ടെലികോം മേഖലയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി; സമീപ ഭാവിയിൽ ഇന്ത്യയിൽ ഉണ്ടാകുക ഒന്നോ രണ്ടോ ടെലികോം സേവന ദാതാക്കൾ; എജിആർ കുടിശിക ഉടൻ ഈടാക്കണമെന്ന സുപ്രീംകോടതി നിലപാട് രാജ്യത്തെ ടെലികോം വ്യവസായത്തെ മാറ്റിമറിക്കുമെന്ന് സാമ്പത്തിക വിദഗ്ധരും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രാജ്യത്ത് ടെലികോം വ്യവസായം വൻപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ. സമീപ ഭാവിയിൽ തന്നെ രണ്ടോ മൂന്നോ സേവനദാതാക്കൾ മാത്രമേ രാജ്യത്ത് അവശേഷിക്കൂ എന്നും നിലവിലുള്ള താരിഫുകൾ എല്ലാം സ്വപ്നങ്ങൾ മാത്രമായി മാറുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ടെലികോം കമ്പനികൾ അടയ്ക്കാനുള്ള അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ (എജിആർ) കുടിശിക തുകയായ 1.47 ലക്ഷം കോടി രൂപ വിട്ടുവീഴ്ച്ച കൂടാതെ പിരിച്ചെടുക്കണം എന്ന സുപ്രീംകോടതി നിർദ്ദേശമാണ് ടെലികോം മേഖലയെ പുതിയ പ്രതിസന്ധിയിലാക്കുന്നത്.
ചെറുതും വലുതുമായ 15 കുടിശികക്കാരാണ് ഉള്ളത്. ഇവർക്കെല്ലാം ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികോം കത്തുകളയച്ചെങ്കിലും രണ്ടു കമ്പനികൾ മാത്രമാണ് പ്രതികരിച്ചിരിച്ചിരിക്കുന്നത്. മറ്റു കമ്പനികളെ അപേക്ഷിച്ച് താമസിച്ചു പ്രവർത്തനം തുടങ്ങിയ റിലയൻസ് ജിയോയുടെ കുടിശിക 195 കോടി രൂപയായിരുന്നു. അവർ തുക ജനുവരിയിൽ അടച്ച് കുടിശിക തീർത്ത ഏക ഓപ്പറേറ്ററായി.
നിലവിലുള്ള നിയമങ്ങൾ പ്രകാരം ടെലികോം കമ്പനികൾ 3-5 ശതമാനം സ്പെക്ട്രം യൂസേജ് ചാർജ് ആയും 8 ശതമാനം ലൈസൻസ് ഫീ ആയും നൽകണം. ഇതെല്ലാം അടയ്ക്കാതെ കിടന്ന് വർധിച്ചാണ് 1.47 ലക്ഷം കോടി എന്ന തുകയിലേക്ക് എത്തിയത്. ഇതിൽ 92,642 കോടി രൂപ അടയ്ക്കാത്ത ലൈസൻസ് ഫീ ആണ്. 55,054 കോടി രൂപസ്പെക്ട്രം യൂസേജ് ചാർജും. ഭാർതി എയർടെൽ (35,500 കോടി രൂപ), വോഡഫോൺ-ഐഡിയ (53,000 കോടി രൂപ), ടാറ്റാ ടെലിസർവീസസ് (14,000 കോടി രൂപ) എന്നിങ്ങനെയാണ് അടയ്ക്കാതെ കിടക്കുന്ന തുക. ബിഎസ്എൻഎലിനുമുണ്ട് കുടിശിക- 4,989 കോടി രൂപ. എംടിഎൻഎൽ 3,122 കോടി രൂപ. ചില കമ്പനികൾ തങ്ങളുടെ കുടിശികയുടെ ഒരു ഭാഗം അടച്ചെങ്കിലും ഇനിയും ബാക്കിയുണ്ട്.
കഴിഞ്ഞ 14 വർഷമായി തുടർന്നുവന്നിരുന്ന നിയമ യുദ്ധത്തിനൊടുവിവിൽ, കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കോടതി ടെലികോം ഭീമന്മാർ അടയ്ക്കാതെ കിടക്കുന്ന കുടിശിക അടയ്ക്കണമെന്ന വിധി പ്രസ്താവിച്ചത്. ഇനിയും തുക അടയ്ക്കാത്ത കാര്യത്തിൽ കോടതി ഉൽകണ്ഠയും രേഖപ്പെടുത്തിയതോടെ സർക്കാർ പണം ഈടാക്കാനുള്ള നടപടി തുടങ്ങി. ഇതോടെയാണ് വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ടെലികോം വ്യവസായം കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങും എന്നാണ് വിലയിരുത്തൽ. ഒരു പക്ഷേ, ഇനി ജിയോയും എയർടെലും മാത്രം ശേഷിക്കുന്ന ഒരു അവസ്ഥാവിശേഷം പോലും ഉരുത്തിരിയാമെന്നും അങ്ങനെ വന്നാൽ അത് ഉപയോക്താകവിന് ഭാവിയിൽ വലിയ തുകകൾ നൽകേണ്ടിവരും എന്നും വിലയിരുത്തപ്പെടുന്നു. കമ്പനികൾക്ക നിലനിൽക്കണമെങ്കിൽ അവർക്കു നഷ്ടമാകുന്ന തുക ഉപയോക്താക്കളിൽ നിന്നു പിടിച്ചെടുക്കുക എന്നത് മാത്രമാണ് മാർഗം. അത്തരത്തിൽ സംഭവിച്ചാൽ കോൾ, ഡേറ്റാ നിരക്കുകൾ ഉയരാം.
എയർടെൽ തങ്ങളുടെ കുടിശികയിൽ 10,000 കോടി രൂപ കെട്ടി. ബാക്കി തുക മാർച്ച് 17ന് മുൻപ് അടയ്ക്കാമെന്നും അവർ പറഞ്ഞിട്ടുണ്ട്. വോഡഫോൺ-ഐഡിയ പറയുന്നത് തങ്ങൾക്ക് ഇപ്പോൾ 2500 കോടി രൂപയെ അടയ്ക്കാനാകൂ എന്നാണ്. ആയിരം കോടി രൂപ കൂടെ പിന്നീട് അടയ്ക്കാമെന്നും അവർ പറയുന്നു. തങ്ങളുടെ അവസ്ഥ മനസ്സിലാക്കി തങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് അവർ കോടതിയോട് അഭ്യർത്ഥിച്ചത്. തങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കുന്ന കാര്യവും അവർ ഗൗരവത്തോടെ പരിഗണിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
ടെലികോം മേഖലയ്ക്ക് ഉണ്ടാകുന്ന പ്രതിസന്ധി രാജ്യത്തിന്റെ വിവിധ വ്യാവസായിക മേഖലകളെയും ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എസ്ബിഐ മേധാവി രജ്നിഷ് കുമാർ പറയുന്നത് ബാങ്കുകൾക്കായിരിക്കും അവസാനം അതിന്റെ ആഘാതം ഏൽക്കുക എന്നാണ്. പ്രശ്നമുണ്ടായാൽ അത് ഒതുങ്ങിത്തീരില്ല. അത് വിവിധ മേഖലകളിലേക്ക് പകരാമെന്നാണ് അദ്ദേഹം പറയുന്നത്. ഇത്ര വലിയ തുക നൽകാനാവില്ല, തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടാൽ പുറമേ നിന്നുള്ള സഹായത്തോടെ മാത്രമെ ടെലികോം സെക്ടറിന് പിടിച്ചുനിൽക്കാനാകൂ. പാപ്പരാകലിനേക്കാളേറെ ചില കമ്പനികൾ തങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തും. എതിരാളികൾ കുറയും. അങ്ങനെ വരുമ്പോൾ ടെലികോം രംഗത്ത് കാര്യമായ മത്സരമില്ലാതെ വരും. ഇവിടെ നഷ്ടം ഉപയോക്താവിനായിരിക്കും. ഏതാനും കമ്പനികൾ അവർക്ക് ഇഷ്ടമുള്ള രീതിയിൽ പ്രവർത്തിക്കുന്ന രീതി വരാം. ഒരു പക്ഷേ, അത്തരം സാഹചര്യം മുന്നിൽക്കണ്ട് കരുക്കൾ നീക്കിയവരും ഉണ്ടായരിക്കാം. ശേഷിക്കാൻ പോകുന്ന കമ്പനികൾ ഒരു പക്ഷേ റിലയൻസ് ജിയോയും, എയർടല്ലും മാത്രമാകാം.
ശേഷിക്കന്ന ടെലികോം ഓപ്പറേറ്റർമാർ ലാഭമുണ്ടാക്കുന്ന രീതി മാറ്റിയേക്കാം. നിരക്കു വർധന ഒരു സാധ്യതയാണ്. അതിന്റെ സൂചനകൾ ഇപ്പോൾത്തന്നെ ലഭ്യമാണ്. ഡേറ്റയുടെയും കോളിന്റെയും നിരക്ക് ചെറുതായി ആണെങ്കിൽ പോലും വർധിപ്പിച്ചു കഴിഞ്ഞു. ടെലികോം കമ്പനികളെ സഹായിക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ടാൽ അതും ഉപയോക്താക്കളെ ബാധിച്ചേക്കും. നഷ്ടം നികത്തൽ ഉപയോക്താക്കളിൽ നിന്നാവില്ല എന്നൊക്കെയാണ് വാദമെങ്കിലും മറ്റൊരു വഴിയും കാണുന്നില്ലെന്നും പറയുന്നു.
രാജ്യത്തെ ടെലികോം കമ്പനികളുടെ ഇപ്പോഴത്തെ അവസ്ഥ ദുഷ്കരമാണ് എന്ന് എയർടെൽ ഉടമകളായ ഭാരതി എയർടെൽ സിഇഒ സുനിൽ മിത്തൽ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. വോഡഫോൺ ഐഡിയ നഷ്ടത്തിലാണ്, എയർടെൽ നഷ്ടത്തിലാണ്, ബിഎസ്എൻഎൽ നഷ്ടത്തിലാണ് മിത്തൽ സൂചിപ്പിച്ചു. എന്നാൽ തങ്ങളുടെ ഒരു എതിരാളിക്ക് മാത്രം അളവില്ലാത്ത ലാഭം ലഭിക്കുന്നുണ്ട്. അതിനെക്കുറിച്ച് കൂടുതൽ പറയാനില്ലെങ്കിലും സ്ഥിതിഗതികൾ ഗുരുതരമാണ് എന്നായിരുന്നു ജിയോയെ പരോക്ഷമായി പരാമർശിച്ച് എയർടെൽ മേധാവി പറഞ്ഞത്.
അതേ സമയം ഇന്ത്യയിലെ ടെലികോം മേഖലയിൽ കുറഞ്ഞത് മൂന്ന് സ്വകാര്യ കമ്പനികൾ വേണമെന്നും സുനിൽ മിത്തൽ പറഞ്ഞു. സുപ്രീംകോടതി എജിആർ അടവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവിൽ കേന്ദ്രം അനുഭാവ പൂർവ്വമായ ആശ്വസ നടപടികൾ നൽകണം എന്നാല്‍ മാത്രമേ ഈ രംഗത്ത് പിടിച്ച് നിൽക്കാൻ സാധിക്കൂ. നികുതികൾ കുറച്ചും മറ്റും ഈ മേഖലയെ ഈ രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ നിലനിർത്തണം.
ടെലികോം മേഖലയിലെ പ്രശ്നങ്ങൾ ആ മേഖലയെ മാത്രമല്ല, നമ്മുക്ക് കാണാൻ കഴിയാത്ത പ്രത്യാക്ഷതങ്ങൾ ഉണ്ടാക്കും. എജിആർ ഉടൻ അടക്കണം എന്ന സുപ്രീംകോടതി വിധി മാത്രമല്ല ടെലികോം മേഖലയിലെ പ്രശ്നങ്ങൾക്ക് കാരണം. രാജ്യത്തെ വിവിധ മേഖലകളിലെ പ്രശ്നങ്ങൾ ടെലികോം മേഖലയിലും പ്രതിഫലിക്കാം. ഇപ്പോൾ പൊതുമേഖല സ്ഥാപനങ്ങൾ പോലും പ്രതിസന്ധിയിലാണ്.
ടെലികോം മേഖലയിലെ പ്രതിസന്ധി മറ്റു മേഖലകളെയും പ്രതിസന്ധിയിലാക്കും എന്നതിനാൽ അതിനെ ആരോഗ്യത്തോടെയും ചുറുചുറുക്കോടെയും നിലനിർത്തേണ്ടത് അത്യവശ്യമാണ്. ഉടൻ തന്നെ ടെലികോം മേഖലയിൽ അടിസ്ഥാന നിരക്ക് പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍