വ്യാജ ഒസ്യത്തിൽ ടോം തോമസിന്റെ സ്വത്തുക്കൾക്ക് അവകാശികൾ റോയ് തോമസും ജോളിയും; വ്യാജ ഒപ്പിട്ട ഒസ്യത്തിൽ സാക്ഷി മുൻ സിപിഎം ലോക്കൽ സെക്രട്ടറി മനോജ്കുമാർ; ആളെ കാണാതെ സാക്ഷ്യപ്പെടുത്തിയത് നോട്ടറി വിജയകുമാർ; വ്യാജ ഒസ്യത്ത് കേസായപ്പോൾ നോട്ടറിയെ അഞ്ചാം പ്രതിയാക്കാൻ അന്വേഷണ സംഘം അപേക്ഷ നൽകിയത് നിയമ സെക്രട്ടറിക്ക്; പാർട്ടി ഇടപെടൽ വന്നപ്പോൾ അട്ടിമറി; കൂടത്തായി സീരിയൽ കൊലക്കേസ് അട്ടിമറിക്കാൻ അണിയറയിൽ കളികൾ ശക്തം
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ഇടത് സർക്കാരിനു വൻ രാഷ്ട്രീയ മൈലേജ് നൽകിയ കൂടത്തായിയിലെ സീരിയൽ കൊലപാതക കേസ് അട്ടിമറിക്കാൻ അണിയറയിൽ ശ്രമം നടക്കുന്നുണ്ടോ? കേസ് കോടതിയിൽ എത്തുന്ന നിർണ്ണായക വേളയിലാണ് സീരിയൽ കൊലപാതകങ്ങൾ വെളിയിൽ കൊണ്ട് വന്ന കോഴിക്കോട് റൂറൽ എസ്പി കെ.ജി.സൈമണെ പത്തനംതിട്ട എസ്പിയായി സർക്കാർ ട്രാൻസ്ഫർ ചെയ്യുന്നത്. അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥരെയും മാറ്റാനുള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നുണ്ട് എന്നാണ് ജോളി കേസുമായി ബന്ധപ്പെട്ടു അറിയാൻ കഴിയുന്ന വസ്തുത.
വലിയ രാഷ്ട്രീയ മൈലേജ് നൽകിയ അറസ്റ്റ് ആയിരുന്നു ജോളിയുടെത് എന്നതിനാൽ അത് കളഞ്ഞുകുളിക്കാതിരിക്കാൻ സൈമണെ സ്ഥലം മാറ്റിയെങ്കിലും അന്വേഷണ സംഘം തലവൻ എന്ന നിലയിൽ മാറ്റിയിട്ടില്ല. പക്ഷെ മാറ്റം വടക്ക് നിന്ന് തെക്കോട്ടാണ് എന്നതും ജില്ല പത്തനംതിട്ടയാണ് എന്നതും ഇതിൽ ശ്രദ്ധിക്കപ്പെടുന്ന കാര്യമാണ്. ഇതിൽ തന്നെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഉണ്ട് എന്നാണ് ഉയരുന്ന ആക്ഷേപം. ഇതിന്നിടയിൽ തന്നെയാണ് കൂടത്തായി സീരിയൽ കൊലപാതക പരമ്പരയിൽ അഞ്ചാം പ്രതിയായി മാറുന്ന നോട്ടറി അഭിഭാഷകൻ സി.വിജയകുമാറിനെ രക്ഷിക്കാനുള്ള ശ്രമവും നടക്കുന്നതായുള്ള ആക്ഷേപവും ഉയർന്നു വരുന്നത്. ഇടത് അഭിഭാഷകനും നോട്ടറിയുമായതിനാലാണ് അഭിഭാഷകനു വേണ്ടി ചരടുവലികൾ ശക്തമാകുന്നത് എന്നാണ് ഉയരുന്ന ആക്ഷേപം. .
ജോളി ജോസഫ് ഭർത്തൃപിതാവ് ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാനായി തയാറാക്കിയ വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ ഈ നോട്ടറി അഭിഭാഷകനെ കേസിൽ പ്രതി ചേർക്കാനായി അന്വേഷണ സംഘം സർക്കാരിനു അപേക്ഷ നൽകിയെങ്കിലും ഇതുവരെ തീരുമാനമായില്ല. അഭിഭാഷകനെ അഞ്ചാം പ്രതിയാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. പക്ഷെ ഇതുവരെ നിയമവകുപ്പ് ഈ കാര്യത്തിൽ അനുമതി നൽകിയിട്ടില്ല. അഭിഭാഷകൻ നോട്ടറി ആയതിനാൽ ചീഫ് സെക്രട്ടറിക്കും നിയമ സെക്രട്ടറിക്കും അന്വേഷണ സംഘം അപേക്ഷ നൽകിയിട്ടുണ്ട്. പക്ഷെ ഫയൽ ഇതുവരെ മൂവ് ചെയ്തിട്ടില്ല. അഭിഭാഷകൻ ഇടത് അഭിഭാഷകനാണ്. പാർട്ടിക്ക് വേണ്ടപ്പെട്ട അഭിഭാഷകനാണ്.
അതിനാൽ കോഴിക്കൊടുനിന്നുള്ള പാർട്ടി നേതാക്കൾ തിരുവനന്തപുരത്ത് നേരിട്ട് വന്നു ഓപ്പറേഷൻസ് നടത്തി എന്നാണ് അറിയാൻ സാധിക്കുന്നത്. വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയത് വിജയകുമാറാണ്. വിജയകുമാർ നോട്ടറി ആയതിനാൽ നേരിട്ട് കേസ് എടുക്കാനും അറസ്റ്റ് ചെയ്യാനുമൊക്കെയുള്ള നടപടികൾ പൊലീസ് പാലിക്കേണ്ടതുണ്ട്. അതിനാണ് ചീഫ് സെക്രട്ടറിക്കും നിയമസെക്രട്ടറിക്കും അപേക്ഷ നൽകിയത്. കേരളത്തെ നടുക്കിയ സീരിയൽ കൊലപാതക കേസിൽ നോട്ടറിയെ പ്രതി ചേർക്കാൻ അപേക്ഷ നൽകിയിട്ടും ഇതുവരെ അപേക്ഷ ചലിച്ചിട്ടില്ല. സർക്കാർ അനുമതി ലഭിച്ചാൽ റോയ് തോമസ് വധക്കേസിൽ മാത്രമാവും അഡ്വ.സി.വിജയകുമാറിനെ പ്രതി ചേർക്കുക
നോട്ടറിയെ പ്രതി ചേർക്കാനുള്ള അപേക്ഷയുടെ ഫയൽ നിയമസെക്രട്ടറിയുടെ മേശപ്പുറത്ത് കിടക്കുകയാണ്. നോട്ടറി ആക്റ്റ് പതിമൂന്ന് പ്രകാരം നോട്ടറിക്ക് ചില പ്രിവിലെജുകളുണ്ട്. അതിനാൽ നോട്ടറിക്ക് എതിരെ കേസ് എടുക്കുന്നതിനു മുൻപ് നിയമ സെക്രട്ടറിയുടെ അനുമതി വേണം. ജോളി ഹാജരാക്കിയ ഒസ്യത്തിന്റെ ഒറിജിനൽ ഈ അഭിഭാഷകൻ കണ്ടിട്ടില്ല. ഫോട്ടോ കോപ്പിയാണ് ജോളി നോട്ടറിയുടെ ഓഫീസിൽ നൽകിയത്. ഇത് ഒറിജിനൽ തന്നെയാണ് എന്ന് പറഞ്ഞാണ് നോട്ടറി കൂടിയായ അഭിഭാഷകൻ ഇത് അറ്റസ്റ്റ് ചെയ്തത്.
വിൽപത്രം ഒരാൾ മരിക്കുന്നതിനു മുൻപ് തയ്യാറാക്കുന്നതാണ്. വിൽപത്രത്തിൽ നോട്ടറി സാക്ഷ്യപ്പെടുത്തണമെങ്കിൽ അത് തയ്യാറാക്കിയ ആൾ കൂടി നോട്ടറി മുൻപാകെ എത്തണം. വിൽപത്രം തയ്യാറാക്കിയ ആൾ ചെന്നിട്ടില്ല. മരിച്ച ടോം തോമസിന്റെ പേരും വിലാസവും എഴുതിവെച്ചിട്ട് അതിൽ ഒപ്പുമിട്ടിരുന്നു. അത് ടോം തോമസിന്റെ ഒപ്പല്ലെന്നു റൂറൽ എസ്പിയായിരുന്ന കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സയന്റിഫിക്കായി തെളിയിച്ചിരുന്നു. ഇതിന്റെ അട്സിതനത്തിലാണ് അഭിഭാഷകനായ സി.വിജയകുമാറിനെ പ്രതിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
ഒസ്യത്ത് തയാറാക്കിയ ആൾ ജീവിച്ചിരിക്കുമ്പോൾ അയാൾക്കല്ലാതെ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നതു കുറ്റകരമാണ്. ടോം തോമസിന്റെ മരണശേഷം സ്വത്തുക്കൾക്ക് മകൻ റോയ് തോമസ്, റോയിയുടെ ഭാര്യ ജോളി ജോസഫ് എന്നിവരാണ് അവകാശികൾ എന്ന വ്യാജ ഒസ്യത്ത് ഫറോക്കിലെ ഡിടിപി സെന്ററിലാണു ജോളി തയാറാക്കിയത്. ഇതിൽ ടോം തോമസിന്റെ വ്യാജ ഒപ്പിട്ടു. സാക്ഷിയായി കെ.മനോജ്കുമാർ ഒപ്പിട്ടു. രണ്ടാമത്തെ സാക്ഷിയായി മറ്റൊരാളുടെ പേരിൽ മനോജ് തന്നെ ഒപ്പിട്ടു. ഇതിന്റെ പകർപ്പെടുത്ത ശേഷം ഒസ്യത്ത് നശിപ്പിച്ചു. യഥാർഥ ഒസ്യത്ത് കാണാതെ വിജയകുമാർ സാക്ഷ്യപ്പെടുത്തിയതെന്നു കുറ്റപത്രത്തിൽ പറയുന്നു. 2008 ജൂൺ 30ന് ആണ് വ്യാജ ഒസ്യത്ത് വിജയകുമാർ സാക്ഷ്യപ്പെടുത്തിയത്. ടോം തോമസ് മരിച്ചാലേ ഒസ്യത്തിനു നിയമസാധുത ഉണ്ടാകൂ എന്നതിനാൽ ഓഗസ്റ്റ് 26നു ക്യാപ്സ്യൂളിൽ സയനൈഡ് നിറച്ചു നൽകി ടോം തോമസിനെ ജോളി ജോസഫ് കൊലപ്പെടുകയായിരുന്നു-ഇതാണ് കുറ്റപത്രത്തിൽ പറയുന്നത്.
വ്യാജ ഒസ്യത്ത് നോട്ടറി അഭിഭാഷകൻ സാക്ഷ്യപ്പെടുത്തി നൽകിയതു പ്രതിക്കു ആത്മവിശ്വാസം നൽകി. പൊലീസ് ആദ്യം അന്വേഷണം നടത്തിയതു റോയ് തോമസ് വധക്കേസായതിനാലാണു വ്യാജ ഒസ്യത്ത് ഈ കേസിന്റെ ഭാഗമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകനെ പ്രതിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ചീഫ് സെക്രട്ടറിക്കും നിയമവകുപ്പ് സെക്രട്ടറിക്കും അപേക്ഷ നൽകിയത്. പൊലീസ് ഹെഡ് ക്വാർട്ടെഴ്സിൽ നിന്നും ഇതിനുള്ള അപേക്ഷ വേറെയും നീങ്ങിയിട്ടുണ്ട്. പക്ഷെ ഈ അപേക്ഷ ഇതുവരെ നിയമ സെക്രട്ടറിയുടെ മേശപ്പുറത്ത് നിന്നും അനങ്ങിയിട്ടില്ല. വൻ രാഷ്ട്രീയ സമ്മർദ്ദമാണ് അനുമതി ഫയൽ അനങ്ങാതിരിക്കുന്നത് എന്നാണ് അറിയുന്നത്. കോഴിക്കോട്ടെ സിപിഎം നേതാക്കൾ വഴിയുള്ള ഓപ്പറെഷനാണ് അണിയറയിൽ നടക്കുന്നത്. തിരുവനന്തപുരത്ത് എത്തിയുള്ള ഓപ്പറേഷനാണ് പാർട്ടിക്ക് പ്രിയങ്കരനായ അഭിഭാഷകന് വേണ്ടി നടക്കുന്നത്.
അതേസമയം ഇതേ വ്യാജ ഒസ്യത്തിൽ സാക്ഷിയായി ഒപ്പിട്ട സിപിഎം മുൻ ലോക്കൽ സെക്രട്ടറി കെ. മനോജ്കുമാർ ഈ കേസിൽ നാലാം പ്രതിയാണ്. സിപിഎം അനുകൂല അഭിഭാഷക സംഘടനയുടെ നേതാവായ വിജയകുമാർ സിപിഎം നേതാവായ മനോജ്കുമാറിന്റെ നിർദ്ദേശപ്രകാരമാണു വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. അതിനാലാണ് കേസിൽ മനോജ്കുമാർ നാലാം പ്രതിയായത്. മനോജ് കുമാറിന്റെ കാര്യത്തിൽ പക്ഷെ സിപിഎം ഉണർന്നു പ്രവർത്തിച്ചിരുന്നു. കേസിലെ പങ്കു വ്യക്തമായതോടെ മനോജ്കുമാറിനെ സിപിഎം പുറത്താക്കിയിരുന്നു. പാർട്ടിതല നടപടികൾ വേറെയും വന്നു. ഇതിനു ശേഷമാണ് ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ വിജയകുമാറിനെ അഞ്ചാം പ്രതിയാക്കാൻ പൊലീസ് തീരുമാനിച്ചത്. ഈ അപേക്ഷയിലാണ് നടപടി വൈകുന്നത്.
പതിനെഴ് വർഷങ്ങൾക്കിടെയാണ് ആറ് കൊലപാതകങ്ങൾ കൂടത്തായിയിലെ കൊലപാതക പരമ്പരയിൽ നടന്നത്. ആദ്യം വധിക്കപ്പെടുന്നത് ജോളിയുടെ ഭർതൃമാതാവായ അന്നമ്മ തോമസാണ്. 2002 ഓഗസ്റ്റ് 22നായിരുന്നു അന്നമ്മ കൊല്ലപ്പെടുന്നത്. ആട്ടിൻ സൂപ്പിൽ നായയെ കൊല്ലാനുള്ള വിഷം കലർത്തി നൽകിയായിരുന്നു കൊലപാതകം. ആറ് വർഷത്തിന് ശേഷം അന്നമയുടെ ഭർത്താവ് ടോം തോമസ് കൊല്ലപ്പെട്ടു. സയനൈഡ് നൽകിയായിരുന്നു ഈ കൊലപാതകം. 2011 സെപ്റ്റംബറിലാണ് ജോളി ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തുന്നത്. കടലക്കറിയിൽ സയനൈഡ് കലർത്തി നൽകിയായിരുന്നു ഇത്. 2014 ഫെബ്രുവരിയിൽ അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയെയും ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകി ജോളി കൊലപ്പെടുത്തി.
റോയ് തോമസിന്റെ മരണത്തിൽ സംശയം ഉന്നയിച്ചതും പോസ്റ്റ്മോർട്ടത്തിന് വാശി പിടിച്ചതുമാണ് മാത്യുവിനോട് ജോളിക്ക് പകയുണ്ടാക്കിയത്. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മകളായ ഒന്നര വയസുകാരി ആൽഫൈനായിരുന്നു ജോളിയുടെ അഞ്ചാമത്തെ ഇര. ബ്രെഡിൽ സയനൈഡ് കലർത്തി നൽകിയായിരുന്നു ആൽഫൈനെ വകവരുത്തിയത്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയായിരുന്നു ജോളിയുടെ അവസാനത്തെ ഇര. ഗുളികയിൽ സയനൈഡ് പുരട്ടിയും, കുടിവെള്ളത്തിൽ കലർത്തിയുമാണ് സിലിയെ ഇല്ലാതാക്കിയത്. കൂടത്തായി കൊലപാതക പരമ്പരക്കേസിൽ 8000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്