Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രളയം ബാധിക്കാത്ത സിപിഎം നേതാവിന് പത്തരലക്ഷം രൂപ ദുരിതാശ്വാസം: സഹകരണ ബാങ്കിലെ അക്കൗണ്ടിലേക്ക് പണം എത്തിയത് ട്രഷറിയിലെ കലക്ടറുടെ പേരിലുള്ള അക്കൗണ്ടിൽ നിന്ന്; എങ്ങനെ എത്തിയെന്ന് അറിയില്ലെന്ന് പറഞ്ഞ നേതാവ് അക്കൗണ്ടിൽ നിന്നും പിൻവലിച്ചത് അഞ്ച് ലക്ഷം രൂപ; ഫണ്ട് തിരിമറി വിവാദമായതോടെ മുഖം രക്ഷിക്കാനുള്ള നടപടിയുമായി സിപിഎം; തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എംഎം അൻവറിനെ സസ്‌പെന്റ് ചെയ്ത് പാർട്ടി

പ്രളയം ബാധിക്കാത്ത സിപിഎം നേതാവിന് പത്തരലക്ഷം രൂപ ദുരിതാശ്വാസം: സഹകരണ ബാങ്കിലെ അക്കൗണ്ടിലേക്ക് പണം എത്തിയത് ട്രഷറിയിലെ കലക്ടറുടെ പേരിലുള്ള അക്കൗണ്ടിൽ നിന്ന്; എങ്ങനെ എത്തിയെന്ന് അറിയില്ലെന്ന് പറഞ്ഞ നേതാവ് അക്കൗണ്ടിൽ നിന്നും പിൻവലിച്ചത് അഞ്ച് ലക്ഷം രൂപ; ഫണ്ട് തിരിമറി വിവാദമായതോടെ മുഖം രക്ഷിക്കാനുള്ള നടപടിയുമായി സിപിഎം; തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എംഎം അൻവറിനെ സസ്‌പെന്റ് ചെയ്ത് പാർട്ടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മഹാപ്രളയത്തിൽ ഉള്ള സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടവർക്ക് സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാര തുക കിട്ടാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുമ്പോൾ സിപിഎം നേതാവ് അനർഹമായി സ്വന്തമാക്കിയ പ്രളയ ദുരിതാശ്വാസ തുകയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ നടപടി. വെട്ടിപ്പ് നടത്തിയ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന് സസ്‌പെൻഷൻ. തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എംഎം അൻവറിനെയാണ് സിപിഎം സസ്പെന്റ് ചെയ്തത്. 10.54 ലക്ഷം രൂപ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് തട്ടിയെടുത്ത സംഭവത്തിൽ ആണ് നടപടി. സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എം എം അൻവറിനാണ് പത്തര ലക്ഷം രൂപ പ്രളയ ദുരിതാശ്വാസമായി അനുവദിച്ചത്. സംഭവം വിവാദമായതോടെ ജില്ലാ കളക്ടർ പണം തിരിച്ചുപിടിച്ചെങ്കിലും ക്രമക്കേടിൽ ഇതു വരെ അന്വേഷം ഉണ്ടായില്ല. പ്രളയ ബാധിതർക്കുള്ള സഹായം സിപിഎം നേതാവിന്റെ അക്കൗണ്ടിലെത്തിയത് എങ്ങനെ എന്ന കാര്യത്തിൽ അന്വേഷണം ഒഴിവാക്കിയത് വിവാദമാകുകയും ചെയ്തിരുന്നു.

ജനുവരി 24നാണ് അയ്യനാട് സർവ്വീസ് സഹകരണ ബാങ്കിലേക്ക് ഒന്നേ മുക്കാൽ ലക്ഷം രൂപയുടെ അവസാന ഗഡു എത്തിയത്. ആകെ കിട്ടിയത് 10, 54,000 രൂപയിൽ നിന്ന് അൻവർ അഞ്ച് ലക്ഷം രൂപ പിൻവലിക്കുകയും ചെയ്തു. സംശയം തോന്നിയ സഹകരണ ബാങ്ക് സെക്രട്ടറിയാണ് തിരിമറി ആദ്യം തിരിച്ചറിയുന്നതും കളക്ടർക്ക് പരാതി നൽകുന്നതും, അന്വേഷണത്തിന് ഒടുവിൽ പത്ത് ലക്ഷത്തിയമ്പതിനായിരം രൂപയും അനധികൃതമായി അനുവദിച്ചതാണെന്ന് ബോധ്യമായി.

ഇതോടെയാണ് പണം അടിയന്തരമായി തിരിച്ചുപിടിക്കാൻ ബാങ്കിന് നിദ്ദേശം നൽകിയത്. പ്രളയ സഹായത്തിന് അപേക്ഷിച്ചിട്ടില്ലെന്നും എങ്ങനെയാണ് പണം എത്തിയതെന്ന് അറിയില്ലെന്നുമാണ് തൃക്കാക്കര ഈസ്റ്റ് സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ അൻവർ പാർട്ടിക്ക് നൽകിയ വിശദീകരണം. എന്നാൽ ഒന്നുമറിയാത്ത അൻവർ എങ്ങനെ അഞ്ച് ലക്ഷം രൂപ പിൻവലിച്ചെന്നത് ദുരൂഹമാണ്. പ്രളയത്തിൽ വീട് പൂർണ്ണമായും തകർന്നവർക്ക് പോലും 4 ലക്ഷം രൂപ പരമാവധി അനുവദിക്കാൻ മാത്രം നിർദ്ദേശമുള്ളപ്പോഴാണ് പത്തര ലക്ഷം രൂപ സിപിഎം നേതാവിന്റെ അക്കൗണ്ടിൽ എത്തിയത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം, പ്രളയദുരിതാശ്വാസ ഫണ്ടിലെ തിരിമറിയിൽ കലക്ടേറ്റ് ക്ലറിക്കൽ ജീവനക്കാരെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു. 2018 പ്രളയകാലത്ത് ജില്ലയിൽ നാഷനഷ്ടങ്ങളുണ്ടായ വീടുകൾക്ക് ധന സഹായം നൽകുന്നതിന് അനുവദിച്ച ഫണ്ടാണ് തിരിമറി നടത്തിയത്. ഗുണഭോക്താക്കൾക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് 10,54000 രൂപ സിപിഎം ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എംഎം അൻവറിന്റെ അയ്യനാട് സർവ്വീസ് സഹകരണബാങ്ക് അക്കൗണ്ട് വഴി തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് ഇയാൾക്കെതിരെയും കലക്ടർ നടപടിയെടുത്തിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP