Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇതൊക്കെ സ്ട്രാറ്റജിയാണോ? നിങ്ങൾ പറയുന്നത് എല്ലാവരും കേൾക്കണമെന്ന മനസ്സുള്ള ഒരാളായി തോന്നുന്നുണ്ടോ? ഒരു അദ്ധ്യാപകനായതു കൊണ്ട് ഞാൻ പറയുന്നതാണ് ശരി, കുട്ടികൾ അനുസരിക്കുന്നതു പോലെ ഇവരും അനുസരിക്കണം എന്നാണോ? രജത് കുമാറിന് മുന്നറിയിപ്പു നൽകി മോഹൻലാൽ; അണ്ണൻ മാസ്.. ലാലേട്ടൻ ബിഗ്ബോസ്സിൽ ചെയുന്നത് ശരിയാണോ? ഏഷ്യാനെറ്റിന്റെ താളത്തിന് തുള്ളാൻ ആണോ ഞങ്ങളുടെ ലാലേട്ടൻ..? കലിപ്പുമായി മോഹൻലാലിന്റെ പേജിൽ രജത് അണ്ണൻ ആർമിയുടെ സർജിക്കൽ സ്ട്രൈക്ക്..!

ഇതൊക്കെ സ്ട്രാറ്റജിയാണോ? നിങ്ങൾ പറയുന്നത് എല്ലാവരും കേൾക്കണമെന്ന മനസ്സുള്ള ഒരാളായി തോന്നുന്നുണ്ടോ? ഒരു അദ്ധ്യാപകനായതു കൊണ്ട് ഞാൻ പറയുന്നതാണ് ശരി, കുട്ടികൾ അനുസരിക്കുന്നതു പോലെ ഇവരും അനുസരിക്കണം എന്നാണോ? രജത് കുമാറിന് മുന്നറിയിപ്പു നൽകി മോഹൻലാൽ; അണ്ണൻ മാസ്.. ലാലേട്ടൻ ബിഗ്ബോസ്സിൽ ചെയുന്നത് ശരിയാണോ? ഏഷ്യാനെറ്റിന്റെ താളത്തിന് തുള്ളാൻ ആണോ ഞങ്ങളുടെ ലാലേട്ടൻ..? കലിപ്പുമായി മോഹൻലാലിന്റെ പേജിൽ രജത് അണ്ണൻ ആർമിയുടെ സർജിക്കൽ സ്ട്രൈക്ക്..!

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബിഗ് ബോസ് മലയാളി സീസണിൽ ഏറ്റവും അധികം ആരാധകരുള്ള താരം ആരെന്ന് ചോദിച്ചാൽ ഉത്തരം ഡോ. രജത് കുമാറാണെന്നാണ്. സൈബർ ലോകത്ത് വലിയ ആരാധകരുള്ള ഈ സംഘം ഇപ്പോൾ പരിപാടിയുടെ അവതാരകൻ മോഹൻലാലിനുമെതിരെ തിരിഞ്ഞിട്ടുണ്ട്. ഷോയുടെ തുടക്കം മുതൽ ഡോമിനേറ്റ് ചെയ്തിരുന്ന രജത് കുമാർ ഈ സീസണിൽ എലിമിനേഷന്റെ വക്കിലാണ്. ഇതിന് ഇടയാക്കിയത് പല സംഭവങ്ങളുണ്ട്. ബിഗ് ബോസിൽ കഴിഞ്ഞ ദിവസം രജത് കുമാറിനെ മോഹൻലാൽ ശാസിച്ചതാണ് ഇപ്പോൾ കലിപ്പിന് ഇടമാക്കിയിരിക്കുന്നത്. രജത് കുമാറിന്റെ ഗെയിം സ്ട്രാറ്റജിയെ വിമർശിച്ച മോഹൻലാൽ പരിപാടിയിൽ അദ്ദേഹം തുടരുന്ന നിലപാടിനെയാണ് വിമർശിച്ചത്.

ഇതോടെ കലിപ്പിലായ രജത് കുമാർ ഫാൻസുകാർ ഇപ്പോൾ മോഹൻലാലിന്റെ ഫേസ്‌ബുക്ക് പേജിൽ കയറി പൊങ്കാലയിടുന്ന അവസ്ഥയിലാണ്. മോഹൻലാൽ ബിഗ് ബോസിന്റെ താളത്തിന് ഒത്തു തുള്ളരുതെന്നും വീട്ടിൽ ഏറ്റവും കഷ്ടത അനുഭവിക്കുന്നത് രജത് കുമാറാണെന്നും ആ താരത്തെ മോഹൻലാൽ കുറ്റപ്പെടുത്തിയത് ശരിയായില്ലെന്നുമാണ് വിമർശനത്തിന് ആധാരം. രജത്ത് അണ്ണൻ മാസ്സാണെന്നും ഇക്കൂട്ടർ പറയുന്നു. ഇത്തരത്തിൽ മോഹൻലാലിനെ കുറ്റപ്പെടുത്തിയും രജത് കുമാറിനെ പിന്തുണച്ചു കൊണ്ടുമുള്ള സർജ്ജിക്കൽ സ്‌ട്രൈക്ക് തന്നെയാണ് അദ്ദേഹത്തിന്റെ പേജിൽ നടക്കുന്നത്.

രജിത്തും ഫുക്രുവും തമ്മിലുള്ള വഴക്കിനെ കുറിച്ചും ചോദിച്ചു കൊണ്ടാണ് മോഹൻലാൽ ഇന്നലെ ഇരുവരെയും ശാസിച്ചത്. എന്താണ് ഒരു കുടുംബം എന്നാൽ കരുതുന്നതെന്ന് ഫുക്രുവിനോട് ചോദിച്ചപ്പോൾ. നല്ല ശാന്തിയും സമാധാനവും സന്തോഷവുമുള്ള കുടുംബം എന്നായിരുന്നു മറുപടി. അങ്ങനെയാണോ ബിഗ് ബോസ് വീട്ടിൽ സംഭവിക്കുന്നതെന്ന് മോഹൻലാൽ തിരിച്ചു ചോദിച്ചു. ബിഗ് ബോസ് വീട്ടിൽ ഒറ്റപ്പെടൽ ഉണ്ടെന്നും രജിത്തേട്ടൻ അങ്ങനെ നിൽക്കുന്നുണ്ടെന്നും ഫുക്രു പറഞ്ഞു. ഗ്രൂപ്പിൽ നിന്നു ഒഴിഞ്ഞുമാറി ഒറ്റയ്ക്കിരിക്കുന്നത് സ്ട്രാറ്റജിയുടെ ഭാഗമാണോ എന്നു രജിത് കുമാറിനോട് മോഹൻലാൽ ചോദിച്ചു.

എല്ലാവരും താൻ പറഞ്ഞതു കേൾക്കണമെന്നും ഞാൻ പറയുന്നതു മാത്രമാണ് ശരിയെന്നും ഉണ്ടോ എന്ന് രജിത്തിനോട് മോഹൻലാൽ ചോദിച്ചു. എന്താണ് രജിത്ത് കുമാർ ഇങ്ങനെ ഒറ്റയ്ക്കിരിക്കുന്നതെന്നും മോഹൻലാൽ ചോദിച്ചു. സ്ട്രാറ്റജിയായാണോ ഇതൊക്കെ ചെയ്യുന്നതെന്ന് മോഹൻലാൽ ചോദിച്ചു. ഒരു അദ്ധ്യാപകനായതുകൊണ്ട് ഞാൻ പറയുന്നതാണ് ശരി, കുട്ടികൾ അനുസരിക്കുന്നതുപോലെ ഇവരും അനുസരിക്കണം എന്നാണോ? മോഹൻലാൽ ചോദിച്ചു. ഇവിടെ എല്ലാവരും ഒരുപോലെയാണെന്നും പ്രായ വ്യത്യാസമില്ലെന്നും മോഹൻലാൽ ഓർമിപ്പിച്ചു.

രജിത്തിനോട് കയ്യിലെ മുറിവിനെ പറ്റി മോഹൻലാൽ ചോദിച്ചു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ മറുപടി പറയാൻ തുടങ്ങിയ രജിത്തിനോട് രണ്ട് മിനുട്ട് അവിടെ വെയിറ്റ് ചെയ്താൽ മതിയായിരുന്നല്ലോ എന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം. ശരിയാണെന്നും അപ്പോൾ ഞാനും കുട്ടിയായിപ്പോയി എന്ന് രജിത് ഏറ്റുപറഞ്ഞു. ഇതിനിടയിൽ ഫുക്രുവിനോടും മോഹൻലാൽ ഇതേ കുറിച്ച് സംസാരിക്കാൻ തുടങ്ങി. ഫുക്രു തലയാട്ടാൻ തുടങ്ങി. അപ്പോഴേക്കും ലാലേട്ടൻ ചൂടായി. തലയാട്ടിക്കൊണ്ടിരുന്ന ഫുക്രുവിനോട് ശബ്ദം കടുപ്പിച്ച് നീ തലയാട്ടേണ്ട നിന്നോടാണ് പറയുന്നതെന്നും മോഹൻലാൽ പറഞ്ഞു. ദേഹോപദ്രവം നടത്തുന്നവർക്കെതിരെ ശക്തമായി നടപടിയെടുക്കുമെന്ന താക്കീതും മോഹൻലാൽ നൽകി.

ഒരു കുടുംബത്തിൽ താനാണ് വലിയ ആളെന്നൊന്നും ഭാവിക്കേണ്ട കാര്യമില്ല എന്നും മോഹൻലാൽ പറഞ്ഞു. ലോകത്ത് അങ്ങനെ വലിയൊരാള് എന്നൊരാള് ഇല്ല എന്നും മോഹൻലാൽ പറഞ്ഞു. എന്നാൽ അങ്ങനെയില്ല, സാർ എന്നു വിളിക്കുമ്പോൾ അങ്ങനെ വിളിക്കേണ്ട അങ്ങനെ വിളിച്ചാൽ ഒരു ഗ്യാപ് വരുമെന്നാണ് താൻ പറയാറുള്ളത് എന്ന് രജിത് കുമാർ പറഞ്ഞു. കോളേജിൽ കുട്ടികളെ പഠിപ്പിക്കുന്നതു കൊണ്ട് നിങ്ങൾ പറയുന്നത് എല്ലാവരും കേൾക്കണമെന്ന മനസ്സുള്ള ഒരാളായി തോന്നുന്നുണ്ടോയെന്നും മോഹൻലാൽ ചോദിച്ചു. ഒരിക്കലുമില്ല എന്നായിരുന്നു രജിത് കുമാറിന്റെ മറുപടി. ഞാൻ പറയുന്നതാണ് ശരി, തിരിച്ചൊന്നും പറയാൻ പാടില്ല, അവർ കുട്ടികളാണ്. പറയുന്നത് കേൾക്കണം എന്നൊക്കെയുണ്ടോ. പ്രായത്തിലൊന്നും ഒരു കാര്യവുമില്ല. ചെറിയ പ്രായമുള്ള എത്രയോ പ്രതിഭകളുണ്ട് എന്നും മോഹൻലാൽ പറഞ്ഞു. എന്തുകൊണ്ടാണ് രജിത് ഒറ്റയ്ക്ക് സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്നും മോഹൻലാൽ ചോദിച്ചു. മറ്റുള്ളവർ പറയുന്നത് ക്യാമറയെ നോക്കിയാണ് എന്നാണ്. അത് നിങ്ങളുടെ തന്ത്രമായിരിക്കാം, അതിലൊന്നും ഒരു കുഴപ്പവുമില്ല. പക്ഷേ മറ്റുള്ളവർ പറയുന്നു, ഞങ്ങൾ വന്ന് രജിത്തിനെ ഞങ്ങളുടെ ഫ്രണ്ടാകാൻ വിളിക്കുകയാണ്, അദ്ദേഹം വരുന്നില്ല. എന്തുകാര്യവും പറയുന്നത് അതിനെ തമാശയായി എടുക്കുന്നില്ല എന്നും മോഹൻലാൽ പറഞ്ഞു. എന്നാൽ ചുണ്ടുകൾ കൊണ്ടും ഹൃദയം കൊണ്ടും വിളിക്കാം എന്നു രജിത് കുമാർ പറഞ്ഞു.

ഇന്റിമസി ആയി കഴിഞ്ഞാൽ തന്നെപ്പോലെ ഇന്റിമസി ആകുന്ന മറ്റൊരാൾ ഇല്ല എന്ന് രജിത് കുമാർ പറഞ്ഞു. പക്ഷേ ഒരാൾ സംസാരിക്കാൻ വന്നാൽ രജിത് കുമാർ മാറിക്കളയുന്നതാണ് കാണുന്നത് എന്ന് മോഹൻലാൽ പറഞ്ഞു. മുപ്പതുവയസ്സേയുള്ളൂ എന്ന് വീണയോടൊക്കെ പറയുന്നു. മാറുന്നത് വേറെ ചർച്ചയാക്കി മാറ്റുന്നതുകൊണ്ട് താനായിട്ട് ഒരു പ്രശ്‌നം ഉണ്ടാക്കേണ്ട എന്നു വിചാരിച്ചിട്ടാണ് എന്ന് രജിത് കുമാർ പറഞ്ഞു. എന്തായാലും മോഹൻലാലിനെ എതിരായി മാറിയിരിക്കയാണ് ഇപ്പോൾ രജത് ഫാൻസുകാർ.

അതേസമയം പാത്രത്തിലേക്ക് ചപ്പാത്തി വലിച്ചെറിഞ്ഞതിന് ജസ്ലയെയും മോഹൻാൽ വിമർശിച്ചു. മോഹൻലാൽ ഇന്നു ബിഗ് ബോസ് വീട്ടിലെത്തിയിരുന്നു. ഭക്ഷണം വലിച്ചെറിഞ്ഞതു ശരിയായോ എന്നു മോഹൻലാൽ ജെസ്ലയോട് ചോദിച്ചു. താൻ വലിച്ചെറിഞ്ഞതല്ല, ആ പ്രഷറിന്റെ പുറത്തുവന്നുപോയതാണെന്ന് ജെസ്ല പറഞ്ഞു. എന്നാൽ, ജെസ്ലക്കെതിരെ നിരവധിപേർ രംഗത്തെത്തിയിട്ടുണ്ടെന്ന് മോഹൻലാൽ ഓർമിപ്പിച്ചു. ഭക്ഷണത്തോട് അനാദരവ് കാണിച്ചതു ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. ജെസ്ല ന്യായീകരിക്കാൻ ശ്രമിച്ചപ്പോൾ ഇതൊക്കെ എല്ലാവരും കാണുന്നുണ്ടെന്ന് മോഹൻലാൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP