Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വത്ത് കൈക്കലാക്കിയ ശേഷം വ്യാജപരാതി നൽകി ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കിയെന്ന് വീട്ടമ്മ; കോടതി ഉത്തരവിനെ തുടർന്ന് വീട്ടിൽ നിന്നും ഇറക്കിവിട്ട ലിസി അലമുറയിട്ടു കരഞ്ഞു കൊണ്ട് കടമുറിതിണ്ണയിൽ അഭയം പ്രാപിച്ചു; വീട്ടമ്മയുടെ നിലവിളികേട്ട് പൊലീസിൽ വിവരം അറിയിച്ചു നാട്ടുകാർ; സ്ഥലത്തെത്തിയ പൊലീസുകാർ ഇറക്കിവിട്ട വിട്ടിൽ തിരികെ എത്തിച്ചു മടങ്ങി; തന്റെ പേരിലുണ്ടായിരുന്ന ഭൂമി കൈക്കലാക്കിയ ശേഷം ഭർത്താവ് 15 സെന്റ് സ്ഥലം വിൽക്കുകയായിരുന്നു എന്ന് ആരോപിച്ചു വീട്ടമ്മ

സ്വത്ത് കൈക്കലാക്കിയ ശേഷം വ്യാജപരാതി നൽകി ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കിയെന്ന് വീട്ടമ്മ; കോടതി ഉത്തരവിനെ തുടർന്ന് വീട്ടിൽ നിന്നും ഇറക്കിവിട്ട ലിസി അലമുറയിട്ടു കരഞ്ഞു കൊണ്ട് കടമുറിതിണ്ണയിൽ അഭയം പ്രാപിച്ചു; വീട്ടമ്മയുടെ നിലവിളികേട്ട് പൊലീസിൽ വിവരം അറിയിച്ചു നാട്ടുകാർ; സ്ഥലത്തെത്തിയ പൊലീസുകാർ ഇറക്കിവിട്ട വിട്ടിൽ തിരികെ എത്തിച്ചു മടങ്ങി; തന്റെ പേരിലുണ്ടായിരുന്ന ഭൂമി കൈക്കലാക്കിയ ശേഷം ഭർത്താവ് 15 സെന്റ് സ്ഥലം വിൽക്കുകയായിരുന്നു എന്ന് ആരോപിച്ചു വീട്ടമ്മ

ആർ പീയൂഷ്

കൊച്ചി: സ്വത്ത് കൈക്കലാക്കിയ ശേഷം വ്യാജ പരാതി നൽകി കോടതിയുടെ അനുമതിയോടെ മുൻ ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കിയതായി വീട്ടമ്മ. പാലാരിവട്ടം തമ്മനം പുതിയ റോഡിൽ കരിപ്പാട്ട് കാവിൽ ലിസിയെ(56)യാണ് സ്വത്ത് കൈക്കലാക്കിയ ശേഷം ഭർത്താവ് ഉപേക്ഷിച്ചത്. കോടതി ഉത്തരവിനെ തുടർന്ന് വീട്ടമ്മ പുതിയ റോഡ് ജങ്ഷനിലെ കടമുറിതിണ്ണയിൽ അഭയം പ്രാപിച്ചു. അലമുറയിട്ട് കരയുന്ന ലിസിയെ കണ്ട് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി ഇവരെ ഇറക്കി വിട്ട വീട്ടിൽ തിരികെ കൊണ്ടാക്കുകയും ചെയ്തു.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ലിസിയും ഭർത്താവ് ജോസഫും വിവാഹ മോചിതരായ ശേഷം പുതിയ റോഡിലെ വീട്ടിൽ മുകളിലും താഴെയുമായി ജീവിച്ചു വരികയായിരുന്നു. ഇതിനിടയിൽ ജോസഫ് മുൻ ഭാര്യ തന്നെ ശല്യം ചെയ്യുന്നു എന്നും സ്വന്തം താമസിക്കാൻ കഴിയുന്നില്ല എന്നും കാട്ടി കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ലിസി വീട്ടിൽ നിന്നും ഇറങ്ങണം എന്ന് അറിയിച്ചത്. ഇതോടെയാണ് ലിസി തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്.

എന്നാൽ ജോസഫ് നൽകിയ പരാതിയിൽ പറയുന്നത് വ്യാജമാണെന്നാണ് ലിസി പറയുന്നത്. തനിക്ക് മാനസിക രോഗമുണ്ടെന്നും മറ്റും പറഞ്ഞ് പരത്തി തന്നെ നാണം കെടുത്തുകയാണ്. ലിസിയുടെ മാതാവ് ട്രീസാ ഫ്രാൻസിസ് ഇഷ്ടദാനമായി ലിസി നൽകിയ സ്ഥലം തന്ത്ര പൂർവ്വം കൈക്കലാക്കിയതിന് ശേഷം ബന്ധം വേർപെടുത്തുകയായിരുന്നു എന്നാണ് ലിസി പറയുന്നത്. തന്റെ പേരിലുണ്ടായിരുന്ന ഭൂമി കൈക്കലാക്കിയ ശേഷം 15 സെന്റ് സ്ഥലം വിൽക്കുകയായിരുന്നു. പിന്നീട് എഴര സെന്റുള്ള വീടും പറമ്പും സ്വന്തം പേരിലാതക്കിയ ശേഷം വലിയ ഉപദ്രവമായിരുന്നു എന്നും ഇവർ ആരോപിക്കുന്നു. പാലാരി വട്ടം പൊലീസും അപമര്യാദയായി പെരുമാറി എന്നും ലിസി ആരോപിക്കുന്നുണ്ട്.

എന്നാൽ പാലാരിവട്ടം പൊലീസ് പറയുന്നത് ലിസി ഭർത്താവിനെയും മകളെയും ജീവിക്കാൻ സമ്മതിച്ചിരുന്നില്ല എന്നും അതിനാലാണ് കോടതിയിൽ കേസിന് പോയി ഇവർക്കെതിരായ വിധി ജോസഫ് സമ്പാദിച്ചത് എന്നുമാണ്. കോടതി വീട്ടിൽ നിന്നും ഇറങ്ങിയ വീട്ടമ്മയ്ക്ക് മറ്റെങ്ങും പോകാൻ വഴിയില്ലാത്തതിനാലായിരുന്നു കടതിണ്ണയിൽ കിടക്കേണ്ടി വന്നത്. പിങ്ക് പൊലീസിനെയാണ് നാട്ടുകാർ ആദ്യം വിവരം അറിയിച്ചത്. പൊലീസ് എത്തി വീട്ടമ്മയോട് വിവരം തിരക്കി അറിഞ്ഞു. വീട്ടിലേക്ക് കൊണ്ടു പോകാം എന്ന് പറഞ്ഞപ്പോൾ ആദ്യം കൂട്ടാക്കിയില്ല. പിന്നീട് നാട്ടുകാർ കൂടി ഇടപെട്ടതോടെയാണ് ലിസി വീട്ടിലേക്ക് പോകാൻ തയ്യാറാത്.

ലിസിയെ വീട്ടിലാക്കി പൊലീസ് തിരിച്ചു പോയെങ്കിലും കോടതി ഉത്തരവ് ഉള്ളതിനാൽ അവിടെ നിൽക്കാൻ കഴിയില്ല. വീട്ടിൽ നിന്നിറങ്ങിയാൽ മറ്റെങ്ങോട്ടും പോകാൻ കഴിയാത്ത അവസ്ഥയിലാണ് ഇവർ. അതിനാൽ വീണ്ടും ലിസി തെരുവിലേക്ക് ഇറങ്ങേണ്ടി വരും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP