മലയാളത്തിൽ നിന്നും മെഗാപ്രോജെക്റ്റ് ചിത്രം 'റാം' ബ്രിട്ടന്റെ സൗന്ദര്യം തേടിയെത്തുന്നു; ദൃശ്യത്തിന് ശേഷം ജിത്തുവും മോഹൻലാലും ഒന്നിക്കുന്ന ചിത്രം പൂർത്തിയാക്കുന്നത് അഞ്ചു രാജ്യങ്ങളിലായി; ലൊക്കേഷൻ കാലക്കേട് തുടർക്കഥയായ യുകെയിൽ വീണ്ടും മലയാള സിനിമയെത്തുമ്പോൾ ചർച്ചയാകുന്നതും പഴയ ചിത്രങ്ങളുടെ ജാതകപ്പിഴവുകൾ തന്നെ; ലാലിന്റെ നോട്ടം അന്താരാഷ്ട്ര വിപണി
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: മലയാള സിനിമയുടെ നോട്ടം വീണ്ടും ലണ്ടൻ ലൊക്കേഷനിലേക്ക്. രണ്ടു വർഷം മുൻപ് കേരളപ്പിറവി ദിനത്തിൽ പുറത്തുവന്ന ഡ്രാമയുടെ നായകൻ സാക്ഷാൽ മോഹൻലാൽ തന്നെയാണ് വീണ്ടും ലണ്ടൻ ലൊക്കേഷൻ തേടി എത്തുന്നത്. കൂടെ മലയാള സിനിമ കണ്ട എക്കാലത്തെയും സൂപ്പർ ഹിറ്റ് എന്ന് പറയാവുന്ന ദൃശ്യത്തിന്റെ സംവിധായകൻ ജിത്തു ജോസഫ് കൂടി എത്തുമ്പോൾ പ്രതീക്ഷകൾ ഏറെ ഉയരെയാണ്. മെയ് മാസം പതിനൊന്നു മുതൽ ലണ്ടനിൽ ഷൂട്ടിങ്ങിനു ഒരുങ്ങുന്ന മോഹൻലാൽ ചിത്രത്തിന് റാം എന്നാണ് പേരിട്ടിരിക്കുന്നത്.
മോഹൻലാൽ നായക വേഷത്തിൽ എത്തുന്നതുകൊണ്ട് തന്നെ വലിയൊരു താരനിരയും ചിത്രത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. കാരണം ദൃശ്യം പോലെ ചെറിയൊരു ക്യാൻവാസിൽ ഒതുങ്ങുന്ന കൊച്ചുകഥയല്ല റാം എന്നാണ് അണിയറയിൽ കേൾക്കുന്ന വർത്തമാനം. ഇന്ത്യൻ നഗരങ്ങളും യുകെയും കൂടാതെ ഈജിപ്തിലെ കെയ്റോയും കാനഡയും ഉസ്ബക്കിസ്ഥാനും അടക്കം അഞ്ചു രാജ്യങ്ങളിൽ കൂടിയാണ് റാം പൂർത്തിയാക്കുക. ഇതോടെ ഈ വർഷത്തെ വൻബജറ്റ് ചിത്രത്തിൽ മുൻനിരയിൽ ആയിരിക്കും റാമിന്റെ സ്ഥാനം എന്നും ഉറപ്പിക്കാം. ഇന്ത്യയിൽ കേരളവും തമിഴനാടും ഡൽഹിയും അടക്കമുള്ള സ്ഥലങ്ങളിൽ കൂടിയാണ് കഥ വികസിക്കുന്നത്.
നാലു രാജ്യങ്ങളിൽ ചിത്രീകരിക്കപ്പെടുന്ന റാമിലൂടെ മലയാള സിനിമ പുതിയ ഉയരങ്ങൾ തേടാൻ ഉള്ള സാധ്യതയാണ് നിരീക്ഷിക്കപ്പെടുന്നത്. ചെന്നൈ ആസ്ഥാനമായ അഭിഷേക് ഫിലിംസ് ആണ് ചിത്രത്തിന് മുതൽ മുടക്കുന്നതെന്നു സൂചനയുണ്ട്. മൂന്നാഴ്ചയിലേറെ ഷൂട്ടിങ് സംഘം യുകെയിൽ ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ലാൽ ചിത്രം ഡ്രാമ സറേയിലെ അഷ്ടേഡ്, എപ്സം എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. റാമിന്റെ ചിത്രീകരണം ലണ്ടൻ നഗരം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ആകും എന്നാണ് പ്രധാന അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. തമിഴിലും ഹിന്ദിയിലും ഓരോ ചിത്രങ്ങൾ പൂർത്തിയാക്കിയാണ് മറ്റൊരു മെഗാ ഹിറ്റിനായി ജിത്തു ജോസഫ് മലയാളത്തിൽ വീണ്ടും ലാലിനെ നായകനാക്കി എത്തുന്നത് എന്നതും പ്രത്യേകതയാണ്.
അതേ സമയം ചെറിയ സീനിൽ നിന്നും മലയാള സിനിമ ദേശം മുഴുവൻ എത്തണമെന്നും അന്തരാഷ്ട്ര തലത്തിലും ശ്രദ്ധിക്കണമെന്ന ആഗ്രഹമാണ് ചിത്രത്തിന്റെ പേരിടൽ ചടങ്ങിൽ കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന വാർത്ത സമ്മേളനത്തിൽ നടൻ മോഹൻലാൽ വ്യക്തമാക്കിയത്. വിവിധ രാജ്യങ്ങളിൽ ഷൂട്ടിങ് ലൊക്കേഷൻ ആയി എത്തുമ്പോൾ അത്തരം ഒരു സാധ്യതയാണ് നടന്റെ മനസ്സിൽ തെളിയുന്നത് എന്ന് വ്യക്തം. മലയാള സിനിമ കേരളക്കരയുടെ നാലതിരുകൾ വിട്ടു പറക്കാൻ റാം പോലെയുള്ള സിനിമകൾ ഉണ്ടാകണമെന്നാണ് ലാൽ പറയാതെ പറഞ്ഞു വയ്ക്കുന്നത്.
ലാലിന്റെ വാക്കുകൾ കടം എടുത്താൽ റാം ഒരു ചെറിയ സിനിമ അല്ലെന്ന് ഉറപ്പിക്കാം. അന്തരാഷ്ട്ര വിപണിക്കും ഉൾക്കൊള്ളാൻ കഴിയും വിധം ഉള്ള ചേരുവകൾ ഉണ്ടെങ്കിൽ അത്തരത്തിൽ പിറക്കുന്ന ആദ്യ മലയാള സിനിമയും റാം ആയേക്കാം. ഇതുമനസിൽ വച്ചാകും ദശ കോടിയിൽ നിൽക്കാതെ റാമിന്റെ നിർമ്മാണ ചെലവ് ശത കോടി കടക്കും എന്ന അണിയറ വർത്തമാനവും സജീവമാകുന്നത്.
അടുത്തിടെയായി മോഹൻലാൽ ചിത്രങ്ങളിൽ നായികമാരെ അന്യഭാഷയിൽ നിന്നും എത്തിക്കുന്ന പതിവ് റാമിലും ഉണ്ടാകും. മലയാളത്തിൽ തന്റെ രണ്ടാമത്തെ ചിത്രം ചെയ്യാൻ തയ്യാറെടുക്കുന്ന തെന്നിത്യൻ നടി തൃഷ കൃഷ്ണനാണ് റാമിലെ നായികാ ആയി എത്തുന്നത്. നിവിൻ പോളിക്കൊപ്പം അഭിനയിച്ച ഹേയ് ജൂഡിന് ശേഷമാണു തൃഷ മോഹൻലാലിന്റെ നായികയായി മലയാളത്തിൽ എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ തൃഷയുടെ വേഷം ശ്രദ്ധിക്കപ്പെട്ടതിനാൽ റാം ഉയർത്തുന്ന പ്രതീക്ഷകൾ വലുതാണ്. നൂറു ദിവസത്തെ ഷൂട്ടിങ് ഷെഡ്യൂൾ ഇട്ട ചിത്രത്തിന്റെ ആദ്യ പാതി ഇന്ത്യയിൽ പൂർത്തിയാക്കിയ ശേഷമാണു താരനിര യുകെയിൽ എത്തുക. ദൃശ്യം പോലെ ഒരു ചിത്രത്തിൽ നിന്നും വ്യത്യസ്തമായി പൂർണമായും ത്രില്ലർ സിനിമയാണ് റാമിലൂടെ ആവിഷ്കരിക്കപ്പെടുക എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
ലാൽ ചിത്രങ്ങളിൽ അടുത്തിടെ അന്യഭാഷാ നടിമാർ എത്തുന്ന പതിവ് ഡ്രാമയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡ്രാമ ആദ്യം പ്ലാൻ ചെയ്തപ്പോൾ ഡെൽഹിക്കാരി കോമൾശർമ ആയിരുന്നു പ്രധാന നായികാ വേഷത്തിൽ. എന്നാൽ ചിത്രം പാതിവഴിയിൽ ഷൂട്ടിങ് എത്തിനിൽക്കുമ്പോളാണ് കോമളിന്റെ അഭിനയം പോരാ എന്ന വിമർശനത്തിൽ സംവിധായകൻ രഞ്ജിത്തിന്റെ താൽപര്യത്തിൽ അവരെ മാറ്റി പകരം ദുബൈയിൽ നിന്നും ആശാ ശരത് എത്തുന്നത്.
എന്നിട്ടും സിനിമ വെറും കഥയായി കാണാൻ സാധാരണ മലയാളി പ്രേക്ഷകർ തയ്യാറല്ല എന്ന് തെളിയിച്ചാണ് 2018 ൽ പുറത്തിറങ്ങിയ ലാൽ ചിത്രങ്ങളിൽ ഏറ്റവും മോശം പ്രകടനവുമായി ഡ്രാമ തിയറ്ററിൽ നിന്നും പിൻവാങ്ങിയത്. ആ വർഷത്തെ ഏറ്റവും വിപണി വിജയമായ ആദ്യ പത്തു ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടംപിടിക്കാൻ ഡ്രാമക്കു കഴിഞ്ഞിരുന്നില്ല. ചിത്രത്തിൽ മോഹൻലാൽ നിറഞ്ഞു നിന്നിട്ടും ആരാധകരടക്കം ഡ്രാമയെ ലാലിന്റെ നല്ല ചിത്രം എന്ന് വിശേഷിപ്പിക്കാൻ ഇഷ്ടപ്പെടുന്നില്ല. കഥയിലെ ലോജിക് ഇല്ലായ്മയാണ് ഡ്രാമക്കു പ്രഹരമേൽപിച്ചത് എന്ന് വ്യക്തം.
അതിനിടെ വീണ്ടും ഒരു മെഗാതാര ചിത്രം യുകെ ലൊക്കേഷനാക്കുമ്പോൾ കഴിഞ്ഞ കാല ചിത്രങ്ങളാണ് പ്രേക്ഷകരുടെ മനസിലെത്തുക. ആദ്യ മൂന്നു ചിത്രങ്ങളും മെഗാ ഫ്ളോപ്പ് ആയി മാറിയതോടെ തൽക്കാലം യുകെയിൽ മലയാള ചിത്രങ്ങൾ ലൊക്കേഷൻ തേടി എത്തില്ല എന്നതായിരുന്നു നിഗമനങ്ങൾ. മുകേഷ് അടക്കമുള്ള താരങ്ങൾ അണിനിരന്ന ശ്യാമപ്രസാദ് ചിത്രം ഇംഗ്ലീഷ് കഥയില്ലായ്മയിലും പ്രൊഡക്ഷൻ നിർവഹണം പൂർത്തിയാക്കാൻ ബജറ്റ് ഇല്ലായ്മയിലും കറങ്ങി തിരിഞ്ഞാണ് തിയറ്ററിൽ എത്തിയത്. വന്നപോലെ ചിത്രം അപ്രത്യക്ഷമാകുകയും ചെയ്തു.
പിന്നീട് പൃഥ്വിരാജ് ലണ്ടൻ ബ്രിഡ്ജിൽ എത്തിയപ്പോഴും പ്രവാസി കഥ പറയുന്നതിൽ പരാജയമായി, കൂടെ ബോക്സ് ഓഫിസിലും. അതുകഴിഞ്ഞു മെഗാതാരം മമ്മൂട്ടിയുടെ ഊഴമായി, വൈറ്റിലൂടെ. പേര് സൂചിപ്പിക്കും പോലെ പടത്തിന്റെ പിന്നാമ്പുറത്തും കഥകൾക്ക് പഞ്ഞമില്ലായിരുന്നു. പ്രതീക്ഷിച്ചപോലെ താരത്തിന്റെ ഫാൻസ് പോലും കാണാതെ ചിത്രം പിൻവാങ്ങി. നിരന്തരം ഉണ്ടായ ഈ വീഴ്ചകൾ മൂലം ലണ്ടൻ ലക്ഷണം കെട്ട ലൊക്കേഷനായി പേരുവീണു.
എന്നാൽ സ്കോട്ട്ലന്റ് ഉൾപ്പെടെയുള്ള മനോഹര ദേശങ്ങൾ ഇതിനകം കണ്ടുതീർത്ത മലയാളത്തിലെ മുൻനിര നിർമ്മാതാക്കളും നടീനടന്മാരും സംവിധായകരും അടക്കമുള്ളവരെ ബ്രിട്ടന്റെ മനോഹാരിത ആകർഷിച്ചു കൊണ്ടിരുന്നു. അങ്ങനെയാണ് ആദം ജോണും ഒടുവിൽ ഡ്രാമയും യുകെയിൽ എത്തിയതും. രണ്ടു ചിത്രങ്ങളും മുതൽമുടക്ക് പിടിച്ചെടുത്താണ് തിയറ്ററിൽ നിന്നും മറഞ്ഞത്. അതും പൃഥ്വിരാജിന്റെയും മോഹൻലാലിന്റേയും നിറഞ്ഞ സാന്നിധ്യം ഉണ്ടായതു കൊണ്ട് മാത്രം. ഇനിയിപ്പോൾ ആറാം ചിത്രത്തിന്റെ ഊഴമാണ്. റാം ഒരു മെഗാഹിറ്റ് ആയി മാറുമോ, അതോ മുൻകാല ചിത്രങ്ങളുടെ വഴിയേ പോകുമോ? ഈ ആകാംഷയാണ് ഇപ്പോൾ ചിത്രത്തെ സജീവ ചർച്ചയിൽ നിറച്ചു നിർത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്