നിർത്തിയിട്ട കാറിന്റെ ഡ്രൈവർ സീറ്റിന്റെ ഭാഗത്തായി കറൻസി നോട്ടുകൾ വിതറിയിടും; പിന്നാലെ ഗ്ലാസിൽ തട്ടി വിളിച്ച് പണം നിങ്ങളുടേതാണോ എന്ന് ചോദിക്കും; പുറത്തെത്തി കറൻസി നോട്ടുകൾ പെറുക്കിയെടുത്ത് തിരിച്ച് കാറിൽ എത്തുമ്പോഴേക്കും മറ്റൊരു സംഘം കാറിൽ നിന്ന് ബാഗ് കൈവശമാക്കിയിരിക്കും; കൊച്ചിയിലെ നൂതന കവർച്ച ഇങ്ങനെ; നോട്ടുകെണിയിൽ വീഴരുതെന്നും പിന്നിൽ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമക്കാരെ സംശയിക്കുന്നെന്നും കൊച്ചി പൊലീസ്
പി എസ് സുവർണ്ണ
കൊച്ചി: റോഡിൽ കുറച്ച് കറൻസി നോട്ടുകൾ കിടക്കുന്നത് കാണുമ്പോൾ വണ്ടിയിൽ നിന്നും ഇറങ്ങി ആ കറൻസി നോട്ടുകൾ വാരിയെടുക്കാൻ പോകുന്നവർ ഒന്ന് അറിയുക. റോഡിൽ കിടക്കുന്ന കറൻസി നോട്ടുകൾ വാരിയെടുത്ത് നിങ്ങൾ തിരികെയെത്തുമ്പോഴേക്കും നിങ്ങളുടെ കൈവശമുണ്ടായിരുന്ന പണം മുഴുവൻ നഷ്ടമായിക്കഴിഞ്ഞിരിക്കും. അതെ ഉടമസ്ഥനില്ലാതെ കിടക്കുന്ന ആ നോട്ടുകൾ നിങ്ങൾക്കുള്ള കെണിയാണ്.നിർത്തിയിടപ്പെടുന്ന കാറിന്റെ ഡ്രൈവർ സീറ്റിന്റെ ഭാഗത്തായി 10,20,50,100 എന്നീ രൂപയുടെ കറൻസി നോട്ടുകൾ വിതറിയിടും. അതിന് പിന്നാലെ ഡ്രൈവർ സീറ്റിലുള്ളവരെ ഗ്ലാസിൽ തട്ടി വിളിക്കും. പിന്നാലെ റോഡിൽ കിടക്കുന്ന പണം നിങ്ങളുടേതാണോ എന്ന് കൂടെ ചോദിക്കും. സ്വാഭാവികമായും കാറിനുള്ളിൽ നിന്നും ഡ്രൈവർ സീറ്റിലുള്ളയാൾ പുറത്തിറങ്ങും. പുറത്തെത്തി കറൻസി നോട്ടുകൾ പെറുക്കിയെടുത്ത് തിരിച്ച് കാറിൽ എത്തുമ്പോഴേക്കും കൈയിലെ പണം നഷ്ടമായിട്ടുണ്ടാവും. എന്തെന്നാൽ കാറിൽ നിന്നും ആൾ പുറത്തിറങ്ങി നോട്ടുകൾ പെറുക്കിയെടുക്കുമ്പോഴേക്കും ഈ സമയം നോക്കി മറ്റൊരു സംഘം കാറിൽ നിന്നും പണം അടങ്ങുന്ന ബാഗ് കൈവശമാക്കിയിരിക്കും. ഇതാണ് റോഡിൽ കറൻസി നോട്ടുകൾ വിതറി കവർച്ച നടത്തുന്നവരുടെ രീതി.
ഇപ്പോഴിതാ വീണ്ടും ഇത്തരത്തിൽ സമാനമായൊരു തട്ടിപ്പ് നടന്നിരിക്കുകയാണ്. രണ്ടാഴ്ച്ച മുമ്പ് എം.ജി റോഡിൽ ഒരു ബാങ്കിൽ നിന്നും പണമെടുക്കാൻ വന്നയാൾക്കാണ് ഇത്തരത്തിൽ പണം നഷ്ടമായത്. 2.72 ലക്ഷമാണ് ഉടമയുടെ കൈയിൽ നിന്നും നഷ്ടമായത്. അതേസമയം തമിഴ്നാട് തിരുച്ചിറപ്പള്ളി രാംജിനഗർ എന്ന തിരുട്ടു ഗ്രാമത്തിൽ നിന്നുള്ളവരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് സെൻട്രൽ പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ബാങ്കുകൾ, വ്യാപാര സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെത്തുന്നവരെയാണ് ഇത്തരം മോഷണ സംഘങ്ങൾ ലക്ഷ്യമിടുന്നത്.
അതേസമയം കൊച്ചിയിൽ നേരത്തെയും ഇതുപോലെയുള്ള കവർച്ചകൾ നടന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മറൈൻഡ്രൈവ് മേനകയിലാണ് സമാനമായ സംഭവം നടന്നത്. അന്ന് ബാഗ് നഷ്ടപ്പെട്ടുവെങ്കിലും ബാഗിൽ പണമുണ്ടായിരുന്നില്ല. മാത്രമല്ല മറൈൻ ഡ്രൈവിൽ രണ്ടര വർഷം മുമ്പും ഇതേ രീതിയിൽ കവർച്ച നടന്നിരുന്നു. തുടർന്ന് ഈ കേസിൽ ഒരു പ്രതിയെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയിൽ പലഭാഗത്തും തിരുട്ടു ഗ്രാമത്തിൽ നിന്നുള്ളവർ ഇത്തരത്തിൽ സമാനമായ കവർച്ചകൾ നടത്തിയിട്ടുണ്ട്. എന്നാൽ പ്രതികളെക്കുറിച്ച് സൂചനയുണ്ടെങ്കിലും ഇവരെ തിരുട്ടുഗ്രാമത്തിൽ നിന്നും ഇതുവരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയം. എന്തായാലും പ്രതികൾക്കായുള്ള ഊർജിത അന്വേഷണത്തിലാണ് പൊലീസ്.
ദിവസേന പല തരത്തിലുള്ള മോഷണങ്ങളാണ് നടക്കുന്നത്. നഗരത്തിൽ തിരക്കേറിയ സ്ഥലങ്ങളിലും. തിരക്ക് കുറവുള്ള സ്ഥലങ്ങളിലുമുൾപ്പെടെയാണ് ദിവസേന മോഷണങ്ങൾ നടക്കുന്നത്. പിടിച്ചുപറി ഉൾപ്പെടെയുള്ള മോഷണങ്ങൾ ഉള്ളതിനാൽ തന്നെ ജനങ്ങൾ അതിനെക്കുറിച്ചെല്ലാം ബോധവാന്മാരാണ്. എന്നാൽ ഇവയുടെ കൂട്ടത്തിൽ നോട്ട് കെണി ജനങ്ങൾ തിരിച്ചറിയുന്നില്ല. കാരണം സർവ്വസാധാരണമായി നടക്കുന്ന മോഷണമല്ല ഇത്തരക്കാരുടെയത്. വളരെ സജീവമായി നിൽക്കുന്ന തട്ടിപ്പ് രീതിയാണെങ്കിൽ പോലും കൊച്ചിയിൽ അധികം കേട്ടുപരിചയമില്ല. അതിനാൽ ഇത്തരം തട്ടിപ്പിൽ എളുപ്പം പെട്ടുപോവാനും സാധ്യതയെറെയാണ്...
തിരുട്ടു ഗ്രാമക്കാർ കൂട്ടത്തോടെ കൊച്ചിയിൽ
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്ക് അടുത്താണ് തിരുട്ട് ഗ്രാമം. ഈ ഗ്രാമത്തെ കുറിച്ച് കേൾക്കാത്തവർ കുറവായിരിക്കും. വളരെ കൃത്യമായ പ്ലാനിങ്ങോടെയും ഒരു ഗ്രാമത്തിന്റെ മുഴുവൻ പിന്തുണയോടെയും മോഷണം നടത്തുന്നവരാണ് ഈ നാട്ടിലുള്ളവർ, അല്ലെങ്കിൽ നടത്തുന്നവരുടെ നാട്. എന്നാൽ മോഷണത്തിൽ തിരുട്ട് ഗ്രാമത്തിലുള്ളവർ ജയിലിലായാലും അവരുടെ ബന്ധുക്കൾ പട്ടിണിയാകില്ലെന്നതാണ് തിരുട്ടു ഗ്രാമത്തിലെ പ്രത്യേകത. കാരണം തിരുട്ടുഗ്രാമത്തിലെ മൂപ്പന്റെ അറിവോടെയാണ് ഓരോ സംഘവും മോഷണത്തിനായി പോകുന്നത്. അതുകൊണ്ട് തന്നെ ഓരോ മോഷണം നടത്തുമ്പോഴും ഇതിന്റെ വിവരങ്ങളും ആരെങ്കിലും പിടിയിലായിട്ടുണ്ടെങ്കിൽ ആ വിവരവും അപ്പോൾ തന്നെ ഗ്രാമത്തിലേക്ക് കൈമാറും. അവിടെ നിന്നും ഇടപെടലുകൾ നടത്തിയാണ് നിയമസഹായമുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തുകൊടുക്കുന്നത്. കൂടാതെ മോഷണം നടത്തി കിട്ടുന്ന വരുമാനത്തിന്റെ സിശ്ചിതവിഹിതം ഗ്രാമമൂപ്പനെ ഏൽപ്പിക്കുകയും വേണം. എന്തെന്നാൽ ഈ തുക ഉപയോഗിച്ചാണ് കവർച്ചയ്ക്കിടെ ജയിലിലാകുന്നവരുടെ കുടുംബങ്ങളെ സഹായിക്കുന്നത്. എന്നാൽ ഇങ്ങനെ കുടുംബത്തിലെ ഒരംഗം ജയിലിലായാൽ പകരം കുടുംബത്തിലെ മറ്റൊരംഗം മോഷണ മേഖലയിലേക്ക് ഇറങ്ങി സജീവമാവണമെന്ന നിബന്ധനയുമുണ്ട് ഈ ഗ്രാമത്തിന്. ഈ നിബന്ധനയ്ക്ക് തയ്യാറാവാതെ വന്നാൽ സഹായവും നിലയ്ക്കും. ഇതൊക്കെ കൊണ്ട് തന്നെയാണ് തിരുട്ടുഗ്രാമത്തിലെ മോഷണം അവസാനിപ്പിക്കാൻ കഴിയാത്തത്.
സാധാരണ തരത്തിലുള്ള മോഷണങ്ങളിൽ തുടങ്ങി മനഃപൂർവ്വം സൃഷ്ടിക്കുന്ന വാഹനാപകടങ്ങൾ വരെയുള്ള മോഷണ രീതികൾ ഇവരുടെ പക്കലുണ്ട്. കേരളത്തിൽ നിന്നും തീർത്ഥയാത്രയ്ക്ക് പോവുന്ന നിരവധിയാളുകളാണ് ട്രക്കിടിച്ചും മറ്റ് റോഡ് അപകടങ്ങളിലൂടെയും മരിക്കുന്നത്. എന്നാൽ ഇങ്ങനെ മരിക്കുന്നവരുടെ കൈയിലുള്ള പണവും സ്വർണ്ണാഭരണങ്ങളും നഷ്ടമായിട്ടുമുണ്ടാവും. എന്തെന്നാൽ ഇത്തരം റേഡ് അപകടങ്ങൾ കൂടുതലായും നടക്കുക തിരുട്ടുഗ്രാമങ്ങൾ സ്ഥിതിചെയ്യപ്പെടുന്ന പരിസരങ്ങളിലായിരിക്കും. കാരണം മോഷണത്തിനായി അവർ മനഃപൂർവ്വം സൃഷ്ടിക്കുന്ന അപകടങ്ങളാണ് ഇത്. തീർത്ഥയാത്രയ്ക്ക് പോവുന്നവരുടെ പക്കൽ ആവശ്യത്തിന് പണമുണ്ടെന്നതും കൂടാതെ കൂടെയുള്ള സ്ത്രീകൾ സ്വർണ്ണമണിഞ്ഞിട്ടുണ്ടാവുമെന്നതുമാണ് ഇത്തരം അപകടങ്ങൾ ഉണ്ടാവാനുള്ള കാരണം..
എന്തായാലും കൊച്ചിയിലും തിരുട്ടുഗ്രാമത്തിൽ നിന്നുള്ളവരുടെ സാന്നിധ്യം ഉണ്ടോയെന്നത് അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ വ്യക്തമാവൂ. കൊച്ചിയിൽ കഴിഞ്ഞ ദിവസം നടന്ന നോട്ട് കെണിയിൽ അകപ്പെട്ട് പണം നഷ്ടമായ കേസിൽ നടക്കുന്ന അന്വേഷണം പൂർത്തിയാകുന്നതോടെ ആ കാര്യങ്ങൾ വ്യക്തമാവുമെന്നാണ് കരുതുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍