ഗുംനാമി ബാബ നേതാജി തന്നെയോ? യുപിയിലെ ഫൈസാബാദിൽ 1985ൽ മരിച്ച ഈ സന്യാസി സുഭാഷ് ചന്ദ്രബോസ് എന്നതിന് പുതിയ തെളിവുകൾ; ഇരുവരുടെയും കൈപ്പട ഒന്നു തന്നെ; സന്യാസിയുടെ സ്വകാര്യ വസ്തുക്കളും പ്രമുഖർ നടത്തിയ കത്തിടപാടുകളും അനിഷേധ്യ തെളിവുകൾ; ബാബയുടെ ഡിഎൻഎ പരിശോധന നടത്തിയെന്നത് വ്യാജം; ശ്രീജിത്ത് പണിക്കർ ഉൾപ്പെടുന്ന മിഷൻ നേതാജി പുറത്തു വിടുന്നത് ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ
എം മാധവദാസ്
തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയ- സാമൂഹിക രംഗത്തെ ഏറ്റവും വലിയ വിവാദങ്ങളിൽ ഒന്നായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം. ലക്ഷങ്ങൾ ചെവലിട്ട മൂന്ന് കമ്മീഷനുകൾ അന്വേഷിച്ചിട്ടും നേതാജിക്ക് എന്താണ് സംഭവിച്ചത് എന്ന് കൃത്യമായ നിഗമനത്തിൽ എത്താനും കഴിഞ്ഞിരുന്നില്ല. 1945 ഓഗസ്റ്റ് 18-ന് തായ് വാനിലെ തായ്ഹോക്കുവിൽ നടന്ന വിമാനാപകടത്തിൽ നേതാജി കൊല്ലപ്പെട്ടുവെന്ന് പൊതുവെ വിലയിരുത്തുന്നത്. വാർത്ത വന്ന് 19 വർഷങ്ങൾക്കുശേഷം 1964 ഫെബ്രുവരിയിൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഗുംനാമി ബാബ എന്നപേരിലാണ് നേതാജി അവിടെ സ്ഥാപിച്ചതെന്നാണ് പറയുന്നത്. എന്നാൽ ഈ സംശയം ശരിയാണെന്ന് തെളിവുകൾ സഹിതം സമർഥിക്കയാണ്, മിഷൻ നേതാജി എന്ന സ്വതന്ത്ര ഗവേഷണ സംഘം.
നേതാജിയുടെയും സന്യാസിയുടെയും കൈപ്പട ഒന്നുതന്നെയെന്ന് ഇന്ത്യയിലും അമേരിക്കയിലും ഉള്ള വിദഗ്ദ്ധർ തെളിയിച്ചിട്ടുണ്ട്. സന്യാസിയുടെ സ്വകാര്യ വസ്തുക്കളും, അദ്ദേഹവുമായി പ്രമുഖർ നടത്തിയ കത്തിടപാടുകളും ഒക്കെ അനിഷേധ്യ സാഹചര്യ തെളിവുകളാണ്. ഗുംനാമി ബാബയുടെ വസതിയിൽ നിന്ന് കിട്ടിയ ഏതാനും പല്ലുകളിൽ കൊൽക്കത്തയിലെ സർക്കാർ ലാബ് ആയ സിഎഫ്എസ്എൽ നടത്തിയ ഡിഎൻഎ ടെസ്റ്റ് പക്ഷെ നെഗറ്റീവ് ആയിരുന്നു. സന്യാസി നേതാജിയല്ല എന്നായിരുന്നു അവരുടെ കണ്ടെത്തൽ. ഈ വാദമാണ് ഇതുവരെയും കോൺഗ്രസും നേതാജിയുടെ കുടുംബവും ഞങ്ങളുടെ കണ്ടെത്തലുകളെ എതിർക്കാൻ ഉപയോഗിച്ചിരുന്നത്.എന്നാൽ മിഷൻ നേതാജിയുടെ സായക് സെൻ നടത്തിയ വിവരാവകാശ പോരാട്ടത്തിനൊടുവിൽ പ്രസ്തുത ഡിഎൻഎ പരിശോധന നടത്തിയതായി യാതൊരു തെളിവുകളും ഇല്ലെന്ന് കൊൽക്കത്ത സിഎഫ്എസ്എൽ സമ്മതിച്ചിരിക്കുകയാണ്. ഡിഎൻഎ ടെസ്റ്റിന്റെ ആധികാരിക രേഖയായ ഇലക്ട്രോഫെറോഗ്രാം പുറത്തുവിടാൻ ഞങ്ങൾ കുറേക്കാലമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ ഇലക്ട്രോഫെറോഗ്രാം ലഭ്യമല്ലെന്നാണ് ലാബ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. 2004ൽ ഡിഎൻഎ ടെസ്റ്റ് നടക്കുന്നതിനു മുൻപു തന്നെ ടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആണെന്ന് ആനന്ദ് ബസാർ പത്രിക റിപ്പോർട്ട് ചെയ്തത് വരാനിരുന്ന അട്ടിമറിയുടെ സൂചന ആയിരുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
സാമൂഹിക നിരിക്ഷികനും എഴുത്തുകാരനുമായ ശ്രീജിത്ത് പണിക്കർ അടക്കമുള്ളവർ ചേർന്നാണ്, നേതാജി മിഷൻ. ഗുംനാമി ബാബ തന്നെയാണ്, സുഭാഷ് ചന്ദ്രബോസ് എന്ന വിവരവും ഫേസ്ബുക്കിൽ പുറത്തുവിട്ടത് ശ്രീജിത്ത് പണിക്കരാണ്. ഇതു സംബന്ധിച്ച് റിപ്പബ്ലക്ക് ടീവി വിശദമായ ചർച്ചയും നടത്തിയിട്ടുണ്ട്. ഗുംനാംമി ബാബയുടെ യഥാർഥ ചിത്രങ്ങൾ ആരുടെയും കൈയിലില്ല. അദ്ദേഹത്തെ കണ്ടവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചിത്രകാരമ്മാർ വരച്ചവയാണ് ഗുംനാമി ബാബയുടേതെന്നപേരിൽ പ്രചരിക്കുന്നത്.
ഇതുസംബന്ധിച്ച് ശ്രീജിത്ത് പണിക്കറുടെ പോസ്ററ് ഇങ്ങനെയാണ്
ഉത്തർപ്രദേശിലെ ഫൈസാബാദിൽ 1985ൽ മരിച്ച ഗുംനാമി ബാബ എന്ന സന്യാസി നേതാജി സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു എന്ന സത്യം എന്റെ സുഹൃത്തുക്കളും ഞാനും സ്ഥാപിച്ച മിഷൻ നേതാജി എന്ന സ്വതന്ത്ര ഗവേഷണ സംഘം ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിൽ കണ്ടെത്തിയതാണ്. നേതാജിയുടെയും സന്യാസിയുടെയും കൈപ്പട ഒന്നുതന്നെയെന്ന് ഇന്ത്യയിലും അമേരിക്കയിലും ഉള്ള വിദഗ്ദ്ധർ തെളിയിച്ചിട്ടുണ്ട്. സന്യാസിയുടെ സ്വകാര്യ വസ്തുക്കളും, അദ്ദേഹവുമായി പ്രമുഖർ നടത്തിയ കത്തിടപാടുകളും ഒക്കെ അനിഷേധ്യ സാഹചര്യ തെളിവുകളാണ്.
ഗുംനാമി ബാബയുടെ വസതിയിൽ നിന്ന് കിട്ടിയ ഏതാനും പല്ലുകളിൽ കൊൽക്കത്തയിലെ സർക്കാർ ലാബ് ആയ സിഎഫ്എസ്എൽ നടത്തിയ ഡിഎൻഎ ടെസ്റ്റ് പക്ഷെ നെഗറ്റീവ് ആയിരുന്നു. സന്യാസി നേതാജിയല്ല എന്നായിരുന്നു അവരുടെ കണ്ടെത്തൽ. ഈ വാദമാണ് ഇതുവരെയും കോൺഗ്രസും നേതാജിയുടെ കുടുംബവും ഞങ്ങളുടെ കണ്ടെത്തലുകളെ എതിർക്കാൻ ഉപയോഗിച്ചിരുന്നത്.എന്നാൽ മിഷൻ നേതാജിയുടെ സായക് സെൻ നടത്തിയ വിവരാവകാശ പോരാട്ടത്തിനൊടുവിൽ പ്രസ്തുത ഡിഎൻഎ പരിശോധന നടത്തിയതായി യാതൊരു തെളിവുകളും ഇല്ലെന്ന് കൊൽക്കത്ത സിഎഫ്എസ്എൽ സമ്മതിച്ചിരിക്കുകയാണ്. ഡിഎൻഎ ടെസ്റ്റിന്റെ ആധികാരിക രേഖയായ ഇലക്ട്രോഫെറോഗ്രാം പുറത്തുവിടാൻ ഞങ്ങൾ കുറേക്കാലമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ ഇലക്ട്രോഫെറോഗ്രാം ലഭ്യമല്ലെന്നാണ് ലാബ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. 2004ൽ ഡിഎൻഎ ടെസ്റ്റ് നടക്കുന്നതിനു മുൻപു തന്നെ ടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആണെന്ന് ആനന്ദ് ബസാർ പത്രിക റിപ്പോർട്ട് ചെയ്തത് വരാനിരുന്ന അട്ടിമറിയുടെ സൂചന ആയിരുന്നു.
ഒരു കാലത്ത് ധീരത ആയിരുന്നെങ്കിൽ ഇന്ന് ഭീരുത്വം ആണ് നേതാജി കുടുംബത്തിലെ ഭൂരിപക്ഷത്തിന്റെ മുഖമുദ്ര. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഞാനുമായി നടത്താമെന്ന് സമ്മതിച്ച പരസ്യ സംവാദത്തിൽ നിന്ന് നേതാജി കുടുംബത്തിന്റെ ഔദ്യോഗിക വക്താവും ബംഗാൾ ബിജെപി ഉപാധ്യക്ഷനുമായ ചന്ദ്ര കുമാർ ബോസ് പിന്മാറിയതും ഇളിഭ്യനായതും. മിഷൻ നേതാജിയോടുള്ള വിരോധം കാരണം ഞങ്ങളുമായുള്ള എല്ലാ ചർച്ചകളും ബഹിഷ്കരിക്കുന്നു എന്ന് അവർ പ്രഖ്യാപിച്ചിട്ടുണ്ട്. ഞങ്ങളെ അറസ്റ്റ് ചെയ്യണമെന്നും ഞങ്ങൾക്കെതിരെ ഇന്റലിജൻസ് ബ്യൂറോ അന്വേഷണം നടത്തണമെന്നും ഒക്കെയാണ് പാർട്ടിയിലെ സ്ഥാനം മുൻനിർത്തി ചന്ദ്ര കുമാർ ബോസ് ആവശ്യപ്പെടുന്നത്. എന്നാൽ മുൻപ് രാജ്നാഥ് സിങ്ങും ഇപ്പോൾ അമിത് ഷായും അദ്ദേഹത്തിന്റെ ആവശ്യങ്ങളെ ചവറ്റുകുട്ടയിലേക്കാണ് എറിഞ്ഞത്!
സത്യത്തെ എക്കാലവും മൂടിവെക്കാൻ സാധിക്കില്ല. അത് ഒരിക്കൽ പുറത്തു വന്നേ മതിയാകൂ. നേതാജിയുടെ യഥാർത്ഥ കഥ അറിയപ്പെടാതെ പോയാൽ അത് അദ്ദേഹത്തോടും ചരിത്രത്തോടു തന്നെയുമുള്ള അനീതിയായി കാലം അടയാളപ്പെടുത്തും. അത് അനുവദിച്ചുകൂടാ.- ്ശ്രീജിത്ത് പണിക്കർ ചൂണ്ടിക്കാട്ടി.
നേതാജിയുടെ മരണാനന്തര ചടങ്ങുകൾ ചെയ്യരുതെന്ന് ഗാന്ധിജി പറഞ്ഞത് എന്തിന്?
നേതാജിയുമായി ബന്ധപ്പെട്ട നിരവധി ഫയലുകൾ മുൻ സർക്കാരുകൾ പുറത്തു വിട്ടിരുന്നു. അവ ഡൽഹിയിലെ നാഷണൽ ആർക്കൈവ്സിൽ ലഭ്യമാണ്. 1945 ഓഗസ്റ്റ് 18-ന് തായ് വാനിലെ തായ്ഹോക്കുവിൽ നടന്ന വിമാനാപകടത്തിൽ നേതാജി കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ വന്ന് എട്ടുമാസങ്ങൾക്കുശേഷം അദ്ദേഹം ജീവിച്ചിരിക്കുന്നുവെന്ന് ഗാന്ധിജി പറഞ്ഞിരുന്നുവെന്ന് അത്തരത്തിലെ ഒരു ഫയലിൽ പറയുന്നുണ്ട്. പിന്നീട് ഗാന്ധിജി ഇക്കാര്യം ബംഗാളിലെ ഒരു പ്രാർത്ഥനാ യോഗത്തിൽ പറയുകയും ഒരു ലേഖനത്തിൽ എഴുതുകയും ചെയ്തിരുന്നു. ഗാന്ധിജിക്ക് ലഭിച്ച രഹസ്യ വിവര പ്രകാരമാണ് അദ്ദേഹം പറയുകയും എഴുതുകയും ചെയ്തതെന്ന് കോൺഗ്രസുകാർ വിശ്വസിച്ചു. 1946 ഏപ്രിൽ എട്ടിനുള്ള ഒരു ഇന്റലിജൻസ് റിപ്പോർട്ടിലാണ് നേതാജിയുടെ തിരോധാനത്തെ കുറിച്ചുള്ള ഗാന്ധിയുടെ ചിന്ത രേഖപ്പെടുത്തിയിരിക്കുന്നത്. താൻ റഷ്യയിലാണെന്നും ഇന്ത്യയിലേക്ക് രക്ഷപ്പെട്ട് വരണമെന്ന് ആഗ്രഹമുണ്ടെന്നും കാണിച്ചുള്ള നേതാജിയുടെ കത്ത് നെഹ്റുവിന് ലഭിച്ചുവെന്ന് രഹസ്യ റിപ്പോർട്ടുണ്ട്. ബോസിന്റെ ഈ കത്ത് വന്ന സമയത്താകാം ഗാന്ധിജി പൊതുപ്രസ്താവന നടത്തിയതെന്ന് ഈ ഫയലിൽ പറയുന്നുണ്ട്. മഹാത്മാ ഗാന്ധിക്ക് ചിലത് അറിയാമായിരുന്നുവെന്ന് നേതാജിയുടെ കുടുംബാംഗങ്ങൾ വിശ്വസിക്കുന്നു. സുഭാഷ് ചന്ദ്ര ബോസിന്റെ മരണാന്തര ചടങ്ങുകൾ നടത്തുന്നതിൽ നിന്ന് കുടുംബാംഗങ്ങളെ ഗാന്ധിജി വിലക്കിയിരുന്നുവെന്ന് നേതാജിയുടെ ബന്ധുവായ ചന്ദ്ര ബോസ് പറയുന്നു.
തായ് വാനിൽ നേതാജി കൊല്ലപ്പെട്ടുവെന്ന വാർത്ത വന്ന് 19 വർഷങ്ങൾക്കുശേഷം 1964 ഫെബ്രുവരിയിൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തിയെന്ന് അക്കാലത്ത് അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങൾ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. റഷ്യയെ കുറിച്ച് ഈ റിപ്പോർട്ടിൽ ഒന്നും പറയുന്നില്ലെങ്കിലും ചൈന വഴി റഷ്യയിൽ നിന്നും ഇന്ത്യയിലേക്ക് നേതാജി കടന്നുവെന്ന വിവരം അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങൾക്ക് ലഭിച്ചിരുന്നുവെന്ന് ഗവേഷകർ കരുതുന്നു. 1941-ൽ നേതാജി വീട്ടു തടങ്കലിൽ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ചുള്ള യുഎസ് ഇന്റലിജൻസ് റിപ്പോർട്ടും ഇന്ന് പുറത്തുവിട്ട 64 ഫയലുകളിൽ ഉൾപ്പെടുന്നുണ്ട്.
2015ലാണ് സുഭാഷ് ചന്ദ്ര ബോസുമായി ബന്ധപ്പെട്ട 64 ഫയലുകൾ പശ്ചിമ ബംഗാൾ പൊലീസ് ഡീക്ലാസിഫൈ ചെയ്യുകയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് കൈമാറുകയും ചെയ്തതത്. ഇപ്പോൾ കൊൽക്കത്ത പൊലീസ് മ്യൂസിയത്തിൽ പൊതുജനങ്ങൾക്ക് ഫയലുകൾ കാണാനുമാകും. ഡീക്ലാസിഫൈ ചെയ്ത 64 ഫയലുകളിലെ 12744 പേജുകൾ ഡിജിറ്റൈസ് ചെയ്താണ് മ്യൂസിയത്തിൽ സൂക്ഷിക്കുന്നത്. ഫയലുകൾ ഡീക്ലാസിഫൈ ചെയ്ത ചടങ്ങളിൽ നേതാജിയുടെ കുടുംബാംഗങ്ങൾ പങ്കെടുത്തു. എങ്കിലും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ചടങ്ങിനെത്തിയില്ല. നേതാജിയുടെ കുടുംബാംഗങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു ഫയലുകൾ ഡീക്ലാസിഫൈ ചെയ്യണം എന്നുള്ളത്. 1937-1947 വരെയുള്ള ഈ ഫയലുകൾ നേതാജിയുടെ അപ്രത്യക്ഷമാകലിനെ കുറിച്ചുള്ള ദുരൂഹതകളിലേക്ക് വെളിച്ചം വീശുമെന്ന് കരുതുന്നു. വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് പറഞ്ഞ് നേതാജിയുമായി ബന്ധമുള്ള ഫയലുകൾ പുറത്തു വിടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഓഗസ്റ്റിൽ കേന്ദ്ര വിവരാവകാശ കമ്മീഷനെ അറിയിച്ചിരുന്നു.
മൂന്നു കമ്മീഷനുകൾ അന്വേഷിച്ചിട്ടും തുമ്പില്ലാത്ത കേസ്
ഭാരതത്തിന്റെ അഭിമാനമായ നേതാജിയുടെ തിരോധാനം മൂന്നു കമ്മീഷനുകൾ ആണ് അന്വേഷിച്ചത്. നെഹ്റുവിന്റെ കാലത്ത് 1956ൽ ഷാനവാസ് കമ്മീഷൻ ആണ് സുഭാഷ് ചന്ദ്രബോസിന് എന്തു സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഇറങ്ങിത്തിരിച്ചത്. നേതാജി വിമാനാപകടത്തിൽ കൊല്ലപ്പെട്ടെന്ന് അന്വേഷണകമ്മീഷൻ വിധിയെഴുതി. പക്ഷേ ഇന്ത്യയിലെ ഭൂരിഭാഗം മനുഷ്യരും അത് വിശ്വസിച്ചില്ല. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ 1970 ൽ വീണ്ടും ഒരു കമ്മീഷനെ നിയോഗിച്ചു. ജി ഡി ഖോസ്ലെ കമ്മീഷന്റെ അന്വേഷണത്തിലും വിമാനാപകടത്തിൽ കൂടിയതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ , വാജ്പയി പ്രധാനമന്ത്രിയായിരുന്ന എൻഡിഎ സർക്കാർ നിയോഗിച്ച ജസ്റ്റിസ് മനോജ് മുഖർജി കമ്മീഷൻ അങ്ങനെയൊരു വിമാനപകടമേ ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി. 1999ൽ ആയിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. 1945ൽ തായ്വാനിൽ വിമാനപകടം ഉണ്ടായിട്ടില്ലെന്നും അതിനാൽ തന്നെ നേതാജി കൊല്ലപ്പെട്ടിട്ടില്ലെന്നും ആയിരുന്നു മുഖർജി കമ്മീഷന്റെ കണ്ടെത്തൽ . ഈ വെളിപ്പെടുത്തൽ വന്നതോടെ നേതാജി എവിടെയാണെന്ന് ചോദ്യം ഉയർന്നു തുടങ്ങി. എന്നാൽ ചോദ്യകർത്താക്കളെ തൃപ്തിപ്പെടുത്തുന്ന ഒരു ഉത്തരവും ലഭിച്ചില്ല.
നേതാജിയുടെ 118ആം പിറന്നാളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ആയിരുന്നു ഇതു സംബന്ധിച്ച് ബി ജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി വിവാദപ്രസ്താവന നടത്തിയത്. നേതാജി വിമാനാപകടത്തിൽ കൊല്ലപ്പെട്ടതല്ല, സൈബീരിയൻ തടവറയിൽ വെച്ച് സോവിയറ്റ് ഏകാധിപതി ജോസഫ് സ്റ്റാലിൽ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നായിരുന്നു വെളിപ്പെടുത്തൽ .നേതാജിയെ നെഞ്ചിലേറ്റി നടക്കുന്ന ബംഗാളിൽ വച്ചായിരുന്നു സ്വാമിയുടെ ഈ പ്രസ്താവന.നേരത്തെ കോൺഗ്രസിന്റെ മുൻ എം പിയും നയതന്ത്രജ്ഞനുമായിരുന്ന സത്യനാരായണൻ സിൻഹ സമാനമായ കാര്യം പറഞ്ഞിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകൾക്ക് ആരും വലിയ വില കല്പിച്ചില്ല. സൈബീരിയൻ തടവറയിലെ 45ആം മുറിയിൽ നേതാജിയെ കണ്ടതായി സോവിയറ്റ് രഹസ്യപൊലീസ് ഏജന്റായ കോസ്ലോവ് തന്നോട് പറഞ്ഞിരുന്നു എന്നായിരുന്നു സിൻഹയുടെ മൊഴി. ഈ മൊഴിയെ മുൻ കമ്മീഷനുകൾ പരിഗണിക്കാതിരുന്നതിൽ മുഖർജി കമ്മീഷൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
മുഖർജി കമ്മീഷന്റെ കണ്ടെത്തൽ വിവാദമായതോടെ റിപ്പോർട്ട് മന്മോഹൻ സിങ് ഗവൺമെന്റ് തള്ളിക്കളഞ്ഞു. ബോസിന്റേതെന്ന് ഗവൺമെന്റ് അവകാശപ്പെടുന്ന റെങ്കോജി ക്ഷേത്രത്തിലെ ചിതാഭസ്മം അദ്ദേഹത്തിന്റേത് അല്ലെന്നും കമ്മീഷൻ കണ്ടെത്തിയിരുന്നു. ബോസ് റഷ്യയിലേക്ക് കടന്നിരിക്കാം എന്നും കമ്മീഷൻ സൂചിപ്പിച്ചിരുന്നു. അതേസമയം, നേതാജി എങ്ങനെ കൊല്ലപ്പെട്ടു എന്ന കാര്യത്തിൽ വ്യക്തമായ ഒരു ഉത്തരം മുഖർജി കമ്മീഷനും നല്കുന്നില്ല.ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രൊവിൻസിലെ കട്ടക്കിൽ 1897 ജനുവരി 23ന് ആണ് നേതാജി സുഭാഷ് ചന്ദ്രബോസ് ജനിച്ചത്. 1945 ഓഗസ്റ്റ് 18ന് നേതാജി മരിച്ചെന്നാണ് വിക്കിപീഡിയ അടക്കമുള്ള ഇന്റർനെറ്റ് വിജ്ഞാനശേഖരങ്ങൾ പറയുന്നത്. .
സ്വാതന്ത്ര്യത്തിനായി അഹിംസാസമരവുമായി ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നോട്ടുപോകുമ്പോൾ ആണ് ക്ഷുഭിതയൗവനത്തിന്റെ പ്രതിനിധിയായി നേതാജി രംഗപ്രവേശം ചെയ്യുന്നത്. രണ്ടുതവണ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഗാന്ധിജിയുടെ സമരരീതികളോട് നേതാജി ഒരിക്കലും അനുകൂലമായിരുന്നില്ല. ഇക്കാരണത്താൽ കൊൽക്കട്ടയിലേക്ക് തിരിച്ചുപോയ അദ്ദേഹം അവിടെ ചിത്തരഞ്ജൻ ദാസ് എന്ന ബംഗാളി സ്വാതന്ത്ര്യസമര സേനാനിയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ചു. പിന്നീട് പല നാടുകളിൽ പല വേഷങ്ങളിൽ നേതാജി എത്തി. അതുകൊണ്ടുതന്നെ നേതാജി മരിച്ചിട്ടില്ലെന്നും വേഷപ്രച്ഛന്നനായി ഇന്ത്യയിൽ തന്നെ തിരിച്ചെത്തിയെന്നും വിശ്വസിക്കുന്നവർ ഒട്ടനവധിയാണ്. ഇപ്പോൾ നേതാജി മിഷൻ പുറത്തുവിട്ട തെളിവുകും വെളിച്ചം വീശുന്നത് ഇതിലേക്കുതന്നെ.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്