Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ

വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ

ആർ പീയൂഷ്

കാസർകോട്: ബീച്ചിലെത്തിയ യുവാവിന്റെയും യുവതിയുടെയും സ്വകാര്യ നിമിഷങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയും കാസർകോട് തളങ്കര ബാങ്കോട് താമസക്കാരനുമായ ഷഫീഖിനെയാണ് കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 16 ന് പത്ത് മണിക്ക് നെല്ലിക്കുന്ന് ബീച്ചിലാണ് സംഭവം നടന്നത്. വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഇരിക്കുകയായിരുന്നു. ഇതിനിടയിൽ ഇവരുടെ ചില സ്വകാര്യ നിമിഷങ്ങൾ ഷഫീക്ക് മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ദൃശ്യങ്ങൾ പകർത്തിയശേഷം ഇവരുടെ അടുത്തെത്തി താൻ മൊബൈലിൽ വീഡിയോ എടുത്തിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോൾ അവർ ദയവ് ചെയ്ത് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ പറഞ്ഞു. യുവതിയെ കയറിപ്പിടിക്കുകയും ഭീഷണിപ്പെടുത്തി ഫോൺനമ്പർ കരസ്ഥമാകുകയും ചെയ്തു ഷഫീക്ക് യുവതിയോട് തന്റെ ഇംഗിതത്തിന് വഴങ്ങാൻ ആവശ്യപ്പെടുകയും മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്യാൻ തുടങ്ങി. ഇതിനിടയിൽ നാട്ടുകാരിൽ ചിലർ വരുന്നത് കണ്ട് വേഗം അവിടെ നിന്നും ഷഫീക്ക് കടന്ന് കളഞ്ഞു.

പിന്നീട് യുവതിയുടെ ഫോണിൽ വിളിച്ച് തന്റെയൊപ്പം ലൈംഗിക ബന്ധത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെടാൻ തുടങ്ങി. തയ്യാറായില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. താൻ ഒരു ഗൾഫ് കാരനാണെന്നും 15 ദിവസം മാത്രമേ ലീവുള്ളൂ എന്നും ഒരു മണിക്കൂർ മാത്രം ഒപ്പം വന്നാൽ മതിയെന്നുമായിരുന്നു ഫഫീക്ക് യുവതിയോട് ആവശ്യപ്പെട്ടത്. ഞായറാഴ്ച തന്റെ കാറിൽ കയറി വന്നാൽ മതിയെന്നും എല്ലാം കഴിയുമ്പോൾ ദൃശ്യങ്ങൾ യുവതിയുടെ മുന്നിൽ വച്ച് തന്നെ നശിപ്പിക്കാമെന്നും വാക്ക് കൊടുത്തു. ശേഷം എല്ലാം ഒരു സ്വപ്നമായി കരുതി മറന്നാൽ മതിയെന്നും നിർദ്ദേശിച്ചു. ഇയാൾ സംസാരിക്കുന്ന കാര്യങ്ങൾ യുവതി തന്റെ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. ഇത് പ്രതിശ്രുത വരന് യുവതി അയച്ചു കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

യുവതി വഴങ്ങുന്നില്ല എന്ന് മനസ്സിലായതോടെ യുവാവിനെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ചോദിക്കുന്ന പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് നാണം കെടുത്തുമെന്നായിരുന്നു ഭീഷണി. ഇതോടെ യുവാവ് ഫഫീക്ക് യുവതിയോടും തന്നോടും സംസാരിച്ച ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖകളും ബീച്ചിൽ നടന്ന സംഭവങ്ങളും ചേർത്ത് കാസർഗോഡ് ടൗൺ സിഐയ്ക്ക് പരാതി നൽകി. സിഐ ടൗൺ എസ്‌ഐ നലിനാക്ഷന് കേസ് കൈമാറി എത്രയും വേഗം അറസ്റ്റ് ചെയ്യാൻ നിർദ്ദേശം നൽകുകയും ചെയ്തു. ഇതോടെ എസ്‌ഐ പെൺകുട്ടിയോട് ഇനി ഷഫീക്ക് വിളിക്കുമ്പോൾ കൂടെ വരാമെന്ന് സമ്മതമാണെന്ന് പറയാൻ പറഞ്ഞു. എസ്‌ഐയുടെ നിർദ്ദേശ പ്രകാരം യുവതി ഷഫീക്കിനോട് വരാൻ സമ്മതമാണെന്ന് അറിയിക്കുകയും പൊലീസ് നിർദ്ധേശിച്ച സ്ഥലത്ത് എത്താൻ തന്ത്രപൂർവ്വം പറയുകയും ചെയ്തു.

യുവതി തന്റെ ഇംഗിതത്തിന് വഴങ്ങിയ സന്തോഷത്തിലെത്തിയ ഷഫീക്കിനെ പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ദൃശ്യങ്ങൾ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്തു എന്ന് ഷഫീക്ക് പറഞ്ഞു. എന്നാൽ ഇത് വിശ്വസിക്കാൻ പൊലീസ് തയ്യാറായില്ല. കൂടുതൽ ചോദ്യം ചെയ്തപ്പോൾ രഹസ്യ അക്കം ഉപയോഗിച്ച് ലോക്ക് ചെയ്ത ഫോൾഡർ ലോക്ക് എന്ന ആപ്ലിക്കേഷനുള്ളിൽ നിന്നും ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. വീണ്ടും ചോദ്യം ചെയ്തപ്പോൾ താനൂരിലുള്ള ഒരു യുവതിയേയും ഇത്തരത്തിൽ ഭീഷണിപ്പെടുത്തി തന്റെ ഇംഗിതങ്ങൾക്ക് ഉപയോഗിച്ചു എന്ന് പ്രതി സമ്മതിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചയ്തു. ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടാകുമ്പോൾ ആരും പരാതി നൽകാൻ തയ്യാറാവില്ല. അതിനാലാണ് ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നത്. ഇവിടെ യുവതിയും യുവാവും രപരാതി നൽകാൻ ധൈര്യം കാണിച്ചതു കൊണ്ടാണ് ക#ത്യമായ ഇടപെടൽ നടത്താനായത് എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ ഗൗരവം മനസിലാക്കി കൃത്യമായ ഇടപെടൽ നടത്തിയ കാസർകോട് ടൗൺ പൊലീസിനെ ഡി.വൈ.എസ്‌പി.പി ബാലകൃഷ്ണൻ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി അഭിനന്ദിച്ചു. സദാചാര പൊലീസിങ്ങിനെ തന്ത്രപൂർവം നേരിട്ട യുവതിയെയും യുവാവിനെയും അഭിനന്ദിക്കാനും പൊലീസ് മറന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP