കുർബാന പണം അടിച്ചുമാറ്റി ഇട്ടുകൊടുത്തത് കാമുകിയുടെ അക്കൗണ്ടിലേക്ക്; ഇടവകയുടെ അക്കൗണ്ടിൽ നിന്ന് സ്ഥിരമായി പണം ചോരുന്നതറിയാതെ വിശ്വാസികൾ; കുർബാന ചൊല്ലാൻ ഏൽപിച്ച തുകയിൽ നിന്നും മുക്കിയത് 15 ലക്ഷം രൂപ; കടമായി വാങ്ങിയ പണം സഹവൈദികർക്ക് മടക്കിനൽകിയില്ലെന്നും പരാതി; ഇടപ്പള്ളി സെന്റ് ജോർജ് ഫെറോന പള്ളി അസിസ്റ്റന്റ് വികാരി പ്രിൻസ് തൈക്കൂട്ടത്തെ പുറത്താക്കി
ആർ പീയൂഷ്
കൊച്ചി: കുർബാന പണം തട്ടിപ്പ് നടത്തി കാമുകിക്ക് കൊടുത്ത അസിസ്റ്റന്റ് വികാരിയെ വൈദിക വൃത്തിയിൽ നിന്നും ഒഴിവാക്കി. സീറോ മലബാർ സഭയുടെ കീഴിലുള്ള ഇടപ്പള്ളി സെന്റ് ജോർജ് ഫെറോന പള്ളിയിലെ അസിസ്റ്റന്റ് വികാരി ചേർത്തല തൈക്കാട്ടുശ്ശേരി സ്വദേശിയായ ഫാദർ പ്രിൻസ് തൈക്കൂട്ടമാണ് 15 ലക്ഷം രൂപ തട്ടിപ്പ് നടത്തി മുങ്ങിയത്. ഗുരുതരമായ ക്രമക്കേടുകളും ആരോപണങ്ങളുമാണ് ഇയാൾക്കെതിരെ ഉയർന്നിരിക്കുന്നത്.
ഇടവകയുടെ അക്കൗണ്ടിലുള്ള പണം പലഘട്ടങ്ങളിലായി ഇയാളുടെ കാമുകിക്ക് സ്ഥിരമായി അയച്ചുകൊടുത്തുവെന്ന ആരോപണം ഉയർന്നതിന്റെ പേരിലാണ് നടപടികളുണ്ടായത്. കാമുകിക്ക് ഒരു കുട്ടിയുണ്ട്. ഈ കുട്ടിയുടെ അച്ഛനാണ് ഫാദർ പ്രിൻസ് എന്നും ഇടവക അംഗങ്ങൾ പറയുന്നുണ്ട്. വിശ്വാസികൾ വിവിധ ആവശ്യങ്ങൾക്കായി കുർബാന ചൊല്ലാനായി ഏൽപ്പിക്കുന്ന പണത്തിൽ നിന്നാണ് 15 ലക്ഷം രൂപ കവർന്നിരിക്കുന്നത്. മരിച്ചവർക്ക് മോക്ഷം കിട്ടാനും ജോലി, വിവാഹം, രോഗസൗഖ്യം തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി കുർബാന നടത്താൻ ഏൽപ്പിക്കുന്ന പണമാണ് ഇത്തരത്തിൽ ദുർവിനിയോഗം ചെയ്തതായി ആരോപണം ഉയർന്നിരിക്കുന്നത്. ഇതുകൂടാതെ വിവിധ വൈദികരിൽനിന്ന് പണം കടം വാങ്ങുകയും ചെയ്തിരുന്നു. ഏതാനും ദിവസം മുമ്പ് അസി. വികാരിമാരുടെ സ്ഥലംമാറ്റത്തിൽ ഫാ. പ്രിൻസിനെ കറുകുറ്റിയിലേക്ക് സ്ഥലംമാറ്റി. അപ്പോഴാണ് ഫാ. പ്രിൻസ് പലരിൽനിന്നായി വലിയ തുകകൾ കടം വാങ്ങിയിട്ടുണ്ടെന്നും തിരികെ നൽകിയിട്ടില്ലെന്നും അതിരൂപത മെത്രാപ്പൊലീത്തൻ വികാരി മാർ ആന്റണി കരിയിലിനെ വൈദികർ അറിയിക്കുന്നത്. തുടർന്ന് ഫാ. പ്രിൻസിനെ കറുകുറ്റിയിൽനിന്ന് വിളിച്ചുവരുത്തി.
വീട്ടിലെ ആവശ്യത്തിനാണ് പണം വാങ്ങിയതെന്നും പറഞ്ഞ സമയത്ത് തിരികെക്കൊടുക്കാൻ കഴിഞ്ഞില്ലെന്നും ഇയാൾ അറിയിച്ചതിനെത്തുടർന്ന് വീട്ടിൽ അന്വേഷിച്ചു. വീട്ടിൽ യാതൊരു പണവും ഇയാൾ നൽകിയില്ല എന്നാണ് അറിഞ്ഞത്. പ്രിൻസ് പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് വിശദമായി അന്വേഷിച്ചപ്പോഴാണ് പണം കാമുകിക്ക് കൈമാറുകയായിരുന്നെന്ന് വ്യക്തമായത്. ഇതെത്തുടർന്നാണ് സസ്പെൻഷൻ ഉത്തരവ് നൽകിയത്.
പ്രത്യേക കുർബാനകൾക്ക് വിശ്വാസികൾ വൈദികർക്ക് പണം നൽകാറുണ്ട്. പാട്ടുകുർബാനയ്ക്ക് 150 രൂപയും സാധാരണ കുർബാനയ്ക്ക് 100 രൂപയുമാണ് നിരക്ക്. ഇടപ്പള്ളി പള്ളിയിൽ ഈ പണം കൈകാര്യം ചെയ്യാൻ പ്രത്യേക കൗണ്ടറും ബാങ്കിൽ വേറെ അക്കൗണ്ടുമുണ്ട്. ഇതിന്റെ ചുമതല ഫാ. പ്രിൻസിനായിരുന്നു. പെരുന്നാൾ സമയങ്ങളിലും മറ്റും ആയിരക്കണക്കിന് കുർബാനകൾ നടത്തേണ്ടിവരാറുണ്ട്. ഇത് ചൊല്ലിത്തീരാൻ സാധിക്കാത്തതിനാൽ ചെറിയ പള്ളികളിലേക്കും സന്ന്യാസ മഠങ്ങളിലേക്കും കുർബാന ചൊല്ലാനുള്ള ചുമതല കൈമാറുക പതിവാണ്. അതിനുള്ള പണം അവർക്ക് നൽകും. വൈദികർക്ക് കൂടുതൽ പണം കൈമാറിയ ശേഷം തെറ്റുപറ്റിയതാണെന്നും നിശ്ചിത തുക കഴിച്ചുള്ള ബാക്കി തുക നേരിൽ കൈപ്പറ്റിക്കൊള്ളാമെന്നും പറഞ്ഞ് ഫാ. പ്രിൻസ് പണം വാങ്ങിയിരുന്നതായാണ് ആരോപണം. അതായത്, ഒരാൾക്ക് ആയിരം രൂപ കൊടുക്കാനുണ്ടെങ്കിൽ അയ്യായിരം അക്കൗണ്ടിലിടുക. ഇത് വൈദികർ ചൂണ്ടിക്കാട്ടുമ്പോൾ ബാക്കി നാലായിരം നേരിൽ വാങ്ങുക. ഇതുകൂടാതെയാണ് വൈദികരിൽനിന്ന് കടം വാങ്ങിയത്.
പണം വാങ്ങിയത് തിരികെ നൽകാമെന്നും സാവകാശം വേണമെന്നും ഫാ. പ്രിൻസ് അരമനയെ അറിയിച്ചിട്ടുണ്ട്. കുർബാന ചൊല്ലുന്നതിൽ മുടക്കം വരില്ലെന്നും ഇയാൾ നൽകിയില്ലെങ്കിൽ പണത്തിന്റെ ഉത്തരവാദിത്വം തത്കാലം അരമന ഏറ്റെടുത്തെന്നും അതിരൂപത പി.ആർ.ഒ. ഫാ. പോൾ കരേടൻ അറിയിച്ചു.
അതേ സമയം പണം തട്ടിയെടുത്തു എന്ന് പറയുന്നതിൽ വാസ്തവമുണ്ടോ എന്ന് സംശയമാണ് എന്നാണ് ഒരു വിഭാഗം വിശ്വാസികൾ പറയുന്നത്. വൈദിക വൃത്തിക്ക് നിരക്കാത്ത സ്വഭാവ ദൂഷ്യം കണ്ടു പിടിച്ചതിനാലാണ് അച്ചൻ സസ്പെന്റ് ചെയ്യപ്പെട്ടത്. അല്ലാതെ സാമ്പത്തിക ക്രമക്കേടിന്റെ പേരിലല്ല. മുഴുവൻ പണവും ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം കൈകാര്യം ചെയ്യുന്ന പള്ളിയാണ് ഇടപ്പള്ളി പള്ളി. വരവുകളും ചെലവുകളും കൃത്യമായി ബാങ്കിലൂടെ മാത്രം കൈകാര്യം ചെയ്യുകയും മാസം തോറും ഓഡിറ്റ് നടത്തുകയും ചെയ്യുന്നത് ഇടപ്പള്ളിയുടെ രീതിയാണ്. കുർബാനപ്പണത്തിന് പ്രത്യേക അക്കൗണ്ട് സൂക്ഷിച്ച് ഓഫീസ് വഴി അതിൽ നിക്ഷേപിക്കുകയാണ് ഇവിടുത്തെ പതിവ്. ചൊല്ലിത്തീർക്കാൻ കഴിയാത്ത കുർബാനകൾ മറ്റു വൈദികർക്കും സന്യാസഭവനങ്ങൾക്കും വീതിച്ചു നൽകുമ്പോഴും ബാങ്ക് അക്കൗണ്ടിലൂടെ മാത്രമെ അത് നൽകാറുള്ളു. ഇതു പോലെ കൃത്യമായ സംവിധാനം നിലവിലുള്ള ചുരുക്കം ചില പള്ളികളിലൊന്നാണിത്.
ഈ കാലഘട്ടത്തിൽ കുർബാന പണം കൈകാര്യം ചെയ്തിരുന്നത് സസ്പെൻഷനിലായ പ്രിൻസ് അച്ചനായിരുന്നു. എന്നാൽ അക്കൗണ്ടിൽ നിന്ന് പണമായി എടുക്കുകയോ ഏതെങ്കിലും വ്യക്തികൾക്ക് പണം മറിച്ച് നൽകുകയോ ചെയ്തതായി ഇടപ്പള്ളി പള്ളിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. എന്നാൽ ചില വൈദികർക്ക് കണക്കിൽ കൂടുതൽ പണം അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുകയും പിന്നീട് അതു പണമായി തിരിച്ചു വാങ്ങുകയും ചെയ്തിട്ടുണ്ട്. ഏതെല്ലാം വൈദികർക്കാണ് ഇങ്ങിനെ സംഭവിച്ചത് എന്നതിന്റെ കൃത്യമായ കണക്കുകൾ എടുക്കുകയും ആ വൈദികരോട് ആ പണം കുർബാന ധർമമായിരുന്നു എന്നറിയിക്കുകയും ചെയ്തു. ആ പണത്തിന്റെ കൂടി കുർബാനകളുടെ ഉത്തരവാദിത്വം കൂരിയയുടെ മധ്യസ്ഥതയിൽ തീർപ്പാക്കുകയും കുർബാനകളുടെ ഉത്തരവാദിത്വം അതിരൂപത ഏറ്റെടുക്കുകയും ചെയ്തു. കൃത്യമായ അവധികളിൽ പണം മടക്കി നൽകാമെന്ന പ്രിൻസച്ചന്റെ ഉറപ്പ് എഴുതി വാങ്ങിയിട്ടുമുണ്ട്.
ഇടപ്പള്ളി പള്ളിയാകട്ടെ മുഴുവൻ കണക്കുകളും പരിശോധിച്ച് യാതൊരു വിധ സാമ്പത്തിക നഷ്ടവും പള്ളിക്ക് സംഭവിച്ചിട്ടില്ല എന്ന് സ്ഥിരീകരിക്കുകയും ആയതിലേക്ക് കൂടിയ കൗൺസിൽ ഐകകണ്ഠ്യേന അതു പാസാക്കുകയും ചെയ്തു. ഇടപ്പള്ളി പള്ളിയോ, മറ്റേതെങ്കിലും വൈദികരോ, സ്ഥാപനങ്ങളോ ഇത്തരമൊരാരോപണമുന്നയിക്കുകയോ പരാതിപ്പെടുകയോ ചെയ്തിട്ടില്ല.
വൈദികവൃത്തിക്ക് നിരക്കാത്ത സ്വഭാവദൂഷ്യം കണ്ടു പിടിച്ച മാത്രയിൽ തന്നെ നടപടിയെടുക്കുകയും വൈദികവൃത്തി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത രൂപാതാധികാരികളുടെ നടപടി ശ്ളാഘനീയമാണ്. ഇത്തരം ചടുലമായ നടപടികളെ അഭിനന്ദിക്കേണ്ടതിന് പകരം ചില കുബുദ്ധികൾ വാസ്തവ വിരുദ്ധമായ വാർത്തകളാണ് പ്രചരിപ്പിക്കുന്നത്. അതിന് പിന്നിലെ ദുരുദ്ദേശം വ്യക്തമാണ്. എന്നാൽ ഈ അതിരൂപതാധികാരികൾ അടുത്ത കാലത്തായി എടുത്ത ഇത്തരം ചില നടപടികൾ സീറോ മലബാർ സഭക്ക് തന്നെ മാതൃകയാവേണ്ടതാണ്. എന്നുമാണ് ഇവർ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍