Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എപ്പോഴും നായിക നടിമാരുടെ തോളിൽ കൈയിട്ട് നടത്തം; കരിയർ ഭീഷണി ഉയർത്തി നിരന്തര പീഡനം; ഏറെ ഇഷ്ടം വദനസുരതത്തിൽ; ഐശ്വര്യ റായ് രക്ഷപ്പെട്ടത് ഹോളിവുഡ് മോഹം ഉപേക്ഷിച്ച്; മീടൂ വിപ്ലവത്തിൽ പെട്ട് കടപുഴകി വീണ് ജയിലിലാകുന്ന ഹാർവേ വെയിൻസ്റ്റീൻ ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ലൈംഗിക മനോരോഗി

എപ്പോഴും നായിക നടിമാരുടെ തോളിൽ കൈയിട്ട് നടത്തം; കരിയർ ഭീഷണി ഉയർത്തി നിരന്തര പീഡനം; ഏറെ ഇഷ്ടം വദനസുരതത്തിൽ; ഐശ്വര്യ റായ് രക്ഷപ്പെട്ടത് ഹോളിവുഡ് മോഹം ഉപേക്ഷിച്ച്; മീടൂ വിപ്ലവത്തിൽ പെട്ട് കടപുഴകി വീണ് ജയിലിലാകുന്ന ഹാർവേ വെയിൻസ്റ്റീൻ ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ലൈംഗിക മനോരോഗി

മറുനാടൻ മലയാളി ബ്യൂറോ

ലൈംഗികമായി തനിക്ക് എന്നും കീഴ്പ്പെട്ട് നിന്നില്ലെങ്കിൽ കരിയറിൽ ഒന്നുമല്ലാതാക്കിത്തീർക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു സിനിമാ രംഗത്തെത്തുന്ന അഭിനേത്രികളെ വിശ്രുത ഹോളിവുഡ് സംവിധായകൻ ഹാർവേ വിൻസ്റ്റീൻ തന്റെ ലൈംഗിക വൈകൃതങ്ങൾ സഫലമാക്കിയിരുന്നതെന്ന് റിപ്പോർട്ട് പുറത്ത് വന്നു. നായികാ നടിയേയും സഹസംവിധായികയെയും ബലാത്സംഗം ചെയ്ത കേസിൽ അദ്ദേഹത്തിനെതിരെ മാർച്ച് 11ന് ശിക്ഷ വിധിക്കാനിരിക്കെയാണ് പുതിയ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. സെറ്റുകളിൽ എപ്പോഴും നായിക നടിമാരുടെ തോളിൽ കൈയിട്ടായിരുന്നു വിൻസ്റ്റീൻ നടന്നിരുന്നത്.

സ്ത്രീകളെ കൊണ്ട് വദനസുരതം നടത്തിച്ച് രസിക്കുകയായിരുന്നു ഇയാൾക്ക് ഏറെ ഇഷ്ടമെന്നും റിപ്പോർട്ടുണ്ട്.ബോളിവുഡ് നടിയും മിസ് യൂണിവേഴ്സും അഭിഷേക് ബച്ചന്റെ പത്നിയുമായ ഐശ്വര്യ റായ് വിൻസ്റ്റീന്റെ വലയിൽ നിന്നും രക്ഷപ്പെട്ടത് ഹോളിവുഡ് മോഹം ഉപേക്ഷിച്ചാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടും അതിനിടെ പുറത്ത് വന്നിട്ടുണ്ട്. മീടൂ വിപ്ലവത്തിൽ പെട്ട് കടപുഴകി വീണ് ജയിലിലാകുന്ന ഹാർവേ വെയിൻസ്റ്റീൻ ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ലൈംഗിക മനോരോഗിയാണെന്നാണ് ഇതോടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

ഒരു പറ്റം സുന്ദരികളായ നടിമാരെ എപ്പോഴും തന്റെ അരികിൽ നിർത്തിക്കൊണ്ട് മാത്രമേ വിൻസ്റ്റീനെ ലൊക്കേഷനുകളിൽ കാണാൻ സാധിച്ചിരുന്നുള്ളൂ.ഇതിന് പുറമെ പ്രീമിയറുകൾക്കും അവാർഡ് പരിപാടികൾക്കും അല്ലെങ്കിൽ പാർട്ടിക്ക് പോകുമ്പോഴും സുന്ദരിമാരായ നടിമാരുടെ തോളിൽ കൈയിട്ട് മാത്രമേ വിൻസ്റ്റീൻ പോയിരുന്നുള്ളൂ. തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നത് പുറത്ത് പറയരുതെന്നും അങ്ങനെ സംഭവിച്ചാൽ സിനിമാ മേഖലയിൽ നിന്ന് തന്നെ ഔട്ടാക്കുമെന്നും ഇവരെ ഭീഷണിപ്പെടുത്തിയായിരുന്നു വിൻസ്റ്റീൻ ഇവരെ തന്റെ ഇംഗിതങ്ങൾ വിധേയരാക്കിയിരുന്നതെന്നത്.

ജിവൈനെത്ത് പാൽട്രോ, കേയ്റ്റ് വിൻസ്ലെറ്റ് എന്നിവരുമായുള്ള വിൻസ്റ്റീന്റെ ബന്ധം ഇതിനെ തുടർന്നായിരുന്നു താറുമാറായിരുന്നത്. 1996കളിൽ മുഖ്യ കഥാപാത്രങ്ങളായി പാൽട്രോവിനെ തെരഞ്ഞെടുത്തത് വിൻസ്റ്റീനായിരുന്നു. തുടർന്ന് വിൻസ്റ്റീന്റെ പ്രൊഡക്ഷനായ ഷേക്സ്പിയർ ഇൻ ലൗവിലെ അഭിനയത്തിന് പാൽട്രോവിന് പിന്നീട് ഓസ്‌കർ വരെ ലഭിക്കുകയും ചെയ്തിരുന്നു. തന്റെ അഭിനയജീവിതത്തിന്റെ തുടക്കത്തിൽ വിൻസ്റ്റീൻ തന്നെ ഒരു ഹോട്ടൽ മുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് 47 കാരിയായ പാൽട്രോ പിന്നീട് വെളിപ്പെടുത്തിയിരുന്നു. പക്വതയില്ലാത്ത പ്രായത്തിൽ വിൻസ്റ്റീൻ തന്നെ മുതലാക്കുകയായിരുന്നുവെന്നും പാൽട്രോ ആരോപിക്കുന്നു.

വിൻസ്റ്റീന്റെ 2009ലെ സിനിമയായ ദി റീഡറിലെ അഭിനയത്തിനായിരുന്നു കേയ്റ്റ് വിൻസ്ലെറ്റിന് ഓസ്‌കർ ലഭിച്ചിരുന്നത്. എന്നാൽ ഓസ്‌കർ സ്വീകരിക്കുന്ന വേളയിൽ വിൻസ്റ്റീന് നന്ദി പറയാൻ വിൻസ്ലെറ്റ് തയ്യാറായിരുന്നില്ല. തന്നെ അദ്ദേഹം ചൂഷണം ചെയ്തത് ഓർക്കുമ്പോൾ നന്ദി പറയേണ്ട കാര്യമില്ലെന്നാണ് വിൻസ്ലെറ്റ് പിന്നീട് ഇതിന് വിശദീകരണം നൽകിയിരുന്നത്. കിടപ്പറയിലേക്ക് തന്നെ വിൻസ്റ്റീൻ നിർബന്ധിച്ച് എത്തിക്കാൻ ശ്രമിച്ചുവെങ്കിലും താൻ അത് നിഷേധിച്ചുവെന്ന് ജെന്നിഫർ ലോറെൻസ് എന്ന 29 കാരിയായ അഭിനേത്രി വെളിപ്പെടുത്തിയിരുന്നു.

നിരവധി സ്ത്രീകളെ വിൻസ്റ്റീൻ ഇത്തരത്തിൽ കെണിയിൽ പെടുത്തി ചൂഷണം ചെയ്തിരുന്നുവെന്ന വാർത്ത അറിഞ്ഞതിനെ തുടർന്നാണ് തനിക്ക് അദ്ദേഹത്തിന്റെ കെണിയിൽ നിന്നും രക്ഷപ്പെടാൻ ഇത്തരത്തിൽ ധൈര്യമുണ്ടായതെന്നും ലോറെൻസ് പറയുന്നു.നിരവധി ക്യൂൻടിൻ ടാറന്റിനോ സിനിമകളിൽ വിൻസ്റ്റീനൊപ്പം പ്രവർത്തിച്ചിരുന്ന അമേരിക്കൻ നടിയായ ഉമ തേൺമാനും താനും അദ്ദേഹത്തിന്റെ ഇരയായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു. വിൻസ്റ്റീനുമായുള്ള ദുരനുഭവങ്ങൾ പങ്ക് വച്ച് ജെസീക്ക് മാൻ എന്ന അഭിനേത്രി രംഗത്തെത്തിയിരുന്നു.

2016ൽ മാൻഹാട്ടലിനിലെ ഹോട്ടലിലെ വിൻസ്റ്റീന്റെ മുറിയിലേക്ക് തന്നെ വിളിച്ച് വരുത്തിയപ്പോൾ അദ്ദേഹം ബെഡിൽ നഗ്‌നനായി ഇരിക്കുകയായിരുന്നുവെന്നാണവർ വെളിപ്പെടുത്തിയിരിക്കുന്നത്. ലൈംഗികമായി എന്തെങ്കിലും ചെയ്ത് തരാൻ അയാൾ തന്നോട് നിർദ്ദേശിച്ചുവെന്നും ജെസീക്ക ഈ മാസം കോടതിയിൽ ബോധിപ്പിച്ചിരുന്നു.2013ൽ ജെസീക്കകയെയും 2006ൽ മുൻ പ്രൊഡക്ഷൻ അസിസ്റ്റന്റായ മിമി ഹാലെയിയെയും വിൻസ്റ്റീൻ ബലാത്സംഗം ചെയ്തുവെന്ന് ഇന്നലെ കോടതിയിൽ സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തിനെതിരെ ശിക്ഷാവിധി ഉടനുണ്ടാകുമെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. 29 വർഷം വരെയുള്ള തടവ് ശിക്ഷയാണ് പ്രതീക്ഷിക്കുന്നത്.

ന്യൂയോർക്കിൽ നടന്ന വിചാരണക്കിടെ ആറ് സ്ത്രീകളാണ് വിൻസ്റ്റീനെതിരെ മൊഴി നൽകാനെത്തിയിരുന്നത്. ഇതിൽ ജെസീക്ക മാനും മിമിയും ഉൾപ്പെടുന്നു. ഫസ്റ്റ് ഡിഗ്രിയും തേഡ് ഡിഗ്രിയുമായ അഞ്ച് ചാർജുകളാണ് വിൻസ്റ്റീന് മുകളിൽ ചുമത്തിയിരിക്കുന്നത്. ജെസീക്കയെ ബലാത്സംഗം ചെയ്തുവെന്നും മിമിയെ സമ്മർദം ചെലുത്തി വദനസുരതത്തിന് ഇരയാക്കിയെന്നുമുള്ള ചാർജുകൾ ഇതിൽ പെടുന്നു.പ്രിഡേറ്ററ്റി സെക്ഷ്വൽ അസാൾട്ട് ചാർജുകൾ വിൻസ്റ്റീന് മേൽ ചുമത്തിയിരിക്കുന്നത് നടിയായ സോപ്രാനോസ് അനബെല്ല സ്‌കിയോറയുടെ ആരോപണങ്ങളെ തുടർന്നാണ്.

1990കളിൽ മാൻഹാട്ടനിലെ അപാർട്ട്മെന്റിൽ വച്ച് വിൻസ്റ്റീൻ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് സ്‌കിയോറ ആരോപിച്ചിരിക്കുന്നത്. വിൻസ്റ്റീന് മേൽ ആരോപിച്ചിരിക്കുന്ന ഏറ്റവും ഗുരുതരമായ കുറ്റമാണിത്. ആറാഴ്ച നീണ്ട വിചാരണക്കിടെ കോസ്റ്റിയൂം ഡിസൈനറായ ഡാൺ ഡണ്ണിങ്, മോഡലായ ടറാലെ വുൾഫ്, നടിയായ ലോറൻ മേരി യംഗ്, തുടങ്ങിയവരും വിൻസ്റ്റീനെതിരെ മൊഴി നൽകാനെത്തിയിരുന്നു.വിൻസ്റ്റീനെതിരെ ഇത്തരത്തിൽ വെട്ടിത്തുറന്ന് വെളിപ്പെടുത്താൻ സന്നദ്ധരായി മുന്നോട്ട് വന്ന ഈ സ്ത്രീകളുടെ ധൈര്യത്തെ ഡിസ്ട്രിക്ട് അറ്റോർണി സൈ വാൻസ് പ്രശംസിച്ചിരുന്നു.

ഐശ്വര്യ റായിയെയും വലയിൽ കുരുക്കാൻ ശ്രമിച്ച വിൻസ്റ്റീൻ

വിൻസ്റ്റീൻ ഐശ്വര്യ റായിയെയും വലയിൽ കുരുക്കാൻ ശ്രമിച്ചിരുന്നുവെന്നും ഇതിനെ തുടർന്ന് ഹോളിവുഡ് മോഹം ഉപേക്ഷിച്ചാണ് ഐശ്വര്യ അതിൽ നിന്നും രക്ഷപ്പെട്ടതെന്ന ഞെട്ടിപ്പിക്കുന്ന വാർത്തയും പുറത്ത് വന്നിട്ടുണ്ട്. വിൻസ്റ്റീൻ ഐശ്വര്യയെ ഒറ്റയ്ക്ക് കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന കാര്യം വെളിപ്പെടുത്തി ഐശ്വര്യയുടെ മാനേജരായ സ്ത്രീ സൈമൺ ഷെഫീൽഡ് 2017ൽ ന്യൂയോർക്ക് ടൈസിനോട് വെളിപ്പെടുത്തിയിരുന്നു.

1994ൽ മിസ് വേൾഡ് കിരീടം ഐശ്വര്യ നേടിയതിനെ തുടർന്ന് അവർ 2004ൽ ബ്രൈഡ് ആൻഡ് പ്രെജുഡൈസ്, 2005ൽ മിസ്ട്രസ് ഓഫ് സ്പൈസസ്, 2009ൽ ദി പിങ്ക് പാന്തർ എന്നീ ഇന്റർനാഷണൽ പ്രൊജക്ടുകളിൽ പ്രവർത്തിച്ചപ്പോൾ അതിൽ ഐശ്വര്യയുടെ മാനേജരായി പ്രവർത്തിച്ചിരുന്നത് സൈമൺ ഷെഫീൽഡായിരുന്നു. തങ്ങൾ വിൻസ്റ്റീന്റെ ഓഫീസിലായിരുന്നപ്പോൾ അദ്ദേഹം തന്നെ ഒരു ഒഴിഞ്ഞ കോണിലേക്ക് വിളിച്ചായിരുന്നു ഐശ്വര്യയെ ഒറ്റയ്ക്ക് കാണണമെന്ന് വിൻസ്റ്റീൻ തന്നോട് ആവശ്യപ്പെട്ടതെന്നും ഷെഫീൽഡ് വെളിപ്പെടുത്തുന്നു.

വിൻസ്റ്റീൻ തനിക്കെതിരെ കെണിയൊരുക്കുന്നുവെന്ന് വ്യക്തമായതിനെ തുടർന്ന് ഹോളിവുഡ് മോഹം തന്നെ ഉപേക്ഷിച്ച് ഐശ്വര്യ രക്ഷപ്പെടുകയായിരുന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP