പ്രസ് ക്ലബ്ബുകളുടെ പേരിൽ സർക്കാർ ഫണ്ട് അടിച്ചെടുക്കുന്നത് ട്രേഡ് യൂണിയൻ! തൊഴിലാളി സംഘടനയ്ക്ക് എംപി ഫണ്ട് കൊടുക്കാനും കഴിയില്ലെന്ന് കണ്ടെത്തി പൊന്നാനിയിലെ പുലിക്കുട്ടി; വയനാട് പ്രസ് ക്ലബ് നിയമവിരുദ്ധമായി ഒപ്പിച്ചെടുത്ത 25 ലക്ഷം രൂപ എംപി ഫണ്ട് തിരിച്ചു പിടിക്കാനുള്ള ഉത്തരവിൽ അനുപമ കുറിച്ചത് പത്രപ്രവർത്തക യൂണിയനെ വെട്ടിലാക്കുന്ന പോയിന്റുകൾ; ഭക്ഷ്യ മാഫിയയെ പാഠം പഠിപ്പിച്ചും ചാണ്ടിയെ മുട്ടുകുത്തിച്ചും ധീരത കാട്ടിയ ഉദ്യോഗസ്ഥയെ പിടിച്ചു കെട്ടാൻ കരുക്കൾ നീക്കി നാലാം തൂണുകാരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ജനാധിപത്യത്തിന്റെ തൂണുകളിലൊന്നാണ് ബ്യൂറോക്രസി. എന്നാൽ രാഷ്ട്രീയകക്ഷികൾക്ക് വഴങ്ങി നട്ടെല്ല് വളയ്ക്കാത്ത അപൂർവം ഐഎഎസ് പ്രതിഭകളെയേ കേരളം കണ്ടിട്ടുള്ളൂ. രാഷ്ട്രീയക്കാരുടെ കാശിനും ഭീഷണിക്കും മുന്നിൽ താഴ്ന്നുകൊടുത്ത് രാജ്യത്തെ കുട്ടിച്ചോറാക്കാൻ കൂട്ടുനിൽക്കാത്ത സജീവമായൊരു സിവിൽ സർവീസ് യുവനിര വളർന്നുവരുന്നു എന്നതിന് ഏറ്റവും ശക്തമായ ഉദാഹരണമാണ് ടി വി അനുപമ. തലശ്ശേരി സബ്കളക്ടർ ആയിരിക്കുമ്പോൾ മുതൽ ഇപ്പോൾ ആലപ്പുഴ ജില്ലാ കളക്ടർ ആയതുവരെ സർവീസ് കാലത്ത് നിരവധി തവണ ശക്തമായ നിലപാടുകളിലൂടെ ജനങ്ങളുടെ കയ്യടി നേടിയിട്ടുണ്ട് അനുപമ എന്ന ഐഎഎസുകാരി. പണത്തിന് മീതെ പരുന്തും പറക്കില്ലെന്നും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമെല്ലാം ഇവർക്ക് മുമ്പിൽ വളയുമെന്നും സ്ഥിരമായി പറഞ്ഞുകേൾക്കാറുണ്ടെങ്കിലും ഇതിന് അപവാദമായി നിൽക്കുന്ന യുവ സിവിൽ സർവീസുകാരിയെ കൈയടിച്ച് പിന്തുണച്ചത് മാധ്യമ ലോകമാണ്.
എന്നാൽ ഇപ്പോൾ അവർക്കും കണ്ണിലെ കരടാണ് ഈ ഉദ്യോഗസ്ഥ. പ്രസ് ക്ലബ്ബുകളുടെ ഫണ്ട് തട്ടിപ്പ് വിവാദത്തിൽ അതിശക്തമായ നിലപാട് എടുത്ത ആസൂത്രണ, സാമ്പത്തിക കാര്യ ജോയിന്റ് സെക്രട്ടറി ടി.വി.അനുപമയെ പുറത്ത് ചാടിക്കാനുള്ള കളികൾ കേരളത്തിലെ മാധ്യമ ലോകം സജീവമാക്കുന്നതായാണ് സൂചന. വയനാട് പ്രസ് ക്ലബ് നിയമവിരുദ്ധമായി ഒപ്പിച്ചെടുത്ത 25 ലക്ഷം രൂപ എംപി ഫണ്ട് തിരിച്ചു പിടിക്കാനുള്ള ആസൂത്രണ, സാമ്പത്തിക കാര്യ ജോയിന്റ് സെക്രട്ടറി ടി.വി.അനുപമ ഐഎഎസിന്റെ ഉത്തരവ് കേരളത്തിലെ പ്രസ് ക്ലബുകൾക്കു മേൽ ഇടിത്തീയായി. വയനാട് പ്രസ് ക്ലബിനു സൊസൈറ്റി, ട്രസ്റ്റ് എന്നീ തരത്തിലുള്ള രജിസ്റ്റ്രേഷൻ ഇല്ലെന്നും ട്രേഡ് യൂണിയൻ മാത്രമായതിനാൽ (കെയുഡബ്ല്യൂജെ) എംപി ഫണ്ടിന് അർഹതയില്ലെന്നുമുള്ള പരാതിക്കാരന്റെ വാദം അംഗീകരിച്ചാണ് അനുപമ ഐഎഎസിന്റെ ഉത്തരവ്. കേരള ശബ്ദം കൽപ്പറ്റ ലേഖകനായ കോയാമു കുന്നത്തിന്റെ പരാതിയിന്മേലാണ് ഉത്തരവ്.
ഇത് കേരളത്തിലെ പത്ര സമൂഹത്തെ ആകെ ഞെട്ടിച്ചു. വയനാട് പ്രസ് ക്ലബ് നടത്തിയതിനു സമാനമായ രീതിയിലാണ് കേരളത്തിലെ പ്രസ് ക്ലബുകൾ മൂന്നു കോടിയോളം രൂപയുടെ സർക്കാർ ഫണ്ട് കൈക്കലാക്കിയത്. വിവിധ പദ്ധതികൾക്കെന്ന പേരിൽ വാങ്ങിയ തുക ദുരുപയോഗിക്കുകയും വക മാറ്റുകയും ചെയ്തതിന്റെ പേരിൽ ഹൈക്കോടതിയിൽ കേസും വിജിലൻസ് അന്വേഷണവും നേരിടുകയാണു പ്രസ് ക്ലബുകൾ. തിരുവനന്തപുരം ഒഴികെയുള്ള ജില്ലാ പ്രസ് ക്ലബുകളെല്ലാം കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ) ജില്ലാ കമ്മിറ്റി ഓഫിസുകൾ മാത്രമാണ്. കെയുഡബ്ല്യൂജെ ജില്ലാ ഭാരവാഹികളാണ് പ്രസ് ക്ലബുകളുടെ ഭാരവാഹികളുമായി ഇരട്ടറോൾ വഹിക്കുന്നത്. ഈ പ്രസ് ക്ലബുകളൊന്നും സൊസൈറ്റിയായോ, ട്രസ്റ്റ് ആയോ, ക്ലബ് ആയോ രജിസ്റ്റർ ചെയ്തിട്ടില്ല.
ഇത്തരത്തിൽ രജിസ്റ്റർ ചെയ്താൽ വാർഷിക വരവു ചെലവു കണക്കുകൾ ഓഡിറ്റ് റിപ്പോർട്ട് സഹിതം രജിസ്റ്റ്രാർക്കു സമർപ്പിച്ചു രജിസ്റ്റ്രേഷൻ പുതുക്കണമെന്നതിനാലാണ് രജിസ്റ്റ്രേഷൻ ഇല്ലാതെ അനധികൃതമായി പ്രവർത്തിക്കുന്നത്. ട്രേഡ് യൂണിയനു സർക്കാർ ഫണ്ട് കൈപ്പറ്റാൻ അവകാശമില്ലെന്ന വ്യവസ്ഥയും പ്രസ് ക്ലബ് ലേബലിൽ മറികടക്കുന്നു. സർക്കാർ ധനസഹായം കൈപ്പറ്റുന്ന സർക്കാരിതര സംഘടനകൾക്കുള്ള കർശന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നു പ്രസ് ക്ലബുകൾക്കുള്ള ധനസഹായ അപേക്ഷകൾ പരിശോധിക്കുമ്പോൾ സംസ്ഥാന പിആർഡി വകുപ്പ് ഉറപ്പു വരുത്തുന്നുമില്ല. രജിസ്റ്റ്രേഷൻ ഇല്ലാത്ത കടലാസ് പ്രസ് ക്ലബുകൾക്കാണ് ബജറ്റിൽ നിന്നു കോടികൾ വാരിക്കോരി കൊടുത്തിട്ടുള്ളത്. ഇതാണ് ടിവി അനുപമ കണ്ടെത്തിയത്. കേരളത്തിലെ ഒരു ഉദ്യോഗസ്ഥനും ചർച്ചയാക്കാത്ത നിയമ പ്രശ്നമാണ് അനുപമ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
വയനാട് പ്രസ് ക്ലബിന്റെ എംപി ഫണ്ട് പലിശ സഹിതം തിരിച്ചു പിടിക്കാനുള്ള ഉത്തരവ് മറ്റു പ്രസ് ക്ലബുകളുടെ കാര്യത്തിൽ എങ്ങനെ ബാധകമാകുമെന്ന പരിശോധനയിലാണ് സംസ്ഥാന ധനകാര്യ, വിജിലൻസ്, പിആർഡി വകുപ്പുകൾ. ഇതിനെല്ലാം കരാണമായത് അനുപമയുടെ ഇടപടെലാണ്. അനുപമ തൽസ്ഥാനത്ത് ഇരുന്നാൽ തന്റെ ഉത്തരവ് നടപ്പിലാക്കാൻ ഏതറ്റം വരേയും പോകുമെന്ന് മാധ്യമ നേതാക്കൾ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പദവിയിൽ നിന്ന് അനുപമയെ പുകച്ച് പുറത്ത് ചാടിച്ച് എത്രയും വേഗം വഴങ്ങുന്ന മറ്റൊരാളെ എത്തിക്കാനാണ് പത്രപ്രവർത്തക യൂണിയൻ നേതാക്കളുടെ ശ്രമം. ഇതിന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസിൽ സമ്മർദ്ദം ശക്തമാക്കും. അല്ലാത്ത പക്ഷം കേരളത്തിലെ മിക്ക പ്രസ് ക്ലബ്ബുകളും സർക്കാരിൽ നിന്ന് വാങ്ങിയതെല്ലാം തിരിച്ചു കൊടുക്കേണ്ടി വരും. ഇരിക്കുന്ന സ്ഥാനത്തിനോട് നീതിപുലർത്തി കൈക്കൊള്ളുന്ന തീരുമാനങ്ങളും നടപടികളും മുമ്പും നിരവധി തവണ അനുപമയ്ക്ക് കൈയടി നേടിക്കൊടുത്തിട്ടുമുണ്ട്. മുഖം നോക്കാതെ നടപടിയെടുക്കുന്നകാര്യത്തിൽ അനുപമ ശ്രദ്ധേയയായത് കേരളത്തിൽ ആരും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഏറ്റവും അപ്രധാനമായ തസ്തികയായ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ സ്ഥാനത്ത് ഇരുന്നപ്പോഴാണ്.
പക്ഷേ ഇവിടെ ടിവി അനുപമയെത്തിയപ്പോൾ സർക്കാരുകൾ വെള്ളം കുടിച്ചു. രാഷ്ട്രീയക്കാർക്ക് പണം നൽകിയ മാഫിയയ്ക്ക് വേണ്ടി ഒരു വിട്ടുവീഴ്ച ചെയ്യാനും അനുപമ തയ്യാറായിരുന്നില്ല. ജനരോഷം ഭയന്ന അനുപമയെ തൊടാനും സർക്കാരിന് കഴിഞ്ഞില്ലെന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങൾ എത്തി. ഭക്ഷ്യ ഉൽപ്പന്നങ്ങളിലെ മായം ചേർക്കലിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളിലൂടെ നവമാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും കയ്യടി വാങ്ങുകയായിരുന്നു അനുപമ. നിറപറയുൾപ്പെടെ വമ്പൻ കമ്പനികളെല്ലാം ഭക്ഷ്യസുരക്ഷാ കമ്മിഷണർ എന്നാൽ എന്താണെന്ന് ശരിക്കും മനസ്സിലാക്കി. കറി പൗഡറുകളിലെയും പൊടികളിലേയും മായത്തിനെതിരെയും തമിഴ്നാട്ടിൽ നിന്ന് കയറ്റിവരുന്ന പച്ചക്കറികളിലെ കീടനാശിനിക്ക് എതിരെയും മത്സ്യങ്ങൾ ചീയാതിരിക്കാൻ അമോണിയ ചേർക്കുന്നതിന് എതിരെയുമെല്ലാം നിയമം അനുശാസിക്കുന്ന നടപടികൾ കൈക്കൊണ്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് ആഞ്ഞടിച്ചതോടെ ഇക്കാര്യത്തിൽ കേരളം ശരിക്കും ബോധവൽക്കരിക്കപ്പെടുകയും കൂടി ആയിരുന്നു.
ഇതിന് പിന്നാലെ പ്രസവാവധിക്കു പോയ അനുപമ സർവീസിൽ തിരിച്ചെത്തിയെങ്കിലും സർക്കാർ കാര്യമായ പദവിയൊന്നും നൽകിയിരുന്നില്ല. അങ്ങനെയിരിക്കെയാണ് ആലപ്പുഴ ജില്ലാ കളക്ടറായി അനുപമയ്ക്ക് പോസ്റ്റിങ് ലഭിക്കുന്നതും ഇതിനിടെ മന്ത്രിയുടെ തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റ വിഷയത്തിൽ ആരോപണങ്ങൾ ഉയരുന്നതും. മന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങൾ എത്തിയത് അനുപമയുടെ ഇടപെടലാണ്. തൃശൂരിൽ കല്ലട ബസിനെ പിടിച്ചു കെട്ടിയതും അനുപമയാണ്. ഒരോ പദവിക്കും അതിന്റേതായ ചില ധർമ്മങ്ങളുണ്ട്. അതിന്റെ മർമ്മമറിഞ്ഞ് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ നിയമം കർക്കശം ആക്കേണ്ടത് എങ്ങനെയെന്ന് കാണിച്ചുകൊടുത്താണ് അനുപമ കൈയടി നേടുന്നത്. ഇതാണ് മാധ്യമ ലോകത്തേയും ഇപ്പോൾ ഭയപ്പെടുത്തുന്നത്.
മലപ്പുറം പൊന്നാനിക്കടുത്ത മാറഞ്ചേരി സ്വദേശിനിയാണ് ടി വി അനുപമ. 2010 ബാച്ചിൽ ഐഎഎസ് ബാച്ചുകാരി. മാറഞ്ചേരി പനമ്പാട് പറയേരിക്കൽ ബാലസുബ്രഹ്മണ്യന്റെയും ഗുരുവായൂർ ദേവസ്വം എൻജിനീയർ രമണിയുടെയും മകൾ എന്നും റാങ്കുകളുടെ കൂട്ടുകാരിയായിരുന്നു. എസ് എസ് എൽസി പരീക്ഷയിൽ പതിമൂന്നാം റാങ്കും പ്ലസ് ടുവിനു മൂന്നാം റാങ്കും നേടിയിട്ടുള്ള അനുപമ 2010ലെ സിവിൽ സർവീസ് പരീക്ഷയിൽ നേടിയത് നാലാം റാങ്കും നേടി. ആദ്യ ശ്രമത്തിലാണ് അനുപമ ഈ നേട്ടം കൈയെത്തിപ്പിടിച്ചത്. പൊന്നാനി വിജയമാതാ സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ഗോവ ബിറ്റ്സ് പിലാനി കോളജിൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കി 2008 ജൂലൈയിൽ സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങി.
തിരുവനന്തപുരത്തെ സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി, പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്, ഡൽഹി എഎൽഎസ് എന്നിവിടങ്ങളിലായിരുന്നു പരിശീലനം. ജ്യോഗ്രഫിയും മലയാള സാഹിത്യവുമായിരുന്നു അനുപമ ഇഷ്ടവിഷയങ്ങളായി തിരഞ്ഞെടുത്തത്. ഇന്ത്യയിലെ ടൂറിസം വികസന സാധ്യതകളെക്കുറിച്ചും ഗോവയിലെ ഭാഷ, സാമൂഹിക സ്ഥിതി എന്നിവയെക്കുറിച്ചുമായിരുന്നു ഇന്റർവ്യൂ ബോർഡിന്റെ ചോദ്യങ്ങളേറെയും. ആ കടമ്പകളെല്ലാം കടന്നാണ് അനുപമ ഇന്നത്തെ നിലയിലെത്തിയത്. ആർക്കും വഴങ്ങാത്ത ഉദ്യോഗസ്ഥയെ തളയ്ക്കാൻ ഏതറ്റം വരേയും കേരളത്തിലെ മാധ്യമ യൂണിയൻ നേതാക്കൾ പോകുമെന്നാണ് ലഭിക്കുന്ന സൂചന.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്