കുഞ്ഞിനെ കാണാനില്ലെന്ന് അറിഞ്ഞ് പ്രാർത്ഥനയുമായി തെരച്ചലിന് ഇറങ്ങിയ കടലോരം; മൃതദേഹം കിട്ടിയപ്പോൾ അച്ഛനേയും അമ്മയേയും പൊലീസ് കൊണ്ടു പോകുന്നത് അറിഞ്ഞ് സ്തബ്ദരായവർ; അച്ഛനാണ് ക്രൂരൻ എന്ന് പറഞ്ഞ് ശരണ്യയുടെ ഗതികേടിനെ കുറിച്ച് വിലപിച്ചവർ; കടലിൽ പോയ അപ്പൂപ്പൻ വരും വരെ കുഞ്ഞു വിയാന്റെ മൃതദേഹം സംസ്കരിക്കാതെ കാത്ത് മോർച്ചറിക്ക് മുമ്പിൽ നിന്നതും അവർ; കടൽക്കരയിലെ ക്രൂരതയിൽ ഒടുവിൽ വില്ലത്തിയായത് അതേ തീരത്തെ ശരണ്യയും; മാതൃ ക്രൂരതയിൽ തയ്യിലിലെ അരയർ തളർന്ന് പോകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: കുഞ്ഞിനെ കൊന്ന കേസിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ തളർന്ന് പോയത് തയ്യിൽ എന്ന കടലോര ഗ്രാമം. ഇനിയും ഈ മാതൃ ക്രൂരതയെ ഉൾക്കൊള്ളാൻ ഈ ദേശത്തിന് കഴിഞ്ഞിട്ടില്ല. രണ്ടുദിവസം നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് പൊലീസ് ശരണ്യയുടെ കൈയിൽ വിലങ്ങ് അണിയിച്ചത്.
കുഞ്ഞിനെ കാണാതായെന്നു കേട്ട് തെരച്ചിലിനിറിങ്ങിയവർക്കു മുന്നിലൂടെയാണ് തിങ്കളാഴ്ച പൊലീസ് മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തു കൊണ്ടുപോയത്. അപ്പോഴും ഇവരാകരുതേ വില്ലനെന്ന് നാട്ടുകാർ പ്രാർത്ഥിച്ചു. ഇതിനിടെ അഭ്യൂഹങ്ങൾ പലതും പരന്നു. അച്ഛനാണ് കൊലപാതകത്തിന് ഉത്തരവാദിയെന്ന ആരോപണവുമായി ശരണ്യയുടെ ബന്ധുക്കളുമെത്തി. കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെ പല കഥകളും പ്രചരിച്ചു. ഭാര്യയുടെ വീട്ടിൽ അന്തിയുറങ്ങിയ പ്രണവിനെ നാട്ടുകാർ ന്യായമായും സംശയിച്ചു. ഭാര്യയുമായുള്ള കുടുംബ കലഹവും നാട്ടിൽ പാട്ടായിരുന്നു. അതുകൊണ്ട് തന്നെ കുട്ടിയുടെ മരണത്തിൽ അച്ഛൻ കുടുങ്ങുമെന്ന് തയ്യിൽ വിശ്വസിക്കാൻ തുടങ്ങി. ഇതിനിടെയാണ് കഥയിൽ ട്വിസ്റ്റ് ഉണ്ടാകുന്നത്.
മൃതദേഹം കണ്ടെത്തിയ തിങ്കളാഴ്ച രാവിലെ മുതൽ തന്നെ സംഭവം നടന്ന സ്ഥലത്തും സിറ്റി സ്റ്റേഷൻ പരിസരത്തും ആളുകളുടെ ഒഴുക്കായിരുന്നു. അച്ഛനേയും അമ്മയേയും പൊലീസ് ചോദ്യം ചെയ്യുമ്പോൾ സ്റ്റേഷന് മുമ്പിൽ പ്രതിഷേധങ്ങളും ഉണ്ടായി. രണ്ടുപകലും ഒരുരാത്രിയും സംഭവം ഒരുചോദ്യമായി ജനങ്ങൾക്കു മുന്നിൽനിന്നു. ഒടുവിൽ സത്യം പുറത്തുവന്നു. തളർന്ന് പോയത് തയ്യിൽക്കാരായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ശരണ്യയെ അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ സിറ്റി സ്റ്റേഷനുമുന്നിൽ നിരവധിയാളുകളെത്തി. വിയാന്റെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ടോടെ സംസ്കരിച്ചു. പോസ്റ്റ്മോർട്ടം തിങ്കളാഴ്ച കഴിഞ്ഞിരുന്നു.
കടലിനോട് ഇടപെഴുകിയായിരുന്നു ശരണ്യയും കുടുംബവും കഴിഞ്ഞിരുന്നത്. കുട്ടിയെ കൊല്ലുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നത് ഭർത്താവും അമ്മയും സഹോദരനും മാത്രമായിരുന്നു. ശരണ്യയുടെ അച്ഛൻ മീൻ പിടിക്കാൻ പോയതായിരുന്നു. അച്ഛൻ ഉണ്ടാകില്ലെന്ന് അറിഞ്ഞാണ് ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. അച്ഛൻ ഉണ്ടെങ്കിൽ കാമുകനെ കെട്ടനായി കുട്ടിയെ ഉപേക്ഷിക്കാനുള്ള നടക്കില്ലെന്ന കണക്ക് കൂട്ടലിലായിരുന്നു ഇത്. അങ്ങനെ 22-കാരി തയ്യിലിലെ വില്ലത്തിയായി.
ശരണ്യയുടെ അച്ഛൻ വത്സരാജ് മത്സ്യബന്ധനത്തിന് പോയതിനാലാണ് സംസ്കാരം ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. മോർച്ചറിയിൽ സൂക്ഷിച്ച മുതദേഹം വൈകിട്ടോടെയാണ് വീട്ടിലെത്തിച്ചത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ തയ്യിൽ അരയ സമുദായ ശ്മശാനത്തിലായിരുന്നു സംസ്കാരം. ഭർത്താവ് പ്രണവുമായി സ്വരച്ചേർച്ചയിൽ അല്ലാതിരുന്ന ശരണ്യ കാമുകനൊപ്പം ജീവിക്കാനാണു കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ കാമുകന് കൊലപാതകത്തിൽ പങ്കില്ലെന്ന നിലപാടിലാണ് പൊലീസിപ്പോൾ. ഭർത്താവാണ് കുഞ്ഞിന്റെ കൊലപാതകത്തിനുപിന്നിൽ എന്നായിരുന്നു ശരണ്യ ആരോപിച്ചിരുന്നത്. ശരണ്യയും പ്രവീണും രണ്ടുദിവസമായി കസ്റ്റഡിയിലായിരുന്നു. തുടർച്ചയായ ചോദ്യം ചെയ്യലിലാണ് ശരണ്യ കുറ്റം സമ്മതിച്ചത്.
പുലർച്ചെ കടൽക്കരയിലെ കരിങ്കൽക്കൂട്ടത്തിലെറിഞ്ഞശേഷം കുഞ്ഞിനെ ശരണ്യ ശ്വാസം മുട്ടിച്ചുകൊന്നുവെന്നാണു പൊലീസ് പറയുന്നത്. തല കരിങ്കല്ലിൽ ഇടിച്ചു കുഞ്ഞ് നിലവിളിച്ചപ്പോഴാണ് ശ്വാസം മുട്ടിച്ചത്. തലയ്ക്കേറ്റ പരുക്കാണു മരണകാരണം. ശരണ്യയുടെ വസ്ത്രത്തിൽ കടൽവെള്ളത്തിന്റേയും മണലിന്റേയും സാന്നിധ്യം ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതിൽ നിർണായകമായത്. പ്രണവും ശരണ്യയും രണ്ടുവർഷം മുമ്പ് പ്രണയിച്ച് വിവാഹിതരായവരാണ്. പിന്നീട് ഇവർ തമ്മിൽ അകൽച്ചയിലായി. വഴക്കും പതിവായിരുന്നു. കാമുകനൊപ്പം പോകുമ്പോൾ കുഞ്ഞിനെ ഇല്ലാതാക്കാനായിരുന്നു ശരണ്യയുടെ തീരുമാനം.
ഇതിന്റെ കുറ്റം ഭർത്താവിൽ ചാർത്താൻ കൊലപാതകത്തിനുതലേന്ന് പ്രശ്നങ്ങൾ സംസാരിച്ചുതീർക്കാനെന്ന മട്ടിൽ പ്രവീണിനെ വീട്ടിലേക്കുവിളിച്ചുവരുത്തി. പിന്നീടു പുലർച്ചെ കുഞ്ഞുമായി കടൽക്കരയിലെത്തി ശരണ്യ കൊല നടത്തുകയായിരുന്നു. കടലിനോട് ചേർന്നുള്ള പാറക്കെട്ടിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. അടച്ചിട്ട വീട്ടിൽ തനിക്കൊപ്പം ഉറങ്ങിയ കുട്ടി മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രവീൺ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ കുട്ടിയുടെ അമ്മയുടെ ബന്ധു പ്രവീണിനെതിരേ ആരോപണമുന്നയിച്ച് പൊലീസിന് പരാതി നൽകി.
ഇതോടെ പ്രണവിനേയും ശരണ്യയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിൽ ഇരുവരും പരസ്പരം ആരോപണം ഉന്നയിച്ചത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയെങ്കിലും ഒടുവിൽ അമ്മയാണു പ്രതി എന്നു കണ്ടെത്തുകയായിരുന്നു. ശരണ്യ കുഞ്ഞിനെ പുലർച്ചെ എടുത്തുകൊണ്ടുപോയതാണെന്നാണ് പ്രണവ് പറഞ്ഞത്്. എന്നാൽ പ്രണവിന്റെ സമീപത്തുനിന്നാണ് കുഞ്ഞിനെ നഷ്ടപ്പെട്ടതെന്ന് ശരണ്യയും പറഞ്ഞു. ഇരുവരും ഇത്തരത്തിൽ പറഞ്ഞുകൊണ്ടിരുന്നതിലാണ് ശാസ്ത്രീയമായ തെളിവ് ശേഖരിക്കാൻ പൊലീസ് തീരുമാനിച്ചത്. രാവിലെ കടലോരത്ത് പോയത് ആരാണെങ്കിലും അവരുടെ വസ്ത്രത്തിൽ ഉപ്പിന്റെ അംശം ഉണ്ടാവും. ഇതിനാൽ ഇരുവരുടെയും വസ്ത്രങ്ങൾ പൊലീസ് തെളിവിനായി ശേഖരിച്ചു.
പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിൽ ഉപ്പ് വെള്ളത്തിന്റെ അംശമില്ലാത്തതിനാൽ കരയിൽവച്ച് തന്നെ കൊലപ്പെടുത്തി പാറക്കൂട്ടത്തിൽ ഒളിപ്പിച്ചതാവാനും സാധ്യതയണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് വസ്ത്രങ്ങളുടെയം കിടക്കവിരിയുടെയം ഫോറൻസിക് ഫലം വന്ന ശേഷമാണ് അറസ്റ്റുണ്ടായത്. തലക്കേറ്റ ക്ഷതത്തെത്തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ മൂർധാവിലും ക്ഷതമേറ്റിട്ടുണ്ട്. മരണകാരണമാകാവുന്നതാണ് ഈ ക്ഷതം. രാത്രി ഉറക്കിക്കിടത്തിയ കുട്ടിയെ രാവിലെ കാണാതായെന്ന അച്ഛന്റെ പരാതിയിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച ആറരയോടെയാണ് കുട്ടിയെ കാണാതായതായി ബന്ധുക്കൾ അറിയുന്നത്. 11 മണിയോടെ കരിങ്കൽ ഭിത്തികൾക്കിടയിൽ കമഴ്ന്നുകിടന്ന നിലയിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് 50 മീറ്റർ അകലെയാണ് പ്രണവിന്റെ വീട്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറൻസിക് വിദഗ്ധരും ഇന്നലെ സംഭവസ്ഥലത്തെത്തി വീട് പരിശോധിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍