കെഎഎസിന് ചോദിച്ച 20 ചോദ്യങ്ങളും എൻലൈവൻ ഐഎഎസ് പരിശീലന കേന്ദ്രം പുറത്തിറക്കിയ ഹാൻഡ് ബുക്കിലുള്ളത്; ലംഘിക്കപ്പെട്ടത് ചോദ്യങ്ങൾക്ക് സ്വകാര്യ ഗൈഡുകളെയോ മറ്റ് ബുക്ക് ലെറ്റുകളെയോ ആശ്രയിക്കരുതെന്ന ചട്ടം; സെക്രട്ടറിയേറ്റ് ജീവനക്കാരുടെ കോച്ചിങ് സെന്റർ വിവാദത്തിന് പിന്നാലെ പി എസ് സിയെ വെട്ടിലാക്കാൻ 'കോപ്പിയടി' ഭൂതവും; പാവങ്ങൾ ഉത്തരം എഴുതാൻ വെള്ളം കുടിച്ചപ്പോൾ ദുർഗ്രഹമായ പരീക്ഷ നേട്ടമുണ്ടാക്കിയത് ആര്? വീണ്ടും പബ്ലിക് സർവ്വീസ് കമ്മീഷൻ സംശയ നിഴലിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎഎസ് പരീക്ഷ എന്ന ഇരുട്ടടിയിൽ നിന്നും മോചനം ലഭിക്കാതെ ഉദ്യോഗാർത്ഥികൾ. പിഎസ് സിയുടെ ചരിത്രത്തിലില്ലാത്ത രീതിയിൽ ദുർഗ്രഹമായ പരീക്ഷയാണ് കെഎഎസ് പരീക്ഷയിൽ നടന്നത്. ചോദ്യങ്ങൾ വായിച്ചു മനസിലാക്കാൻ തന്നെ ഉദ്യോഗാർത്ഥികൾ ബുദ്ധിമുട്ടി. ഉത്തരം എഴുതാൻ അതിലേറെ പാടും. ഉദ്യോഗാർത്ഥികൾ വലഞ്ഞു. സെക്രട്ടറിയേറ്റിലെ ജീവനക്കാർ നടത്തുന്ന കോച്ചിങ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ചില പരാതികൾ ഉയർന്നു. ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണവും നടന്നു. പിന്നാലെയാണ് മറ്റൊരു ആരോപണമെത്തുന്നത്.
കെ.എ.എസ് പ്രാഥമിക പരീക്ഷയിലും പി.എസ്.സിയുടെ 'കോപ്പിയടി' നടന്നുവെന്നാണ് ആരോപണം. ശനിയാഴ്ച നടന്ന രണ്ടാം പരീക്ഷയിൽ 20ഓളം ചോദ്യങ്ങൾ തിരുവനന്തപുരത്തെ സ്വകാര്യ ഐ.എ.എസ് അക്കാദമിയുടെ ഗൈഡിൽനിന്ന് അതേപടി കടമെടുത്തു. തിരുവനന്തപുരം വെള്ളയമ്പലം അലത്തറ നഗറിലെ എൻലൈവൻ ഐ.എ.എസ് പരിശീലന കേന്ദ്രം പുറത്തിറക്കിയ 'ഹാൻഡ് ബുക്ക് ഓൺ ഇക്കണോമിക്സ് ആൻഡ് കേരള ഹിസ്റ്ററി ഫോർ കെ.എ.എസ്' എന്ന ബുക്കാണ് ഉച്ചക്ക് ശേഷം നടന്ന രണ്ടാംപേപ്പറിലെ മിക്ക ചോദ്യങ്ങളും തയാറാക്കാൻ ചോദ്യകർത്താവ് അവലംബിച്ചത്. ഇതുസംബന്ധിച്ച് ഉദ്യോഗാർഥികൾ പി.എസ്.സി ചെയർമാനും വിജിലൻസിനും പരാതി നൽകും.ഇത് ഏറെ വിവാദമായിട്ടുണ്ട്. ചോദ്യങ്ങൾക്ക് സ്വകാര്യ ഗൈഡുകളെയോ മറ്റ് ബുക്ക് ലെറ്റുകളെയോ ആശ്രയിക്കരുതെന്നാണ് പി.എസ്.സി നിർദ്ദേശം. ഇതാണ് ലംഘിക്കപ്പെടുന്നത്.
കെ.എ.എസിനോട് അനുബന്ധിച്ച് സ്ഥാപനം പുറത്തിറക്കിയ മറ്റ് പുസ്തകങ്ങളും പരിശോധനയിലാണ്. നിതി ആയോഗ്, കിഫ്ബി, ജി.എസ്.ടി തുടങ്ങി സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും സർക്കാർ പദ്ധതികളെ സംബന്ധിച്ച് നൽകിയ ചോദ്യങ്ങളിൽ നല്ലൊരു പങ്കും ഈ പുസ്തകത്തിൽ നിന്നാണ്. ഗൈഡിലെ സാമ്പത്തിക പട്ടികകളും അതേപടി ചോദ്യമായി നൽകി. ഗൈഡ് വായിച്ചവർക്ക് മലയാള, -ഇംഗ്ലീഷ് ഭാഷയെക്കുറിച്ചും സാമാന്യ ബോധമുണ്ടെങ്കിൽ രണ്ടാം പേപ്പറിൽ 85ന് മുകളിൽ മാർക്ക് വാങ്ങാമെന്ന് ഉദ്യോഗാർഥികൾ പറയുന്നു. അതിനിടെ പി എസ് സി ചോദ്യ പേർപ്പർ തയ്യാറാക്കാൻ സഹായിക്കാറുണ്ടെന്ന് തുറന്ന് പറഞ്ഞ് റിട്ടയേർഡ് പ്രൊഫസർ വിജയൻ കുട്ടികളുമായി സംവദിക്കുന്ന വീഡിയോയും വൈറലാകുന്നു. ഇതും പി എസ് സിക്ക് തലവേദനാണ്.
2012ൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് സ്വകാര്യ ഗൈഡിലെ 42 ചോദ്യങ്ങൾ ആവർത്തിച്ചതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി മറ്റൊന്ന് നടത്തുകയായിരുന്നു. 2019 ജനുവരിയിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പരീക്ഷയിൽ 80 ശതമാനം ചോദ്യങ്ങളും സ്വകാര്യ സ്ഥാപനത്തിന്റെ റാങ്ക് ഫയലിൽ നിന്നെന്ന് ആരോപണമുയർന്നിരുന്നു. യൂനിവേഴ്സൽ പബ്ലിക്കേഷൻസ് ഇറക്കിയ ഗൈഡിൽ നിന്നുള്ള 80 മാർക്കിന്റെ ചോദ്യങ്ങളാണ് പകർത്തിയത്. 2018 ജനുവരി 27ന് പി.എസ്.സി നടത്തിയ ഹയർസെക്കൻഡറി ജൂനിയർ കണക്ക് അദ്ധ്യാപക പരീക്ഷയിലും 'ഗേറ്റ് പേപ്പേഴ്സ്' ഗൈഡിൽ നിന്ന് 15 ചോദ്യങ്ങളും പകർത്തിയതായി കണ്ടെത്തിയിരുന്നു. ഇത് കെ എ എസിലും തുടർന്നു.
കെഎഎസ് പരീക്ഷയ്ക്ക് മുൻ മാതൃകകൾ ഇല്ലാതിരുന്നപ്പോൾ സമാന മാതൃക സിവിൽ സർവീസ് അക്കാദമി തയ്യാറാക്കിയ ചോദ്യപേപ്പരുകൾക്ക് ലഭിച്ചു എന്ന ആരോപണവും കെഎഎസ് പരീക്ഷയ്ക്ക് ഒപ്പം ഉയരുന്നുണ്ട്. സിവിൽ സർവീസ് അക്കാദമി തയ്യാറാക്കിയ ചോദ്യപേപ്പറിൽ നിന്ന് ചോദ്യങ്ങൾ ഇല്ലായിരുന്നുവെങ്കിലും മാതൃക സംശയാസ്പദമാണെന്നാണ് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേക രീതിയിലുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉണ്ടായിരുന്നത്. പരീക്ഷിച്ചത് പുതുമാതൃകയും. പക്ഷെ ഈ മാതൃക സിവിൽ സർവീസ് അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് മനസിലാക്കാൻ കഴിഞ്ഞുവെന്നാണ് പുറമേയുള്ള ഉദ്യോഗാർത്ഥികളുടെ ആരോപണം. പക്ഷെ ഈ ആരോപണങ്ങൾ സിവിൽ സർവീസ് അക്കാദമിയുമായി ബന്ധപ്പെട്ടവർ നിഷേധിക്കുക തന്നെയാണ്. മാതൃക ആർക്കും അറിയില്ല. പിന്നെയെങ്ങിനെ സിവിൽ സർവീസ് അക്കാദമിക്ക് അത്തരം ഒരു മാതൃക സൃഷ്ടിക്കാൻ കഴിയും എന്നാണ് മറുനാടന് ലഭിച്ച മറുപടി. പക്ഷെ വൻ മുന്നൊരുക്കങ്ങളാണ് തങ്ങളുടെ വിദ്യാർത്ഥികൾക്ക് വേണ്ടി സിവിൽ സർവീസ് അക്കാദമി നടത്തിയത്. പരിചയ സമ്പന്നരായ അദ്ധ്യാപകരെ മുൻ നിർത്തി ചോദ്യപേപ്പറുകൾ തയ്യാറാക്കി വിദ്യാർത്ഥികളെക്കൊണ്ട് ഇവർ ഉത്തരങ്ങൾ എഴുതിച്ചു. പക്ഷെ സിവിൽ സർവീസ് അക്കാദമി വിദ്യാർത്ഥികൾക്കായി നടത്തിയ ചോദ്യപേപ്പറിൽ നിന്നും ചോദ്യങ്ങൾ വന്നതേയില്ല.
പിഎസ് സി ചോദ്യപേപ്പർ ചോർച്ച ഒഴിവാക്കാൻ പിഎസ് സി സ്വീകരിച്ച അതീവ ജാഗ്രതയാണ് കെഎഎസ് ഉദ്വേഗാർഥികൾക്ക് തിരിച്ചടിയായത്. ഐഐടി പ്രൊഫസർമാരാണ് ഇക്കുറി ചോദ്യങ്ങൾ തയ്യാറാക്കിയത് എന്ന വിവരമാണ് ലഭിച്ചത്. വിവിധ പ്രൊഫസർമാർ ചോദ്യങ്ങൾ തയ്യാറാക്കി. കമ്പ്യൂട്ടർ മിക്സിങ് ആണ് ഇത്തവണ നടത്തിയത്. ക്വസ്റ്റൻസ് കമ്പ്യൂട്ടർ സെലക്റ്റ് ചെയ്തു. ഏത് ചോദ്യമാണ് പരീക്ഷയ്ക്ക് വരുക എന്നതും പുറമേയുല്ലവർക്ക് അറിയാൻ കഴിഞ്ഞില്ല. പിഎസ് സിയുടെ കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ചോദ്യങ്ങളെക്കുറിച്ചൊക്കെ സാധാരണ ഗ്രാഹ്യമുണ്ടാകും. ഇത്തവണ അതിനുള്ള സാധ്യതയും ഒഴിവാക്കി. ഏതൊക്കെ ചോദ്യങ്ങൾ എന്നത്. ഇക്കുറി പരീക്ഷാ കൺട്രോളർ പോലും അറിഞ്ഞില്ല. പ്രിന്റ് ചെയ്ത ശേഷം നമ്പർ ഇല്ലാത്ത കവറിലാണ് ക്വസ്റ്റ്യൻ എത്തിയത്. പിഎസ്സിയിൽ എത്തിയത് തന്നെ പാക്ക് ചെയ്ത കവറുകളാണ് എത്തിയത്. അതുകൊണ്ട് തന്നെ പിഎസ് സിയിൽ ഉള്ളവർക്കും ചോദ്യങ്ങൾ അറിയാൻ കഴിഞ്ഞില്ല എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. ഇതോടെ വല്ലവിധേനയും പിഎസ് സിയിൽ നിന്ന് ചോദ്യപേപ്പർ ചോർച്ച തടയാനുള്ള വഴികളും അടഞ്ഞു. പാക്ക്ഡ് കവറിൽ വന്ന ചോദ്യങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചത്. ഇന്നു വൈകീട്ടോടെ കീ പബ്ലിഷ് ചെയ്തേക്കും എന്നാണ് അറിയാൻ കഴിയുന്നത്. കീ പബ്ലിഷ് ചെയ്യുന്നതോടെ ആർക്കൊക്കെ പരീക്ഷയിൽ കടന്നു കയറാൻ കഴിയും എന്നതിൽ ഏകദേശ ധാരണയാകും.
നല്ല രീതിയിൽ ജനറൽ നോളെജ് അറിയുന്ന ബിടെക്ക്, എംടെക്ക് വിദ്യാർത്ഥികൾക്ക് പരീക്ഷ എളുപ്പമാകും എന്നാണ് ചൂണ്ടിക്കാട്ടൽ വരുന്നത്. ജനറൽനോളെജ് അടിസ്ഥാനമുള്ള ബിടെക്ക്-എംടെക്ക് വിദ്യാർത്ഥികൾക്ക് പരീക്ഷ പാസാകാൻ കഴിഞ്ഞേക്കും. റിയാലിറ്റിയിൽ നിന്നും വളരെ ദൂരെയായിരുന്നു ചോദ്യപേപ്പർ. സിലബസുമായി പുലബന്ധമില്ലാത്ത ചോദ്യങ്ങളാണ് വന്നത്. ഇന്ത്യൻ ഹിസ്റ്ററി, കേരള ഹിസ്റ്ററി ഏരിയയിൽ നിന്ന് ചോദ്യങ്ങൾ വന്നില്ല. സ്വാതന്ത്ര്യസമരം ഇന്ത്യയുടെ ചരിത്രം എന്നിവയിൽ നിന്നും വളരെ കുറവ് ചോദ്യങ്ങളാണ് വന്നത്. ഭരിക്കുന്ന ആളുകളെ തിരഞ്ഞെടുക്കുന്ന പരീക്ഷയാണിത്.
അപ്പോൾ ചരിത്രം അറിയാത്ത ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയും ഒരുങ്ങി എന്നാണ് വിരൽ ചൂണ്ടൽ വരുന്നത്. രാവിലെ പരീക്ഷ എഴുതിയ കുട്ടികളിൽ വൺ തേഡ് കുട്ടികളും ഉച്ചയക്ക് പരീക്ഷയ്ക്ക് കയറിയതേയില്ല എന്നാണ് ഉദ്യോഗാർത്ഥികൾ തന്നെ പറയുന്നത്. അത്രയും കട്ടിയായ പരീക്ഷയാണ് കഴിഞ്ഞു പോയത്. സ്വകാര്യ കോച്ചിങ് സെന്ററുകൾ ഉദ്യോഗാർത്ഥികളിൽ നിന്നും വൻ ഫീസ് ഈടാക്കിയെങ്കിലും അവർക്കും ചോദ്യങ്ങളെക്കുറിച്ച് വേണ്ടത്ര പിടിപാടുണ്ടായില്ല. യൂത്ത് വെൽഫയർ ബോർഡ് ഉദ്യോഗാർത്ഥികൾക്കായി ക്ലാസ് എടുത്തിരുന്നു. പത്തിരുപത് അദ്ധ്യാപകർ കുട്ടികൾക്ക് വേണ്ടി ക്ലാസ് എടുത്തു. ഇത് യൂ ട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു. അമ്പത് ശതമാനം പോലും ആർക്കും കവർ ചെയ്യാൻ കഴിഞ്ഞില്ല. ക്ലാസ് ഇംഗ്ലീഷിലുള്ള ചോദ്യങ്ങളാണ് വന്നത്. അതും പരീക്ഷാർഥികൾക്ക് തിരിച്ചടിയായി.
കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസിന്റെ പ്രാഥമിക പരീക്ഷയാണ് കഴിഞ്ഞ ദിവസം നടന്നത്. ആയിരത്തി അഞ്ഞൂറ്റി മുപ്പത്തിയാറ് കേന്ദ്രങ്ങളിലായി നാല് ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. രാവിലെയും ഉച്ചക്കുമായി രണ്ട് പേപ്പറുകളിലാണ് പരീക്ഷ നടന്നത്. രണ്ടു പേപ്പറുകളിലായി രാവിലെയും ഉച്ചയ്ക്കുമായായിരുന്നു പരീക്ഷ. രാവിലത്തെത് ഒബ്ജക്ടീവ് രീതിയിലും ഉച്ചയ്ക്ക് വിവരണാത്മക രീതിയിലുമായിരുന്നു പരീക്ഷ നടന്നത് .പ്രാഥമിക പരീക്ഷയുടെ ഷോർട്ട് ലിസ്റ്റ് രണ്ടുമാസത്തിനുള്ളിൽ പുറത്തിറക്കുമെന്നാണ് പിഎസ് സി ചെയർമാൻ എം കെ സക്കീർ അറിയിച്ചത്. മെയിൻ പരീക്ഷ ഇതിലും കട്ടിയായിരിക്കും എന്നാണ് പിഎസ് സി ചെയർമാൻ നൽകുന്ന മുന്നറിയിപ്പ്. മെയിൻ പരീക്ഷയുടെ തീയതി അടക്കമുള്ള വിവരങ്ങൾ അധികം വൈകാതെ പിഎസ്സി പുറത്തുവിടും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്