Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുൻ ന്യായാധിപൻ ജമാത്തെ ഇസ് ലാമിയുടെ നാവായി മാറുന്നു; ഇരുന്ന സ്ഥാനത്തിന്റെ വലിപ്പം അറിയാതെയാണ് ന്യായാധിപന്റെ പെരുമാറ്റം; സർക്കാർ നയത്തെകുറിച്ച് തെറ്റിധാരണ പരത്തി; ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കുറിച്ച് പറയുമ്പോൾ പഴയ ന്യായാധിപന് പൊള്ളുന്നു; ജസ്റ്റീസ് കമാൽ പാഷയ്ക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജസ്റ്റിസ് കമാൽ പാഷയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പേരെടുത്ത് പറയാതെ ആയിരുന്നു മുഖമന്ത്രിയുടെ വിമർശനം. ജമാ അത്തെ ഇസ്ലാമിയുടെ നാവായി ഒരു ന്യായാധിപൻ മാറിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കുറിച്ച് പറയുമ്പോൾ പഴയ ന്യായാധിപന് എന്തിനാണ് ഇത്ര പൊള്ളലെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇരുന്ന സ്ഥാനത്തിന്റെ വലിപ്പം അറിയാതെയാണ് ന്യായാധിപന്റെ പെരുമാറ്റം. ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് സർക്കാർ നയത്തെകുറിച്ചു തെറ്റിധാരണ പരത്തി. താൻ പറയാത്ത വാക്കുകൾ തന്റെ നാവിൽ വയ്ക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ജസ്റ്റിസ് കമാൽ പാഷ നേരത്തെയും സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. മാവോയിസ്റ്റ് വേട്ടയുടെ പേരിൽ ഇപ്പോൾ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ജസ്റ്റിസ് കെമാൽ പാഷ നേരത്തെ വിമർശിച്ചിരുന്നു. സംസ്ഥാന സർക്കാർ സമീപനം തിരുത്തിയില്ലെങ്കിൽ വലിയ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും ജസ്റ്റിസ് കെമാൽ പാഷ അന്ന് എഐവൈഎഫ് സംഘടിപ്പിച്ച് പരിപാടിയിൽ വിമർശിച്ചിരുന്നു.

കൂടാതെ, കഴിഞ്ഞ ഡിസംബറിലാമ് ജസ്റ്റിസ് കെമാൽ പാഷയ്ക്ക് നൽകിയിരുന്ന സുരക്ഷ സംസ്ഥാന സർക്കാർ പിൻവലിച്ചത്. കെമാൽ പാഷയുടെ സുരക്ഷയ്ക്കായി നാല് പൊലീസ് ഉദ്യോഗസ്ഥരെയാണ് നേരത്തെ വിന്യസിച്ചിരുന്നത്. ഈ നാല് പേരേയും അഭ്യന്തരവകുപ്പ് പിൻവലിക്കുകയാണെന്ന അറിയിപ്പ്് കെമാൽ പാഷയ്ക്ക് ലഭിച്ചതും. സർക്കാരിനെ വിമർശിച്ചതിലുള്ള പ്രതികാര നടപടിയായിട്ടാണ് തന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിച്ചതെന്ന് ജസ്റ്റിൽ കെമാൽ പാഷ പറഞ്ഞിരുന്നു. അതിന് ശേഷമാണ് ജസ്റ്റീസ് കമാൽ പാഷയ്ക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി എത്തുന്നതെന്നും ഏറെ ശ്രദ്ധേയമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP