കുറഞ്ഞത് 23,000 പൗണ്ട് ശമ്പളത്തോട് കൂടി ജോബ് ഓഫർ ഇല്ലാത്ത യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാർക്ക് യുകെയിൽ ഇനി മുതൽ വിസ ലഭിക്കില്ല; യൂറോപ്പിന് വെളിയിൽ ഉള്ളവർക്ക് വിസ കിട്ടാൻ കുറഞ്ഞത് 25600 പൗണ്ട് ശമ്പളമുള്ള സ്കിൽഡ് ജോബ് ഓഫർ നിർബന്ധം; ഷോർട്ടേജ് ഒക്യുപേഷൻ ലിസ്റ്റിൽ പെട്ട തൊഴിലിനും യുകെയിലെ ബിരുദത്തിനും ഇംഗ്ലീഷ് അറിവിനും പ്രത്യേകം പോയിന്റുകൾ; അടുത്ത ജനുവരി ഒന്ന് മുതൽ നടപ്പിലാവുന്ന കുടിയേറ്റ നിയമപരിഷ്കാരത്തിന്റെ അന്തിമരൂപം ഇങ്ങനെ
മറുനാടൻ ഡെസ്ക്
ലണ്ടൻ: യുകെയിൽ ബ്രെക്സിറ്റിന് ശേഷം നടപ്പിലാക്കുന്ന നിർണായകമായ കുടിയേറ്റ നിയമപരിഷ്കാരങ്ങൾക്ക് ബോറിസ് ജോൺസൻ ഗവൺമെന്റ് സത്വരം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇത് പ്രകാരം യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് യുകെയിലേക്ക് കുടിയേറുന്നതിന് കർക്കശമായ നിയമങ്ങൾ കൊണ്ടു വരുന്നതായിരിക്കും.പുതിയ നീക്കം അനുസരിച്ച് കുറഞ്ഞത് 23,000 പൗണ്ട് ശമ്പളത്തോട് കൂടി ജോബ് ഓഫർ ഇല്ലാത്ത യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാർക്ക് യുകെയിൽ ഇനി മുതൽ വിസ ലഭിക്കില്ല. യൂറോപ്പിന് വെളിയിൽ ഉള്ളവർക്ക് വിസ കിട്ടാൻ കുറഞ്ഞത് 25600 പൗണ്ട് ശമ്പളമുള്ള സ്കിൽഡ് ജോബ് ഓഫർ നിർബന്ധമാക്കുകയും ചെയ്യും.
ഷോർട്ടേജ് ഒക്യുപേഷൻ ലിസ്റ്റിൽ പെട്ട തൊഴിലിനും യുകെയിലെ ബിരുദത്തിനും ഇംഗ്ലീഷ് അറിവിനും പ്രത്യേകം പോയിന്റുകൾ നൽകാനും ഒരുക്കമുണ്ട്. അടുത്ത ജനുവരി ഒന്ന് മുതൽ നടപ്പിലാവുന്ന കുടിയേറ്റ നിയമപരിഷ്കാരത്തിന്റെ അന്തിമരൂപം ഇത്തരത്തിലാണ്. ബ്രെക്സിറ്റ് നടപ്പിലായാൽ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന അൺസ്കിൽഡ് തൊഴിലാളികൾ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും യുകെയിലേക്ക് നിയന്ത്രണമില്ലാതെ ഒഴുകിയെത്തുന്നതിന് അന്ത്യം കുറിക്കുമെന്ന തന്റെ വാഗ്ദാനം പാലിക്കുകയാണ് ഇതിലൂടെ ബോറിസ് ജോൺസൻ ചെയ്യുന്നത്.
ബ്രെക്സിറ്റിന് ശേഷം ഓസ്ട്രേലിയൻ ശൈലിയിലുള്ള പുതിയ പോയിന്റ് അധിഷ്ഠിത കുടിയേറ്റ വ്യവസ്ഥയായിരിക്കും ഇത് പ്രകാരം ബോറിസ് ഗവൺമെന്റ് യുകെയിൽ നടപ്പിലാക്കുന്നത്. ഇത് പ്രകാരം വിവിധ കാറ്റഗറികളിലുടനീളം 70 പോയിന്റുകളെങ്കിലും ചുരുങ്ങിയത് നേടിയാൽ മാത്രമേ യൂറോപ്യൻ രാജ്യങ്ങളിലുള്ളവർക്ക് യുകെയിലേക്ക് കുടിയേറാൻ സാധിക്കുകയുള്ളൂ.തന്റെ പുതിയ കാബിനറ്റിന്റെ ആദ്യത്തെ യോഗത്തിൽ ഓസ്ട്രേലിയൻ ശൈലിയിലുള്ള പോയിന്റ് അധിഷ്ടിത കുടിയേറ്റ വ്യവസ്ഥ സ്വീകരിക്കുന്നതിനുള്ള തീരുമാനത്തിൽ ബോറിസ് ഒപ്പ് വച്ചുവെന്നാണ് റിപ്പോർട്ട്.
പുതിയ രീതിയിലുള്ള കുടിയേറ്റ വ്യവസ്ഥ നടപ്പിലാക്കുന്നതോടെ യൂറോപ്യൻ യൂണിയനിൽ നിന്നെത്തുന്ന ലോ സ്കിൽഡ് തൊഴിലാളികളുടെ എണ്ണത്തിൽ വർഷത്തിൽ 90,000 പേരുടെ കുറവ് വരുത്താനാവുമെന്നാണ് ഹോം ഓഫീസ് വിശകലനം കണക്കാക്കുന്നത്.മിക്ക കേസുകളിലും സ്കിൽഡ് മൈഗ്രന്റുകൾക്ക് യുകെയിൽ നിന്നും ജോബ് ഓഫറും ചുരുങ്ങിയത് 25600 പൗണ്ടിൽ കൂടുതൽ ശമ്പളവുമുണ്ടാകാറുണ്ട്. ഇത് രണ്ടും ഇല്ലാത്ത അൺസ്കിൽഡ് തൊഴിലാളികളും നാളിതുവരെ യൂറോപ്യൻ യൂണിയനിൽ നിന്നും യുകെയിലേക്ക് യാതൊരു നിയന്ത്രണവുമില്ലാതെ ഒഴുകിയെത്തിയിരുന്നു. ആ വിഷമാവസ്ഥക്ക് പരിഹാരം കാണാനാണ് പുതിയ നീക്കത്തിലൂടെ ബോറിസ് ശ്രമിക്കുന്നത്.
പുതിയ സിസ്റ്റം അനുസരിച്ച് നന്നായി ഇംഗ്ലീഷ് സംസാരിക്കുക പോലുള്ള കഴിവുകളുള്ള കുടിയേറ്റക്കാർക്ക് കൂടുതൽ പോയിന്റുകൾ ലഭിക്കാൻ അവസരമുണ്ട്. ചില കേസുകളിൽ 23,000 പൗണ്ടിൽ കുറവ് ശമ്പളമുള്ളവർക്കും അവരുടെ പ്രത്യേക കഴിവുകൾക്കനുസരിച്ച് വിസ അനുവദിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ എല്ലാ കുടിയേറ്റക്കാർക്കും ഇനി മുതൽ സുരക്ഷിതമായ ജോബ് ഓഫർ യുകെയിൽ നിന്നുണ്ടായാൽ മാത്രമേ ഇവിടേക്ക് വരാൻ അനുവദിക്കുകയുള്ളൂ. ഷോർട്ടേജ് ഒക്യുപേഷൻ ലിസ്റ്റിലുള്ള തൊഴിലുകൾ ചെയ്യാൻ പ്രാപ്തിയുള്ളവർക്കും കൂടുതൽ പോയിന്റുകൾ ലഭിക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസം, അല്ലെങ്കിൽ യുകെയിൽ പഠിച്ചവർ, തുടങ്ങിയ യോഗ്യതകളുള്ളവർക്കും കൂടുതൽ പോയിന്റുകൾ ലഭിക്കുന്നതായിരിക്കും.
പുതിയ കുടിയേറ്റ വ്യവസ്ഥ ലളിതവും നീതിപൂർവകമായതും വിവിധ രാജ്യങ്ങളിലെ പൗരന്മാരോട് വിവേചനം കാണിക്കാത്തതുമായിരിക്കുമെന്നും കുടിയേറ്റത്തിന് മുകളിൽ ബ്രിട്ടീഷ് പൗരന്മാർക്ക് ജനാധിപത്യപരമായ നിയന്ത്രണമേകുന്നതുമായിരിക്കുമെന്നാണ് ഡൗണിങ് സ്ട്രീറ്റ് ഓഫീസ് വക്താവ് വിശദീകരിക്കുന്നത്. ലോകമെമ്പാടുമുള്ള കഴിവുറ്റവർക്ക് മുന്നിൽ യുകെ തുടർന്നും വാതിലുകൾ തുറന്നിടുമെന്നാ വ്യക്തമാക്കുന്ന കുടിയേറ്റ വ്യവസ്ഥയാണ് നടപ്പിലാക്കാൻ പോകുന്നതെന്നാണ് ഡൗണിങ് സ്ട്രീറ്റ് വക്താവ് പറയുന്നത്. എന്നാൽ കുറഞ്ഞ ശമ്പളത്തിന് തൊഴിൽ ചെയ്യാൻ തയ്യാറാവുന്നവരും കഴിവ് കുറഞ്ഞവരുമായ വിദേശ തൊഴിലാളികളെ യാതൊരു നിയന്ത്രണവുമില്ലാതെ യുകെയിലേക്ക് കൊണ്ടുവരുന്നതിന് അന്ത്യം കുറിക്കുന്ന കുടിയേറ്റ വ്യവസ്ഥയുമായിരിക്കുമിതെന്നും അദ്ദേഹം തറപ്പിച്ച് പറയുന്നു.
പുതിയ പോയിന്റ് അധിഷ്ഠിത സംവിധാനത്തിന്റെ അന്തിമ ചട്ടക്കൂടിന് അംഗീകാരം നൽകുന്നതിന് ബോറിസും ഹോം സെക്രട്ടറി പ്രീതി പട്ടേലും ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.പുതിയ സിസ്റ്റവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഹോം ഓഫീസ് വിശദമായ വിശകലനത്തിന് വിധേയമാക്കിയിരുന്നു. ഇത് നടപ്പിലാക്കിയാൽ വർഷം തോറും യൂറോപ്യൻ യൂണിയനിൽ നിന്നുമെത്തുന്ന അവിദ്ധരായ 90,000 തൊഴിലാളികളെയെങ്കിലും കുറയ്ക്കാനാവുമെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. യുകെ യൂറോപ്യൻ യൂണിയന്റെ ഭാഗമായിരുന്നപ്പോൾ ഫ്രീ മൂവ്മെന്റ് നിയമങ്ങൾ പ്രകാരം വർഷത്തിൽ രണ്ട് ലക്ഷം യൂറോപ്യൻ പൗരന്മാർ യുകെയിലേക്ക് കുടിയേറിയിരുന്നുവെന്നാണ് ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നത്. പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിലൂടെ ഇവരുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാൻ സാധിക്കും.
അടുത്ത വർഷം ജനുവരി ഒന്ന് മുതലായിരിക്കും പുതിയ പോയിന്റ് അധിഷ്ഠിത കുടിയേറ്റ വ്യവസ്ഥ യുകെയിൽ നടപ്പിലാക്കുന്നത്. ഈ വ്യവസ്ഥ യുകെയിലേക്ക് കുടിയേറുന്ന യൂറോപ്യന്മാർക്കും യൂറോപ്പിന് പുറത്ത് നിന്ന് വരുന്നവർക്കും ഒരു പോലെ ബാധകമായിരിക്കും. ഈ വർഷം അവസാനത്തോടെ തന്നെ ഈ വ്യവസ്ഥ നടപ്പിലാക്കി തുടങ്ങാനാണ് ഹോം ഓഫീസ് ഇപ്പോൾ തയ്യാറെടുക്കുന്നത്. ഈ സിസ്റ്റം പരമാവധി പിഴവുകളൊഴിവാക്കി നടപ്പിലാക്കാനുള്ള ശ്രമങ്ങൾ മിനിസ്റ്റർമാർ അടുത്ത വർഷം മുതൽ നീക്കങ്ങളാരംഭിക്കും. അതായത് ഇത് പ്രകാരം യുവജനങ്ങൾക്കും ലണ്ടന്‍ പുറത്ത് ജോലി ചെയ്യാനാഗ്രഹിക്കുന്ന കുടിയേറ്റക്കാർക്കും കൂടുതൽ പോയിന്റുകൾ നൽകിയേക്കും.
യുകെയിൽ വിദ്യാഭ്യാസം നിർവഹിച്ചവർക്കും അധിക പോയിന്റുകൾ നൽകും. ഇവിടെ പഠിക്കാനാഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് ഒരു ഇൻസെന്റീവ് നൽകുന്നതും പരിഗണനയിലുണ്ട്. നിലവിൽ ഇന്ത്യ അടക്കമുള്ള നോൺ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നെത്തുന്ന കുടിയേറ്റക്കാർക്ക് ഏറ്റവും ചുരുങ്ങിയത് 30,000 പൗണ്ടെങ്കിലും ശമ്പളം വേണമെന്ന നിബന്ധനയുണ്ട്. എന്നാൽ പുതിയ വ്യവസ്ഥ അനുസരിച്ച് നോൺ യൂറോപ്യന്മാർക്ക് വേണ്ടുന്ന ചുരുങ്ങിയ ശമ്പളം 25600 പൗണ്ടാക്കി താഴ്ത്തിയത് ഇന്ത്യക്കാരടമക്കമുള്ളവർക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയും ഈ അവസരത്തിൽ ഉയരുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍