ഫ്രാൻസിൽ ഇമാമുമാർക്ക് പൂട്ട്; ഇവർക്ക് രാജ്യത്തിന്റെ നിയമവും ഫ്രഞ്ച് ഭാഷയും പഠിപ്പിക്കാനാണ് അനുമതിയുള്ളത്; മറിച്ച് ഇസ്ലാമിക മതമൗലികവാദം വളർത്താൻ അനുവദിക്കില്ല; അൾജീരിയ, മൊറോക്കോ, തുർക്കി എന്നിവടങ്ങളിൽനിന്നുള്ള ഇസ്ലാമിക പ്രബോധകർ രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് ഭീഷണിയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ; യൂറോപ്പിൽ ഏറ്റവും കൂടുതൽ മുസ്ലിംങ്ങളുള്ള രാജ്യം പുറത്തുനിന്നുള്ള ഇമാമുമാരെ നിരോധിക്കുന്നു
മറുനാടൻ ഡെസ്‌ക്
പാരീസ്: വധിച്ചുവരുന്ന ഇസ്ലാമിക മതമൗലികവാദത്തിന്റെ പശ്ചാത്തലത്തിൽ വിദേശ ഇമാമുമാർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഫ്രാൻസിന്റെ നീക്കം. ഫ്രഞ്ച് മുസ്ലിം കൗൺസിലിനോടായി നടത്തിയ ചർച്ചയിൽ പ്രസിഡന്റ്് ഇമ്മാനുവൽ മാക്രോൺ ഇക്കാര്യം തുറന്നു പറഞ്ഞൂ. 'ഫ്രാൻസിലെ ഇമാമുകൾക്ക് ഫ്രാൻസിന്റെ നിയമവും ഫ്രഞ്ച് ഭാഷയും പഠിപ്പിക്കാനാണ് അനുമതിയുള്ളത്. മറിച്ച് മതവിദ്വേഷം വളർത്തുന്ന ഇസ്ലാമിക മതമൗലികവാദം വളർത്താനല്ല.'- മാക്രോൺ വ്യക്തമാക്കി. ഫ്രാൻസിന്റെ അയൽരാജ്യങ്ങളായ അൾജീരിയ, മൊറോക്കോ, തുർക്കി എന്നിവടങ്ങളിൽ നിന്നും നിരവധി ഇമാമുകൾ മത പ്രബോധനത്തിന്റെ പേരിൽ നിരന്തരം ഫ്രാൻസിൽ വന്നു പോകുന്നുണ്ട്. എന്നാൽ ഇവരിൽ ചിലർ മറ്റ് മതങ്ങൾക്കെതിരെയും ഫ്രാൻസിന്റെ മതേതരത്വത്തിനും ഭീഷണിയാവുന്ന രീതിയിൽ സംസാരിക്കുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.
യൂറോപ്പിൽ നിലവിൽ ഏറ്റവുമധികം മുസ്ലീങ്ങളുള്ളത് ഫ്രാൻസിലാണ്. ഔദ്യോഗികമായ കണക്കനുസരിച്ച് ഒരു വർഷം 300 ഇമാമുകളാണ് മതപഠനത്തിന്റെ പേരിൽ എത്തുന്നത്. 2020ഓടെ ആ വരവ് പൂർണ്ണമായും നിരോധിക്കുന്നതായി മാക്രോൺ വ്യക്തമാക്കി.വിവിധ രാജ്യങ്ങളിലെ കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ അവരവരുടെ സംസ്‌കാരം പഠിപ്പിക്കാനായി മാത്രമാണ് അദ്ധ്യാപകരെ അയക്കാൻ ഫ്രാൻസ് അനുമതി നൽകിയത്. 1977മുതൽ തുടർന്നുപോകുന്ന രീതിയാണ് ഇത്. എന്നാൽ ഇതിന്റെ മറവിൽ നടക്കുന്നത് ഇസ്ലാമിക മതമൗലികവാദത്തിന്റെ പരിശീലനമാണെന്നാണ് കണ്ടെത്തൽ.
മാക്രോണിന്റെ പ്രസ്താവനയെ വിവിധ ഇസ്ലാമിക സംഘടനകൾ വിമർശിച്ചപ്പോൾ ഫ്രഞ്ചമാധ്യമങ്ങളും മതേതര വാദികളും പൊതുവെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. കാരണം ഇസ്ലാമിക മതമൗലിക വാദം ഫ്രാൻസിൻെ അത്രയേറെ വീർപ്പുമുട്ടിക്കുന്നുണ്ടെന്നതാണ് യാഥാർഥ്യം. മറ്റുരാജ്യങ്ങളിൽനിന്ന് കുടിയേറി എത്തിയ ഇവർ പൗരത്വം കിട്ടിയതോടെ പുതിയ പുതിയ ആവശ്യങ്ങൾ ഉന്നയിക്കയാണെന്നും സംഘം ചേർന്നുള്ള ഇത്തരം പ്രവർത്തനങ്ങൾ ഫ്രാൻസിൽ തീവ്ര വലതുപക്ഷ സംഘടനകൾക്ക് വളമിടുകയാണെന്നുമുള്ള പഠനങ്ങൾ നേരെത്തെ ഉണ്ടായിരുന്നു.
വർധിക്കുന്ന ഇസ്ലാമിക തീവ്രവാദം
ലോകക്രമത്തെ തന്നെ കീഴ്മേൽ മറിച്ച വിപ്ലവങ്ങളുടെ പാരമ്പര്യമാണ് ഫ്രഞ്ച് ജനതയ്ക്കുള്ളത്. ഫ്രഞ്ച് വിപ്ലവമാണ് സ്വാതന്ത്ര്യം, ജാനാധിപത്യം, തുല്യത തുടങ്ങിയ ആശയങ്ങൾ ലോകത്തിന് പരിചയപ്പെടുത്തിയത്. തുടർന്ന് അങ്ങോട്ടും തീർത്തും മതേരമായാണ് ആ രാജ്യം മുന്നോട്ടുപോയത്. എന്നാൽ ഫ്രഞ്ച് കോളനികളായ അൾജീരിയ, മൊറോക്കോ തുടങ്ങിയ വടക്കനാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വൻതോതിലുള്ള കുടിയേറ്റമാണ് ഫാൻസിലെ ഇസ്ലാം ജനസംഖ്യ ഉയർത്തിയത്. അനധികൃത കുടിയേറ്റക്കാർ ആയിട്ടുപോലും അവരെ ഒന്നും വെടിവെച്ചുകൊല്ലാനോ, കയറ്റിഅയക്കാനോ തയ്യാറാവാതെ ആ രാജ്യം സ്വന്തം പൗരന്മാരായി സ്വാംശീകരിക്കയായിരുന്നു.
എന്നാൽ ഫ്രാൻസിന്റെ മുസ്ലിം പ്രശ്നം ഉടലെടുക്കുന്നത് എൺപതുകൾ മുതലാണ്. പ്പോഴേക്കും ഇസ്ലാമിക ജനസംഖ്യ ഒരു സമ്മർദഗ്രൂപ്പ് ആകാൻ തക്ക രീതിയിൽ ഉയർന്നുവെന്നാണ് ഫ്രാൻസിലെ രാഷ്ട്രീയ ചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ചാൾസ് ഗാവെ എഴുതുന്നത്.ഏതുമതവിഭാഗമാണെങ്കിലും ഫ്രാൻസിന്റെ സാംസ്‌കാരിക പാരമ്പര്യം മുറുകെ പിടിക്കണമെന്നത് ആ രാജ്യത്തിന് നിർബന്ധമുള്ളതാണ്്. വളരെ ഉദാരമായ സാമൂഹ്യക്രമമാണ് ഫ്രാൻസിന്റെ മുഖമുദ്ര. 1968 ലെ സാംസ്‌കാരിക വിപ്ലവം ജീവിതത്തെ ഗുണപരമായി മാറ്റിയെന്ന് വിശ്വസിക്കുന്നവരാണ് ഫ്രഞ്ച് ജനത. പക്ഷേ ഇസ്ലാമിക ജീവിതരീതി ഫ്രാൻസിൽ പതുക്കെ പിടി മുറുക്കി കൊണ്ടിരുന്നു. ഇതോടെ പതുക്കെ സംഘർഷങ്ങളും വർധിച്ചു.
ഫ്രാൻസിലെ സ്‌കൂളുകളിൽ ഒരു തരത്തിലുള്ള മതചിഹ്നങ്ങളും അനുവദിക്കില്ല. അതിനാൽ മതാധിഷ്ഠിതമായി ജീവിക്കാനാഗ്രഹിക്കുന്ന മുസ്ലിം കുടുംബങ്ങൾ ഭീമമായ ഫീസ് നൽകിയാണ് കുട്ടികളെ സ്വകാര്യ സ്‌കൂളുകളിൽ പഠിപ്പിച്ചിരുന്നത്. എന്നാൽ, സാമൂഹികമായ നിയന്ത്രണം ഏറ്റെടുക്കാൻ ഇസ്ലാമിക സമൂഹത്തിന് പ്രാപ്തിയായെന്ന ഘട്ടമെത്തിയപ്പോൾ അവർ കളത്തിനു വെളിയിലേക്ക് കാര്യങ്ങൾ കൊണ്ടു പോയി. 1989ൽ പൊതുവിദ്യാലയത്തിൽ കുട്ടികളെ തട്ടം ധരിപ്പിച്ച് അയക്കാൻ തുടങ്ങി. സ്‌കൂൾ മേധാവികൾ ഈ കുട്ടികളെ പുറത്താക്കിത്തുടങ്ങി. മുസ്ലിം സമൂഹം ഇതിനെതിരെ കോടതിയിൽ പോയി അനുകൂല വിധി സമ്പാദിച്ചു. പക്ഷെ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു. നൂറുകണക്കിന് വിദ്യാർത്ഥിനികൾ പുറത്താവുകയും കോടതി വഴി അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു.
അപകടരമായ ഈ പ്രവണത തിരിച്ചറിഞ്ഞ ഫ്രാൻസിലെ ഴാക് ഷിറാക് സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതചിഹ്നങ്ങൾ ധരിക്കുന്നതോ, പ്രദർശിപ്പിക്കുന്നതോ നിരോധിച്ച് നിയമം പാസാക്കി. തട്ടം, കുരിശ്, യഹൂദത്തൊപ്പി തുടങ്ങിയവയെല്ലാം ഒറ്റയടിക്ക് നിരോധിച്ചു. അന്നു മുതൽ ഇസ്ലാമിക തീവ്രവാദത്തിന് ഫ്രാൻസ് പാത്രീഭവിച്ചു തുടങ്ങി. ഇറാഖിൽ ജോലി ചെയ്തിരുന്ന രണ്ട് ഫ്രഞ്ച് മാധ്യമപ്രവർത്തകരെ തട്ടിക്കൊണ്ടു പോയാണ് തുടക്കം. പിന്നീടിങ്ങോട്ട് സ്ഫോടനം, ചാവേർ ആക്രമണം തുടങ്ങി നിരവധി പ്രതിസന്ധികളിലൂടെ ഫ്രഞ്ച് ജനത കടന്നു പോയി.
ഫ്രാൻസ് നിരന്തരം ഇസ്ലാമിക ഭീകരരുടെ ടാർജറ്റ് ആയി. ഫ്രാൻസിലെ നോർമണ്ടി പ്രദേശത്തെ സെന്റ് എറ്റിയൻ ഡുറുവ്ര് പള്ളിയിൽ ബലിയർപ്പിച്ചുകൊണ്ടിരിക്കേയാണ് ഇസ്ലാമിക ഭീകരർ പള്ളിക്കകത്തു കയറി 86 വയസ്സുകാരൻ ഫാ. ഷാക് ഹാമലിനെ കഴുത്തുറത്തു കൊന്നത് ലോകമാകെ ഭീതി പടർത്തി. അവർ വൈദികനെ മുട്ടുകുത്തി നിറുത്തി അള്ളാഹുവിന്റെ നാമം വിളിച്ചുകൊണ്ടാണ് നിഷ്ഠൂരമായി വധിച്ചത്. കുർബാനയിൽ പങ്കുകൊണ്ടിരുന്ന സിസ്റ്റേഴ്സിനും ഏതാനും ചില അല്മായവിശ്വാസികൾക്കും ഭീകരരുടെ ആക്രമണത്തിൽ പരിക്കേറ്റു. പാരീസിൽ മുഹമ്മദ് നബിയുടെ പേരിൽ കാർട്ടൂൺ ഇറക്കിയ ഷാർളി അബ്ദോ പത്രത്തിനെതിരെ നടത്തിയ ആക്രമണ പരമ്പരയുടെ ചുവടുപിടിച്ച് ധാരാളം അക്രമങ്ങൾ ഇതിനകം ഫ്രാൻസിലും ഇതര യൂറോപ്യൻ രാജ്യങ്ങളിലും നടക്കുകയുണ്ടായി.
'തട്ടം ധരിച്ച സ്ത്രീയാകും നാളെ ഫ്രാൻസിന്റെ മുഖമുദ്ര'
'തട്ടം ധരിച്ച സ്ത്രീയാകും നാളെ ഫ്രാൻസിന്റെ മുഖമുദ്ര'- 2016 ൽ അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വേ ഒലാന്ദ് പറഞ്ഞ വിവാദ പ്രസ്താവനയാണിത്. രാഷ്ട്രീയമായും വംശീയമായും ഒലാന്ദിനെതിരെ ഏറ്റവുമധികം ആക്രമണം നടന്നതും ഈ പ്രസ്താവനയ്ക്ക് ശേഷമാണ്. പക്ഷേ വർധിച്ചുവരുന്ന ഒരു സാംസ്്ക്കാരിക പ്രശ്നത്തിന്റെ സൂചകം തന്നെയായിരുന്നു അത്. ഫ്രാൻസിലെ ബീച്ചുകളിൽ കുളിക്കാൻ പോകുന്ന മുസ്ലിം സ്ത്രീകൾ ബുർഖ ധരിക്കുന്നതും എറെ ചർച്ചയായിരുന്നു. സ്വാഭാവിക ഫ്രഞ്ച് സ്വത്വത്തിൽ നിന്നും അകന്നു കൊണ്ടുള്ള ഈ പരീക്ഷണം അവിടുത്തെ ഭരണകൂടം അംഗീകരിച്ചില്ല. ബുർഖ ഫ്രാൻസിൽ നിരോധിക്കുകയും ചെയ്തു. അതിന്റെ പേരിൽ പല നവലിബറൽ സമൂഹങ്ങളും ഫ്രാൻസിനെ ഇസ്ലാമിക വിരുദ്ധമെന്ന് മുദ്രകുത്തി.
ചാൾസ് ഗാവെയുടെ ഗവേഷണഫലങ്ങൾ രാജ്യത്ത് ഗുരുതരമായ ചലനങ്ങളാണ് ഉണ്ടാക്കിയത്. ഇസ്ലാമിന്റെ സാംസ്‌കാരിക അധിനിവേശം എവിടെയും നടപ്പാക്കുന്നത് ജനസംഖ്യയിലൂടെയാണ്. ഫ്രാൻസിലും അതുതന്നെയാണ് സംഭവിച്ചതെന്ന് അദ്ദേഹം തുറന്നെഴുതി. അഭയാർഥികളായി വന്നവർ പെറ്റുപെരുകി. ഇന്ന് ഫ്രാൻസിൽ ഓരോ എട്ടു പേരിലും ഒരു മുസ്ലീമുണ്ടെന്നാണ് കണക്ക്. ഒരു മുസ്ലിം കുടുംബത്തിലെ ജനന നിരക്ക് മൂന്നു മുതൽ നാലുവരെയാണെങ്കിൽ സാധാരണ കുടുംബത്തിനത് 1.47 ആണ്. ഇത്തരത്തിൽ ജനസംഖ്യാനിരക്കിൽ മാറ്റം വരുത്തിയാണ് അവർ ഫ്രാൻസിലും അധീശത്വം സ്ഥാപിച്ചു തുടങ്ങിയത്.2057 ആകുമ്പോഴേക്കും ഫ്രാൻസ് മുസ്ലിം ഭൂരിപക്ഷ രാജ്യമാകുമെന്നാണ് ഗാവേ വിവരിക്കുന്നത്.
നിലവിൽ ആകെ ജനസംഖ്യയുടെ പത്തു ശതമാനം മുസ്ലീങ്ങളാണ്. കേവലം നാൽപത് വർഷത്തിനുള്ളിൽ അവർ ഭൂരിപക്ഷമാകുമെന്ന് അദ്ദേഹത്തിന്റെ ഗവേഷണഫലങ്ങൾ ഉദ്ധരിച്ചു കൊണ്ട് വാഷിങ്ടൺ ടൈംസ് 2017 ൽ റിപ്പോർട്ട് ചെയ്തു. ഗാവെയുടെ കണക്കുകൾ പലതും പെരുപ്പിച്ചു കാണിക്കുന്നതാണെന്ന് വിമർശനം ഉണ്ടെങ്കിലും അതിലെ വസ്തുതകൾ പലർക്കും തള്ളിക്കളയാൻ പറ്റാത്തതാണ്. തുടർച്ചയയായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്ലാമിലും ഖുറാനിലും മാറ്റങ്ങൾ വേണമെന്ന തുറന്ന കത്ത് 100 പേർ ചേർന്ന് പ്രസിദ്ധീകരിച്ചതും വൻ വിവാദമായി. ഇതിൽ ഏഴുപേർ മുസ്ലീങ്ങളാണ്.
പശ്ചിമേഷ്യയിലെ ആഭ്യന്തര യുദ്ധം മൂലമുള്ള കുടിയേറ്റമാണ് ഫ്രാൻസിന്റെ മതേതര മുഖത്തെ തകർത്തു. ഇതോടെ ശക്്തമായ കുടിയേറ്റ വിരുദ്ധതയും രാജ്യത്ത് ഉണ്ടായി. ഫ്രാൻസിലെ പരമ്പരാഗത മുസ്ലിം ജനതയെക്കൂടി കർശനമായ മതനിയമത്തിന്റെ പിടിയിൽ കൊണ്ടു വരാനാണ് നവ കുടിയേറ്റക്കാർ ശ്രമിക്കുന്നത്. അതിനായി ബലപ്രയോഗമുൾപ്പെടെയുള്ള കാര്യങ്ങൾ ഇന്ന് ഫ്രാൻസിൽ പതിവാണ്. മറ്റ് മതങ്ങളോടുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാട് പൊളിച്ചെഴുതണമെന്നാണ് നിവേദനത്തിൽ ഒപ്പിട്ട എല്ലാവരും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നതെന്നത് ശ്രദ്ധേയമാണ്. ഫ്രഞ്ച് ഫ്രാക്ചേഴ്സ് 2017 എന്ന സർവേയിൽ രാജ്യത്തെ 60% പേരും മുസ്ലിം മതം ഫ്രാൻസിന്റെ സാമൂഹിക ക്രമത്തിൽ ഒത്തു പോകില്ലെന്നു വിശ്വസിക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തിലും മതനിയമങ്ങൾ അടിച്ചേൽപ്പിക്കാൻ മുസ്ലിം സമൂഹം ശ്രമിക്കുന്നുവെന്ന 78% ഫ്രഞ്ച് ജനത കരുതുന്നുണ്ട്. മുസ്ലിം മതത്തിന്റെ പ്രധാന സന്ദേശം അക്രമമല്ലെങ്കിലും അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും വിത്തുകളാണ് ആ മതം പാകുന്നതെന്ന് സർവേയിൽ പങ്കെടുത്ത 46% പറയുന്നു.
ഇതിന്റെയൊക്കെ മൂലകാരണം എവിടെയാണെന്ന പരിശോധനയിലാണ്, ചില മതപ്രഭാഷകരും ഇമാമുമാരും ഫ്രാൻസിൽ തീവ്രാവാദം കുത്തിവെക്കുന്നുണ്ടെന്നും വ്യാപകമായി വിമർശനം ഉയർന്നത്. ഇമാമുമാർക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള സർക്കാറിന്റെ തീരുമാനത്തിന് പിന്നിലുള്ള ചേതോവികാരവും ഇതുതന്നെയാണെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ വിലയിരുത്തുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍