Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഇന്ത്യൻ ബോൾട്ട്' ശ്രീനിവാസ ഗൗഡയെ പിന്നിലാക്കി മറ്റൊരു കാളയോട്ടക്കാരൻ കൂടി; നിഷാന്ത് ഷെട്ടിയെന്ന കമ്പള ജോക്കിയാണ് നേട്ടത്തിന്റെ പുതിയ അവകാശിയെന്ന് റിപ്പോർട്ടുമായി ഇന്ത്യാ ടുഡേയും;ശ്രീനിവാസ ഗൗഡയുടെ റെക്കോർഡ് മറികടന്ന് നിഷാന്ത് ഷെട്ടി കുതിച്ചത് 143 മീറ്റർ 13.68 സെക്കൻഡിൽ ഓടി'; ഉസൈൻ ബോൾട്ടിനെ വെട്ടാൻ ഇന്ത്യ ഉഴുനിലത്തിൽ അവകാശികൾ ഏറെ

മറുനാടൻ ഡെസ്‌ക്‌

ബംഗളുരു: ഉസൈൻ ബോൾട്ടിനേക്കാൾ വേഗമേറിയ ഓട്ടക്കാരൻ എന്ന വിശേഷണമാണ് കാളയോട്ടക്കാരൻ ശ്രീനിവാസ ഗൗഡ സ്വന്തമാക്കിയത്. ഇന്ത്യൻ ബോൾട്ട് എന്ന് പോലും അദ്ദേഹത്തെ പലരും പുകഴ്‌ത്തി എഴുതി. ഇപ്പോഴിതാ കാളയോട്ട മത്സരത്തിൽ ശ്രീനിവാസ ഗൗഡയേയും പിന്നിലാക്കി ആ നേട്ടം സ്വന്തമാക്കി മറ്റൊരു അവകാശി രംഗത്തെത്തിയിരിക്കുകയാണ്. ശ്രീനിവാസ ഗൗഡയുടെ റിക്കോർഡ് മറികടന്നു മറ്റൊരു കംബള ഓട്ടക്കാരൻ. നിഷാന്ത് ഷെട്ടിയെന്ന കംബള ജോക്കിയാണ് നേട്ടത്തിന്റെ പുതിയ അവകാശിയെന്നു ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ഞായറാഴ്ച വേനൂരിൽ നടന്ന സൂര്യ-ചന്ദ്ര ജോഡുകരെ കംബളയിലാണു ബജഗോളി ജോഗിബേട്ടുവിൽനിന്നുള്ള നിഷാന്ത് വിജയക്കുതിപ്പ് നടത്തിയത്. കർണാടകയിലെ ഉഡുപ്പിക്കു സമീപമുള്ള ബജഗോലി സ്വദേശിയാണു നിഷാന്ത്. 13.68 സെക്കൻഡിലാണ് നിഷാന്ത് 143 മീറ്റർ ഓടിയെത്തിയത്. ഇതു പരിഗണിച്ചാൽ 100 മീറ്റർ ഓടിയെത്താൻ 9.51 സെക്കൻഡ് മാത്രമാണു വേണ്ടിവന്നതെന്നാണു റിപ്പോർട്ട്.

9.55 സെക്കൻഡിലാണു ശ്രീനിവാസ ഗൗഡ 100 മീറ്റർ പൂർത്തിയാക്കിയതെന്നാണു പുറത്തുവന്ന റിപ്പോർട്ടുകൾ. ഫെബ്രുവരി ഒന്നിനു ദക്ഷിണ കന്നഡയിലെ ഐയ്ക്കള ഗ്രാമത്തിൽ നടന്ന കംബള മത്സരത്തിലാണ് മൂഡബദ്രിയിൽനിന്നുള്ള ശ്രീനിവാസ ഗൗഡ 13.62 സെക്കൻഡുകൊണ്ട് 143 മീറ്റർ ദൂരം പിന്നിട്ടത്.

ഉസൈൻ ബോൾട്ട് 100 മീറ്ററിൽ കുറിച്ച 9.58 സെക്കൻഡ് എന്ന റിക്കാർഡ് നേട്ടമാണു ചെളിക്കളത്തിൽ പോത്തുകൾക്കൊപ്പം ഓടി ശ്രീനിവാസ ഗൗഡയും നിഷാന്ത് ഷെട്ടിയും മറികടന്നത്. നേട്ടം വാർത്തയായതോടെ ശ്രീനിവാസ ഗൗഡയെ കേന്ദ്രമന്ത്രി കിരൺ റിജിജു സായ് ട്രയൽസിനായി ക്ഷണിച്ചിരുന്നു. ശ്രീനിവാസ ഗൗഡ സായ് (സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ) ഇന്ത്യയുടെ ട്രയൽസിനില്ലെന്നാണ് വ്യക്തമാക്കിയിരുന്നത്. ട്രയൽസിൽ പങ്കെടുക്കാൻ താത്പര്യമില്ലെന്ന് ഗൗഡ സായിയെ അറിയിച്ചു. കമ്പള ഓട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും ഗൗഡ പറഞ്ഞിരുന്നത്.

കർണാടകയിലെ കുഗ്രാമത്തിൽനിന്നുള്ള കമ്പള ജോക്കിയാണ് ഇരുപത്തെട്ടുകാരനായ ശ്രീനിവാസ ഗൗഡ. വെറും 13.62 സെക്കൻഡിലാണ് ഗൗഡ മത്സരത്തിൽ 142.5 മീറ്റർ പിന്നിട്ടത്.ബോൾട്ടിന്റെ 100 മീറ്ററിലെ ഏറ്റവും മികച്ച സമയം 9.58 സെക്കൻഡാണ്.

ഗൗഡ ഓടിയ ദൂരവും സമയവും കണക്കിലെടുക്കുന്പോൾ 100 മീറ്റർ ഓടിത്തീർക്കാൻ ശ്രീനിവാസനു വേണ്ടിവന്നത് 9.55 സെക്കൻഡ് മാത്രമാണ്. അതായത് ബോൾട്ടിനേക്കാൾ 0.03 സെക്കൻഡ് കുറവ്. ഇതോടെയാണ് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു ഇടപെട്ട് ഗൗഡയെ സായ് ട്രയൽസിനു ക്ഷണിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP