴ്ച രാത്രി 11 മണിയോടെ സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ച ശേഷം ലോഡ്ജിലെ മുറിയിലെത്തിയ ബാദുഷ കാമുകിയെ വീഡിയോ കോളിൽ വിളിക്കുകയായിരുന്നു. വഴക്കിലേക്കു നീങ്ങിയ സംഭാഷണത്തിനിടെ ഇയാൾ മരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP