എന്റെ മൂട്ടിലെ പാർട്ടി തഴമ്പ് അന്വേഷിക്കുന്ന സൈബർ പോരാളികളോട് പറയട്ടെ; പെട്ടെന്നൊരു സുപ്രഭാതത്തിൽ ഹരിത വന്നപ്പോൾ മുളച്ചുവന്ന ഒരു മുസ്ലിം ലീഗുകാരിയല്ല ഞാൻ; പുതിയ മേച്ചിൽ പുറങ്ങളിലേക്ക് എന്നെ പുറംതള്ളാൻ വെമ്പൽകൊള്ളുന്ന സൈബർ ആങ്ങളമാരോടാണ്; എന്റെ രക്തത്തിലെ ലീഗിനെ നിങ്ങൾ എത്ര ഡയാലിസിസ് ചെയ്താലും മാഞ്ഞുപോവില്ല; പാണക്കാട് തങ്ങൾ കുടുംബത്തെ വിമർശിച്ച എംഎസ്എഫ് ഹരിത മുൻ സംസ്ഥാന നേതാവ് ഹഫ്സമോൾ പറയുന്നത് താൻ പാർട്ടി വിടില്ലെന്ന് തന്നെ
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: 'മുസ്ലിംലീഗ് വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിൽ സ്തുതി പാടുന്നവർക്കും ഓച്ഛാനിച്ചു നിൽക്കുന്നവർക്കും മാത്രമേ സ്ഥാനമുള്ളു. പാർട്ടിയിലെ ജനാധിപത്യം ചില മാടമ്പി തമ്പുരാക്കന്മാർ കവർന്നെടുത്ത് തന്നിഷ്ടം നടപ്പിലാക്കുന്നു' എന്ന വിമർശനം ഉന്നയിച്ച എംഎസ്എഫ് ഹരിത മുൻ സംസ്ഥാന നേതാവ് ഹഫ്സമോൾക്കെതിരെ ഇന്നലെ മുതൽ സൈബർ ആക്രമണം നേരിടുകയാണ്. ഹഫ്സമോളുടെ വിമർശനം പാണക്കാട് തങ്ങൾ കുടുംബത്തിന് എതിരെ നീങ്ങുന്നു എന്ന വികരം ഉണ്ടായതോടെയാണ് ഈ വിദ്യാർത്ഥി നേതാവ് സൈബർ ആക്രമണത്തിന് ഇരയായത്.
ഇതിനിടെ ഹഫ്സമോളെ ഇടതു മുന്നണിയിലേക്ക് ക്ഷണിച്ചു കൊണ്ടും നിരവധി പേർ രംഗത്തെത്തി. മാത്രമല്ല, മുസ്ലിംലീഗിൽ തുടരാൻ താൽപ്പര്യമില്ലെങ്കിൽ മറുകണ്ടം ചാടിക്കോളൂ എന്ന വിമർശനങ്ങളും പിന്നാലെ എത്തി. ഇതോടെ താൻ പാർട്ടി വിടില്ലെന്ന് വ്യക്തമായി ഫഹ്സമോൾ ഫേസ്ക്കിൽ പോസ്റ്റിട്ടും. എന്റെ മൂട്ടിലെ പാർട്ടി തഴമ്പ് അന്വേഷിക്കുന്ന സൈബർ പോരാളികളോട് പറയട്ടെ, പെട്ടെന്നൊരു സുപ്രഭാതത്തിൽ ഹരിത വന്നപ്പോൾ മുളച്ചുവന്ന ഒരു മുസ്ലിം ലീഗുകാരിയല്ലെന്ന് അവർ വ്യക്തമാക്കി. ഹരിത എന്ന ആശയം വരുന്നതിനു മുൻപേ ഹരിത പതാക നെഞ്ചോട് ചേർത്ത് വെച്ചതാണെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു.
എന്റെ രക്തത്തിൽ അലിഞ്ഞ മുസ്ലിം ലീഗ് ഞാൻ പഠിച്ചും വായിച്ചും അനുഭവിച്ചും അറിഞ്ഞ ലീഗാണ്. പുതിയ മേച്ചിൽ പുറങ്ങളിലേക്ക് എന്നെ പുറംതള്ളാൻ വെമ്പൽകൊള്ളുന്ന സൈബർ ആങ്ങളമാരോടാണ് ; എന്റെ രക്തത്തിലെ ലീഗിനെ നിങ്ങൾ എത്ര ഡയാലിസിസ് ചെയ്താലും മാഞ്ഞുപോവില്ല.-ഹഫ്സമോൾ വ്യക്തമാക്കി. ഇന്നലെ മുതൽ ലീഗിന്റെ ഉത്തരം താങ്ങികൾ താനാണെന്ന് വിചാരിക്കുന്ന ചില സൈബർ ലീഗുകാർ ഇജങ മെമ്പർഷിപ്പ് എടുത്ത് എന്റെ പിന്നാലെ ഓടുകയാണ്. പാർട്ടിക്കകത്തെ കൊള്ളരുതായ്മയ്ക്കെതിരെ ശബ്ദിച്ചതിനു എന്നെ മറുപാർട്ടിയിലേക്ക് നാട് കടത്താൻ നിങ്ങൾ എന്താ ഡൽഹൗസി പ്രഭുവാണോ? എന്നും അവർ ചോദിക്കുന്നു.
ഹഫ്സമോളുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഇന്നലെ മുതൽ ലീഗിന്റെ ഉത്തരം താങ്ങികൾ താനാണെന്ന് വിചാരിക്കുന്ന ചില സൈബർ ലീഗുകാർ CPM മെമ്പർഷിപ്പ് എടുത്ത് എന്റെ പിന്നാലെ ഓടുകയാണ്. പാർട്ടിക്കകത്തെ കൊള്ളരുതായ്മയ്ക്കെതിരെ ശബ്ദിച്ചതിനു എന്നെ മറുപാർട്ടിയിലേക്ക് നാട് കടത്താൻ നിങ്ങൾ എന്താ ഡൽഹൗസി പ്രഭുവാണോ?.
എന്റെ മൂട്ടിലെ പാർട്ടി തഴമ്പ് അന്വേഷിക്കുന്ന സൈബർ പോരാളികളോട് പറയട്ടെ, പെട്ടെന്നൊരു സുപ്രഭാതത്തിൽ ഹരിത വന്നപ്പോൾ മുളച്ചുവന്ന ഒരു മുസ്ലിം ലീഗുകാരിയല്ല ഞാൻ. ഹരിത എന്ന ആശയം വരുന്നതിനു മുൻപേ ഹരിത പതാക നെഞ്ചോട് ചേർത്ത് വെച്ചതാണ്. ഒൻപതാം ക്ലാസ്സ് മുതൽ msf പരിപാടികളിൽ സ്ഥിരമായി പങ്കെടുക്കുകയും പ്ലസ് വണിന് താമരശ്ശേരി കൊരങ്ങാട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പഠിക്കുമ്പോൾ പഞ്ചായത്ത് msf ഭാരവാഹിയായിരുന്ന സുഹൃത്ത് അബ്റാറിനോട് മെമ്പർഷിപ്പ് ചോദിച്ചു വാങ്ങുകയും അതെ വർഷം sfi യ്ക്കെതിരെ പത്രത്തിൽ എഴുതിയതിനു സഖാക്കളുടെ ഭീഷണിക്കും പാത്രമായിട്ടുണ്ട്. Sfi യുടെ സമരം സ്കൂളിൽ നടക്കുമ്പോൾ അവർ കയ്യേറ്റം ചെയ്യുമെന്ന് ഭയന്ന് അദ്ധ്യാപകർ സ്റ്റാഫ് റൂമിൽ എന്നെ പൂട്ടിയിട്ട ചരിത്രവും ഉണ്ട്. തുടർന്ന് പ്ലസ് ടുവിന് അതേ സ്കൂളിൽ ചെയര്പേഴ്സൺ ആയി അധികാരത്തിലെത്തിയപ്പോൾ അതേ വരെയുള്ള sfi യുടെ മേൽക്കോയ്മയാണ് അവസാനിപ്പിക്കാൻ കഴിഞ്ഞത്.
ഇഷ്ടമുള്ള കോഴ്സ് ദേവഗിരി, പ്രൊവിഡൻസ്, മലബാർ ക്രിസ്ത്യൻ കോളേജ് എന്നീ കോളേജുകളിൽ കിട്ടിയിട്ടും ഇഷ്ടമുള്ള പാർട്ടിക്ക് സ്വാധീനമുള്ള ഫാറൂഖ് കോളേജ് തെരെഞ്ഞെടുക്കാനാണ് എനിക്ക് തോന്നിയത്. ഫാറൂഖിലെ എന്റെ ചരിത്രം ഇവിടെ വിശദീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആ കാലഘട്ടത്തിൽ അവിടെ പഠിച്ചിറങ്ങിയ ആരോട് ചോദിച്ചാലും അവർ പറഞ്ഞുതരും. ആ കാലഘട്ടത്തിലാണ് ഹരിത രൂപീകരിക്കുന്നത്. ഹരിത ഫാറൂഖ് കോളേജ് യൂണിറ്റ് പ്രെസിഡന്റാറ്റിയിട്ടാണ് ഹരിതയിലെ തുടക്കം. തുടർന്ന് കോഴിക്കോട് ജില്ലാ പ്രെസിഡന്റ് ആയി.
ഫറൂഖ് കോളേജ് വിദ്യാർത്ഥി യൂണിയനിൽ msf പാനലിൽ ആദ്യമായി ഒരു വനിത ജനറൽ സെക്രട്ടറിയായി മത്സരിക്കുന്നത് 2014 ലാണ്. അവിടെ ആ വർഷം ചരിത്രം തിരുത്തി ജനറൽ സെക്രട്ടറിയാവാനും സാധിച്ചു. പിന്നീട് ഫാറൂഖ് കോളേജിൽ ഒരു വനിത യൂണിയൻ ചെയര്പേഴ്സൺ ആയി, യൂണിറ്റ് msf പ്രെസിഡന്റ് ആയി. ചരിത്രം തിരുത്താൻ നാന്ദി കുറിച്ചവളെന്ന നിലയിൽ ഇന്നും അഭിമാനിക്കുന്നു. പിന്നീട് വന്ന സംസ്ഥാന കൗൺസിലിൽ ഹരിത സംസ്ഥാന വൈസ് പ്രസിഡന്റുമായി.
ചരിത്രം ഇങ്ങനെ ഇതാ ഇവിടെ എത്തി നിൽക്കുകയാണ്. ഇതിനിടയിലെ കയ്പേറിയ അനുഭവങ്ങളൊന്നും ഇതുവരെ പങ്കുവെച്ചിട്ടില്ല, ആരോടും. എന്റെ രക്തത്തിൽ അലിഞ്ഞ മുസ്ലിം ലീഗ് ഞാൻ പഠിച്ചും വായിച്ചും അനുഭവിച്ചും അറിഞ്ഞ ലീഗാണ്. പുതിയ മേച്ചിൽ പുറങ്ങളിലേക്ക് എന്നെ പുറംതള്ളാൻ വെമ്പൽകൊള്ളുന്ന സൈബർ ആങ്ങളമാരോടാണ് ; എന്റെ രക്തത്തിലെ ലീഗിനെ നിങ്ങൾ എത്ര ഡയാലിസിസ് ചെയ്താലും മാഞ്ഞുപോവില്ല.
-ഹഫ്സമോൾ
എം.എസ്.എഫ് ജില്ലാപ്രസിഡന്റിനെ പുറത്താക്കിയതിന് പിന്നാലെയാണ് മുസ്ലിംലീഗ് വിദ്യാർത്ഥി സംഘടനയിൽ പോര് പൊട്ടിപ്പുറപ്പെട്ടത്. സംഘടനാ നേതൃത്വത്തിനെതിരേ സാമൂഹിക മാധ്യമത്തിലൂടെ അതിരൂക്ഷമായ വിമർശനവുമായാണ് ഹഫ്സ മോൾ രംഗത്തുവന്നത്. 'സത്യത്തിൽ നമ്മുടെ പാർട്ടിയിലെ ജനാധിപത്യം ചില മാടമ്പി തമ്പുരാക്കന്മാർ കവർന്നെടുക്കുകയും തന്നിഷ്ടം നടപ്പിലാക്കുകയും ചെയ്യുന്നത് അണ്ണാക്കിൽ പിരിവെട്ടിയവനെ പോലെ നമ്മൾ നോക്കി നിൽക്കുകയാണെന്ന് അവർ പ്രതികരിച്ചു. സ്തുതി പാടുന്നവർക്കും ഓച്ഛാനിച്ചു നിൽക്കുന്നവർക്കും മാത്രമേ സംഘടനയിൽ സ്ഥാനമുള്ളൂ എന്നുള്ള മോദി സ്റ്റൈൽ പ്രഖ്യാപനം കൂടിയാണ് ഇന്നത്തെ പത്രക്കുറിപ്പെന്നും ഹഫ്സ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു.
മലപ്പുറം ജില്ലാ എം.എസ്.എഫ് പ്രസിഡന്റ്് റിയാസ് പുൽപ്പറ്റയെ സ്ഥാനത്ത് നിന്ന് നീക്കിയ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടേ നടപടിയിൽ പ്രതിഷേധിച്ചാണ് ഹഫ്സ മോളുടെ പ്രതിഷേധം ഫേസ്ബുക്കിൽ കുറിച്ചത്. എംഎസ്എഫ് സംസ്ഥാന കൗൺസിലിലെ ബഹളത്തിന് പിന്നാലെയാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. മലപ്പുറം ജില്ലാ പ്രസിഡന്റ് റിയാസ് പുൽപ്പറ്റയെ സ്ഥാനത്ത് നിന്ന് നീക്കിയതാണ് തുടക്കം. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടേതാണ് നടപടി. തന്നെ പുറത്താക്കിയ നടപടി തന്നെ അറിയിച്ചില്ലെന്നും ഇന്ന് പുറത്തിറങ്ങിയ ചന്ദ്രിക പത്രത്തിലൂടെ മാത്രമാണ് തന്നെ നീക്കിയ വാർത്ത അറിഞ്ഞതെന്നും റിയാസ് പ്രതികരിച്ചു. അതേസമയം ജില്ലാ കമ്മിറ്റിയിലെ പകുതിയോളം ഭാരവാഹികൾ സംസ്ഥാന കമ്മിറ്റിക്ക് രാജി സമർപ്പിച്ചതായി സൂചനയുണ്ട്. പുതിയ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് പുതിയ തലത്തിലെത്തിയത്.
Stories you may Like
- ഫെയ്സ് ബുക്കിന് ഇരുപതാം ജന്മദിനം
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- സിന്ധു സൂര്യകുമാറിനെതിരായ അശ്ലീല പോസ്റ്റ് പ്രതി തന്നെ നീക്കുമ്പോൾ
- കാലിക്കറ്റിന് പിന്നാലെ കേരളയിലും തിരിച്ചടി; സിപിഎം കടുത്ത അതൃപ്തിയിൽ
- പി.ബാലചന്ദ്രൻ എംഎൽഎക്ക് കാരണം കാണിക്കൽ നോട്ടീസുമായി സിപിഐ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്