'പവൻ ഹംസി'നെ വട്ടമിട്ട് വിവാദം ചൂടുപിടിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ചെറുത്തത് പൊതുമേഖലാ സ്ഥാപനമെന്ന മേൽവിലാസം കാട്ടി; 75 ലക്ഷം രൂപയ്ക്ക് 25 മണിക്കൂർ പറത്താൻ മറ്റുകമ്പനികൾ റെഡിയാണെങ്കിലും സർക്കാരിന് പ്രിയം 20 മണിക്കൂർ പറത്താൻ ഒന്നേമുക്കാൽ കോടി കണക്കുപറയുന്ന കമ്പനിയെ തന്നെ; എഎസ് 265 ഡോഫിൻ ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ 1,44,60,000 രൂപ അഡ്വാൻസ് അനുവദിച്ച് ധനവകുപ്പ്; ഉത്തരവ് ഇറക്കിയത് കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ മറികടന്ന്
മറുനാടൻ മലയാളി ബ്യൂറോ
\തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പറന്നുനടക്കാൻ പവൻ ഹംസ് ലിമിറ്റഡിൽ നിന്ന് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്ന വിവാദം വീണ്ടും ചൂടൂപിടിക്കുന്നു. എഎസ് 365 ഡോഫിൻ ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്നതിന്റെ സ്ഥിരമാസ വാടക അഡ്വാൻസ് നൽകാൻ ധനവകുപ്പിന്റെ ഉത്തരവ് ഇറങ്ങി. മുൻകൂർ തുകയായി 1,70,63000 രൂപയാണ് ചെലവിന് അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണെന്നും മുണ്ടുമുറുക്കിയുടുക്കണമെന്നും ധനമന്ത്രി തോമസ് ഐസക് ആവർത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് പുതിയ ഉത്തരവ്. അതായത് നിലവിലുള്ള സാമ്പത്തിക നിയന്ത്രണങ്ങൾ മറികടന്നാണ് ഉത്തരവ്.പ്രതിമാസ വാടക തുക 1,44,60,000 രൂപയാണ്. 18 ശതമാനം ജിഎസ്ടി കൂടി ഇതിനൊപ്പം ചേർത്താണ് നൽകുക. ആദ്യ അഡ്വാൻസ് പേയ്മെന്റാണിത്.
സാധാരണ ഹെലികോപ്റ്റർ കമ്പനികൾ ഈടാക്കുന്നതിലും ഏകദേശം ഇരട്ടി തുകയ്ക്കാണ് കേരളം പൊതുമേഖലാ സ്ഥാപനമായ പവൻ ഹംസ് ഹെലികോപ്റ്റർ എടുത്തിരിക്കുന്നത്. മാസം പറത്താനുള്ള മണിക്കൂറുകളുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടുണ്ട്. 75 ലക്ഷം രൂപയ്ക്ക് 25 മണിക്കൂർ പറത്താൻ മറ്റു കമ്പനികൾ തയ്യാറായിരിക്കെയാണ് 20 മണിക്കൂർ പറത്താൻ ഒന്നേമുക്കാൽ കോടി രൂപ കേരളം നൽകുന്നത്. ടെൻഡർ വിളിച്ചിട്ടുമില്ല. കരാറിന് നേതൃത്വം നൽകിയത് ഡിജിപി ലോക്നാഥ് ബഹ്റയാണ്. ചീഫ് സെക്രട്ടറി നടത്തേണ്ടിയിരുന്ന കരാർ നടപടികളാണ് പൊലീസ് നേതൃത്വം നേരിട്ട് നടത്തിയത്. ഇതുകൊണ്ട് തന്നെയാണ് കരാറിന് പിന്നിൽ അഴിമതി തന്നെ എന്ന ആരോപണം ഉയർന്നത്. നിലവിലെ ഈ മേഖലയിലെ കരാർ നിരക്കുകൾ പ്രകാരം ഏറ്റവും കൂടിയ നിരക്കിലുള്ള കരാറിലാണ് ഹെലികോപ്റ്റർ വരുന്നത്.
സുതാര്യതയില്ലാത്ത കരാറും തീരുമാനവും എന്നാണ് ഹെലികോപ്റ്റർ ഡീൽ വിലയിരുത്തപ്പെടുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിന്നിടയിൽ ഒന്നേ മുക്കാൽ കോടിയോളം രൂപ മാസ വാടക നൽകി ഹെലികോപ്റ്റർ എടുക്കാനുള്ള തീരുമാനം വിവാദമായിരിക്കെയാണ് ഇതിനു പിന്നിലുള്ള അഴിമതിയിലേക്കും വിരൽ ചൂണ്ടൽ വരുന്നത്. പവൻഹംസ് ലിമിറ്റഡിന്റെ, പത്തുപേർക്ക് സഞ്ചരിക്കാവുന്ന കോപ്റ്ററാണ് മാസവാടകയിൽ എടുക്കുന്നത്. ഇതിനു തന്നെ ഒന്നര കോടി രൂപ വാടക നൽകണം. വേറെയും കമ്പനികൾ സേവനം വാഗ്ദാനം ചെയ്തിരുന്നെങ്കിലും കുറഞ്ഞ തുകയ്ക്ക് ഹെലികോപ്റ്റർ നൽകാമെന്നു പറഞ്ഞ ഈ കമ്പനികളെ തഴഞ്ഞാണ് പവൻ ഹംസിൽ നിന്ന് തന്നെ ഹെലികോപ്റ്റർ വരുത്തിയത്. അരുണാചൽ മുഖ്യമന്ത്രിയായിരുന്ന ദോർജി ഖണ്ഡുവിന്റെ ജീവനെടുത്തത് പവൻഹാൻസിന്റെ ഹെലികോപ്ടറാണ്. അതുകൊണ്ട് തന്നെ ഇവർ തരുന്ന ഹെലികോപ്ടറിൽ സുരക്ഷാ മാനദണ്ഡങ്ങളുണ്ടോ എന്നതും പ്രധാനമാണ്. ഇതൊന്നും നോക്കാതെയാണ് കരാറെടുക്കുന്നത്.
ഇരട്ട എൻജിനുള്ള എ.എസ്. 365 ഡൗഫിൻ എൻ-3 ആണ് വാടകയ്ക്കെടുക്കുന്നത്. മാസം ഇരുപത് മണിക്കൂർ പറക്കാൻ 1.45 കോടി രൂപ നൽകണം. 20 മണിക്കൂറിനു മുകളിലായാൽ മണിക്കൂറിന് 67,926 രൂപവെച്ച് നൽകണം. മറ്റു കമ്പനികളുടെ സർവീസുമായി ഇടപാടുമായും താരതമ്യം ചെയ്യുമ്പോൾ ഇരട്ടി തുകയ്ക്കാണ് ഹെലികോപ്റ്റർ വരുത്തിയിരിക്കുന്നത്. ഹൈദ്രബാദ് ആസ്ഥാനമാക്കിയ വിങ്സ് ഏവിയേഷൻ ഹെലികോപ്പ്റ്റർ വാടകയ്ക്ക് നൽകാൻ നേരത്തെ തന്നെ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ ഒരു താത്പര്യവും സർക്കാർ ഈ കാര്യങ്ങളിൽ കൈക്കൊണ്ടില്ല. ഹെലികോപ്റ്ററും എയർക്രാഫ്റ്റും എയർ ആംബുലൻസും വാടകയ്ക്ക് നൽകുന്ന കമ്പനിയാണിത്. 11 സീറ്റുകളുള്ള ഹെലികോപ്റ്റർ ആണ് ഇവർ വാടകയ്ക്ക് നൽകാൻ ഉദ്ദേശിച്ചത്. ബെൽ കമ്പനിയുടെ ഹെലികോപ്റ്റർ ആണിത്.
തീരെ താത്പര്യമില്ലാത്ത രീതിയിലാണ് വിങ്സ് ഏവിയേഷനോട് സർക്കാർ പ്രതികരിച്ചത്. മാസങ്ങൾക്ക് മുൻപ് തന്നെ ഈ കാര്യവുമായി ബന്ധപ്പെട്ടു കമ്പനി സർക്കാരിനെ സമീപിച്ചിരുന്നു. 25 മണിക്കൂറും മാസവാടക 75 ലക്ഷം രൂപയും എന്നാണ് വിഗ്സ് എവിയേഷൻ സർക്കാരിനു മുന്നിൽ പ്രൊപ്പോസൽ വെച്ചത്. ഈ തുക തന്നെ വളരെ കൂടുതൽ എന്നാണ് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചത്. ഇതേ സർക്കാർ തന്നെയാണ് 20 മണിക്കൂർ പറത്താൻ ഒന്നേ മുക്കാൽ കോടി നൽകി പവൻ ഹംസ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിരിക്കുന്നത്. വിങ്സ് ഏവിയേഷൻ ഛത്തീസ്ഗഡ് സർക്കാരിനു ഹെലികോപ്റ്റർ നൽകിയിട്ടുണ്ട്.
അത് മാസം 25 മണിക്കൂർ പറത്താൻ 75 ലക്ഷം രൂപയ്ക്കാണ് നൽകിയിരിക്കുന്നത്. ഇതേ രീതിയിൽ തന്നെയുള്ള പ്രോജക്റ്റ് ആണ് ഇവർ സംസ്ഥാന സർക്കാരിനും നൽകിയിരിക്കുന്നത്. ഛത്തീസ്ഗഡ് സർക്കാർ ഹെലികോപ്റ്റർ സ്വീകരിച്ചതിലും ഇരട്ടി തുകയ്ക്കാണ് കേരളത്തിൽ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിരിക്കുന്നത്. ഇവർ നൽകിയ ഹെലികോപ്റ്റർ ഛത്തീസ്ഗഡ് സർക്കാർ ഇപ്പോഴും ഉപയോഗിക്കുന്നുമുണ്ട്.
പ്രളയസമയത്തു മുഖ്യമന്ത്രിക്കായി ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതു വിവാദമായിരുന്നു. രക്ഷാപ്രവർത്തനങ്ങളിൽ സേനയ്ക്കു ഫലപ്രദമായി ഇടപെടാൻ ഹെലികോപ്റ്റർ വാങ്ങുകയോ സ്ഥിരമായി വാടകയ്ക്ക് എടുക്കുകയോ വേണമെന്നു ആ സമയം ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചിരുന്നു. പ്രളയവും മാവോയിസ്റ്റ് ഭീഷണിയും ചൂണ്ടിക്കാട്ടിയാണ് ഈ രീതിയിലുള്ള ആവശ്യം ഡിജിപി ഉയർത്തിയത്. ഈ തീരുമാനപ്രകാരമാണ് ഹെലികോപ്റ്റർ വരുന്നത്.
കോപ്റ്റർ ഇടപാടിനെക്കുറിച്ചുള്ള കുറിച്ചുള്ള ആരോപണങ്ങൾ അപ്പാടെ മുഖ്യമന്ത്രി പിണറായി വിജയൻ ചെറുത്തത് പവൻ ഹംസ് വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു. പവൻ ഹംസിൽ കേന്ദ്ര സർക്കാരിന് 51% ഓഹരിയാണുള്ളത്. ബാക്കിയുള്ള 49% ഒഎൻജിസിക്കും. കമ്പനി വിൽക്കാൻ നീക്കം തുടങ്ങിയ 2018 ൽ 75 കോടി രൂപ നഷ്ടത്തിലായിരുന്നു.
Stories you may Like
- മാസം 80 ലക്ഷം വാടകയിൽ മുഖ്യമന്ത്രിക്ക് ഹെലികോപ്ടർ എത്തുന്നു;
- പിണറായിക്ക് പറക്കാനുള്ള ഹെലികോപ്ടർ തലസ്ഥാനത്തെത്തി
- ഇടതുമുന്നണിക്ക് മന്ത്രി അനിൽ പരാതി നൽകിയെന്ന് റിപ്പോർട്ട്
- എട്ടുലക്ഷമായി ഓണക്കിറ്റ് ചുരുക്കാനും നീക്കം; എല്ലാം മന്ത്രിസഭ തീരുമാനിക്കും
- നാസയുടെ ചൊവ്വാ പരിവേഷണത്തിലെ 'സൂപ്പർ താരം' പറക്കൽ മതിയാക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍