Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബലാത്സംഗത്തിനിരയായി ഗർഭിണിയായി എന്ന് പരാതി നൽകിയ യുവതി ആരുമറിയാതെ നടത്തിയത് ഗർഭഛിദ്രം; പരാതി നൽകിയവൾ മറ്റൊരാളെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുമ്പോഴും ബലാത്സംഗ കേസിൽ പ്രതിയായി യുവാവ്; ഡിഎൻഎ പരിശോധനക്ക് തയ്യാറാകാതെ ഗർഭം അലസിപ്പിച്ച യുവതിയുടെ പരാതി റദ്ദാക്കാൻ ഉത്തരവിട്ട് ഹൈക്കോടതിയും

ബലാത്സംഗത്തിനിരയായി ഗർഭിണിയായി എന്ന് പരാതി നൽകിയ യുവതി ആരുമറിയാതെ നടത്തിയത് ഗർഭഛിദ്രം; പരാതി നൽകിയവൾ മറ്റൊരാളെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുമ്പോഴും ബലാത്സംഗ കേസിൽ പ്രതിയായി യുവാവ്; ഡിഎൻഎ പരിശോധനക്ക് തയ്യാറാകാതെ ഗർഭം അലസിപ്പിച്ച യുവതിയുടെ പരാതി റദ്ദാക്കാൻ ഉത്തരവിട്ട് ഹൈക്കോടതിയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബലാത്സംഗത്തിനിരയായി ഗർഭിണിയായി എന്ന് പരാതി നൽകിയ യുവതി ഗർഭഛിദ്രം നടത്തിയതോടെ യുവാവിനെതിരായ കേസ് റദ്ദാക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. യുവതി നൽകിയിരുന്ന ബലാത്സംഗക്കേസിലെ പ്രതിയുടെ ഹർജിയെ തുർന്നാണ് ഹൈക്കോടതി വിധി. തന്നെ ബലാത്സംഗം ചെയ്‌തെന്നും അതിലൂടെ ഗർഭിണിയായി എന്നും കാട്ടിയാണ് യുവതി ബിജു മാത്യു എന്ന യുവാവിനെതിരെ കേസ് കൊടുത്തത്. യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്ത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് വാദം കേൾക്കുകയും ചെയ്തിരുന്നു.

കേസ് കേട്ട പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി ഡി.എൻ.എ. പരിശോധനയ്ക്ക് ഉത്തരവിട്ടു. അതുമായി യുവാവ് ബിജു മാത്യു സഹകരിച്ചു. യുവാവിന്റെ അഭ്യർത്ഥന അനുസരിച്ചാണ് 2017-ൽ ഡി.എൻ.എ. പരിശോധനയ്ക്ക് മജിസ്ട്രേറ്റ് ഉത്തരവിട്ടത്. പക്ഷെ, ഇതിനിടെ പരിശോധനയ്ക്കു തയ്യാറാവാതെ യുവതി ഗർഭഛിദ്രം നടത്തി. എന്നാൽ, കേസ് അന്വേഷണ ഉദ്യോഗസ്ഥനെയോ കോടതിയെയോ അറിയിക്കാതെ യുവതി ഗർഭഛിദ്രം നടത്തിയതായി യുവാവ് പരാതിപ്പെട്ടു. കേസ് റദ്ദാക്കാനാണു ഹൈക്കോടതിയെ സമീപിച്ചത്.

യുവതിയുടെ ഈ നടപടി ഗൗരവമായിട്ടാണു വീക്ഷിക്കുന്നതെന്നു ഹൈക്കോടതി പറഞ്ഞു. ഡി.എൻ.എ. പരിശോധനയ്ക്ക് അവർ തയ്യാറായിരുന്നുവെങ്കിൽ കുഞ്ഞിന്റെ പിതൃത്വം പ്രതിയായ യുവാവിന് ആയിരിക്കില്ലെന്നു തെളിയുമായിരുന്നുവെന്ന് കോടതി പറഞ്ഞു. അതിനാൽ യുവതി കള്ളത്തരം പുറത്താകുമെന്നു കരുതി മനഃപൂർവ്വം ഗർഭഛിദ്രം നടത്തിയതാണെന്നു ഹൈക്കോടതി കണ്ടെത്തി.

ഇതിനിടയിൽ യുവതി മറ്റൊരാളെ വിവാഹം കഴിച്ചുവെന്നും പ്രതിയുമായുള്ള പ്രശ്നം പരിഹരിച്ചുവെന്നും അറിയിച്ചു. പ്രോസിക്യൂഷൻ കേസ് പൊളിഞ്ഞതിനാൽ ഇനി മജിസ്ട്രേറ്റ് കോടതിയിൽ നിലവിലുള്ള കേസ് റദ്ദാക്കുകയേ നിവൃത്തിയുള്ളൂവെന്ന് ഹൈക്കോടതി പറഞ്ഞു. പ്രതിയുമായി തനിക്കുണ്ടായ ലൈംഗികബന്ധമാണു ഗർഭത്തിനു കാരണമെന്ന യുവതിയുടെ വാദവും പൊളിഞ്ഞു.

സ്ത്രീകൾ വ്യക്തിവൈരാഗ്യം തീർക്കാൻ പീഡനക്കേസുകളും ബലാത്സംഗ ആരോപണങ്ങളും നടത്തുന്നത് പതിവാകുകയാണ്. കഴിഞ്ഞ ദിവസമാണ് മ്ദ്രാസ് ഹൈക്കോടതി തൊഴിലിടത്തിലെ ശകാരങ്ങൾ ലൈംഗിക പീഡനത്തിന്റെ പരിധിയിൽ വരില്ലെന്ന് വിധിച്ചത്. വ്യക്തിപരമായ പ്രശ്നങ്ങൾക്ക് പ്രതികാരം ചെയ്യാൻ നിയമങ്ങളെ ദുരുപയോഗം ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞിരുന്നു. തൊഴിലിടത്തിലെ ശകാരങ്ങളെ ലൈംഗിക പീഡനമായി കാണാനാകില്ലെന്നും കോടതി പറഞ്ഞു. ഇന്റലക്ച്വൽ പ്രൊപ്പർട്ടി ഒഫ് ഇന്ത്യ ഡെപ്യൂട്ടി രജിസ്റ്റാർ വി. നടരാജൻ സഹപ്രവർത്തകയുടെ ലൈംഗിക പരാതിക്കെതിരെ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. സ്ത്രീകൾക്ക് സംരക്ഷണം നൽകാനുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജസ്റ്റിസ് ആർ.ഹേമലത, ജസ്റ്റിസ് എം.സത്യനാരായണൻ എന്നിവരുൾപ്പെട്ട ബെഞ്ച് വിധിച്ചു.

ഓഫീസുകളിൽ പാലിക്കേണ്ട ചില മര്യാദകളുണ്ടെന്നും ചെറിയ പ്രശ്നങ്ങൾ ഊതിവീർപ്പിച്ച് നിയമം ദുരുപയോഗം ചെയ്യരുതെന്ന് കോടതി നിർദ്ദേശം നൽകി. ലൈംഗിക പീഡനം തടയുന്ന നിയമം ചൂണ്ടിക്കാട്ടി യുവതി നൽകിയ പരാതി സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലും ജില്ലാ ലോക്കൽ കംപ്ലെയിന്റ് കമ്മിറ്റിയും ശരിവെച്ചിരുന്നു. ഇതിനെതിരെ നടരാജൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

നടരാജൻ ജോലിക്കിടെ രൂക്ഷമായ ഭാഷ ഉപയോഗിച്ചുവെന്നാരോപിച്ച്, സഹപ്രർത്തകയായ യുവതി ജോലി സ്ഥലത്തെ ലൈംഗിക പീഡനം തടയാനുള്ള നിയമം അനുസരിച്ചു പരാതി നൽകിയിരുന്നു. സഹപ്രവർത്തകയുടെ പരാതി സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലും ജില്ലാ ലോക്കൽ കംപ്ലെയിന്റ് കമ്മിറ്റിയും ശരിവച്ചു. ഇതിനെതിരെയാണു നടരാജൻ ഹൈക്കോടതിയെ സമീപിച്ചത്. ലൈംഗിക പീഡനമായിരുന്നില്ല എന്നും തൊഴിൽ സംബന്ധമായ കാര്യങ്ങളിൽ സഹപ്രവർത്തകയെ ശാസിക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ ഏതൊരു സ്ഥാപനത്തിന്റെയും സുഗമമായ പ്രവർത്തനത്തിന് ആവശ്യമാണെന്നും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വ്യക്തിവൈരാഗ്യം തീർക്കാൻ യുവതി നിയമത്തെ മറയാക്കിയതായി ബോധ്യപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. ചെയ്യേണ്ട ജോലികളിൽ നിന്ന് വനിതാ ജീവനക്കാർക്ക് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും, ഓഫീസുമായി ബന്ധപ്പെട്ട എന്തെങ്കിലും കാരണങ്ങൾ കൊണ്ട് വിവേചനം നേരിട്ടാൽ അതിനുള്ള പരിഹാരം ലൈംഗിക പീഡന പരാതി നൽകുകയല്ലെന്നും കോടതി നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP