മരടിലെ പടുകൂറ്റൻ ഫ്ളാറ്റുകൾ പൊളിച്ചടുക്കിയ കാർക്കശ്യക്കാരൻ ന്യായാധിപന്റെ മുന്നിൽ ടെലിക്കോം ഭീമന്മാരും മുട്ടു മടക്കുമോ? ജസ്റ്റിസ് അരുൺ മിശ്രയെ ചൊടിപ്പിച്ചത് ടെലികോം കമ്പനികളിൽ നിന്ന് 1.47 ലക്ഷം കോടി രൂപ ഈടാക്കാൻ അനുവദിച്ച വിധിയെ ടെലികോം വകുപ്പുതന്നെ അട്ടിമറിച്ചത്; പണമടയ്ക്കാൻ കമ്പനികളെ നിർബന്ധിക്കരുതെന്ന ഉത്തരവിറക്കിയത് കഴിഞ്ഞ മാസം 23ന്; കടംകയറി കുത്തുപാള എടുത്തിരിക്കുന്ന ബിഎസ്എൻഎൽ അടക്കമുള്ള ടെലിക്കോം കമ്പനികൾ എന്തു ചെയ്യുമെന്ന ചോദ്യം ബാക്കി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: സ്പെക്ട്രം യൂസർ ചാർജ്, ലൈസൻസ് ഫീസ് കുടിശിക അടയ്ക്കണമെന്ന വിധി പാലിക്കാതെ ടെലികോം കമ്പനികളും കേന്ദ്ര ടെലികോം വകുപ്പും ഒത്തുകളിച്ചെന്ന രൂക്ഷ വിമർശന ഉയർത്തി സൂപ്രിംകോടതി ഇന്നലെ രംഗത്തുവന്നതോടെ ഈ കമ്പനികളുടെ ഭാവി എന്താകും എന്ന ചോദ്യമാണ് ഉയരുന്നത്. നിയമം ലഘിച്ചു നിർമ്മിച്ച മരടിലെ പടുകൂറ്റൻ ഫ്ളാറ്റുകൾ പൊളിപ്പിച്ച കാർക്കാര്യക്കാരനായ ജസ്റ്റിസ് അരുൺ മിശ്രയാണ് ടെലികോം കമ്പനികളുടെ കേസ് പരിഗണിക്കുന്നത് എന്നതിനാൽ ടെലിക്കോം കമ്പനികൾക്കും കോടതിയുടെ നീക്കം കനത്ത തിരിച്ചടിയാണ്. അരുൺ മിശ്രയെ കൂടാതെ ജസ്റ്റിസ് എസ് അബ്ദുൾ നസീർ, ജസ്റ്റിസ് എം ആർ ഷാ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് സുപ്രധാന വിധി പറഞ്ഞത്. ഇതിൽ കടുത്ത വിമർശനം ഉയർത്തിയത് അരുൺ മിശ്രയാണെന്ന് മാത്രം.
കോടതിയലക്ഷ്യ നടപടിയെടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നും നിർദ്ദേശിച്ചതോടെ കേന്ദ്രവും വെട്ടിലായിട്ടുണ്ട്. പിന്നാലെ, ഇന്നലെ രാത്രി 12നു മുൻപു തന്നെ പണം അടയ്ക്കണമെന്നു കമ്പനികൾക്കു കേന്ദ്രം അന്ത്യശാസനം നൽകിയെങ്കിലും കമ്പനികൾ പണം അടച്ചിട്ടില്ല. വിവിധ ടെലികോം കമ്പനികളിൽനിന്നായി 92,642 കോടി രൂപ ഈടാക്കാനുള്ള കേന്ദ്ര തീരുമാനം ഒക്ടോബർ 24നു സുപ്രീം കോടതി ശരിവച്ചിരുന്നു. പിഴയും ചേർത്ത് 1.47 ലക്ഷം കോടിയാണ് കഴിഞ്ഞ മാസം 23നകം നൽകേണ്ടിയിരുന്നത്. വിധിക്കെതിരെ വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ, ടാറ്റ ടെലി സർവീസസ് ഉൾപ്പെടെയുള്ള കമ്പനികൾ നൽകിയ പുനഃപരിശോധനാ ഹർജികൾ കഴിഞ്ഞ 16നു കോടതി തള്ളി.
എന്നാൽ, പണമടയ്ക്കാൻ കമ്പനികളെ നിർബന്ധിക്കരുതെന്ന് 23നു മന്ത്രാലയം ഉത്തരവിറക്കി. ഇതു ചോദ്യം ചെയ്ത് സേവ് കൺസ്യൂമർ റൈറ്റ്സ് ഫൗണ്ടേഷൻ എന്ന സ്വകാര്യ സംഘടന റിട്ട് ഹർജി നൽകി. ഉത്തരവു പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടു കമ്പനികളും അപേക്ഷ നൽകി. ഇവയാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഇന്നലെ പരിഗണിച്ചത്.
പുനഃപരിശോധനാ ഹർജി തള്ളിയശേഷവും കമ്പനികൾ നയാപൈസ അടച്ചിട്ടില്ലെന്നു കോടതി പറഞ്ഞു. വിധി നടപ്പാക്കാതിരിക്കാൻ മന്ത്രാലയം നൽകിയ ഉത്തരവ് പണത്തിന്റെ ശക്തിയാണു കാണിക്കുന്നതെന്നും പറഞ്ഞു. ഉത്തരവ് ഉടനെ പിൻവലിക്കണം; അടുത്ത മാസം 17നു കേസ് വീണ്ടും പരിഗണിക്കുമ്പോൾ കോടതിയലക്ഷ്യ നടപടി വേണ്ടെങ്കിൽ കമ്പനികളുടെ മാനേജിങ് ഡയറക്ടറും ഡയറക്ടർമാരും ഉത്തരവു നൽകിയ ഉദ്യോഗസ്ഥനും കാരണം ബോധിപ്പിക്കണം. പണമടച്ചില്ലെങ്കിൽ ഇവർ നേരിട്ടു ഹാജരാകുകയും വേണം കോടതി വ്യക്തമാക്കി. പണമടയ്ക്കാൻ കമ്പനികളെ നിർബന്ധിക്കരുതെന്ന ഉത്തരവ് കോടതിയുടെ കടുത്ത നിരീക്ഷണങ്ങൾക്കു തൊട്ടു പിന്നാലെ സർക്കാർ പിൻവലിച്ചു. കമ്പനികളും കോടതിയിലെ ഇടക്കാല അപേക്ഷകൾ പിൻവലിച്ചു.
കടുത്ത വിമർശനമാണ് സൂപ്രീംകോടതി ഉയർത്തിയത്. കോടതി വിധി നടപ്പാകാത്ത രാജ്യത്തു ജീവിക്കാനല്ല, രാജ്യം വിടാനാണ് താൻ താൽപര്യപ്പെടുന്നതെന്ന് ജസ്റ്റിസ് അരുൺ മിശ്ര. ഇത്തരത്തിൽ പ്രവർത്തിക്കുന്നതിനേക്കാൾ സുപ്രീം കോടതി അടച്ചുപൂട്ടുന്നതാണു നല്ലതെന്നും ജസ്റ്റിസ് മിശ്ര പരിതപിച്ചു. ടെലികോം കമ്പനികളിൽ നിന്ന് 1.47 ലക്ഷം കോടി രൂപ ഈടാക്കാൻ അനുവദിച്ച വിധിയെ ടെലികോം വകുപ്പുതന്നെ അട്ടിമറിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. പണം നൽകാൻ കമ്പനികളെ നിർബന്ധിക്കരുതെന്ന് അക്കൗണ്ടന്റ് ജനറലിനോട് ടെലികോം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. വിധി അട്ടിമറിക്കുന്ന നടപടിയാണ് ഇതെന്നാണ് കോടതി വിലയിരുത്തിയത്.
സുപ്രീം കോടതി വിധി സ്റ്റേ ചെയ്യുംവിധം ഉത്തരവിറക്കിയ ഉദ്യോഗസ്ഥന്റെ നടപടി തന്നെ അക്ഷരാർഥത്തിൽ നടുക്കിയെന്നു ജസ്റ്റിസ് മിശ്ര പറഞ്ഞു. 'ഇതു പണത്തിന്റെ ശക്തിയല്ലാതെന്ത്? ഇത്തരത്തിലല്ല ഉദ്യോഗസ്ഥൻ പെരുമാറേണ്ടത്. ഇതു കമ്പനികളെ സഹായിക്കാനുള്ള നടപടി മാത്രമാണ്. ടെലികോം വകുപ്പിലെ ഒരു ഡെസ്ക് ഓഫിസർക്ക് എങ്ങനെയാണ് സുപ്രീം കോടതിയുടെ ഉത്തരവിനോട് ഇതു ചെയ്യാനാവുക? ഇതാണോ രാജ്യത്തെ നിയമം? ഇങ്ങനെയാണോ നിങ്ങൾ കോടതിയോടു പെരുമാറേണ്ടത്? ആരാണ് ഈ വിഡ്ഢിത്തമൊക്കെ കാണിക്കുന്നതെന്ന് ഞങ്ങൾക്കു മനസ്സിലാവുന്നില്ല. ഞാൻ ഈ കോടതിയിലും സംവിധാനത്തിലും പ്രവർത്തിക്കുന്നതെങ്ങനെ? ഉത്തരവാദിത്തത്തോടെയാണ് ഞാനിതു പറയുന്നത്'' ജസ്റ്റിസ് മിശ്ര പറഞ്ഞു.
ഉദ്യോഗസ്ഥന്റെ നടപടി തെറ്റാണെന്നും മാപ്പു പറയുന്നുവെന്നും കേന്ദ്ര സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. അപ്പോൾ, അദ്ദേഹത്തോടു കോടതി ചോദിച്ചതിങ്ങനെ: രാജ്യത്തിന്റെ സോളിസിറ്റർ ജനറലെന്ന നിലയ്ക്ക്, ഉത്തരവു പിൻവലിക്കാൻ താങ്കൾ ഉദ്യോഗസ്ഥനോടു പറഞ്ഞോ? ഇതൊന്നും വച്ചുപൊറുപ്പിക്കാനാവില്ല. ഇങ്ങനെ ഈ രാജ്യത്തു സംഭവിക്കാൻ പാടില്ല. ഇത്തരത്തിൽ ഞങ്ങൾക്കു പ്രവർത്തിക്കാനാവില്ല. നിങ്ങളുടെ ഡെസ്ക് ഓഫിസർക്ക് ഇങ്ങനെ പ്രവർത്തിക്കാമെങ്കിൽ, നമുക്കു സുപ്രീം കോടതി അടച്ചുപൂട്ടാം. പണത്തിന്റെ ബലം അത്രയേറെയാണ്.
കമ്പനികളും ടെലികോം വകുപ്പും തമ്മിലുള്ള കരാറിൽ പറയുന്ന അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു (എജിആർ) എന്നതിൽ എന്തൊക്കെ ഉൾപ്പെടുമെന്നതായിരുന്നു കമ്പനികളും ടെലികോം വകുപ്പും തമ്മിലുള്ള തർക്കം. ഇതു തീർപ്പാക്കിയാണ് കഴിഞ്ഞ ഒക്ടോബർ 24ന് ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് വിധി നൽകിയത്. അങ്ങനെയാണ്, കമ്പനികൾ സ്പെക്ട്രം യൂസർ ചാർജ്, ലൈസൻസ് ഫീ ഇനത്തിൽ പിഴയും പലിശയും ചേർത്ത് 1.47 ലക്ഷം കോടി രൂപ ടെലികോം വകുപ്പിനു നൽകണമെന്ന സ്ഥിതിയായത്. ടെലികോം സേവനങ്ങൾ മാത്രമാണ് എജിആറിൽ ഉൾപ്പെടുകയെന്നാണ് കമ്പനികൾ വാദിച്ചത്. എന്നാൽ, സേവനങ്ങൾ മാത്രമല്ല, നിക്ഷേപങ്ങളുടെ പലിശ, ആസ്തികൾ വിൽക്കുന്നതിൽ നിന്നുള്ള വരുമാനം തുടങ്ങിയവയും ഉൾപ്പെടുന്നതാണ് എജിആർ എന്ന് ടെലികോം വകുപ്പ് നിലപാടെടുത്തു. ഇതു സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
കമ്പനികൾ വരുമാനത്തിന്റെ നിശ്ചിത ശതമാനം ടെലികോം വകുപ്പിനു നൽകണമെന്നാണ് 1999ലെ നയത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. അതനുസരിച്ചാണ് കരാറിൽ എജിആർ വ്യവസ്ഥ ഉൾപ്പെടുത്തിയത്. സ്പെക്ട്രം യൂസർ ഇനത്തിൽ വരുമാനത്തിന്റെ 3 5% വരെയും ലൈസൻസ് ഫീ ആയി 8 ശതമാനവും നൽകണമെന്നാണു വ്യവസ്ഥ ചെയ്തത്. വീഴ്ച വരുത്തിയ കമ്പനികൾക്കെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്നു സേവ് കൺസ്യൂമർ റൈറ്റ്സ് ഫൗണ്ടേഷനു വേണ്ടി ഹാജരായ ശ്രീറാം പറക്കാട്ട്, വിഷ്ണു ശങ്കർ എന്നിവർ വാദിച്ചിരുന്നു.
കോടതി ഉത്തരവ് പ്രകാരം കമ്പനികൾ നൽകേണ്ടത് ഈ തുകയാണ്:
വോഡഫോൺ ഐഡിയ 53,000 കോടി രൂപ
ഭാരതി എയർടെൽ 35,586 കോടി
ടാറ്റ ടെലി സർവീസസ് 14,000 കോടി
റിലയൻസ് കമ്യൂണിക്കേഷൻസ് 16456 കോടി(പലിശയില്ലാതെ)
ബിഎസ്എൻഎൽ 2098 കോടി
എംടിഎൻഎൽ 2537 കോടി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍