മലയാളി നഴ്സുമാർക്കും ടീച്ചർമാർക്കും ടെക്കികൾക്കുമായി വാതിൽ തുറന്നു ബ്രിട്ടൻ; സ്വാശ്രയ എൻജിനീയറിങ് വിഷയങ്ങളിൽ പിഎച്ച്ഡി ഉള്ളവർക്കും ജോലി കിട്ടാൻ എളുപ്പമായി; ആശ്രിത വിസയിൽ പോകുന്നവർക്കും ജോലി കണ്ടെത്താം; യൂറോപ്യൻ യൂണിയനിൽ നിന്നും വെളിയിൽ ചാടിയ ബ്രിട്ടൻ പുതിയ വിസ നിയമം പ്രഖ്യാപിച്ചതോടെ കോളടിച്ചത് ഇന്ത്യക്കാർക്ക്; ഓസ്ട്രേലിയൻ മോഡൽ പോയിന്റ് ബേസ്ഡ് സിസ്റ്റത്തിൽ ഇംഗ്ലീഷ് ഭാഷയ്ക്കും ഷോർട്ടേജ് ഒക്കുപ്പേഷനും സയൻസ് ഡോക്ടറേറ്റിനും പ്രത്യേകം ഇളവുകൾ
മറുനാടൻ ഡെസ്ക്
ലണ്ടൻ: ബ്രിട്ടൻ പോലൊരു യൂറോപ്യൻ രാജ്യത്ത് സ്വപ്ന ശമ്പളത്തിൽ മികച്ചൊരു ജോലി സ്വപ്നം കാണുന്നവരുടെ കൂട്ടത്തിൽ മലയാളികൾ ധാരാളമുണ്ട്. ബ്രിട്ടനിലേക്ക് പോകാനുള്ള വഴിതേടുന്നവർക്ക് ഇനി ബ്രിട്ടന്റെ പുതിയ വിസ മാനദണ്ഡങ്ങൾ വന്നതോടെ കാര്യങ്ങൾ ഇനി എളുപ്പമായി മാറും. ബ്രെക്സിറ്റ് സംഭവിച്ചതോടെയാണ് ബ്രിട്ടിൻ പുതിയ വിസ പോളിസി പ്രഖ്യാപിച്ചത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ ഭാഗമായരുന്നപ്പോൾ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ യൂറോപ്യൻ യൂണിയന്റെ ഭാഗമായതോടെ ആ അവസരങ്ങൾ എല്ലാം ജോലി തേടി കൂട്ടത്തോടെ യുകെയിലിേക്ക് എത്തി. ഇതോടെ കഴിവുള്ള മലയാളികൾ അടക്കമുള്ളവർക്ക് ജോലി കിട്ടാത്ത സാഹചര്യം ഉണ്ടായി. പൊളീഷുകാരും ചെക്ക് റിപ്പബ്ലിക്കുകാരും ലാത്വിയക്കാരും മലയാളി ഡിപ്പെന്റന്റ് വിസക്കാരുടെ മുഴുവൻ തൊഴിലും കവർന്നെടുത്തതിന്റെ ഷോക്കിൽ മലയാളികളിൽ പലരും ഓസ്ട്രേലിയയ്ക്ക് കുടിയേറി. ഓസ്ട്രേലിയയിൽ പോയിന്റ് ബേസ്ഡ് സിസ്റ്റത്തിൽ ജോലി കിട്ടാൻ എളുപ്പമായിരുന്നു എന്നതായിരുന്നു ഈ കുടിയേറ്റത്തിന് കാരണം. എന്തായാലും ജോലി തേടി ഓസ്ട്രേലിയയിലേക്ക് പോകാതെ യുകെയിൽ മികച്ച ശമ്പളത്തിൽ ജോലി ചെയ്യാൻ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് അവസരം ഒരുങ്ങുന്നതാണ് ഇപ്പോഴത്തെ പുതിയ ഇമിഗ്രേഷൻ നിയമം.
കഴിഞ്ഞ ദിവസം ബ്രിട്ടണിലെ ഇന്ത്യൻ വംശജയായ ഹോം സെക്രട്ടറി പ്രീതി പട്ടേൽ പുറത്തു വിട്ട പുതിയ ഇമിഗ്രേഷൻ നിയമം അനുസരിച്ച് ഇത്തരക്കാർക്കാർക്കും ഇനി യുകെയിലേക്ക് വരാൻ കഴിയില്ല. യുകെയിൽ ജോലി ചെയ്യാൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പൗരന്മാർക്കും മലയാളികൾക്കും ഒരേ നിയമം. അവരുടെ മാനദണ്ഡങ്ങൾ കർശനമാക്കുമ്പോൾ നമ്മുടേത് ഇളവ് ചെയ്തു തന്നിരിക്കുന്നു. അങ്ങനെ ബ്രക്സിറ്റിനെ കൊണ്ടു നേട്ടം ഉണ്ടാവുന്നത് ഇന്ത്യക്കാർക്കാവുകയാണ്.
പുതിയ മാനദണ്ഡം അനുസരിച്ചു നഴ്സുമാരും ടെക്കികളും ടീച്ചർമാരും അടങ്ങുന്ന മലയാളികൾക്കു മുൻപത്തേക്കാൾ എളുപ്പത്തിൽ യുകെയിൽ എത്താം. മാത്രമല്ല, ഇവരുടെ ഒക്കെ ആശ്രിതർക്കും ഇവിടെത്തി തടസ്സങ്ങൾ ഇല്ലാതെ ജോലി ചെയ്യാം. എന്നാൽ പൊളീഷുകാർക്കും ഇംഗ്ലീഷ് അറിയാത്തതിനാലും നഴ്സിങ് അടക്കമുള്ള പ്രൊഫഷണലുകൾ കുറവായതിനാലും ഇതു വെല്ലുവിളിയാകും. കുറഞ്ഞ കൂലിക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും യുകെയിലേക്ക് തൊഴിലാളികളെ കൊണ്ടു വരുന്ന അനാരോഗ്യ പ്രവണതയ്ക്ക് അന്ത്യം കുറിക്കുന്നതാണ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ ഇന്നലെ ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്നതും ബ്രക്സിറ്റിനെ തുടർന്ന് നടപ്പിലാക്കാനിരിക്കുന്നതുമായ യുകെയിലെ പുതിയ കുടിയേറ്റ നിയമങ്ങൾ.
ഇതു പ്രകാരം യുകെയിൽ ജോലി തേടുന്ന യൂറോപ്യന്മാർക്ക് സാധുതയുള്ള ജോബ് ഓഫറും ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള കഴിവുമുണ്ടായിരിക്കണം. ചുരുങ്ങിയത് 25,600 പൗണ്ടെങ്കിലും ശമ്പളമുള്ള ജോലിയുള്ളവരെ മാത്രമേ ഇവിടേക്ക് കുടിയേറാൻ സമ്മതിക്കുകയുള്ളൂ. ആളുകളെ ലഭിക്കാൻ വളരെ പ്രയാസമുള്ള നഴ്സിങ് പോലുള്ള ജോലിക്കായെത്തുന്നവർക്ക് ഇളവ് അനുവദിക്കും. യുകെ 1973ൽ യൂറോപ്യൻ യൂണിയന്റെ കോമൺ മാർക്കറ്റിൽ അംഗമായതിന് ശേഷം നടത്തുന്ന ഏറ്റവും വലിയ ബോർഡർ നിയമമാറ്റങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ കുടിയേറ്റ വ്യവസ്ഥ ഓസ്ട്രേലിയൻ ശൈലിയിലുള്ള പോയിന്റ് അധിഷ്ഠിത വ്യവസ്ഥയാണ്. ഇത് പ്രകാരം കുറഞ്ഞ ശമ്പളം ലഭിക്കുന്നവർക്ക് യുകെയിലേക്ക് കുടിയേറാൻ സാധിക്കുകയില്ല.
ബ്രിട്ടനിൽ ജോലി ചെയ്യാൻ വേണ്ടത് 70 പോയിന്റുകൾ
യൂറോപ്യന്മാർക്ക് യുകെയിൽ വർക്ക് വിസ ലഭിക്കുന്നതിനുള്ള സാധ്യത ലോകത്തിലെ മറ്റിടങ്ങളിലുള്ളവർക്ക് സമാനമായിത്തീർക്കുന്ന സിസ്റ്റമാണിത്. പുതിയ നിയമങ്ങൾ അനുസരിച്ച് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ചുരുങ്ങിയത് 70 പോയിന്റുകളെങ്കിലും നേടിയാൽ മാത്രമേ ബ്രിട്ടനിൽ ജോലി ചെയ്യാൻ സാധിക്കുകയുള്ളൂ. ഇംഗ്ലീഷിൽ സംസാരിക്കാനുള്ള കഴിവ്, തുടങ്ങിയ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പോയിന്റുകൾ നിശ്ചയിക്കുന്നത്. എ ലെവൽ ഡിഗ്രി അഭികാമ്യമെന്നാണ് പുതിയ നിയമം പറയുന്നത്. സയന്റിസ്റ്റുമാരെ പോലുള്ള ഉയർന്ന കഴിവുകളുള്ള കുടിയേറ്റക്കാർക്ക് യുകെയിലേക്ക് വരുന്നതിന് ജോബ് ഓഫറില്ലെങ്കിലും പ്രശ്നമില്ല. മാത്രമല്ല, ഇവർക്ക് 70 പോയിന്റുകളിലേക്ക് എത്താൻ വെയ്റ്റേജ് ലഭിക്കുകയും ചെയ്യും.
ലോകത്തിലെ ഏറ്റവും കഴിവുറ്റവരെയും മികച്ചവരെയും യുകെയിലേക്ക് എത്തിക്കുന്നതിന് ഇവിടുത്തെ ഇമിഗ്രേഷൻ വ്യവസ്ഥയിൽ കാര്യമായ അഴിച്ച് പണി സർക്കാർ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഏറ്റവും കഴിവുറ്റവർക്ക് ഇവിടേക്ക് കുടിയേറുന്നതിന് നിരവധി ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ കുറഞ്ഞ കഴിവുകളുള്ള കുടിയേറ്റക്കാർക്ക് ജനറൽ വിസകൾ അനുവദിക്കുന്നതായിരിക്കില്ല. 2016ലെ യൂറോപ്യൻ യൂണിയൻ റഫറണ്ടം, 2019ലെ പൊതുതെരഞ്ഞെടുപ്പ് എന്നിവയിലെ ജനവികാരത്തിന് അനുസരിച്ചാണ് ഇപ്പോൾ പുതിയ കുടിയേറ്റ നിയമങ്ങളുണ്ടാക്കിയിരിക്കുന്നതെന്നാണ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ വിശദീകരിച്ചിരിക്കുന്നത്. അതായത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും യുകെയിലേക്കുള്ള ലോ സ്കിൽഡ് ഇമിഗ്രേഷൻ ഓരോ വർഷവും വർധിച്ച് വരുന്നതിനാൽ അത് വെട്ടിക്കുറയ്ക്കണമെന്ന് ജനം നിരന്തരമായി ആവശ്യപ്പെട്ടിരുന്നുവെന്നും പുതിയ പോയിന്റ് അധിഷ്ഠിത കുടിയേറ്റ വ്യവസ്ഥയിലൂടെ അത് സാധ്യമാകുമെന്നും പ്രീതി പട്ടേൽ ഉറപ്പേകുന്നു.
യുകെയുടെ അതിർത്തികളുടെ നിയന്ത്രണം തിരിച്ച് പിടിക്കുന്നതിനുള്ള ചരിത്രപ്രാധാന്യമേറിയ ബ്ലൂപ്രിന്റാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നതെന്നും പ്രീതി വിശദീകരിക്കുന്നു. ഒരു തലമുറയ്ക്കിടയിലെ ഏറ്റവും വിപ്ലവകരമായ ഇമിഗ്രേഷൻ നിയമ പരിഷ്കാരങ്ങളാണിതെന്നും ഇതിനായി പൊതുജനം നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും അവർ എടുത്ത് കാട്ടുന്നു. പുതിയ നിയമങ്ങൾ പ്രാവർത്തികമാകുന്നതിനെ തുടർന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ കൊണ്ടു വന്ന് നിയമിക്കുന്നത് യുകെയിലെ തൊഴിലുടമകൾ അവസാനിപ്പിക്കണമെന്നാണ് ഹോം ഓഫീസ് ഒഫീഷ്യലുകൾ മുന്നറിയിപ്പേകുന്നത്.
ഇതിന് പകരമായി ബ്രിട്ടനിലെ 1.3 മില്യൺ വരുന്ന തൊഴിൽ രഹിതരിൽ നിന്നും ജോലിക്ക് ആളെയെടുക്കാൻ യുകെയിലെ തൊഴിലുടമകളെ പ്രേരിപ്പിക്കുന്ന നിയമങ്ങളാണിവ. അല്ലെങ്കിൽ നിലവിലുള്ള തൊഴിലാളികളെ നിലനിർത്തുന്നതിന് പുതിയ നിയമത്തിൽ നിർദ്ദേശിച്ചിരിക്കുന്ന ഉയർന്ന ശമ്പളം നൽകേണ്ടി വരും. എന്നാൽ പുതിയ പരിഷ്കാരത്തിനെതിരെ യുകെയിലെ നിരവധി ഇന്റസ്ട്രി ലീഡർമാരാണ് കടുത്ത പ്രതിഷേധവും മുന്നറിയിപ്പുകളുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇത്തരത്തിലുള്ള റിക്രട്ടിങ് നിബന്ധനകൾ കെയർ സിസ്റ്റം പോലുള്ള മേഖലകളിൽ കടുത്ത ദുരന്തമുണ്ടാക്കുമെന്നാണ് അവർ മുന്നറിയിപ്പേകുന്നത്. ഇതിന് പുറമെ കാർഷിക മേഖല, ബിൽഡർമാർ, ഹോസ്പിറ്റാലിറ്റി മേഖല തുടങ്ങിയവയിലെ റിക്രൂട്ടിംഗിലും ഈ നിയമങ്ങൾ പ്രതിസന്ധികളുണ്ടാക്കുമെന്ന് അവർ ആശങ്കപ്പെടുന്നുണ്ട്. യുകെ ബിസിനസ് ലോകം ഈ ആശങ്ക രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
പുതിയ നിയമങ്ങൾ എന്താണ്? എന്നാണ് പ്രാബല്യത്തിൽ വരുന്നത്?
പുതിയ നീക്കമനുസരിച്ച് ന്യൂ ഇയർ ഈവിന് യുകെയിലുണ്ടാവുന്ന ഏത് യൂറോപ്യൻ പൗരന്മാർക്കും ഇവിടെ നിലവിലെ നിയമങ്ങൾ പ്രകാരം ജോലി ചെയ്യാനും ജീവിക്കാനും അവകാശമുണ്ടായിരിക്കും. അടുത്ത ജനുവരി മുതലാണിവ നിലവിൽ വരുന്നത്. പുതിയ നിയമങ്ങൾ പ്രകാരം യൂറോപ്യൻ യൂണിയൻകാർക്ക് വിസയില്ലാതെ യുകെയിൽ പരമാവധി ആറ് മാസങ്ങൾ മാത്രമേ നിലനിൽക്കാനാവുകയുള്ളൂ. വരുമാനവുമായി ബന്ധപ്പെട്ട ബെനഫിറ്റുകൾ ക്ലെയിം ചെയ്യുന്നതിൽ നിന്നും യൂറോപ്യന്മാർ അടക്കമുള്ള എല്ലാ പുതിയ കുടിയേറ്റക്കാരെയും വിലക്കുന്നതായിരിക്കും.
യൂറോപ്യൻ ട്രാവലർമാർക്ക് നിലവിലെ യുകെ ആൻഡ് ഇയു ഇ ഗേറ്റുകൾ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഉപയോഗിക്കാം. എന്നാൽ ഇത് കർക്കശമായ റിവ്യൂവിന്റെ കീഴിൽ മാത്രമേ ഉപയോഗിക്കാനാവൂ.യൂറോപ്യൻ യൂണിയനിൽ നിന്നടക്കമുള്ള എല്ലാ കുടിയേറ്റക്കാരും ഇവിടെ ജോലി ചെയ്യാൻ വരുന്നവരാണെങ്കിൽ വർഷത്തിൽ 400 പൗണ്ട് ഹെൽത്ത് സർചാർജ് നിർബന്ധമായും നൽകണം. ക്രിമിനൽ പശ്ചാത്തലമുള്ള യൂറോപ്യന്മാരെ ഇവിടേക്ക് പ്രവേശിപ്പിക്കില്ല. സുരക്ഷിതമല്ലാത്ത യൂറോപ്യൻ യൂണിയൻ ഐഡന്റിറ്റി കാർഡുകൾ ഉപയോഗിക്കുന്നത് വിലക്കും.
പുതിയ പോയിന്റ് സിസ്റ്റം
പുതിയ പോയിന്റ് സിസ്റ്റം അനുസരിച്ച് യുകെയിലേക്ക് ജോലിക്കെത്തുന്ന വിദേശികൾക്ക് പരമാവധി 70 പോയിന്റുകളാണ് ലഭിക്കുക. ഇംഗ്ലീഷിൽ സംസാരിക്കാനുള്ള കഴിവിന് 10 പോയിന്റാണ് ലഭിക്കുക. തൊഴിലുടമ അംഗീകരിച്ച ജോബ് ഓഫറിന് 20 പോയിന്റുകളും ലഭിക്കും. 23,040 പൗണ്ടിനും 25,599 പൗണ്ടിനും ഇടയിൽ ശമ്പളമുള്ളവർക്ക് 10 പോയിന്റുകളും 25,600 പൗണ്ടിന് മേൽ ശമ്പളമുള്ളവർക്ക് 20പോയിന്റുകളും ഷോർട്ടേജ് ഒക്യുപേഷൻ ലിസ്റ്റിലുള്ളവർക്കും ശരിയായി സ്കിൽ ലെവലുകളുള്ള ജോലികൾക്കായെത്തുന്നവർക്കും 20 പോയിന്റുകളും ലഭിക്കും.
ഇത് കൂടാതെ പിഎച്ച്ഡി ഉണ്ടെങ്കിൽ അതും എളുപ്പത്തിൽ 70 പോയിന്റിലേക്ക് എത്താനുള്ള വഴിയാകും. ഏതെങ്കിലും വിഷയത്തിൽ പിഎച്ച്ഡിയോടു കൂടി അപേക്ഷിക്കുന്നവർക്ക് പത്തും പോയിന്റ് ലഭിക്കും. എന്നാൽ സയൻസ്, ടെക്നോളജി, മാത്തമാറ്റിക്സ്, എൻജിനീയറിങ് എന്നിവയിൽ പിഎച്ച്ഡിയോട് കൂടി അപേക്ഷിക്കുന്നവർക്ക് 20 പോയിന്റുകളും ലഭിക്കും.
പുതിയ നിയമം വരുമ്പോൾ ഏറ്റവും വലിയ പ്രത്യേകത യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവർക്കും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്കും തുല്യ പരിഗണന ലഭിക്കും എന്നതാണ്. ഇതുവരെ മാനദണ്ഡങ്ങൾ ഇല്ലാതെ ബ്രിട്ടനിലെത്തി പോളിഷുകാരും മറ്റും ജോലി ചെയ്തിരുന്ന അവസ്ഥ മാറിയതോടെ ഇന്ത്യയിലെ പഠന മികവുമായി എത്തുന്നവർക്കും എളുപ്പത്തിൽ ഗുണകരമായി മാറുകയും ചെയ്യും. ഇതനുസരിച്ച് 2004 നു ശേഷം യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടനിൽ കുടിയേറിയവരിൽ 70% പേരും പുതിയ നിബന്ധനകൾ അനുസരിച്ച് വീസയ്ക്ക് യോഗ്യരല്ലാതാവും. ഓരോ വർഷവും അനുവദിക്കുന്ന വീസയുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. പ്രത്യേക മേഖലകളിൽ നിപുണരായ ഇന്ത്യക്കാരായ അപേക്ഷകർക്ക് ഇത് ഏറെ ഗുണകരമാകും.
അടുത്തകാലത്തായി യൂറോപ്യൻ യൂണിയനിൽ നിന്നും യുകെയിൽ ജോലിക്കുന്നവർ കൂടുതലായി ജോലി ചെയ്തിരുന്നത് ലോ സ്കിൽഡ് ഫാക്ടറി - കൺട്രസ്ക്ഷൻ മേഖലയിൽ ആയിരുന്നു. 21 ശതമാനം പേർ ഇത്തരം സ്കിൽ ആവശ്യമില്ലാത്ത ജോലി ചെയ്തു വരികയായിരുന്നു. ഫാക്ടറ് ഓപ്പറേറ്റേഴ്സ് എന്ന നിലയിൽ ജോലി ചെയ്തത് 17 ശതമാനം ആളുകളാണ്. മികച്ച തൊഴിൽ വൈദഗ്ധ്യം ആവശ്യമുള്ള മേഖലയിൽ പോളിഷുകാരും മറ്റും കുറവായിരുന്നു. എന്നാൽ, ഈ രംഗത്തേക്ക് എത്തുന്നവർ കൂടുതലും മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരായിരുന്നു. പുതിയ നിയമ പരിഷ്ക്കാരത്തോടെ എല്ലാ മേഖലകളിലും ഇന്ത്യക്കാർ അടക്കമുള്ളവർക്ക് ഗുണം ചെയ്യും.
Stories you may Like
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- ബ്രിട്ടന്റെ വാതിൽ നഴ്സുമാർക്കായി തുറന്നു തന്നെ കിടക്കും
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്