Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

8-ാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ വിവാഹാലോചനകൾ വന്നിരുന്നു; പത്താം ക്ലാസ് കഴിഞ്ഞുടൻ വിവാഹമെത്തി; അത് നന്നായി; അതുകൊണ്ട് ഈ പ്രായത്തിൽ അമ്മുമ്മയായി; വിവാഹത്തേക്കുറിച്ച് വെളിപ്പെടുത്തി നിഷാ സാരംഗ്

മറുനാടൻ മലയാളി ബ്യൂറോ

പ്രേക്ഷകരുടെ ഇഷ്ട ടെലിവിഷൻ പരമ്പരയാണ് ഉപ്പും മുളകും. മലയാളികൾക്ക് വളരെ പ്രിയങ്കരമായ കുടുംബമാണ് ഉപ്പും മുളകിന്റെ നീലിമയുടേയും ബാലചന്ദ്രന്റേയും കുടുംബം. നടിയായും സഹനടിയായും വർഷങ്ങൾക്ക് മുൻപ് മുതൽ സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന നിഷ സാരംഗ് ആണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നീലു. പരമ്പരയിൽ അഞ്ച് മക്കളുടെ അമ്മ വേഷമാണ് നീലു കൈകാര്യം ചെയ്യുന്നത്.

നിഷ എന്ന പേരിനേക്കാൾ ഏവരും നീലു എന്ന പേരിനോടാണ് ഇഷ്ടം കാണിക്കുന്നത്. ഇപ്പോൾ താൻ ചെറുപ്പത്തിലെ തന്നെ വിവാഹിതയായതിനെ കുറിച്ചും കൊച്ചുമകനെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് നിഷ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം തന്റെ മനസ് തുറന്നത്. മൂത്തമകളുടെ മകനായ റയാനെക്കുറിച്ചാണ് നീലു വാചാലയായത്.

''പറയാൻ ഭയങ്കര വികൃതിയാണ്, ഒരു രക്ഷയുമില്ല. അവനെപ്പോഴും ബിസിയാണ്. ജോലി കഴിഞ്ഞ് പോയാലും തനിക്ക് പെട്ടെന്ന് കിടക്കാനൊക്കില്ല. അവൻ കിടക്കുമ്പോൾ ഒരു നേരമാവും. സെറ്റിൽ 6 പേരെ നയിക്കണം. വീട്ടിലെത്തിയാൽ റയാന് പുറകെ നടക്കണം. 5 മക്കളേയും ഭർത്താവിനേയും നോക്കുന്നതിന് ശമ്പളമുണ്ട്. അതുകൊണ്ട് അക്കാര്യത്തിൽ വലിയ വിഷമമൊന്നുമില്ല.

8-ാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ വിവാഹാലോചനകൾ വന്നിരുന്നു. 10-ാം ക്ലാസ് കഴിഞ്ഞ ഉടനെയായിരുന്നു വിവാഹം. അത് നന്നായി, അതുകൊണ്ട് ഈ പ്രായത്തിൽ അമ്മൂമ്മയായി, ആരോഗ്യമുള്ള അമ്മൂമ്മയായി നടക്കാൻ പറ്റുന്നുണ്ട്. വയസ്സായ സമയത്തായിരുന്നുവെങ്കിൽ കൊച്ചുമക്കളെ എടുക്കാൻ പോലും പറ്റില്ലല്ലോ.'' - നിഷ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP