തൊണ്ണൂറുകളുടെ ആദ്യം മണ്ഡൽ കമ്മീഷനു എതിരായി ഡൽഹിയിൽ നടന്ന സംവരണ വിരുദ്ധ പ്രക്ഷോഭത്തോടെ ചേർന്ന് പ്രവർത്തിച്ച കെജ്രിവാളിന് ബിജെപിയോട് സോഫ്റ്റ് കോർണർ പണ്ടേയുണ്ട്; ഇപ്പോൾ ഡൽഹിയിൽ ക്രിമിനലുകൾ മുസ്ലിങ്ങളെ ടാർജറ്റ് ചെയ്യുമ്പോൾ കെജ്രിവാൾ ഗാന്ധി സമാധിയിൽ പോയിരുന്നു പ്രാർത്ഥിക്കുന്നത് പോലെ വേറെ കപട രാഷ്ട്രീയമില്ല; ഡൽഹി കത്തുമ്പോൾ: അരവിന്ദ് കേജരിവാൾ വിമർശിക്കപ്പെടുന്നു; ജെ എസ് അടൂർ എഴുതുന്നു
ജെ.എസ് അടൂർ
ഡൽഹി കത്തുമ്പോൾ : അരവിന്ദ് കേജരിവാൾ വിമർശിക്കപ്പെടുന്നു
അൽപ്പം ചരിത്രം.
ഡൽഹിയിൽ പണ്ട് ഇന്ത്യ എഗന്സ്റ്റ് കറപ്ഷൻ എന്ന ക്യാമ്പയിൻ ആരംഭിച്ചപ്പോൾ യോഗേന്ദ്രയാദവും മറ്റു ചില സുഹൃത്തുക്കളുമായി നീണ്ട ഒരു സംഭാഷണ സംവാദത്തിന് ഇടവന്നു. അരവിന്ദ് കേജരിവാൾ അന്ന് ആ സമരത്തിൽ എടുത്തു ചാടി മുന്നിൽ വന്നയാളാണ്. അയാളുടെ രാഷ്ട്രീയമായിരുന്നു വിഷയം.
അരവിന്ദ് കേജരിവാളിനെകാണുന്നത് ഏതാണ്ട് ഇരുപതുകൊല്ലം മുമ്പാണ്. അന്ന് ഞാൻ ഉൾപ്പെടെ നടത്തിയിരുന്ന അഡ്വക്കസി വർക്ക്ഷോപ്പിൽ അദ്ദേഹം വന്നത് കൃത്യമായി ഓർക്കുന്നുണ്ട്.
പീപ്പിൾ സെന്റഡ് അഡ്വക്കസിയെകുറിച്ചുള്ള ആദ്യ സെഷൻ നടത്തിക്കഴിഞ്ഞു ഞാൻ ടീ ബ്രേക്കിൽ വച്ചാണ് അരവിന്ദിനെ കണ്ടത്. അന്ന് അദ്ദേഹം ഐ ആർ എസ്സിൽ നിന്ന് അവധിയെടുത്തു സാമൂഹ്യ -രാഷ്ട്രീയത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്ന വ്യക്തിയായിരുന്നു. പിന്നീടാണ് അദ്ദേഹം കബീർ ഫൗണ്ടേഷൻ എന്ന സംഘടനയും പിന്നെ പരിവാർത്തൻ എന്ന നെറ്റ്‌വർക്കുമുണ്ടാക്കുന്നത്. പിന്നെ അദ്ദേഹം വിവരവകാശ മൂവ്മെന്റിന്റെ ഭാഗമായി പ്രവർത്തിക്കുവാൻ ശ്രമിച്ചു. ഒരിക്കൽ ബാങ്കോക്കിൽ വന്നപ്പോൾ അവർക്ക് ഫണ്ട് കിട്ടുവാനുള്ള സാധ്യത ആരാഞ്ഞു. വർഷങ്ങളായി അറിയാവുന്നയാൾ.
ആ സമയത്തു അരുണറോയിയുടെ നേതൃത്തിൽ വളർന്ന നാഷണൽ ക്യാമ്പൈൻ ഫോർ പീപ്പിൾ റൈറ്റ് ടു ഇൻഫോർമേഷൻ എന്ന മൂവ്മെന്റിൽ സജീവമായിരുന്നു ഞാൻ. അതിനു വേണ്ട പല ഗവേഷണ സഹായവും മഹാരാഷ്ട്രയിൽ ആ ക്യാമ്പയിൻ വളർത്തുന്നതിലും സജീവമായിരുന്നു. ഇരുപത്തിരണ്ടു കൊല്ലം മുമ്പ് കേരളത്തിൽ വിവരാവകാശത്തിന് വേണ്ടിയുള്ള സെമിനാർ സംഘടിപ്പിക്കുന്നതിന് സഹായിച്ചത് ശാസ്ത്ര സാഹിത്യ പരിഷത്തിൽ സജീവമായിരുന്ന അണ്ണൻ എന്ന രാധാകൃഷ്ണൻ സാറും തോമസ് ഐസക്കും ജോയ് ഇളമൺ മുതലായ സുഹൃത്തുക്കളാണ്.
ഇതു പറയാൻ കാരണം അന്ന് വിവരാവകാശ ക്യാമ്പെനിൽ സജീവമാകാൻ താൽപ്പര്യം പ്രകടിപ്പിച്ച കെജരിവാളിന്റെ രാഷ്ട്രീയത്തെകുറിച്ചു ചർച്ചയുണ്ടായി. അതിൽ പ്രധാന ആരോപണം ഉന്നയിച്ചത് അദ്ദേഹത്തെ അടുത്തു അറിയാവുന്നവരായിരുന്നു.
അതിലൊന്നു തൊണ്ണൂറുകളുടെ ആദ്യം മണ്ഡൽ കമ്മീഷനു എതിരായി ഡൽഹിയിൽ നടന്ന ആന്റി റിസർവേഷൻ ക്യാമ്പയിനോട് പ്രവർത്തിച്ച അദ്ദേഹത്തിന് ബിജെപി യോടുള്ള സോഫ്റ്റ് കോർണറാണ്. കാരണം 90 കളുടെ ആദ്യം മണ്ഡൽ കംമീഷനോടുള്ള സവർണ്ണ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിന്നാണ് പൊതു മണ്ഡലത്തിൽ സജീവമായ മണ്ഡലിനു ബദലായി മന്ദിർ എന്ന അയോധ്യ വാദം രഥ യാത്രയുടെ പശ്ചാത്തലാത്തിൽ സജീവമായത്. അന്ന് കേജരിവാൾ എവിടെ ആയിരുന്നുവെന്നതാണ് ചർച്ച വിഷയം.
അതു കഴിഞ്ഞു പത്തു കൊല്ലം കഴിഞ്ഞു ഇന്ത്യ എഗന്സ്റ്റ് കറപ്ഷൻ എന്ന ക്യാമ്പൈൻ ഇന്ത്യയുടെ ജനാധിപത്യവൽക്കരണത്തിന് അത്യാവശ്യം വേണമെന്ന് പറഞ്ഞാണ് ഞങ്ങളിൽ പലരെയും അതിൽ ചേരുവാൻ യോഗേന്ദ്ര ഉപദേശിച്ചത്. അന്ന് ആ ക്യാംമ്പയിൽ തുടങ്ങിയപ്പോൾ അരവിന്ദ് കേജരിവാളിനൊപ്പം ഗാന്ധിയൻ പി വി രാജഗോപാലിനെയും അവർകൂട്ടി. എന്നാൽ ഞങ്ങളുടഎല്ലാം ഉപദേശം കേട്ട് രാജഗോപാൽ ഉടനെ രാജി വച്ചു.
ഹൈജാക് അജണ്ട
സിവിൽ സമൂഹത്തിൽ നിന്ന് ഒരുപാടു പേർ വിട്ട് നിൽക്കുവാൻ കാരണം ആ സമരത്തിന്റെ സൂത്രധാരകർ ആർഎസ്എസ്സ് ആണെന്ന് കൃത്യമായി അറിയാവുന്നതുകൊണ്ടാണ്. ആ ക്യാമ്പയിൻ ആരു എങ്ങനെ ഡിസൈൻ ചെയ്‌തെന്നും അതിനു ആരു ഫണ്ട് ചെയ്തു എന്നുമൊക്കെ ക്ര്യത്യമായി അറിയാം. അന്ന് മനീഷ് സിസോദിയ അടക്കം മീഡിയ ക്യാമ്പയിൻ എങ്ങനെ ചെയ്‌തെന്നും ആർഎസ്എസ് എങ്ങനെ ബുദ്ധിപൂർവം പ്രവർത്തിച്ചു വെന്നും. അണ്ണാ ഹസാരെയുടെയും കേജരിവാളിന്റെയും രാഷ്ട്രീയ ചായ്വ് അറിയാവുന്നവരായിരുന്നു
അരുണയും ഞങ്ങൾ എല്ലാവരും. അതു കൊണ്ടാണ് അതിൽ ചേരാഞ്ഞത്. . പൊളിറ്റിക്സ് അസ് സ്‌പെക്ടക്കിൽ എന്ന ഒരു ലേഖനം ഞാൻ എഴുതി. എന്തുകൊണ്ടു ഇന്ത്യ ഏഗനസ്റ്റ് കറപ്ഷനിൽ ചേരുന്നില്ല എന്നതായിരുന്നു വിഷയം.
അന്ന് പറഞ്ഞത് ഇന്ന് അച്ചട്ടായി. യോഗേന്ദ്രയാദവിനെപ്പോലുള്ളവർ ഞങ്ങളോട് പറഞ്ഞത് അസാധാര സാഹചര്യത്തിൽ അസാധാരണ പ്രതികരണം വേണമെന്നാണ് (ൗിൗൗെമഹ ശൌേമശേീി ിലലറ ൗിൗൗെമഹ ൃലുെീിലെ ).അന്ന് അദ്ദേഹത്തോട് പറഞ്ഞത് ഇതു മോദി ക്യാമ്പയിനിന്റെ ഭാഗമായുള്ള മിഡിൽ ക്ലാസ്സിനെ നേടാനുള്ള അടവാണെന്നാണ്. അന്ന് കേജരിവാളിനോടും അണ്ണാ ഹസാരയോടുമൊപ്പം വന്നതാണ് രാംദേവ്..
എന്നാൽ ആ ക്യാമ്പേയിന് പൊതു സമ്മതി കൊടുത്തത് യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണുമൊക്കെയാണ്. അതിനു അവരെ പ്രേരിപ്പിച്ചത് കേജരിവാളും
അന്ന് കൊൺഗ്രസിലുള്ള പലരും അധികാര അഹങ്കാരത്തിന്റെ ആൾരൂപങ്ങളായിരുന്നു. ചിദംബരമൂൾപ്പെടെയുള്ളവർ. അന്ന് കൊണ്ഗ്രെസ്സ് നേതാക്കളോട് പലരോടും പതിയിരിക്കുന്ന അപകടം പറഞ്ഞത് കേൾക്കുവാനുള്ള മൂഡിലായിരുന്നില്ല. കേജരിവാളിനെ പുശ്ചിച്ചു തള്ളി. അവർ പറഞ്ഞത് അതു ചായ കോപ്പയിലെ കൊടുങ്കാറ്റാണെന്നാണ്
പലരും അധികാരത്തിൽ അഭിരമിച്ചു. പ്രണബ് മുഖർജി റാംദേവിനെ സ്വകരിക്കാൻ ഡൽഹി എയർപോട്ടിൽ പോയ്. അന്ന് അടുത്ത സുഹൃത്തുക്കൾ ആയിരുന്ന മിസ്ത്രി സന്ദീപ് ദിക്ഷിത് ഉൾപ്പെടെയുള്ളവരോട് പറഞ്ഞു ഇതു കൊണ്ഗ്രെസ്സിന്റെ അന്ദ്യം കുറിക്കുവാനാണെന്ന്. അവരൊക്കെ പറഞ്ഞത് നിങ്ങൾ കേജരിയേയും കൂട്ടരേയും ഓവർഎസ്റ്റിമേറ്റ് ചെയ്യുകയാണ് എന്നാണ്.
പക്ഷെ അധികാരത്തിന്റെ അഹങ്കാരത്തിൽ അന്ധത ബാധിച്ചുപോയവരായിരുന്നു മിക്കവാറും പേർ. 2014ലാണ് കാര്യങ്ങൾ കൈവിട്ടു പോയെന്ന് മനസ്സിലാക്കിയത്.
എന്താണ് ആം ആദ്മി രാഷ്ട്രീയം?
ആം ആദ്മി പാർട്ടിയുണ്ടാക്കിയപ്പോൾ ഒരുപാടു സുഹൃത്തുക്കൾ വിളിച്ചു. അന്ന് പ്രശാന്ത് ഭൂഷൺ തിരുവനന്തപുരത്തു വന്നപ്പോൾ കണ്ടു ആശങ്കകൾ അറിയിച്ചിരുന്നു. ആ ചർച്ച കഴിഞ്ഞു ഇറങ്ങിയപ്പോഴാണ് അവിടെ ചർച്ചക്ക് വേണ്ടി കാത്തിരുന്നു സി ആർ നീലകണ്ഠനെ കണ്ടത്. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ പ്രൊഫസർ കമൽ മിത്ര ചിനോയ്, പ്രൊഫസർ ബാബു മാത്യു, അജിത് ജോയ് മുതലായി ഒരുപാടുപേർ കേജരിവാലിന്റെ കൂടെകൂടി. കേജരിവാൾ സമർത്ഥമായി അവരെ ഉപയോഗിച്ചു. യോഗേന്ദ്രയാദവ് ആണ് ആ പാർട്ടിയുടെ പേര് നിർദ്ദേശിച്ചത്. അതുപോലെ പ്രശാന്ത് ഭൂഷ ൺ അവർക്ക് സാധുത നൽകി
അന്ന് ആപ്പിന്റെ ദേശീയ നേതൃത്തിലോ അല്ലെങ്കിൽ സംസ്ഥാന നേതൃത്തിലോ നിഷ്പ്രയാസം വരുവാൻ സാധികുമായിരുന്നിട്ടും ചേർന്നില്ല എന്റെ ഏറ്റവും അടുത്തു സുഹൃത്തും സഹപ്രവർത്തകാണുമായിരുന്നു നാഷണൽ ലോ സ്‌കൂളിലെ പ്രൊഫസർ ബാബു മാത്യുവിനായിരുന്നു കേരളത്തിന്റെ ചാർജ്.
അന്നും ഇന്നും പറഞ്ഞത് അരവിന്ദ് കേജരിവാളിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്തായിരുന്നു എന്നതാണ് . അന്ന് എന്റെ പഴയ സുഹൃത്ത് യോഗേന്ദ്രയാദവ് പറഞ്ഞത് ' 'ംല മൃല യല്യീിറ ശറലീഹീഴ്യ ' എന്നതായിരുന്നു
ഗാന്ധിജിക്ക് ചെയ്യാനായത് 'ഗാന്ധിയന്മാർ'ക്ക് ആകില്ല.
ഇപ്പോൾ ഡൽഹിയിൽ ക്രിമിനലുകൾ കൊന്നും കത്തിച്ചും മുസ്ലിങ്ങളെ ടാർജറ്റ് ചെയ്യുമ്പോൾ അരവിന്ദ് കേജരിവാൾ ഗാന്ധി സമാധയിൽ പോയിരുന്നു പ്രാർത്ഥിക്കുന്നത് പോലെ വേറെ കപട രാഷ്ട്രീയമില്ല.
ആരാണ് കപിൽ മിശ്ര?
അയാളുടെ കൂടെ മന്ത്രിയായിരുന്നയാളാണ് കപിൽ മിശ്ര. ജലസേചന മന്ത്രി. അയാളുടെ അച്ഛൻ ആർഎസ്എസ് കാരൻ. ബി ജെ പ് കൗൺസിലർ. അയാൾ ആർഎസ്എസ് കാരൻ. മണ്ഡലിനും റിസര്വേഷന് എതിരായ യൂത്ത് ഫോർ ജസ്റ്റിസിൽ കൂടി അരവിന്ദ് കേജരിവാളിനോടൊപ്പം കൂടിയയാൾ.
ജാമിയയിലും ജെ എൻ യു വിലും പൊലീസ് സഹായത്തോടെ വർഗീയ രാഷ്ട്രീയ ഭ്രാന്ത് പിടിച്ച ഗുണ്ടകൾ അഴിഞ്ഞാടിയപ്പോൾ കേജരിവാൾ അനങ്ങിയില്ല. ഇപ്പോൾ ഡൽഹി കത്തുമ്പോൾ അയാൾ ഗാന്ധി സമാധിയിൽ പോയി പ്രാർത്ഥിച്ചു ഗാന്ധിജിയെ അപമാനിക്കുന്നു.
കൽകട്ട കത്തുമ്പോൾ അതിന്റെ നടുക്ക് ഇറങ്ങി സത്യാഗ്രഹിയാകുവാനുള്ള ഉൾക്കരുത്തും രാഷ്ട്രീയ നൈതീക ബോധ്യങ്ങളും ഗാന്ധിജിക്കുണ്ടായിരുന്നു. അതിന് വേണ്ടി ജീവൻ വെടിയുവാൻ തയ്യാറായിരുന്നു . എന്നാൽ ഇന്ന് അധികാരികളുടെ ആശ്രിതരായി ഗാന്ധിജിയെ കൊന്നവരോടൊപ്പം കൂടി സമാധാനം പ്രസംഗിക്കുന്ന ഗാന്ധിയന്മാർക്ക് ഇല്ലാത്തത ഗാന്ധിജിക്കുണ്ടായിരുന്ന രാഷ്ട്രീയ നൈതീക ബോധ്യങ്ങളാണ്.
അതാണ് അരവിന്ദ് കേജരിവാളിനും ഇല്ലാത്തത്. പണ്ട് ഉണ്ടായിരുന്നു ഗാന്ധി തൊപ്പി പോലും ഇപ്പാൾ ഇല്ല. 62 എം എൽ എ മാരുള്ള പാർട്ടി . കലാപത്തിന് നേത്രത്വം കൊടുക്കുന്നയാൾ വളരെ വർഷം കൂടെയുണ്ടായിരുന്നയാൾ. പൊലീസ് കൂടെയുണ്ടായിരുന്നിട്ടാണോ ഇതു വരെ കേജരിവാൾ പ്രവർത്തിച്ചത്? അയാൾ പരിവർത്തനത്തിൽ പ്രവർത്തിച്ചു പരിവർത്തനം കൊണ്ടു വന്നു എന്ന് അവകാശപെട്ടിട്ടും എന്താണ് ഡൽഹി കത്തുന്നത്? ആരാണ് കത്തിക്കുന്നത്?
ഒരു ജനകീയ നേതാവിന് പൊലീസ് ഇല്ലാതെ അയാളുടെ മണ്ഡലത്തിൽ ഇറങ്ങി നടക്കുവാൻ പേടിയാണോ കേജരിവാൾ? ആരുടെ ആ ആദ്മി ആണിത്?
കേജരിവാളിന്റെ രാഷ്ട്രീയതിന്നു ഒത്താശ ചെയ്തു കൊടുത്തു എന്നതാണ് യോഗേന്ദ്ര യാദവിനോടും എന്റെ സുഹൃത്തുക്കളോടുമുള്ള പരാതി.. ഇന്ന് അവരാരും കേജരിവാലിന്റെ കൂടെ ഇല്ലാത്തത് അയാളുടെ ഏകാധിപത്യ സവർണ്ണ -സംഘ രാഷ്ട്രീയത്തേ അടുത്തു അറിഞ്ഞതുകൊണ്ടാണ്.
അധികാരത്തിന്റെ അഹങ്കാര ധാർഷ്ട്ട്യങ്ങൾ
അധികാരത്തിന്റെ അഹങ്കാരത്തിന്റെ മാളികയിൽ നിന്ന് താഴെവീണ കോൺഗ്രസ്് നേതാക്കൾക്ക് ചൂട് വെള്ളത്തിൽ വീണ പൂച്ച തണുത്ത വെള്ളം കണ്ടാലും പേടിക്കും എന്ന മട്ടാണ്. കാരണം ഇന്ന് ഗാന്ധിജിയൂടെയോ നെഹ്‌റുവിന്റെയോ ആത്മധൈര്യവും നൈതീക ബോധവുമുള്ള കൊൺഗ്രസ്് നേതാക്കളെ കാണണമെങ്കിൽ മൈക്രോസ്‌കോപ്പിലും സാധിക്കില്ല. കാരണം ഇന്നത്തെ രാഷ്ട്രീയപാർട്ടികൾ അധികാരത്തിന്റ ഐഡിയോലജിക്കപ്പുറം ഒരു രാഷ്ട്രീയ നൈതീക ബോധമില്ലന്നതാണ് നമ്മുടെ ജനാധിപത്യം വ്യവസ്ഥിതി നേരിടുന്ന വെല്ലുവിളി.
കേജരിവാൾ അടക്കമുള്ളവർക്ക് അധികാരവും ഭരണ അധികാര സന്നാഹവുമാണ് അവരുടെ രാഷ്ട്രീയതിന്റെ ആദ്യവും അന്ത്യവും
ഇന്ത്യയിൽ ജനാധിപത്യ വ്യവസ്ഥയെ പുകമറയാക്കി ഒരുകൂട്ടം കോർപ്പറേറ്റുകളുടെ സാമ്പത്തിക പിന്തുണയോടെ ജനായത്തത്തിലൊ ഭരണഘടനയിലോ എല്ലാ ജനങ്ങൾക്കും തുല്യ അവകാശം എന്നതിലോ വിശ്വാസമില്ലാത്തവർ രാജ്യം ഹൈജാക്ക് ചെയ്തിരിക്കുന്നു.
ഉള്ളിൽ സവർണ്ണ പേഷ്വാ ബ്രാഹ്മണിക്കൽ ഫാസിസം കൊണ്ടു നടക്കുന്നവർക്ക് ദളിതരോടും ന്യൂന പക്ഷങ്ങളോടും ഹിന്ദി ബെൽറ്റിനു അപ്പുറം ഉള്ളവരോടുള്ള പുശ്ചവും ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
വളരെ സിനിക്കലായി അധികാരം ഏത് വിധേനയും പിടിച്ചടക്കി കോർപറേറ്റ് മുതലാളിമാരുടെ പിന്തുണയോടെ ഭരിച്ചു മുടിക്കുക എന്നതായി രാഷ്ട്രീയം.
സാമ്പത്തിക വരേണ്യരും രാഷ്ട്രീയ വരേണ്യരും മീഡിയയെ വിലക്കടുത്തു കൺസെൻസും പൊലീസിനെ ഉപയോഗിച്ച് പേടിപ്പെടുത്തിയും ഗുണ്ടകളെ ഉപയോഗിച്ച് കൊന്നും കൊലവിളിച്ചും ഭയം വിതച്ചു ഭരിക്കുകയാണ്. അറുപതുകൊല്ലം കൊണ്ടു നേടിയ സ്വാതന്ത്ര്യം ആറുകൊല്ലം കൊണ്ടു അവസാനിപ്പിക്കുവാനുള്ള ശ്രമമാണ്.
അധികാരികൾ എന്നും അധികാര അഹങ്കാരത്തിൽ രമിക്കുമ്പഴാണ് ജനങ്ങൾ ഉണരേണ്ടത്.
ഇന്ത്യ നമ്മുടെ എല്ലാവരുടെയും രാജ്യമാണ്. അതിനെ കത്തിക്കുവാൻ അനുവദിക്കരുത്. ജനയാത്തെയും നീതി ന്യായ വ്യവസ്ഥയും ഭരണഘടനാ മൂല്യങ്ങളെയുമാണ് അവർ കത്തിക്കുന്നത്.
രാജ്യമേ കേഴുക
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍