ഇടക്കെപ്പോഴാ കിളി പോയി ഫഹദിന്റെ ട്രാൻസ്; കൊട്ടിഘോഷിച്ചുവന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണം മാത്രം; ഇത് പലരും പറയാൻ മടിച്ച വിഷയം; ഭക്തിയെ തൊട്ടാൽ പൊള്ളുമല്ലോ; പതിവുപോലെ തകർത്ത് ഫഹദ്; വ്യത്യസ്തമായ നായികാ കഥാപാത്രത്തിലൂടെ നസ്രിയയും ഞെട്ടിച്ചു; സിനിമ എങ്ങനെയുണ്ടെന്ന് വായിച്ചും ചോദിച്ചും അറിയുന്നതിനേക്കാൾ നല്ലത് സിനിമ കണ്ട് മനസിലാക്കുന്നതാവും; ട്രാൻസ് റിവ്യൂ..!
പി എസ് സുവർണ്ണ
അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ഫഹദ് ഫാസിലിന്റെ ട്രാൻസ് എത്തി. ഫഹദിന്റെ മറ്റൊരു വ്യത്യസ്തമായ കഥാപാത്രം, നസ്രിയ -ഫഹദ് താരജോഡികൾ വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു, എന്നിവയാണ് പ്രധാനമായും പ്രേക്ഷകരെ ട്രാൻസെന്ന സിനിമയിലേക്ക് ആകർഷിച്ചത്. അൻവർ റഷീദിന്റെ സംവിധാനത്തിലെത്തിയ സിനിമയിൽ ഉടനീളം ഫഹദിന്റെ വൺമാൻ ഷോയാണ്. മാത്രമല്ല വളരെ ഗൗരവമേറിയ ഒരു വിഷയം ചിത്രം കൈകാര്യം ചെയ്യുന്നുമുണ്ട്. നസ്രിയ നസിം, ഗൗതം മേനോൻ, ചെമ്പൻ വിനോദ്, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, വിനായകൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അൻവർ റഷീദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നതും അൻവർ റഷീദ് തന്നെയാണ്. തിരക്കഥ വിൻസെന്റ് വടക്കന്റേതാണ്.
ആകെ മൊത്തത്തിൽ ഒരു സൈക്കോ അന്തരീക്ഷമാണ് ചിത്രത്തിന്. ആ സൈക്കോ അന്തരീക്ഷം നിലനിർത്തിപോരാൻ ഫഹദെന്ന നടൻ നന്നായി തന്നെ കഷ്ടപ്പെട്ടിട്ടുണ്ട്. ഓരോ സെക്കന്റിലും പ്രേക്ഷകരെ കോരിത്തരിപ്പിക്കും വിധമായിരുന്നു ഫഹദിന്റെ അഭിനയം. അഭിനയം എന്ന് പറയാൻ പറ്റില്ല. കാരണം ഫഹദ് ഫാസിൽ എന്ന നടൻ എന്നും തനിക്ക് ലഭിക്കുന്ന കഥാപാത്രത്തിലൂടെ ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് പതിവ്. അത് തന്നെയാണ് ട്രാൻസ് എന്ന സിനിമയിലും ആവർത്തിച്ചിരിക്കുന്നത്. വിജു പ്രസാദെന്ന സാധാരണക്കാരനായ മോട്ടിവേഷണൽ സ്പീക്കറായി എത്തിയ താരം പിന്നീട് വിജുവിൽ നിന്ന് ജോഷ്വാ കാൾട്ടൻ എന്ന പാസ്റ്ററായി മാറുന്നതാണ് കഥയുടെ ഇതിവൃത്തം. വിജുവിൽ നിന്നും ജോഷ്വാ എന്ന പാസ്റ്ററിലേക്കുള്ള ട്രാൻസ്ഫർമേഷനാണ് ട്രാൻസ് എന്ന് വേണമെങ്കിൽ പറയാം. വിജുവിന്റെ ജീവിതത്തിലെ പല ഘട്ടങ്ങൾ.. അവയെല്ലാം വളരെ വൈകാരികമായി തന്നെ ഫഹദ് അഭിനയിച്ചു ഫലിപ്പിച്ചു. മാത്രമല്ല സിനിമയിലെ താരത്തിന്റെ അപ്പിയറൻസും വ്യത്യസ്തമാണ്. സാധാരണക്കാരനായ വിജുവിന്റെ ലുക്കിൽ നിന്നും സുന്ദരനായ ജോഷ്വോയിലേക്കുള്ള ഫഹദിന്റെ മാറ്റമാണ് അത്.
ഫഹദുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത നസ്രിയ വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് 'കൂടെ'യെന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയായിരുന്നു. എന്നാൽ ഒരു ഗ്യാപ്പിന് ശേഷം താരം തിരിച്ചെത്തിയപ്പോൾ ഇനി എന്നാണ് ഫഹദ്- നസ്രിയ കോമ്പോയെ ഒന്നിച്ച് സ്ക്രീനിൽ കാണാൻ കഴിയുക എന്നതായിരുന്നു പ്രേക്ഷകരുടെ ചോദ്യം. ആ ചോദ്യത്തിനുള്ള ഉത്തരമാണ് ട്രാൻസെന്ന അൻവർ റഷീദ് ചിത്രം. ട്രെയിലറുകളിലും മറ്റും ഇരുവരെയും ഒന്നിച്ച് കണ്ട പ്രേക്ഷകർ വലിയ ആകാംക്ഷയിലായിരുന്നു.
എസ്തർ ലോപസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ സെക്കൻഡ് ഹാഫിലാണ് നസ്രിയയുടെ എൻട്രി. ഫഹദിന്റെ കൂടെയാണ് ഏറെയും സ്ക്രീൻ സ്പേസ് ഷെയർ ചെയ്തിരിക്കുന്നത്. മൊത്തത്തിൽ അപ്പിയറൻസിലും ക്യാരക്ടറിലും ചെയിഞ്ചുമായിട്ടാണ് എന്തായാലും നസ്രിയ എത്തിയിരിക്കുന്നത്. എന്തെന്നാൽ ഇതുവരെയും നസ്രിയ കൈകാര്യം ചെയ്യാത്ത തരം കഥാപാത്രത്തെയാണ് ട്രാൻസിൽ കൈകാര്യം ചെയ്തിരിക്കുന്നത്. എന്തായാലും നസ്രിയയുടെ പുതിയ ലുക്കിലുള്ള എൻട്രി മോശമായില്ല. എങ്കിൽ പോലും നസ്രിയയ്ക്ക് സിനിമയിൽ കാര്യമായി ഒന്നും തന്നെ ചെയ്യാനില്ല.
നസ്രിയ -ഫഹദ് കോമ്പോ വീണ്ടും സ്ക്രീനിൽ ഒന്നിച്ചെത്തുമ്പോൾ ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങൾ പ്രതീക്ഷിച്ചവരും ഉണ്ടായേക്കാം. എന്നാൽ റൊമാൻസിന് യാതൊരു പ്രാധാന്യവും കൊടുക്കാത്ത ചിത്രമാണ് ട്രാൻസ്. മനുഷ്യ മനസുകളിലൂടെ, അവർ അനുഭവിക്കുന്ന സംഘർഷങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ. ഇന്ന് എവിടെയും എളുപ്പം കിട്ടാവുന്ന ഒന്നായി മാറിയിരിക്കുന്ന ഒന്നാണ് മോട്ടിവേഷണൽ ക്ലാസുകൾ. എന്നാൽ ഇത്തരം മോട്ടിവേഷണൽ സ്പീക്കേർസ് യഥാർത്ഥ ജീവിതത്തിൽ സക്സസ് ആണോ എന്ന് ചിത്രം പറയാതെ പറയുന്നുണ്ട്.
ഇനി ചിത്രത്തിൽ എടുത്ത് പറയേണ്ട ഒന്നാണ് മറ്റ് താരങ്ങളുടെ പെർഫോമെൻസ്. തമിഴിലെ പ്രമുഖ സംവിധായകൻ ഗൗതം മേനോനാണ് തന്റെ അഭിനയം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചത്. സിനിമയിൽ നെഗറ്റീവ് റോളിലാണ് താരം എത്തുന്നത്. താരത്തിനൊപ്പം തന്നെ സപ്പോർട്ടിങ്ങ് നെഗറ്റീവ് റോളുമായി എത്തുന്നത് ചെമ്പൻ വിനോദും, ദിലീഷ് പോത്തനുമാണ്. മൂന്നുപേരുടെയും അഭിനയം മികച്ച് നിൽക്കുന്നു. എങ്കിലും പ്രേക്ഷകരെ ഞെട്ടിച്ചത് ഗൗതം മേനോനാണ്. കൈയടിച്ചാണ് ഗൗതം മേനോന്റെ എൻട്രിയെ പ്രേക്ഷകർ വരവേറ്റത്. സൗബിനും, ശ്രീനാഥ്് ഭാസിയും, വിനായകനും, ഒറ്റ സീനിൽ മാത്രം വന്നുപോയ ജോജു ജോർജ്, ധർമജൻ ബോൾഗാട്ടി, ശ്രിന്റ എന്നിവരും തങ്ങളുടെ വേഷങ്ങൾ തന്മയത്തത്തോടെ തന്നെ കൈകാര്യം ചെയ്തു.
വിശ്വാസത്തെ വിറ്റ് കാശാക്കുന്ന ഒരുകൂട്ടം ആളുകളിലൂടെയാണ് ചിത്രത്തിന്റെ ഏറെക്കുറെ ഭാഗങ്ങളും സഞ്ചരിക്കുന്നത്. വിശ്വസത്തെ മുൻനിർത്തി ജനങ്ങളെ പറ്റിക്കാൻ വളരെ എളുപ്പമാണെന്നും. അത്തരം ചതിക്കുഴിയിലേക്ക് ജനങ്ങൾ സ്വമേധയാ വന്ന് വീഴുമെന്നും ചിത്രം വരച്ച് കാട്ടുന്നു. വിശ്വാസികളെയും വിശ്വാസത്തെയുമാണ് ചിത്രം ചോദ്യം ചെയ്യുന്നത് എന്ന് പറയാം. ഒരുപക്ഷേ സിനിമയിൽ ഇതുവരെയും ആരും കൈവെക്കാത്ത ഒരു വിഷയത്തെയാണ് അൻവർ റഷീദ് കൈകാര്യം ചെയ്തിരിക്കുന്നത് എന്ന് വേണം പറയാൻ. വിശ്വാസത്തെ വിറ്റ് കാശാക്കുന്ന ബിസിനസ്സ് ലോബികളെ കുറിച്ച് വ്യക്തമായ ഒരു ധാരണ ചിത്രം ഉണ്ടാക്കുന്നുണ്ട്. അതായത് ഭക്തി എന്നത് ഒരുതരം ലഹരിയാണെന്നാണ് ട്രാൻസ് പറയുന്നത്. വെറുതെ അങ്ങ് പറഞ്ഞുപോവുക എന്നല്ല, ഭക്തി വ്യവസായത്തിന് പിന്നിലുള്ള മാഫിയകളെ കുറിച്ചും കോടികളുടെ ബിസിനസുകളെ കുറിച്ചും സിനിമ തുറന്ന് സംസാരിക്കുന്നുണ്ട്. തൊട്ടാൽ പൊള്ളുന്ന വഷയമാണെന്ന് ഓർക്കണേ ഈ ഭക്തി...
ഇതിനോടൊപ്പം തന്നെ എടുത്ത് പറയേണ്ടതാണ് സിനിമയിലെ വിജു എന്ന കഥാപാത്രത്തിന്റെ സ്വകാര്യ ജീവിതവും. സിനിമയുടെ എവിടെയൊക്കെയോ വെച്ച് പ്രേക്ഷകൻ വളരെ ഇമോഷണലാവുന്നുണ്ട്. മാനസികമായി സംഘർഷങ്ങൾ നേരിടുന്ന ഒരാളെ അയാളുടെ ജീവിതത്തെ ഒട്ടും മായം ചേർക്കാതെ പ്രസന്റ് ചെയ്തിരിക്കുന്നു. പല എക്സ്ട്രീമിലുള്ള മാനസികാവസ്ഥകളെയും വളരെ മനോഹരമായാണ് ഫഹദ് അവരിപ്പിച്ചിരിക്കുന്നത്. കഥാപാത്രത്തിന് കൊടുക്കേണ്ടതിൽ കൂടുതൽ അഭിനയം കൊടുത്താലും കുറച്ച് കൊടുത്താലും മോശമായി പോകാമായിരുന്ന കഥാപാത്രത്തിനെ ഒട്ടും പോരായ്കൾ വരുത്താതെ അഭിനയിപ്പിച്ചു ഫലിപ്പിച്ചു. ഒരുപക്ഷേ മറ്റൊരു നടനും ഇങ്ങനെ ഒന്ന് സാധ്യമാവില്ല എന്ന് പറയാം. സമീപ കാലങ്ങളിലിറങ്ങിയ ഫഹദ് ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ച്ചവെച്ച ചിത്രമായി മാറുകയാണ് ട്രാൻസ്. അങ്ങനെ മൊത്തത്തിൽ കുറെയേറെ ട്രാൻസ്ഫർമേഷനുകളിലൂടെയാണ് ട്രാൻസെന്ന ചിത്രം സഞ്ചരിക്കുന്നത്.
ഒരു സിനിമയെ മികച്ചതാക്കുന്നത് മികച്ച കഥയോ അഭിനയമോ മാത്രമല്ല മറിച്ച് സാങ്കേതികമായ മറ്റ് വശങ്ങൾ കൂടെ ചേരുമ്പോഴാണ്. എഡിറ്റിങ്ങും, സൗണ്ട് മിക്സിങ്ങും, ബാഗ്രൗണ്ട് സ്കോറും, ക്യാമറയുമെല്ലാം ഇതിന് പ്രധാന പങ്ക് വഹിക്കുന്നു. ട്രാൻസെന്ന സിനിമ എഡിറ്റിങ്ങിനും ബാഗ്രൗണ്ട് സ്കോറിനും ക്യാമറയ്ക്കും വളരെ ഏറെ ഇംപോർട്ടൻസ് കൊടുത്തിട്ടുണ്ട്. സൗണ്ട് ഡിസൈനിംഗിന് വളരെയധികം പ്രാധാന്യമുള്ള ചിത്രമാണ് ട്രാൻസ്. ട്രാൻസിന് വേണ്ടി അത് നിർവഹിച്ചിരിക്കുന്നത് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്. വിനായക് ശശികുമാർ ഗാനരചന നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സുഷിൻ ശ്യാമും ജാക്സൺ വിജയനുമാണ് ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരു രക്ഷയുമില്ല. അമൽ നീരദിന്റെ ക്യാമറ കൂടെയായപ്പോൾ സൂപ്പർ.
സിനിമ കണ്ട് ഇറങ്ങുമ്പോൾ മൊത്തത്തിൽ ഒരു ഡൗട്ടാണ് എന്താണ് സിനിമ കണ്ടിട്ട് തോന്നിയതെന്ന്. മേക്കിങ്ങ് വശങ്ങളെല്ലാം മികച്ച് നിൽക്കുമ്പോൾ തിരക്കഥ ഇടക്കൊക്കെ ഒരു വില്ലനാവുന്നുണ്ട്. എന്തായാലും മോശം ചിത്രമെന്ന് പറയാൻ കഴിയില്ല. സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകർക്ക്. ഫഹദിന്റെ അഭിനയ മികവ് കൊണ്ട് ചിത്രം ഫുൾ എൻഗേജിങ്ങാണ്.. എന്നാലും എവിടെയൊക്കെയോ ഒരു മിസ്സിങ്ങ്. ഇടക്ക് ഒരു കിളിപോയ അവസ്ഥ. അതുകൊണ്ട് തന്നെ സിനിമ കണ്ട് ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങളാണ്. അതിനാൽ സിനിമകണ്ട് തന്നെ സിനിമയെക്കുറിച്ച് വിലയിരുത്തുക. അല്ലെങ്കിൽ വിലയിരുത്തേണ്ടിവരുന്ന ഒരു സിനിമയാണ് ട്രാൻസ്...
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്