നിർമ്മാണ തൊഴിലാളിയായ ശ്രീനിവാസ ഗൗഡ ചെളിയിൽ കാളക്ക് പിറകെ നൂറുമീറ്റർ ഓടിയത് ലോക റെക്കോർഡായ 9.55 സെക്കന്റിൽ; കർണാടകയിലെ പരമ്പരാഗത കാളപ്പൂട്ട് മത്സരമായ കമ്പാലയിൽ കണ്ടത് അത്യപുർവ പ്രതിഭയെ; ലോക റെക്കാർഡിനേക്കാൾ ഉയരത്തിൽ ചാടാൻ കഴിയുന്ന കളരി അഭ്യാസികളും തുഴച്ചിലുകാരും അമ്പയ്ത്തുകാരും ഒക്കെ ഉണ്ടായിട്ടും ഇന്ത്യ സ്പോർടസിൽ വട്ടപൂജ്യമാകുന്നത് എന്തുകൊണ്ട്; ഉസൈൻ ബോൾട്ടിനേക്കാൾ 'വേഗത്തിൽ' ഓടാൻ കഴിയുന്ന ഇന്ത്യാക്കാരൻ രാജ്യത്തിന്റെ അഭിമാനമാവുമോ?
എം മാധവദാസ്
ബംഗലൂരു: ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരൻ ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ ഓടാൻ കഴിയുന്ന ഇന്ത്യാക്കാരൻ! കർണാടക സ്വദേശി ശ്രീനിവാസ ഗൗഡ എന്ന 28കാരനാണ് ഈ ബഹുമതിയുമാല സോഷ്യൽമീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. 100 മീറ്റർ വെറും 9.55 സെക്കന്റിൽ ശ്രീനിവാസ ഗൗഡ ഓടിയെത്തിയത്. അതും ചെളിയിലൂടെ കാളയോടൊപ്പം. ലോക മാധ്യമമായ ബിബിസിപോലും റിപ്പോർട്ട് ചെയ്തതോടെ, കഴിവുണ്ടായിട്ടും ഇന്ത്യയിൽ എന്തൂകൊണ്ട് ഓട്ടക്കാർ ഉയർന്നുവരുന്നില്ല എന്ന ചോദ്യമാണ് നവമാധ്യമങ്ങളിൽ ഉയരുന്നത്.
സ്കില്ലുകൾ ഉള്ള പതിനായിരക്കണക്കിന് ആളുകൾ ഇന്ത്യൻ ഗ്രാമങ്ങളിൽ ഉണ്ടായിട്ടും അവരെയൊന്നും എന്തുകൊണ്ട് അധികൃതർക്ക് കണ്ടെത്താനാവുന്നില്ല എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. 130 കോടി ജനങ്ങളുന്ന ഒരു രാജ്യം അത്ലറ്റിക്സിൽ ഒരു ഓട്ടുമെഡൽപോലും കിട്ടാതെ അപമാനിതരായി മടുങ്ങുന്നത് ഒളിമ്പിക്സിലൊക്കെ കാണുന്ന പതിവ് കാഴ്്ചയാണ്. ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ ഓടാൻ കഴിയുന്ന ആളുകൾ നമ്മുടെ ഗ്രാമങ്ങളിൽപോലും ഉള്ളപ്പോഴാണ് ഈ അവസ്ഥയെന്ന് ഓർക്കണം. ശ്രീനിവാസ ഗൗഡയെ പരിശീലനത്തിന് അയക്കണമെന്നും, ഇനിയും സമയം വൈകിയിട്ടുമില്ലെന്നുമുള്ള മുറവിളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഉയരുന്നത്.
കർണാടകയിലെ പരമ്പരാഗത കായിക ഇനമായ കമ്പാല എന്ന് വിളിക്കുന്ന കാളപൂട്ട് മത്സരത്തിലാണ് ശ്രീനിവാസ ഗൗഡ മിന്നും പ്രകടനം കാഴ്ചവെച്ചത്. മൊത്തം 142.5 മീറ്റർ 13.62 സെക്കന്റിനുള്ളിൽ ഗൗഡ മറി കടന്നെന്നാണ് പറയുന്നത്. കമ്പാലയുടെ പ്രധാന കേന്ദ്രമായ ദക്ഷിണകന്നഡയിലെ ഉഡുപ്പിയിലായിരുന്നു ഗൗഡയുടെ മത്സരം.12 കമ്പാലകളിൽ നിന്നായി ശ്രീനിവാസ ഗൗഡ 29 മെഡലുകൾ നേടിയെന്ന് റഫറിയായ വിജയകുമാർ കംഗിനാമനെ പറയുന്നു. നിർമ്മാണ തൊഴിലാളിയായ ശ്രീനിവാസ ഗൗഡ കഴിഞ്ഞ ആറ് വർഷമായി കമ്പാല മത്സരത്തിൽ സജീവമാണ്. സംസ്ഥാനത്തെ അറിയപ്പെടുന്ന താരമായി ഇദ്ദേഹം വളർന്നു. ഒരു മത്സരത്തിൽ വിജയിച്ചാൽ 1-2 ലക്ഷം രൂപവരെ പ്രതിഫലം ലഭിക്കും. 2009ലാണ് ഉസൈൻ ബോൾട്ട് റെക്കോഡ് സ്ഥാപിച്ചത്. ബെർലിനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ 9.58 സെക്കന്റ് കൊണ്ട് ഓടി തീർത്താണ് ബോൾട്ട് റെക്കോർഡ് സ്ഥാപിച്ചത്. അതേസമയം, ശ്രീനിവാസ് ഗൗഡയുടെ വേഗം കാളകളുടെ സഹായത്തോടെയായിരുന്നു എന്നതാണ് പ്രധാന വ്യത്യാസം.
ശ്രീനിവാസ ഗൗഡയെപ്പോയുള്ളവർക്ക് കൃത്യമായ പരിശീലനവും മത്സര പരിചയവും നൽകിയാൽ ലോക റെക്കോഡ് സ്ഥാപിക്കുന്ന ഓട്ടക്കാർ ഇന്ത്യക്കുണ്ടാകുമെന്ന് നിരവധി കോണുകളിൽ നിന്ന് അഭിപ്രായമുയർന്നു.
കമ്പാലകളിൽ പൊടിയുന്നത് ലക്ഷങ്ങൾ
പ്രാദേശിക ഭാഷയായ തുളുവിൽ 'നെല്ല് വളരുന്ന ചെളി വയൽ' എന്നാണ് കമ്പാല എന്ന വാക്കിന്റെ അർഥം. കർണാടകയിലെ ഒരു പരമ്പരാഗത കായിക വിനോദമാണിത്. തമിഴ്നാട്ടിലെ ജല്ലിക്കട്ടുപോലെ തന്നെ. ലക്ഷങ്ങളാണ് ഇതിൽ വാതുവെപ്പും മറ്റുമായി പൊടിയുന്നത്. അക്രമങ്ങളും കത്തിക്കുത്തുമൊക്കെ ഇതിന്റെ ഭാഗമായി ഇടക്കിടെ ഉണ്ടാവാറുമുണ്ട്. പ്രത്യേകരീതിയിൽ വളർത്തുന്ന കാളകൾക്കും എരുമകൾക്കും ലക്ഷങ്ങൾ വിലയുമുണ്ട്. വ്യാപകമായി കമസമാധാന പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവാറുണ്ടെങ്കിലും നാട്ടുകാരുടെ ജനകീയ ഉൽസവം തന്നെയാണ് കമ്പാല. രണ്ട് എരുമകളേയോ കാളകളേയോ ഒന്നിച്ച് ചേർത്ത് 132 മീറ്റർ അല്ലെങ്കിൽ 142 മീറ്റർ വരുന്ന വയലിലെ ചളിയിലുടെ ഓടിക്കയാണ് ഈ മൽസരത്തിൽ സാധാരണ ചെയ്യുന്നത്. ഇങ്ങനെ പിറകിൽ കാളകളെയും തെളിച്ച് ഓടിയ ഗൗഡയാണ് ഇപ്പോൾ താരമായത്. നേരത്തെ അന്താരാഷ്ട്ര മൃഗസംരക്ഷണ ഗ്രൂപ്പുകളിൽ നിന്ന് ശക്തമായ വിമർശനം കമ്പാലകൾക്കെതിരെ ഉയർന്നിരുന്നു. മൃഗ പീഡനമാണ് പ്രധാനമായും പരാതിക്ക് ഇടയാക്കിയത്. വേഗത്തിൽ ഓടനായി കാളകളുടെ പൃഷ്ഠത്തിൽ മുളകരച്ച് തേക്കുന്നതും ക്രൂരമായി മർദിക്കുന്നതും അടക്കമുള്ള സംഭവങ്ങളുടെ വീഡിയോയും മൃഗസ്നേഹികൾ ഉയർത്തിക്കാട്ടിയിരുന്നു.
2014 ൽ ഇന്ത്യയിലെ സുപ്രീംകോടതി ജല്ലിക്കട്ട് നിരോധിച്ചത് ഇവിടെയും ബാധിച്ചു. കമ്പാല നിർത്തിവെക്കാൻ കർണാടക സംസ്ഥാന കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഇപ്പോൾ ക്രൂരതകൾ എല്ലാം ഒഴിവാക്കി പരമാവധി മൃഗ സൗഹാർപരമായാണ് കമ്പാല നടക്കുന്നതെന്നാണ് സംഘാടകർ പറയുന്ന്. എരുമയെ അനാവശ്യമായി മൃഗത്തെ ഉപദ്രവിക്കാതെ മാനുഷികമായ രീതിയിൽ കൈകാര്യം ചെയ്യാമെന്ന് ഇപ്പോൾ തെളിക്കാരെ പഠിപ്പിക്കുന്നുണ്ട്. നമ്മുടെ ഇപ്പോഴത്തെ താരം ഗൗഡ അടക്കമുള്ളവർ ഈ കോഴ്സിൽ പങ്കെടുത്തവർ ആണ്. 2018 ൽ സംസ്ഥാനം കമ്പാല മൽസരങ്ങളെ വീണ്ടും പങ്കെടുക്കാൻ കോടതി നുവദിച്ചുവെങ്കിലും നിരവധി നിബന്ധനകൾ പുറപ്പെടുവിച്ചു. ചാട്ടവാറടി നിരോധിക്കുന്നത് ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങൾ അങ്ങനെയാണ് വന്നത്. പക്ഷേ കമ്പാലയെ ഇപ്പോഴും ഭീഷണിയിലാണ്. നിയമവിരുദ്ധമാണെന്ന് വാദിച്ച് അന്താരാഷ്ട്ര മൃഗസംരക്ഷണ സംഘടനകൾ സുപ്രീം കോടതിയിൽ ഒരു ഹർജി നൽകിയിട്ടുണ്ട്. അതായത് കമ്പാല നിരോധനം അടഞ്ഞ അധ്യായമല്ലെന്ന് ചുരുക്കം.
പരിസ്ഥിതി സംഘടനകളും മനുഷ്യവകാശ സംഘടനകളുമൊക്കെ എപ്പോഴും വിമർശിക്കുന്നുണ്ടെങ്കിലും ആദ്യമായാണ് കമ്പാലയെക്കൊണ്ട് ഒരു ഗുണം ഉണ്ടായതെന്ന് സാമൂഹിക മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
കഴിവുണ്ട്; ഇനി വേണ്ടത് പരിശീലനം
അതേസമയം അടിസ്ഥാനപരമായി സ്കിൽ ഉണ്ട്് എന്നതിന്റെ തെളിവാണ് ഇതെന്നും ഇദ്ദേഹത്തെ നന്നായി പരിശീലിപ്പിച്ച് എടുത്താൽ മികച്ച ഓട്ടക്കാരനാക്കി മാറ്റാൻ കഴിയുമെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. ചെറുപ്പത്തിലെ ശ്രീനിവാസ ഗൗഡയുടെ ഓട്ടത്തിലുള്ള കഴിവ് കണ്ടെത്താൻ കഴിഞ്ഞിരുന്നുവെങ്കിൽ മറ്റൊരു ഉസൈൻ ബോൾട്ടിനെ നമുക്ക് സൃഷ്ടിക്കാൻ കഴിയുമെന്ന് പ്രശസ്ത കോച്ച് ബ്രഹ്മാനന്ദ ഭാസ്ക്കർ കന്നഡയിലെ ചാനലുകൾക്ക് കൊടുത്ത അഭിമുഖത്തിൽ വ്യക്തമാക്കി. ചെറുപ്പത്തിലേ ടാലന്റുകൾ കണ്ടെത്തുന്നതിൽ നാം പരാജയം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഇന്ത്യക്കാരുടെ സഹജമായ ഇൻഹിബിഷൻ പ്രശ്നം കൗൺസിലിങിലൂടെയും പരിശീലനത്തിലൂടെയും പരിഹരിച്ചാൽ, ഇദ്ദേഹം രാജ്യത്തിന് ഒരു മുതൽക്കൂട്ടാവുമെന്നാണ് മനഃശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ ബഞ്ചമിൻ പീറ്റർ എഴുതിയത്.
അതയാത് ശ്രീനിവാസ ഗൗഡക്ക് ബോൾട്ടിനെക്കോൾ വേഗത്തിൽ ഓടാൻ കഴിയണമെങ്കിൽ മുന്നിൽ ഒരു കാളയും ചെളിയും വേണം. സ്്റ്റേഡിയവും ആൾക്കൂട്ടവും കണ്ടാൽ അയാൾ ചിലപ്പോൾ സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കുന്ന സാധാരണക്കാരനായി മാറും. അതിന് ചിട്ടയായ പരിശീലനം കൊടുക്കണം. മറ്റൊന്ന് വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ടതാണ്. കാളപൂട്ടിലും ജല്ലിക്കട്ടിലും മുന്നോടിയായി നടക്കുന്ന പൂജകളും മറ്റും, മൽസരാർഥിക്ക് നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല. ഇതുമായി ഒന്നും യാതൊരു ബന്ധവുമില്ലാത്ത തീർത്തും ഒരു സ്പോർട്സ് ഇനത്തിലേക്ക് ഇയാളെ പറിച്ചു നടുമ്പോൾ അതേ റിസൾട്ട് പ്രതീക്ഷക്കാൻ കഴിയില്ല. പക്ഷേ ചിട്ടയായ പരിശീലനത്തിലുടെ ഒന്ന് ശ്രമിച്ചുനോക്കാമെന്നും ഡോ ബഞ്ചമിൻ ചൂണ്ടിക്കാട്ടുന്നു.
ഇത് അടിസ്ഥാനപരമായ 'ഇന്ത്യൻ മൂന്നാലോക പ്രശ്നം' എന്നാണ് ഡോ ബഞ്ചമിൻ അടിവരയിടുന്നത്. മൂന്നാംലോക കോംപ്ലക്സ് എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്. അതായത് നമുക്ക് ലോക റെക്കാർഡിനേക്കാൾ ഉയരത്തിൽ ചാടാൻ കഴിയുന്ന കളരി അഭ്യാസികൾ ഉണ്ട്. പക്ഷേ അത് ഒരു സ്പോർട്സ് ഇവന്റാക്കി ചെയ്യാന അവർക്ക് കഴിയില്ല. ലോകത്തിൽ ഏറ്റവും വേഗതയിൽ വഞ്ചിതുഴയാൻ കഴിയുന്നവരും അമ്പ എയ്യാൻ കഴിയുന്നവരും ഇന്ത്യയിൽ ആയിരിക്കും. പക്ഷേ അവരെയൊന്നും കണ്ടെത്താനും ഒരു കായിക ഇനത്തിലേക്ക് വികസിപ്പിക്കാനും രാജ്യത്തിന് കഴിയുന്നില്ല. പാരമ്പര്യം വിശ്വാസം തുടങ്ങിയ പല ഘടകങ്ങളിൽപ്പെട്ട് ആധുനികതയോടെ പുറം തിരിഞ്ഞു നിൽക്കുന്ന ഇന്ത്യൻ ഗ്രാമങ്ങളിൽ ഇനിയും വെളിച്ചം എത്തിയിട്ടില്ലെന്നും ഡോ ബഞ്ചമിൻ ചൂണ്ടിക്കാട്ടുന്നു.
പക്ഷേ മറ്റുപല പ്രമുഖരും ചൂണ്ടിക്കാട്ടുന്ന കാര്യം, ഏത് കാര്യത്തിനും ഏറ്റവും അടിസ്ഥാനപരമായി വേണ്ട സ്കിൽ എന്ന ഗുണത്തെക്കുറിച്ച് തന്നെയാണ്. ചെളിയിൽ നഗ്നപാദനായി ഈ രീതിയിൽ 'പറക്കാൻ' ഒരാൾക്ക് കഴിയുന്നെങ്കിൽ അയാളുടെ യഥാർഥ കഴിവ് എന്തായിരിക്കും. ചിട്ടയായ പരിശീലനം കിട്ടിയിരുന്നെങ്കിൽ അദ്ദേഹം ലോകത്തിന് ഒരു മുതൽക്കൂട്ട് ആവില്ലേ എന്നാണ് സോഷ്യൽ മീഡിയയിൽ വിദ്യാർത്ഥികൾ അടക്കമുള്ള യുവജനങ്ങൾ ചോദിക്കുന്നത്. എന്തായാലും ശ്രീനിവാസ ഗൗഡയെ ഓട്ട പരിശീലനത്തിന് അയക്കണം എന്നാണ് നവമാധ്യമങ്ങളിൽ മുറവിളി ഉയരുന്നത്. പക്ഷേ കർണ്ണാടക സർക്കാർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
ഈ വിവാദങ്ങൾ എല്ലാം നടക്കുമ്പോഴും ഞാൻ ഒന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ ഇരിക്കുകയാണ്, കാള താരമാക്കിയ ശ്രീനിവാസ ഗൗഡ. കാളപ്പൂട്ടല്ലാതെ ഓട്ടവും ചാട്ടവും ഒന്നും തനിക്ക് കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്