വാലന്റൈൻസ് ഡേ മൂക്കുത്തിയണിഞ്ഞ് കറുത്ത ബുർഖയ്ക്ക് പകരം മറൂൺ സ്കാർഫ് ധരിച്ച് ബ്രിട്ടീഷ് പതാക ചേർത്ത് വച്ച് പുഞ്ചിരിച്ച് കൊണ്ടുള്ള ചിത്രം പുറത്ത് വിട്ട് ഷമീമ ബീഗം; ലണ്ടനിലെ സുഖജീവിതം വെടിഞ്ഞ് ഭീകരന്റെ വധുവാകാൻ സിറിയക്ക് പോയ പെൺകുട്ടിയുടെ അവസാന അടവും വിജയിക്കുമോ...? ബ്രിട്ടീഷ് പൗരത്വം എടുത്ത് കളഞ്ഞതോടെ ഇനി പ്രതീക്ഷ ബ്രിട്ടീഷുകാരുടെ കരുണയിൽ എന്ന് തിരിച്ചറിഞ്ഞുള്ള സൈക്കോളജിക്കൽ മൂവിനെ ട്രോളി സോഷ്യൽ മീഡിയ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: 2015ൽ തന്റെ 15ാം വയസിൽ ലണ്ടനിൽ നിന്നും സിറിയയിലേക്ക് പലായനം ചെയ്ത് ഐസിസ് ഭീകരനെ വിവാഹം കഴിക്കുകയും പിന്നീട് ജിഹാദി വിധവയായിത്തീരുകയും ചെയ്ത ഷമീമ ബീഗം എന്ന ബ്രിട്ടീഷ് യുവതി വീണ്ടും മാധ്യമങ്ങളിൽ നിറയുന്നു. ഇപ്രാവശ്യം വാലന്റൈൻസ് ഡേ മൂക്കുത്തിയണിഞ്ഞ് കറുത്ത ബുർഖയ്ക്ക് പകരം മറൂൺ സ്കാർഫ് ധരിച്ച് ബ്രിട്ടീഷ് പതാക ചേർത്ത് വച്ച് പുഞ്ചിരിച്ച് കൊണ്ടുള്ള ചിത്രം പുറത്ത് വിട്ട് ഷമീമ ബീഗം ഏവരുടെയും ശ്രദ്ധ കവർന്നിരിക്കുന്നത്. സിറിയയിൽ ഐസിസ് വേരോടെ പിഴുതെറിയപ്പെടുകയും താൻ തടവിലാവുകയും ചെയ്തതിനെ തുടർന്ന് മാതൃരാജ്യമായ ബ്രിട്ടനിലേക്ക് തിരിച്ച് വരാൻ ഷമീമ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ യുവതിയുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിക്കൊണ്ട് അവർക്ക് മുമ്പിൽ വാതിൽ കൊട്ടിയടച്ചായിരുന്നു.ഹോം ഓഫീസ് ഇതിനോട് പ്രതികരിച്ചിരുന്നത്. എന്നാൽ എങ്ങനെയെങ്കിലും ബ്രിട്ടനിലേക്ക് തിരിച്ചെത്താൻ ഷമീമ പലവിധ അടവുകൾ പയറ്റുന്നുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് പുതിയ വേഷത്തിലൂടെ വാലന്റൈൻസ് ദിനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നുമുള്ള ആരോപണം ശക്തമാണ്. ലണ്ടനിലെ സുഖജീവിതം വെടിഞ്ഞ് ഭീകരന്റെ വധുവാകാൻ സിറിയക്ക് പോയ ഷമീമയുടെ ലണ്ടനിലേക്ക് തിരിച്ചെത്താനുള്ള ഈ അവസാന അടവും വിജയിക്കുമോ...? എന്ന ചോദ്യവും ഇപ്പോൾ പലരും ഉയർത്തുന്നുണ്ട്.
ബ്രിട്ടീഷ് പൗരത്വം എടുത്ത് കളഞ്ഞതോടെ ഇനി പ്രതീക്ഷ ബ്രിട്ടീഷുകാരുടെ കരുണയിൽ എന്ന് തിരിച്ചറിഞ്ഞുള്ള സൈക്കോളജിക്കൽ മൂവാണ് ഈ യുവതി നടത്തുന്നതെന്ന് ട്രോളി സോഷ്യൽ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്.തന്റെ കറുത്ത ബുർഷ ഇല്ലാതെ ഇതാദ്യമായിട്ടാണ് 20കാരിയായ ഷമീമയുടെ ഫോട്ടോകൾ പുറത്ത് വന്നിരിക്കുന്നത്.ക്യാമ്പിലെ സ്ത്രീകളെയും കുട്ടികളെയും കടുത്ത മതതീവ്രവാദത്തിൽ നിന്നും മോചിപ്പിക്കുന്നതിന്റെ ഭാഗമായി ഈ ക്യാമ്പിൽ ഇപ്പോൾ ബുർഖ നിരോധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ യുഎസ്-കനേഡിയൻ പൗരത്വമുള്ള കിംബർലെ പോൾമാനൊപ്പമാണ് ടെന്റ് പങ്കിടുന്നത്.
വാലന്റൈൻസ് ദിനം പ്രമാണിച്ച് നോർത്തേൺ സിറിയയിലെ അൽ റോജ് ക്യാമ്പിലെ തന്റെ ടെന്റ് ഷമീമ അലങ്കരിച്ചതായി ഫോട്ടോയിൽ കാണാം. നിലവിൽ ഷമീമയുടെ ടെന്റിൽ അത്യാവശ്യത്തിന് സൗകര്യങ്ങളൊക്കെയുണ്ട്. അതായത് ഇവിടെ ഹീറ്റിങ് സൗകര്യങ്ങൾ, വൈദ്യുതി, സാറ്റലൈറ്റ് ടിവി, പാചകത്തിനുള്ള ഉപകരണങ്ങൾ തുടങ്ങിയവയെല്ലാമുണ്ട്. വാലന്റൈൻസ് ദിനം പ്രമാണിച്ച് ഹാർട്സ്, ഫെയറി ലൈറ്റുകളാൽ തന്റെ ക്യാമ്പ് ഷമീമ അലങ്കരിച്ചിട്ടുണ്ട്.സ്നേഹത്തെക്കുറിച്ചുള്ള കവിതകളും പ്രചോദനപരമായ വാചകങ്ങളും ഈ ക്യാമ്പിൽ യുവതി പ്രദർശിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
താൻ ഇസ്ലാമിക് ഭീകരത ഉപേക്ഷിച്ചുവെന്നും വീണ്ടും ബ്രിട്ടീഷുകാരിയാത്തീർന്നിരിക്കുന്നുവെന്നും വെളിപ്പെടുത്തിയ ബ്രിട്ടീഷുകാരുടെ മനസ്സിൽ ഇടം നേടി എങ്ങനെയെങ്കിലും നഷ്ടപ്പെട്ട ബ്രിട്ടീഷ് പൗരത്വം നേടിയെടുത്ത് ലണ്ടനിലേക്ക് തിരിച്ച് വരാനുള്ള ഷമീമയുടെ അവസാനത്തെ അടവാണിതെന്നാണ് നിരവധി സോഷ്യൽ മീഡിയ യൂസർമാർ ആരോപിച്ചിരിക്കുന്നത്. ചിലർ ഷമീമയ്ക്കെതിരെ കടുത്ത ട്രോളുകൾ ഇറക്കി പരിഹാസം ചൊരിയുന്നുമുണ്ട്. തന്റെ സ്കൂൾ സുഹൃത്തുക്കളായ കദീസ സുൽത്താന, അമിറ, അബാസ് എന്നിവർക്കൊപ്പമായിരുന്നു അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഷമീമ തന്റെ 15ാം വയസിൽ ഐസിസിൽ ചേരാനായി സിറിയയിലേക്ക് മുങ്ങിയിരുന്നത്.
ഡച്ചുകാരനായ ഐസിസ് ഭീകരനെ ഭർത്താവായി സ്വീകരിച്ച ഷമീമയ്ക്ക് അയാളിൽ ജനിച്ച മൂന്ന് കുട്ടികളും മരിച്ചിരുന്നു. അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ ഷമീമയുടെ ഭർത്താവും കൊല്ലപ്പെട്ടിരുന്നു. മുൻ ഹോം സെക്രട്ടറി സാജിദ് ജാവിദാണ് ഷമീമയുടെ ബ്രിട്ടീഷ് പാസ്പോർട്ട് റദ്ദാക്കി യുവതി ഇവിടേക്ക് തിരിച്ച് വരുന്നതിന് എന്നെന്നേക്കുമായി തടയിട്ടിരുന്നത്. ഇതിനെതിരെ ഷമീമ അപ്പീലിന് പോയെങ്കിലും അത് തള്ളിക്കൊണ്ട് ഇക്കഴിഞ്ഞ ദിവസമാണ് വിധിയുണ്ടായിരുന്നത്. സിറിയയിൽ മൂന്ന് വർഷക്കാലം ഐസിസ് ഭരണം നിലനിന്നപ്പോൾ ഷമീമ ഐസിസിന്റെ സജീവ പ്രവർത്തകയമായി വർത്തിച്ചിരുന്നു.
ഐസിസിനെ സിറിയയിൽ നിന്നും തൂത്തെറിഞ്ഞപ്പോൾ പിടികൂടിയ ഭീകരരെ പാർപ്പിച്ചിരുന്ന സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ വച്ചായിരുന്നു മൂന്നാമത്തെ കുട്ടിക്ക് ഇപ്പോൾ 20 വയസുള്ള ഷമീമ ജന്മമേകിയിരുന്നത്. ഈ ക്യാമ്പിലെ ജീവിതം നരകസമാനമാണെന്നും അതിനാൽ മാതൃരാജ്യമായ ബ്രിട്ടനിലേക്ക് തന്റെ കുട്ടിയെയും കൊണ്ട് വരാൻ അനുവദിക്കണമെന്നുമായിരുന്നു ഷമീമ ഹോം ഓഫീസിന് മുന്നിൽ അപേക്ഷിച്ചിരുന്നത്. എന്നാൽ ഭീകരവാദത്തിനായി നാടുവിട്ട ഷമീമയെ ബ്രിട്ടനിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടായിരുന്നു ഹോം ഓഫീസ് എടുത്തിരുന്നത്. തുടർന്ന് സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ വച്ച് ഷമീമയുടെ മൂന്നാമത്തെ കുട്ടി മരിക്കുകയും ചെയ്തിരുന്നു.
ബ്രിട്ടൻ പൗരത്വം നിഷേധിച്ചാൽ ഷമീമ പൗരത്വമില്ലാത്ത ആളായിത്തീരുമെന്ന് ഷമീമയ്ക്ക് വേണ്ടി നിരവധി പേർ വാദിച്ചിരുന്നു. എന്നാൽ ഷമീമയുടെ മാതാപിതാക്കൾ ബംഗ്ലാദേശി പൗരന്മാരാണെന്നും അതിനാൽ പരമ്പരാഗതമായി ഷമീമയ്ക്ക് ബംഗ്ലാദേശി പൗരത്വം ലഭിക്കാൻ അവകാശമുണ്ടെന്നും സ്പെഷ്യൽ ഇമിഗ്രേഷൻ അപ്പീൽസ് കമ്മീഷൻ നയിച്ച ട്രിബ്യൂണൽ ഈ മാസം ഏഴാം തിയതിയായിരുന്നു ഉത്തരവിട്ടത്.
ഇതോടെ സിറിയയിൽ തന്നെ കഴിയാൻ വിധിക്കപ്പെട്ട ഷമീമ എങ്ങനെയെങ്കിലും ബ്രിട്ടനിലേക്ക് തിരിച്ചെത്തുന്നതിന് ശ്രമിച്ച് കൊണ്ടിരിക്കുന്നുവെന്നും സൂചനയുണ്ട്.അതിന്റെ ഭാഗമായിട്ടാണ് വാലന്റൈൻസ് ദിനത്തിന് പുതിയ വേഷപ്പകർച്ചയുമായി ഏവരുടെയും സഹതാപം കവരാൻ ശ്രമിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍