ചെങ്കണ്ണ് അകറ്റിയ പ്രണയിതാക്കളെ വീണ്ടും ഹൗസിലെത്തിച്ച് മോഹൻലാൽ; സുജോയും അലക്സാൻട്രയും നിറഞ്ഞ സന്തോഷത്തിൽ; രണ്ടാഴ്ച തങ്ങൾ കഴിച്ചുകൂട്ടിയത് എങ്ങനെയെന്ന് നിശ്ചയമില്ലെന്ന് സുജോ; പുറത്തേ കാഴ്ചകളേക്കാൾ ഇഷ്ടം ബിഗ്ബോസ് ഹൗസിലെ നിമിഷങ്ങളെന്ന് അലക്സാൻട്ര; അമൃത സുരേഷിനേയും അഭിരാമിയേയും അപ്രതീക്ഷിത അതിഥികളായി എത്തിച്ച് സർപ്രൈസ് ഒരുക്കി ലാലേട്ടൻ; ഇനി ബിഗ്ബോസ് വീട്ടിൽ അമൃതം ഗമയ!
മറുനാടൻ ഡെസ്ക്
ബിഗ്ബോസ് സീസൺ രണ്ട ആരംഭിച്ചിട്ട് ആരംഭിച്ചിട്ട് അമ്പത് ദിവസം പിന്നിട്ടപ്പോൾ നിരവധി സർപ്രൈസുകളാണ് ഇന്നലെ മത്സരാർഥികൾക്കായി ബിഗ്ബോസ് ഒരുക്കിയത്. അമ്പതാം ദിവസം ആഘോഷിക്കാൻ ഒരു കേക്കും ബിഗ്ബോസ് ഒരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വൈൽഡ് കാർഡ് എൻട്രിയിലൂടെ രണ്ടുപേരും വീട്ടിൽ നിന്നും കണ്ണുരോഗത്തെതുടർന്ന് പുറത്തുപോയ 3 പേരും മത്സരത്തിലേക്ക് എത്തിയത്. രഘു, സുജോ, അലക്സാന്ദ്ര എന്നിവരാണ് മത്സരത്തിലേക്ക് തിരികെ എത്തിയിരിക്കുന്നത്. ഇതൊടൊപ്പം സുജോയുടെ കാമുകിയുടെ പ്രതികരണവും വൈറലാകുകയാണ്.
പരീക്കുട്ടി പകർന്നുനൽകിയ കണ്ണുരോഗത്തെതുടർന്നാണ് സുജോ, രഘു, സാന്ദ്ര, രേഷ്മ, സുജോ, എലീന, ദയ എന്നിവർ ഷോയിൽ നിന്നും പുറത്തേക്ക് പോയത്. ഇതിൽ പവൻ തിരികേ എത്തിയെങ്കിലും നടുവേദനയെ തുടർന്ന് പവൻ ഷോയിൽ നിന്നും വിട പറഞ്ഞു. കണ്ണുരോഗം ബാധിച്ചവരിൽ എലീന, ദയ എന്നിവർ തിരികെ എത്തുമെന്നും മറ്റുള്ളവർ ഒരിക്കലും വരില്ലെന്നുമായിരുന്നു ഒരു ദിവസം മോഹൻലാൽ പറഞ്ഞത്. എന്നാൽ അപ്രതീക്ഷിതമായി ഇവരിൽ രേഷ്മയില്ലാതെ ബാക്കി മൂന്നു പേർ ഇന്നലത്തെ എപിസോഡിൽ തിരികേ എത്തുകയായിരുന്നു. ബിഗ് ബോസ് വീട്ടിൽ നിന്ന് മഞ്ജു പത്രോസ് പുറത്തു പോയതോടെ വീട്ടിലെ അംഗസംഖ്യ വല്ലാതെ കുറഞ്ഞിരുന്നു. ഇതോടെയാണ് പുതിയ ആൾക്കാർക്കായുള്ള വഴി തെളിഞ്ഞത്. ഗായികയായി അമൃത സുരേഷിനും അഭിരാമിക്കുമൊപ്പം ബിഗ് ബോസ് വീട്ടിൽ നിന്ന് ആരോഗ്യപ്രശ്നങ്ങൾ മൂല മാറ്റി നിർത്തപ്പെട്ട മൂന്നു പേരാണ് തിരിച്ചെത്തിയത് രഘുവും സാൻഡ്രയും സുജോയും.
മൂന്നു പേരെയും മോഹൻലാൽ സ്റ്റേജിലേയ്ക്ക് ക്ഷണിച്ചു. തങ്ങൾ ഒരു രഹസ്യസങ്കേതത്തിലായിരുന്നു എന്നാണ് ഇത്രയും ദിവസം എവിടെയായിരുന്നുവെന്ന ചോദ്യത്തിന് മൂന്നു പേരും മറുപടി നൽകിയത്. രണ്ടാഴ്ചയോളം ഒരു ഒളിവുജീവിതം പോലെയായിരുന്നുവെന്നാണ് സുജോ പ്രതികരിച്ചത്. തനിക്ക് മറ്റു മത്സരാർഥികളെ മിസ് ചെയ്തെന്നും പുറത്തു ജീവിക്കുന്നതിനെക്കാൾ അകത്തെ ജീവിതമാണ് ഇഷ്ടമെന്നും സാൻഡ്ര വ്യക്തമാക്കി. ഇത്രയും ദിവസം മാറി നിൽക്കേണ്ടി വരുമെന്ന് കരുതിയില്ല എന്നായിരുന്നു രഘു പറഞ്ഞത്.
'നിങ്ങൾക്കെല്ലാം അറിയാമെന്ന് അവർ വിചാരിക്കും. അവർക്ക് എല്ലാ അറിയാമെന്ന് നിങ്ങളും വിചാരിക്കും. പക്ഷെ ഇതു രണ്ടും സത്യമല്ലെന്ന് ഞങ്ങൾക്കറിയാ.' മോഹൻലാൽ പറഞ്ഞു. അധികം വൈകാതെ തന്നെ മോഹൻലാൽ മൂന്നു പേരെയും ഉള്ളിലേയ്ക്ക് കയറ്റി വിട്ടു. ഏറെ നാടകീയമായാണ് ഇവരുടെ തിരിച്ചു വരവു ബിഗ് ബോസ് പ്ലാൻ ചെയ്തത്. വീട്ടിൽ നിന്നും പോയവർ തിരികേ എത്തിയത് കണ്ട മത്സരാർഥികൾ അവരെ ഓടിച്ചെന്നു സ്വീകരിച്ചു. കുറച്ചധികം ദിവസങ്ങൾക്കു ശേഷം തിരിച്ചെത്തിയ മൂന്നുപേരെയും വീട്ടുകാർ കെട്ടിപ്പിടിച്ചും ചുബിച്ചുമാണ് തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചത്. തുടർന്ന് എല്ലാവരും ചേർന്ന് 50ാം ദിവസം കേക്ക് മുറിച്ച് ആഘോഷിച്ചു.
പാട്ടിലൂടെ മലയാളികൾക്ക് പ്രിയങ്കിരകളായവരാണ് അമൃതയും അഭിരാമിയും. സോഷ്യൽമീഡിയയിൽ സജീവ താരങ്ങളായ ഇവർ യൂട്യൂബ് വ്ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി തിരക്കിട്ട ജീവിതം നയിക്കുന്നവരാണ്.. അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ബിഗ്ബോസിലേക്ക് എത്തിയ അഭിരാമി ആരെന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ കൊഴുക്കുന്നത്.
ബിഗ്ബോസിന്റെ തുടക്കം മുതൽ തന്നെ ഷോയിലേക്ക് എത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്ന രണ്ടുപേരാണ് ഗായികമാരായ അമൃത സുരേഷും അഭിരാമി സുരേഷും.എന്നാൽ ബിഗ്ബോസ് ആരംഭിച്ചതോടെ ഇരുവരും മത്സരാർത്ഥികളായി എത്തില്ലെന്ന് പ്രേക്ഷകർ ഉറപ്പിക്കുകയായിരുന്നു. എന്നാൽ മത്സരാർത്ഥികളുടെ കൊഴിഞ്ഞു പോക്കിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഇരുവരും ഷോയിലേക്ക് എത്തിയിരിക്കയാണ്. എന്നാൽ ഈ സഹോദരിമാരുടെ കാര്യത്തിൽ ബിഗ്ബോസ് ഒരു സർപ്രൈസ് ഒളിപ്പിച്ചിട്ടുണ്ട്. അമൃതയും അഭിരാമിയും രണ്ട് വ്യക്തികൾ ആണെങ്കിലും ബിഗ് ബോസിലെ ടാസ്കുകളിലും നോമിനേഷനുകളിലും അവർ ഒറ്റ മത്സരാർഥി ആയിട്ടാവും പരിഗണിക്കപ്പെടുക എന്ന വിവരമായിരുന്നു അത്.
'അമൃതയും അഭിരാമിയും ഇവിടെ എത്തിയിരിക്കുന്നത് ഒരു പുതിയ പ്രത്യേകതയുമായാണ്. രണ്ട് വ്യക്തികൾ ആണെങ്കിലും നോമിനേഷനിലും ടാസ്കുകളിലുമെല്ലാം ഇവർ രണ്ടുപേരും ഒരു മത്സരാർഥി ആയിട്ടായിരിക്കും കണക്കാക്കപ്പെടുക', ബിഗ് ബോസ് അനൗൺസ് ചെയ്തു. കൗതുകത്തോടെയാണ് വീട്ടിലെ മറ്റംഗങ്ങൾ ഈ വിവരം സ്വീകരിച്ചത്. റിയാലിറ്റി ഷോകളിലൂടെയും സിനിമാഗാനങ്ങളിലൂടെയും അമൃത സുരേഷ് പ്രേക്ഷകർക്ക് സുപരിചിതയാണ് എന്നാൽ അനുജത്തി അഭിരാമിയെ പ്രേക്ഷകർക്ക് അത്ര അറിയില്ല. അഭിരാമി ആരെന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ചേച്ചിയും അനുജത്തിയും ഒരേവേദിയിൽ!
ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്ത ഹലോ കുട്ടിച്ചാത്തൻ എന്ന പരമ്പരയിൽ ബാലതാരമായിട്ടായിരുന്നു അഭിരാമിയുടെ തുടക്കം .പിന്നീട് ഗായിക അമൃത സുരേഷിന്റെ അനുജത്തി എന്ന നിലയിലും അഭിരാമിയെ മലയാളികൾ വേദികളിൽ കണ്ടു. ഐഡിയ സ്റ്റാർ സിംഗറിൽ അമൃത മത്സരാർഥിയായി എത്തിയപ്പോൾ മത്സരിക്കാനല്ലെങ്കിലും അഭിരാമിയും ആ വേദിയിൽ എത്തിയിരുന്നു.അന്ന് തന്നെ തന്റെ സംഗീതാഭിരുചി ആ വേദിയിൽ പ്രകാശിപ്പിച്ചിട്ടുമുണ്ട് താരം.
വർഷങ്ങൾക്കിപ്പുറം ഒറ്റ വാക്കിൽ വിശേഷിപ്പിക്കാനാവാത്തവിധം വൈവിധ്യമാർന്ന മേഖലകളിൽ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു അഭിരാമി സുരേഷ്. വിവാഹമോചനം നേടിയ അമൃതയ്ക്ക് താങ്ങായും തണലായും ഒപ്പമുള്ളത് അഭിരാമിയാണ്. ഗായിക എന്നതിന് പുറമെ അവതാരിക, വ്ളോഗർ, നടി, മോഡൽ എന്നിങ്ങനെ നീളുന്നു അഭിരാമിയുടെ പ്രവർത്തന മേഖലകൾ. ചേച്ചി അമൃതയുമായി ചേർന്ന് ആരംഭിച്ച മ്യൂസിക് ബാൻഡ് 'അമൃതം ഗമയ' വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ അനേകം വേദികളിൽ പരിപാടികൾ അവതരിപ്പിച്ച് ഇതിനകം ജനപ്രീതി നേടിയിട്ടുണ്ട്. ചേച്ചി അമൃതയ്ക്കൊപ്പം ചേർന്ന് അഭിരാമി തുടങ്ങിയ എ ജി വ്ലോഗ്സ് ഇതിനകം ജനപ്രീതി നേടിക്കഴിഞ്ഞിട്ടുള്ള ഒരു യൂട്യൂബ് ചാനലായി മാറിക്കഴിഞ്ഞു.
'എജി വ്ളോഗ്സ്' എന്ന പേരിലുള്ള ചാനലിന് രണ്ട് ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സ് ഉണ്ട്. പല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ചേച്ചി അമൃതയേക്കാൾ ആക്ടീവ് ആണ് അഭിരാമി. ഫേസ്ബുക്കിൽ എട്ട് ലക്ഷത്തിലേറെ ഫോളോവേഴ്സും ഇൻസ്റ്റഗ്രാമിൽ നാല് ലക്ഷത്തിലേറെ ഫോളോവേഴ്സുമുണ്ട് അഭിരാമിക്ക്. അഭിപ്രായപ്രകടനങ്ങളുടെ പേരിലും ധരിക്കുന്ന വസ്ത്രങ്ങളുടെ പേരിലുമൊക്കെ പലപ്പോഴും സൈബർ ആക്രമണങ്ങൾ നേരിടാറുള്ള അഭിരാമി അതിനോടൊക്കെ ആശങ്കയില്ലാതെ പ്രതികരിക്കാറുമുണ്ട്.
'ആമിൻഡോ' എന്ന പേരിൽ ഒരു ജൂവലറി ഷോപ്പ് കൂടി നടത്തുന്നുണ്ട് ഇപ്പോൾ അഭിരാമി. സംഗീതത്തിനപ്പുറം ഫാഷൻ ലോകത്തും സജീവമാണ് അഭിരാമി. ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോൾ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്. തന്റെ ബോൾഡ് ആറ്റിട്യൂടും സംസാരവും കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട ആളാണ് അഭിരാമി. ബിഗ്ബോസിലെ പെൺപുലികൾ അഭിരാമിക്ക് മുന്നിൽ മുട്ടുമടക്കുമോ എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍