ജനങ്ങളുടെ മതസ്വാതന്ത്ര്യത്തെ മാനിക്കുന്ന നേതാവാണ് മോദി; പൗരത്വ നിയമം വിശേഷിച്ച് ചർച്ച ചെയ്തില്ല; ഡൽഹിയിൽ നടക്കുന്ന ഒറ്റപ്പെട്ട അക്രമങ്ങളെ കുറിച്ച് കേട്ടെങ്കിലും അത് ഇന്ത്യയുടെ ആഭ്യന്തര വിഷയം; 22,000 കോടിയുടെ പ്രതിരോധ കരാർ ഒപ്പുവച്ചെങ്കിലും 24 ബില്യന്റെ വാണിജ്യ കമ്മി വലിയ അന്തരം; തർക്കങ്ങളുണ്ടെങ്കിലും സമഗ്ര വാണിജ്യ സഹകരണ കരാർ ഒപ്പുവയ്ക്കും; കശ്മീർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാമെന്നും ആവർത്തിച്ച് ട്രംപ്
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: എന്തൊക്കെയാണ് ഇന്ത്യൻ സന്ദർശനത്തിന്റെ നേട്ടങ്ങൾ? എന്തൊക്കെ കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്തത്. തന്റെ ഇന്ത്യാ സന്ദർശനത്തിന്റെ അവസാനപാദത്തിൽ എല്ലാം വിശദീകരിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മാധ്യമ പ്രവർത്തകരെ കാണാനെത്തി. 22,000 കോടിയുടെ ഹെലികോപ്ടർ ഇടപാട് അടക്കമുള്ള പ്രതിരോധ കരാറിന്റെ വിവരം ട്രംപ് ആവർത്തിച്ചു. പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭത്തെ ചൊല്ലി ഡൽഹിയിൽ അരങ്ങേറുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ അതേ കുറിച്ചും ചോദ്യമുണ്ടായി. മത സ്വാതന്ത്ര്യത്തെ കുറിച്ച് മോദിയുമായുള്ള ചർച്ചയിൽ സംസാരിച്ചു. ജനങ്ങൾക്ക് മതസ്വാതന്ത്ര്യം വേണമെന്നാണ് പ്രധാനമന്ത്രി മറുപടി നൽകിയത്. അതിന് വേണ്ടി അവർ തീവ്രമായി പ്രയത്നിക്കുന്നുണ്ട്. ചില ഒറ്റപ്പെട്ട അക്രമങ്ങളെ കുറിച്ച് ഞാൻ കേട്ടു. എന്നാൽ അത് ചർച്ചയായില്ല. അത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. പൗരത്വ നിയമം പ്രത്യേകമായി ചർച്ച ചെയ്തില്ലെന്നും ട്രംപ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി കടുപ്പക്കാരൻ
പ്രധാനമമന്ത്രി നരേന്ദ്ര മോദി ശാന്തനും ധർമനിഷ്ഠനുമാണ്. എന്നാൽ, അദ്ദേഹം ശരിക്കും നല്ല കടുപ്പക്കാരനുമാണ്. അദ്ദേഹം പ്രവർത്തിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്.
കശ്മീരിൽ മധ്യസ്ഥത വഹിക്കാമെന്ന് വീണ്ടും
നേരത്തെ പലവട്ടം ആവശ്യമില്ലെന്ന് ഇന്ത്യ വിലക്കിയ കാര്യം ട്രംപ് വീണ്ടും ആവർത്തിച്ചു. കശ്മീർ പ്രശ്നത്തിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ താൻ തയ്യാറാണെന്നാണ് യുഎസ് പ്രസിഡന്റ് പറഞ്ഞത്. ഇക്കാര്യം അദ്ദേഹം ഇന്നും വാർത്താ സമ്മേളനത്തിൽ ആവർത്തിച്ചു.
ഇന്ത്യയുടെ ടാരിഫ് നിരക്കുകൾ കൂടുതൽ
വാണിജ്യ ചർച്ചകളുമായി ബന്ധപ്പെട്ട് ഇന്ത്യ ചുമത്തുന്ന താരിഫ് നിരക്കുകൾ കൂടുതലാണെന്ന് ട്രംപ് പരാതിപ്പട്ടു. തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിച്ചുവരികയാണ്. ഏതായാലും വാണിജ്യകരാർ ഒപ്പുവയ്ക്കും. ഇന്ത്യയുമായി വലിയ വാണിജ്യ കമ്മിയാണ് അമേരിക്കയ്ക്കുള്ളത്. 24 ബില്യൻ ഡോളറിന്റെ വ്യാപാര കമ്മി ഉണ്ടാവാൻ പാടില്ലെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയുമായി കൂടുതൽ പ്രതിരോധ ഇടപാടുകളുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. താലിബാൻ-അമേരിക്ക സൈനിക പിന്മാറ്റകരാറിനെ മോദി പിന്തുണച്ചു. രക്തച്ചൊരിച്ചിൽ ആരും ആഗ്രഹിക്കുന്നില്ല. അടുത്ത 50-100 വർഷത്തേക്ക് ഇന്ത്യ ആഗോള തലത്തിൽ നിർണായക ശക്തിയാകും. മഹത്തായ ഭാവിയാണ് ഇന്ത്യയ്ക്കുണ്ടാൻ പോകുന്നത്. പാക്കിസ്ഥാൻ വിഷയം മോദിയുമായി ചർച്ച ചെയ്തു. ഞാനും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും തമ്മിൽ നല്ല ബന്ധത്തിലാണ്. അവർ അതിർത്തി കടന്നുള്ള തീവ്രവാദം നിയന്ത്രിക്കാൻ പരിശ്രമിച്ചുവരികയാണെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യ-യുഎസ് ബന്ധത്തെ കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ട് പോകാൻ വഴി തുറക്കുന്ന മൂന്നുകരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇതിൽ 300 കോടി ഡോളറിന്റെ (22,000 കോടി രൂപ) പ്രതിരോധ കരാറാണ് പ്രധാനം. ഹൈദരാബാദ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്ത പ്രസ്താവനയിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. അത്യാധുനിക അമേരിക്കൻ സൈനിക ഉപകരണങ്ങൾ വാങ്ങാനാണ് കരാർ. ലോകത്തിലെ ഏറ്റവും മികവേറിയ അപ്പാഷെ, എംഎച്ച്-60 റോമിയോ ഹെലികോപ്ടറുകൾ ഉൾപ്പടെയാണ് ഇന്ത്യ അമേരിക്കയിൽ നിന്ന് വാങ്ങുന്നത്. ഈ കരാർ, സംയുക്ത പ്രതിരോധ ശേഷിയെ പോഷിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയിൽ നിന്ന് സീഹോക്ക് ഹെലിക്കോപ്റ്ററുകൾ വാങ്ങാനുള്ള ഇടപാടിന് കേന്ദ്ര സർക്കാർ കഴിഞ്ഞ ആഴ്ച അംഗീകാരം നൽകിയിരുന്നു. പ്രതിരോധം, സുരക്ഷ, ഊർജ്ജരംഗത്തെ തന്ത്രപ്രധാന പങ്കാളിത്തം, വാണിജ്യം, ജനങ്ങൾ തമ്മിലുള്ള ബന്ധം ഇങ്ങനെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ എല്ലാ പ്രധാനപ്പെട്ട വശങ്ങളും ചർച്ച ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
ഇന്ത്യ-യുംഎസ് ബന്ധം ജനങ്ങളെ കേന്ദ്രീകരിച്ചാണെന്നും മോദി പറഞ്ഞു. 21 ാം നൂറ്റാണ്ടിൽ ഈ ബന്ധം സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീവ്രവാദത്തെ നേരിടാൻ പാക്കിസ്ഥാനുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്ലാമിക ഭീകരതയെ ചെറുക്കാൻ പ്രതിജ്ഞാബദ്ധമാണ്. ഇസ്ലാമിക ഭീകരവാദത്തിൽ നിന്ന് ഇരുരാജ്യങ്ങളിലെയും പൗരന്മാർക്ക് സംരക്ഷണം ഉറപ്പാക്കുന്ന കാര്യവും ചർച്ചയായി. സമഗ്രമായ വാണിജ്യ കരാർ ഉടൻ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. തീവ്രവാദത്തെ പിന്തുണയ്ക്കുന്നവർ അതിന് മറുപടി പറയേണ്ട സാഹചര്യം സൃഷ്ടിക്കാൻ ഇരുരാജ്യങ്ങളും പരിശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാണിജ്യ മന്ത്രിമാരുടെ ചർച്ചകൾ വളരെ ശുഭകരമായി. ഈ ചർച്ചകൾക്ക് നിയമപ്രാബല്യം കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. വിപുലമയ വാണിജ്യ കരാറിനായി ചർച്ചകൾ തുടരും.
മാനസികാരോഗ്യ രംഗത്തെ ചികിത്സാ സഹകരണം, വൈദ്യ ശാസ്ത്ര ഉപകരണങ്ങളും ഗുണമേന്മ ഉറപ്പാക്കൽ, പ്രകൃതിവാതക നീക്കത്തിന് ഐഒസി-എക്സോൺ മൊബിൽ സഹകരണം എന്നിവയിലാണ് ഇന്ന് ഇന്ത്യയും അമേരിക്കയും തമ്മിൽ കരാറൊപ്പിട്ടത്. വിശാലമായ വ്യാപാരക്കരാർ അണിയറയിലാണെന്നാണ് ഇരു നേതാക്കളും അറിയിച്ചിരിക്കുന്നത്.
തന്റെ ഇന്ത്യാ സന്ദർശനത്തിന്റെ അവസാനപാദത്തിലാണ് ട്രംപ് മോദിയുമായി പ്രതിനിധിതല ചർച്ച നടത്തിയത്. ഊർജ്ജ മേഖലയിൽ അടക്കം മൂന്നുമേഖലകളിലാണ് ധാരണാപത്രം ഒപ്പുവച്ചത്. മാനസികാരോഗ്യം, മരുന്നുകളുടെ സുരക്ഷ എന്നിവയാണ് മറ്റു മേഖലകൾ. ആന്ധ്രാപ്രദേശിലെ 1100 മെഗാവാട്ടിന്റെ ആറ് ആണവ റിയാക്ടറുകൾ സ്ഥാപിക്കുന്ന കാര്യത്തിൽ നിലവിൽ ധാരണയായിട്ടില്ല.
ഇന്ത്യയിലേക്കുള്ള അമേരിക്കൻ കയറ്റുമതി 60 ശതമാനമായി ഉയർന്നിരിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. 5 ജി ടെലേേികാം ടെകനോളജിയും ചർച്ചയിൽ വിഷയമായി. സമഗ്ര വാണിജ്യ കരാർ ഒപ്പുവയ്ക്കുന്ന കാര്യത്തിൽ ഇരുരാജ്യങ്ങളും വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇന്ത്യ-യുഎസ് ബന്ധം മുമ്പത്തേക്കാൾ ശക്തമാണ്. ഈ സന്ദർശനം മഹത്തരമായിരുന്നു. ഞങ്ങൾക്ക് നൽകിയ സ്വീകരണം അവിസ്മരണീയമാണ്, ട്രംപ് പ്രകീർത്തിച്ചു. ഇന്ത്യാ സന്ദർശനം വളരെ ഫലപ്രദമായെന്നും മെലാനിയയും താനും സ്വീകരണത്തിൽ വിസ്മയഭരിതരാണെന്നും ട്രംപ് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍