Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഖിയുടെ ദാരുണ മരണത്തിൽ നടുങ്ങി കണ്ണൂരിലെ ചാല ഗ്രാമം; ഭർത്താവ് തീ കൊളുത്തിയ നഴ്സിന് ദാരുണാന്ത്യം; മദ്യപിച്ചെത്തിയ ഭർത്താവ് വീടിന് പുറത്തേയ്ക്ക് വലിച്ചിഴച്ച് കൊണ്ടു പോയി തിന്നർ ഒഴിച്ചു തീകൊളുത്തിയെന്ന് രാഖിയുടെ മരണമൊഴി; ആശുപത്രിയിൽ എത്തിച്ചവർ ഭർത്താവിന്റെ പേര് പറഞ്ഞാൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; നാലു ദിവസത്തിൽ കൂടുതൽ താൻ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടറുടെ സംസാരത്തിൽ നിന്ന് മനസ്സിലായതു കൊണ്ടാണ് സത്യം തുറന്നു പറയുന്നതെന്നും നഴ്‌സിന്റെ മൊഴി

രാഖിയുടെ ദാരുണ മരണത്തിൽ നടുങ്ങി കണ്ണൂരിലെ ചാല ഗ്രാമം; ഭർത്താവ് തീ കൊളുത്തിയ നഴ്സിന് ദാരുണാന്ത്യം; മദ്യപിച്ചെത്തിയ ഭർത്താവ് വീടിന് പുറത്തേയ്ക്ക് വലിച്ചിഴച്ച് കൊണ്ടു പോയി തിന്നർ ഒഴിച്ചു തീകൊളുത്തിയെന്ന് രാഖിയുടെ മരണമൊഴി; ആശുപത്രിയിൽ എത്തിച്ചവർ ഭർത്താവിന്റെ പേര് പറഞ്ഞാൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; നാലു ദിവസത്തിൽ കൂടുതൽ താൻ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടറുടെ സംസാരത്തിൽ നിന്ന് മനസ്സിലായതു കൊണ്ടാണ് സത്യം തുറന്നു പറയുന്നതെന്നും നഴ്‌സിന്റെ മൊഴി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: രാഖിയുടെ ദാരുണ മരണത്തിന്റെ ഞെട്ടിലിൽ കണ്ണൂരിലെ ചാലഗ്രാമം. മദ്യപിച്ചെത്തിയ ഭർത്താവിന്റെ കൊടുംക്രൂരയാണ് രാഖിയെന്ന നഴ്‌സിന്റെ ജീവൻ എടുത്തത്. ഭർത്താവ് തീകൊളുത്തിയ നഴ്‌സ് ചികിത്സയിൽ ഇരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ചാലാട് സ്വദേശിനി രാഖി (25) യാണ് ഇന്ന് ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. മരിക്കും മുമ്പ് തനിക്ക് എന്താണ് സംഭവിച്ചതെന്ന് രാഖിയുടെ തുറന്നു പറച്ചിൽ കേട്ട് ഞെട്ടിയിരിക്കയാണ് ചാല ഗ്രാമം. ഭർത്താവ് സന്ദീപ് തന്നെയാണ് തന്നെ തീകൊളുത്തിയതെന്നാണ് രാഖി മജിസ്ട്രേറ്റിനു നൽകിയ മരണമൊഴിയിൽ പറഞ്ഞിട്ടുള്ളത്.

രണ്ടാഴ്‌ച്ച മുമ്പാണ് രാഖിയെ ആശുപത്രിയിൽ പൊള്ളലേറ്റ നിലയിൽ പ്രവേശിപ്പിച്ചത്. ഭർത്താവ് മരഫർണ്ണിച്ചർ പോളിഷിനായി ഉപയോഗിക്കുന്ന തിന്നർ ദേഹത്തൊഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. അമിതമായി മദ്യപിച്ചെത്തിയ സന്ദീപ് അക്രമിക്കുകയും വീടിന്റെ പുറത്ത് വരാന്തയിലേക്ക് വലിച്ചിഴച്ച് തിന്നർ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നുമാണ് രാഖിയുടെ മൊഴിയിൽ പറഞ്ഞിട്ടുണ്ട്. സംഭവം നടന്നതിനു ശേഷം പ്രദേശത്തുള്ള ഏതാനും ആർഎസ്എസ് പ്രവർത്തകരാണ് രാഖിയെ ആശുപത്രിയിൽ എത്തിച്ചത്.

യുവതിയുടെ മരണ മൊഴിയുടെ അടിസ്ഥാനത്തിൽ ദുരൂഹതയുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. നേരത്തെ യുവതിയുടെ മൊഴി പ്രകാരം ഭർത്താവ് സന്ദീപിനെ അറസ്റ്റു ചെയ്തിരുന്നു. കുടുംബ വഴക്കിനെ തുടർന്നുണ്ടായ തർക്കത്തിൽ രാഖി ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്നാണ് ഇയാൾ നൽകിയ മൊഴി. എന്നാൽ രാഖി ആശുപത്രിയിൽ നിന്നും മൊഴി നൽകിയത് ഇതിനു കടകവിരുദ്ധമായാണ്. ഭർത്താവ് തിന്നറുപയോഗിച്ചു സിഗരറ്റ് ലൈറ്റുക്കൊണ്ടു തീകൊളുത്തിയെന്നാണ് രാഖിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് വളപട്ടണം പൊലിസ് കേസെടുത്തത്.

അതീവഗുരുതരവാസ്ഥയിൽ തുടരുന്നതിനാലാണ് രാഖിയെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവം നടന്നതിനു ശേഷം ആശുപത്രിയിൽ എത്തിച്ചവർ തന്നെ ഭീഷണിപ്പെടുത്തിയെന്നും രാഖി മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സന്ദീപിന്റെ പേര് പറഞ്ഞാൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ കൊല്ലും എന്നായിരുന്നു ഭീഷണി. അതുകൊണ്ടാണ് ഭർത്താവാണ് തീവെച്ചത് എന്ന് ആദ്യം പറയാതിരുന്നതെന്നും മൊഴിയിൽ ഉണ്ട്. എന്നാൽ നാലു ദിവസത്തിൽ കൂടുതൽ ജീവിക്കില്ല എന്ന് ഡോക്ടറുടെ സംസാരത്തിൽ നിന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് മരണമൊഴി നൽകുന്നതിന് തയ്യാറായത്.

ഒരു നഴ്‌സ് ആയതിനാലാണ് ഡോക്ടറുടെ സംസാരത്തിൽ നിന്ന് കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കാൻ തനിക്ക് കഴിഞ്ഞതെന്നും രാഖി വ്യക്തമാക്കിയിട്ടുണ്ട്. ചാലയിലെ ബിന്ദു-രാജീവൻ ദമ്പതികളുടെ മകളാണ് മരിച്ച രാഖി. സഹോദരൻ: രാഹുൽ.വളപട്ടണം പൊലീസ് ഇൻക്വസ്റ്റ് നടത്തി. സംഭവം കൊലപാതകമാണെന്ന ആരോപണം ഉയർന്നതോടെ നാട്ടുകാരും കടുത്ത രോഷത്തിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP