നഴ്സാവാൻ ബിരുദം നിർബന്ധമാക്കിയതോടെ യുഎഇയിൽ ജോലി നഷ്ടമായത് മലയാളി നഴ്സുമാർ അടക്കം നിരവധി ഇന്ത്യക്കാർക്ക്; എമിറേറ്റിലുള്ള ഒരു പ്രധാന ആശുപത്രിയിൽ നിന്നും ഒറ്റയടിക്ക് ജോലി നഷ്ടമായത് 200ലേറെ നഴ്സുമാർക്ക്; ജോലി നഷ്ടമായവരിൽ കൂടുതലും മലയാളികൾ: നഴ്സിങ് ഡിപ്ലോമക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാൻ തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ തൊഴിൽ നഷ്ടമായ മലയാളി നഴ്സുമാർ
മറുനാടൻ മലയാളി ബ്യൂറോ
ഷാർജ: യുഎഇയിൽ നഴ്സായി ജോലി ചെയ്യാൻ ബിരുദം നിർബന്ധമാക്കിയതോടെ ജോലി പോയത് നിരവധി മലയാളി നഴ്സുമാർക്ക്. ഡിപ്ലോമ മാത്രമുള്ള നഴ്സുമാർക്ക് നഴ്സിങ് ബിരുദം നിർബന്ധമാക്കിയതോടെയാണ് നൂറു കണക്കിന് മലയാളി നഴ്സുമാർക്ക് അടക്കം അനേകം ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടമായത്. ഇതോടെ നല്ല ജീവിതം സ്വപ്നം കണ്ട് ഗൾഫിലേക്ക് ചേക്കേറി നഴ്സിങ് രജിസ്ട്രേഷൻ എടുത്ത അനേകം നഴ്സുമാരുടെ അവസ്ഥ പരിതാപകരമായി. അറിയാവുന്ന ഒരേ ഒരു തൊഴിൽ നഷ്ടമായതോടെ എന്തു ചെയ്യണമെന്ന് അറിയാത്ത അഴസ്ഥയിലാണം് മലയാളി നഴ്സുമാർ.
രജിസ്ട്രേഡ് നഴ്സുമാരുടെ ചുരുങ്ങിയ യോഗ്യത ബാച്ചിലേഴ്സ് ബിരുദമാക്കിയതാണ് വിനയായത്. യു.എ.ഇ.യിലെ വടക്കൻ എമിറേറ്റിലുള്ള ഒരു പ്രധാന ആശുപത്രിയിൽനിന്നും ഒറ്റയടിക്ക് 200-ലേറെ നഴ്സുമാർക്കാണ് ബി.എസ്സി. ബിരുദമില്ലാത്തതിനാൽ ജോലി നഷ്ടമായത്. ജോലിനഷ്ടപ്പെട്ടവർ ഭൂരിഭാഗം പേരും മലയാളികളാണെന്നതാണ് മറ്റൊരു വസ്തുത. തൃശ്ശൂർ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള 10 വർഷത്തിലധികമായി യു.എ.ഇ.യിൽ ജോലി ചെയ്യുന്നവർക്കാണ് ജോലി നഷ്ടമായത്. ജോലി നഷ്ടമായവരിൽ പലരും യുഎഇയിൽ തന്നെ ബ്രിഡ്ജ് കോഴ്സ് ചെയ്ത് ബിരുദം നേടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവിടെയും നിയമം വില്ലനായിരിക്കുകയാണ്. കേരളത്തിന് പുറത്തുനിന്നുള്ള നഴ്സിങ് ഡിപ്ലോമ തുല്യതസർട്ടിഫിക്കറ്റിനുള്ള അപേക്ഷകളായി യു.എ.ഇ. വിദ്യാഭ്യാസമന്ത്രാലയം സ്വീകരിക്കുന്നില്ല. ഇതാണ് തിരിച്ചടിയായിരിക്കുന്നത്. മലയാളി നഴ്സുമാരിൽ ഭൂരിഭാഗവും കേരളത്തിന് വെളിയിൽ നഴ്സിങ് പഠിച്ചവരാണ്. ഇതോടെ ജോലിയും പഠനത്തിന് വേണ്ടി മുടക്കിയ പണവും നഷ്ടമായ അവസ്ഥയിലാണ് മലയാളി നഴ്സുമാർ.
ജോലി നഷ്ടമായ നഴ്സുമാരിൽപലരും കുടുംബത്തോടൊപ്പം യു.എ.ഇ.യിൽ കഴിയുന്നവരാണ്. ജോലി നഷ്ടമായതോടെ ഇവരുടെ മക്കളുടെ വിദ്യാഭ്യാസമടക്കം പ്രതിസന്ധിയിലാവുന്ന അവസ്ഥയാണ്. ഇത്തരത്തിൽ ജോലി നഷ്ടപ്പെട്ട് ബുദ്ധിമുട്ടുന്ന ഒട്ടേറെ നഴ്സുമാർ ചൊവ്വാഴ്ച അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിലെത്തി അധികൃതരുടെ സഹായംതേടി. കേരള സർക്കാരിന് കീഴിലുള്ള നോർക്കയുടെ പ്രതിനിധി അഡ്വ. ഫെമിൻ പണിക്കശ്ശേരി, സോഷ്യൽ സെന്റർ പ്രസിഡന്റ് ജാസിം മുഹമ്മദ് എന്നിവർ നഴ്സുമാർക്ക് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനംചെയ്തു.
2018 മുതൽതന്നെ യു.എ.ഇ. വിദ്യാഭ്യാസമന്ത്രാലയം ആരോഗ്യമന്ത്രാലയത്തിനുകീഴിലുള്ള ആശുപത്രികളിൽ ജോലിചെയ്യുന്ന ഡിപ്ലോമ മാത്രമുള്ളവർക്ക് ബി.എസ്സി. ബിരുദം നിർബന്ധമാക്കുമെന്ന് അറിയിച്ചിരുന്നു. അതനുസരിച്ച് ഭൂരിഭാഗം ഡിപ്ലോമ നഴ്സുമാരും യു.എ.ഇ. വിദ്യാഭ്യാസമന്ത്രാലയത്തിന്റെ അക്രഡിറ്റേഷനുള്ള യൂണിവേഴ്സിറ്റികളിൽനിന്ന് പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ് പ്രോഗ്രാമിന് ചേർന്നിരുന്നു. ദുബായ് വോളോങ്കോങ് യൂണിവേഴ്സിറ്റി, ഷാർജ യൂണിവേഴ്സിറ്റി, അജ്മാൻ ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി, റാക്ക് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് നിലവിൽ പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ് പ്രോഗ്രാം ചെയ്യുന്നതിന് വിദ്യാഭ്യാസമന്ത്രാലയത്തിന്റെ അക്രഡിറ്റേഷനുള്ള സ്ഥാപനങ്ങൾ. രണ്ടുവർഷമാണ് നഴ്സിങ് ബിരുദപഠന കാലയളവ്, 50,000 ദിർഹം മുതൽ 72,000 ദിർഹം വരെയാണ് ബിരുദകോഴ്സിന് യൂണിവേഴ്സിറ്റികൾ ഫീസ് ഈടാക്കുന്നത്. ബാങ്കിൽനിന്ന് ലോണെടുത്താണ് ബാച്ചിലേഴ്സ് കോഴ്സിന് ചേർന്നിരിക്കുന്നതെന്ന് ഭൂരിഭാഗം നഴ്സുമാരും പറഞ്ഞു.
എന്നാൽ കേരളത്തിന് പുറത്തുനിന്നുള്ള ഡിപ്ലോമ തുല്യതസർട്ടിഫിക്കറ്റിനുള്ള അപേക്ഷകളായി യു.എ.ഇ. വിദ്യാഭ്യാസമന്ത്രാലയം സ്വീകരിക്കുന്നില്ല. കർണാടക, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് നഴ്സിങ് ഡിപ്ലോമ പൂർത്തിയാക്കിയവരുടെ നഴ്സിങ് കൗൺസിൽ ഓഫ് ഇന്ത്യ നൽകുന്ന സർട്ടിഫിക്കറ്റുകളിൽ 'ബോർഡ് ഓഫ് എക്സാമിനേഷൻ' എന്ന് രേഖപ്പെടുത്തിയവയാണ് തുല്യത സർട്ടിഫിക്കറ്റായി സ്വീകരിക്കാതിരിക്കുന്നത്. എന്നാൽ, കേരളത്തിൽനിന്നുള്ള ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ യു.എ.ഇ. മന്ത്രാലയം അംഗീകരിക്കുന്നുണ്ടെന്നത് അനുഗ്രഹമാണ്. എന്നാൽ, കേരള നഴ്സിങ് കൗൺസിൽ സിലബസിന് തുല്യമായ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള നഴ്സിങ് സിലബസുകളെന്തുകൊണ്ട് തുല്യതാ സർട്ടിഫിക്കറ്റിനുള്ള അംഗീകാരമാകുന്നില്ലെന്നത് അറിയില്ല. അതിനാൽ ഭൂരിഭാഗംപേരും ഫീസടച്ച് ബിരുദപഠനം തുടങ്ങിയെങ്കിലും തുല്യതാസർട്ടിഫിക്കറ്റിന്റെ പേരിൽ പഠനവും വഴിമുട്ടി.
ജോലി നഷ്ടപ്പെടുകയും കനത്ത ഫീസടച്ചിട്ടും പഠനവും മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യത്തിലുമാണ് നഴ്സുമാർ. ആറുമാസത്തിലധികം ജോലി അനിശ്ചിതത്വത്തിലായാൽ ആരോഗ്യ മന്ത്രാലയത്തിൽനിന്ന് ലഭിച്ച എം.ഒ.എച്ച്. യോഗ്യത നഷ്ടപ്പെടുമെന്ന ആശങ്കയും നഴ്സുമാർക്കുണ്ട്. ഇന്ത്യൻ നഴ്സിങ് കൗൺസിൽ, ഇന്ത്യൻ കോൺസുലേറ്റ്, നോർക്ക എന്നിവയിൽനിന്നെല്ലാം സഹായം പ്രതീക്ഷിക്കുകയാണ് ഇവർ.
കഴിഞ്ഞ ഒക്ടോബറിൽ യു.എ.ഇ.യിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ബിരുദമില്ലാത്തതിനാൽ ജോലിനഷ്ടപ്പെട്ട നഴ്സുമാരുടെ പരാതി നേരിൽ കേട്ടിരുന്നു. ഇന്ത്യൻ കോൺസുലേറ്റ് മുഖേന യു.എ.ഇ. ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയ അധികൃതരുമായി ബന്ധപ്പെട്ട് ചെയ്യാവുന്ന സഹായങ്ങൾക്കായി ശ്രമിക്കുമെന്നും അറിയിച്ചിരുന്നു. ഇപ്പോഴും അധികൃതർ തങ്ങളുടെ സങ്കടങ്ങൾക്ക് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നഴ്സുമാർ.
അതേസമയം ഇന്ത്യയിൽനിന്നുള്ള നഴ്സുമാരെ, പ്രത്യേകിച്ച് മലയാളികളെ നിയമം പ്രതികൂലമായി ബാധിക്കുമ്പോൾ യു.എ.ഇ.യിൽ ജോലിചെയ്യുന്ന മറ്റുരാജ്യങ്ങളിൽനിന്നുള്ളവർക്ക് ഇത്തരം പ്രശ്നങ്ങൾ അനുഭവപ്പെടുന്നില്ല. അവർ കൂടുതലും യു.എ.ഇ.യിൽത്തന്നെ നഴ്സിങ് പഠനം പൂർത്തിയാക്കിയവരാണ്. ബാക്കിയുള്ളവർക്ക് അതത് രാജ്യങ്ങളിൽനിന്നുള്ള ഡിപ്ലോമ ബിരുദത്തിന് തുല്യമാണെന്നതും നിയമം അനുകൂലമാകാൻ കാരണമാണ്. മറ്റ് എമിറേറ്റുകളിൽനിന്നുള്ള പുരുഷ നഴ്സുമാരടക്കമുള്ളവർക്ക് ബിരുദം ഇല്ലാത്തതിനാൽ ബാച്ചിലേഴ്സ് ബിരുദം (ബ്രിഡ്ജ് കോഴ്സ്) നേടിയെടുക്കാനായി സമയപരിധി നിശ്ചയിക്കുകയും അതുവരെ നിലവിൽ നിർവഹിക്കുന്ന തസ്തികകളിൽനിന്ന് തരംതാഴ്ത്തുകയും ചെയ്തിട്ടുണ്ട്.
Stories you may Like
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- ബ്രിട്ടന്റെ വാതിൽ നഴ്സുമാർക്കായി തുറന്നു തന്നെ കിടക്കും
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍