'പെട്ടു പോയവരെ തിരുത്തിക്കൊണ്ടുവരണം; അവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന കാര്യമൊക്കെ എല്ലാവർക്കും അറിയാം; ഇങ്ങനെ ഓരോ ആളുകളും ഇതിലേക്ക് പോയിക്കഴിഞ്ഞാൽ നാടെങ്ങോട്ട് പോകുമെന്ന് കൂടി ചിന്തിക്കണം': പന്തീരാങ്കാവ് കേസിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ ലൈൻ പിടിച്ച് ഡിവൈഎഫ്ഐയും; തെറ്റുതിരുത്തി അലനെയും താഹയെയും തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നത് ഇരുവരെയും പുറത്താക്കിയെന്ന് പാർട്ടി വ്യക്തമാക്കിയതിന് പിന്നാലെ; ആശയക്കുഴപ്പത്തിൽ മുങ്ങി സിപിഎം
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: പന്തീരാങ്കാവ് കേസിൽ അലനെയും താഹയെയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിഷയത്തിൽ സിപിഎമ്മിലും പോഷക സംഘടനകളിലും നിലനിൽക്കുന്ന ഭിന്നത കൂടുതൽ വ്യക്തമായി. മുഖ്യമന്ത്രിയും, പാർട്ടി സെക്രട്ടറിയും മാറി മാറി ഇരുവരുടെയും അറസ്റ്റിനെ ന്യായീകരിക്കുന്നുണ്ടെങ്കിലും അതല്ല ശരിയായ നിലപാട് എന്ന് ധ്വനിപ്പിച്ച് കൊണ്ട് ഇന്ന് ഡിവൈഎഫ്ഐ രംഗത്തെത്തി. തെറ്റുതിരുത്തി അലനെയും താഹയെയും തിരിച്ചുകൊണ്ടുവരണമെന്ന് ഡിവൈഎഫ്ഐ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ് കോഴിക്കോട് പറഞ്ഞത് ഇതിനോട് ചേർത്ത് വായിക്കണം. ഇരുവർക്കുമെതിരെ യു.എ.പി. എ. ചുമത്തിയതിനോട് യോജിപ്പില്ല. എന്നാൽ ഇരുവർക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന കാര്യത്തിൽ സംശയമില്ലെന്നും ഡിവൈഎഫ്ഐ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് കോഴിക്കോട് പറഞ്ഞു.
'പെട്ടു പോയവരെ തിരുത്തിക്കൊണ്ടുവരണം. അവർക്കിതുമായി ബന്ധമുണ്ടെന്ന കാര്യമൊക്കെ എല്ലാവർക്കും അറിയാം. എല്ലാവർക്കും അറിയുന്ന കാര്യമാണ്. എല്ലാവർക്കും അറിയുന്ന കാര്യമായിട്ടും, അതവിടെ വച്ചിട്ട് വേറെ രീതിയിൽ പോകുന്നത് നാടെങ്ങോട്ട് പോകും ഇങ്ങനെ ഓരോ ആളുകളും ഇതിലേക്ക് പോയിക്കഴിഞ്ഞാൽ നാടെങ്ങോട്ട് പോകുമെന്ന് കൂടി ചിന്തിക്കണം. അവർക്കിതുമായി ഒരുബന്ധവുമില്ലെങ്കിൽ ആ മുദ്രാവാക്യം എന്തിന് വിളിച്ചു. തിരിച്ചുചോദിക്കട്ടെ..തിരിച്ച് അവരോട് ചോദിക്കൂ. ഈ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ പിടിയിൽ പെട്ടുപോകുന്നവരൊക്കെ തിരുത്തി വരണമെന്നുള്ള അഭിപ്രായമാണ് ഞങ്ങൾക്കുള്ളത്. ആ നിലയിൽ തന്നെയാണ് ഞങ്ങൾ നിലപാടെടുക്കുന്നത്.'
അഞ്ച് ദിവസം മുമ്പാണ് അലനും താഹയും മാവോയിസ്റ്റുകൾ തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവർത്തിച്ച് വ്യക്തമാക്കിയത്. ഇരുവരും സിപിഎമ്മിൽ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവർത്തനം നടത്തി. ഈ കാരണത്താൽ ഇരുവരെയും സിപിഎമ്മിൽ നിന്നും പുറത്താക്കിയെന്നും കോടിയേരി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അലനെയും താഹയെയും പുറത്താക്കിയെന്നു സിപിഎം സ്ഥിരീകരിക്കുന്നത് ആദ്യമായിട്ടായിരുന്നു. 'സിപിഎമ്മുകാർക്കു മറ്റു പാർട്ടിയിൽ പ്രവർത്തിക്കാൻ അവകാശമില്ല. മാവോയിസ്റ്റ് സിന്ദാബാദ് എന്ന് ഒരു സിപിഎമ്മുകാരനു വിളിക്കാൻ സാധിക്കുമോ? അവർ ഇപ്പോൾ സിപിഎമ്മുകാരല്ല. ഇരുവരും മാവോയിസ്റ്റുകളാണെന്നു വ്യക്തമായി മനസിലാക്കിയതു കൊണ്ടാണ് പുറത്താക്കിയത്. ഏരിയ കമ്മിറ്റിയുടെ തീരുമാനം ജില്ലാ കമ്മിറ്റി ഒരുമാസം മുൻപു തന്നെ അംഗീകരിച്ചിരുന്നു. ജില്ലാ കമ്മിറ്റി ശനിയാഴ്ച സംസ്ഥാന കമ്മിറ്റിയിൽ തീരുമാനം റിപ്പോർട്ട് ചെയ്തു. സംസ്ഥാന കമ്മിറ്റി ഇക്കാര്യം പരിശോധിച്ച് അംഗീകാരം നൽകുകയും ചെയ്തുവെന്നാണ് കോടിയേരി പറഞ്ഞത്.
പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രിക്കു പിന്നാലെ പാർട്ടി സെക്രട്ടറിയും രംഗത്തെത്തിയതോടെ ഇതൊരു അടഞ്ഞ അദ്ധ്യായമാകുമെന്നാണ് കരുതിയതെങ്കിൽ തെറ്റി. അലനും താഹയും കുട്ടികളാണെന്നും എന്തെങ്കിലും തെറ്റു പറ്റിയാൽത്തന്നെ തിരുത്തിയെടുക്കേണ്ടത് പാർട്ടിയുടെ ഉത്തരവാദിത്തമാണെന്നുമായിരുന്നു കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ നിലപാട്. ഒരു നടപടിയും അവർക്കെതിരെ സ്വീകരിച്ചിട്ടില്ലെന്നും കുടുംബത്തിന്റെ സംരക്ഷണത്തിൽനിന്ന് പിന്മാറിയിട്ടില്ലെന്നു ജില്ലാ സെക്രട്ടറി പറഞ്ഞ് ആഴ്ചകൾ പിന്നീടുമ്പോഴാണ് പൊലീസ് നടപടിയെ പിന്തുണച്ചു സംസ്ഥാന സെക്രട്ടറി രംഗത്തു വരുന്നത്. അലനും താഹയും സിപിഎം അംഗങ്ങളാണെന്നും പുറത്താക്കിയാൽ അറിയിക്കുമെന്നും രണ്ടാഴ്ച മുമ്പ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാധ്യമങ്ങളോട് വ്യക്തമാക്കിയതിന് പിന്നാലെ ഒരു മാസം മുമ്പ് അവരെ പുറത്താക്കിയെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.
അതേസമയം, തന്റെ മകനു പറയാനുള്ളതു കേൾക്കാതെയാണ് പാർട്ടി നടപടിയെടുത്തതെന്ന് മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ യു.എ.പി.എ കേസിൽ അറസ്റ്റിലായ താഹയുടെ ഉമ്മ ജമീല പ്രതികരിച്ചിരുന്നു. ഇങ്ങനെയൊരു നടപടി വീട്ടുകാരെയും അറിയിച്ചിട്ടില്ല. കഴിഞ്ഞ ദിവസവും പാർട്ടി നേതാക്കളെ കണ്ടിരുന്നു. അവരാരും ഒന്നും പറഞ്ഞില്ല. ഏറെ വിഷമമുണ്ട്. ചെറുപ്പം മുതൽ കുട്ടികൾ വിശ്വസിച്ച പാർട്ടിയാണ് ഇപ്പോൾ പിന്നിൽനിന്ന് കുത്തുന്നതെന്നും ജമീല വ്യക്തമാക്കി. ജയിലിൽ കഴിയുന്ന ഇരുവരേയും വാദം കേൾക്കാതെയാണ് പാർട്ടി ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നതെന്ന് വ്യക്തമായതോടെ പാർട്ടി നേതൃതലത്തിലും ഭിന്നത രൂക്ഷമായിരകിക്കുകയാണ്. കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെയും താഹയെയും പൊലീസ് അറസ്റ്റു ചെയ്തത്.
അലനും താഹയ്ക്കുമെതിരെ പൊലീസ് ചുമത്തിയ യുഎപിഎ കേസ് ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ ഏറ്റെടുക്കാൻ മാത്രം ഗൗരവമുള്ളതല്ലെന്നു മുഖ്യമന്ത്രി നിലപാടെടുത്തിരുന്നു. കേസ് സംസ്ഥാന സർക്കാരിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു മുഖ്യമന്ത്രി കത്തയയ്ക്കുകയും ചെയ്തു. അതിസങ്കീർണമോ അന്തർ സംസ്ഥാന ബന്ധങ്ങളുള്ളതോ ലഹരിപദാർഥങ്ങൾ, കള്ളപ്പണം, ആയുധം എന്നിവയുടെ കടത്ത് ഉൾപ്പെടുന്നതോ ആയ കേസുകളാണു സംസ്ഥാന പൊലീസിൽ നിന്ന് എൻഐഎ ഏറ്റെടുക്കുക. രാജ്യാന്തര സ്വഭാവവും ഈ കേസിനില്ലെന്നായിരുന്നു കത്തിൽ മുഖ്യമന്ത്രിയുടെ വാദം. അതേസമയം, യുഡിഎഫ് ഈ വിഷയം ഏറ്റെടുത്തതോടെയാണ് സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടിൽ അയവുവന്നതെന്ന കാര്യവും ശ്രദ്ധേയമാണ്. യുഎപിഎ ചുമത്തിയത് ശരിയല്ലെങ്കിൽ ശരിയായ ആലോചനയില്ലാതെയാണോ പൊലീസ് അതുചെയ്തത് എന്ന ചോദ്യത്തിനും മറുപടി പറയേണ്ടി വരും.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള റിയാസിന്റെ നിർദ്ദേശം നടപ്പിലാക്കാൻ പാർട്ടി
- കണ്ണൂർ സിപിഎമ്മിൽ വീണ്ടും സ്വർണ്ണ കടത്ത് വിവാദമെത്തുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍