ബിജാപൂരിൽ റോഡ് ഓപ്പണിങ്ങിന് പോകുമ്പോൾ പൊടുന്നനെ മാവോയിസ്റ്റുകളുടെ കുഴിബോംബാക്രമണം; വേദനയിൽ പുളയുന്ന ലക്ഷ്മൺ റാവുവിന്റെ അടുത്തേക്ക് ഒറ്റയ്ക്ക് ഓടിയെത്തി മുറിവ് കെട്ടിയ ചുണക്കുട്ടി; ആംബുലൻസിലേക്ക് എടുത്തുകൊണ്ട് ഓടിയത് ജീവൻ പണയം വച്ച്; വി.വി.വസന്തകുമാറിനെ സിആർപിഎഫിലെ കൂട്ടുകാർ വിളിക്കുന്നത് 'ഡെയർ ഡെവിൾ'; പുൽവാമയിൽ വീരമൃത്യുവരിച്ച ധീരജവാനെ രാജ്യം ഓർക്കുമ്പോൾ കണ്ണീർപൂക്കൾ അർപ്പിച്ച് വയനാട്ടുകാരും
മറുനാടൻ ഡെസ്ക്
കൽപ്പറ്റ: അവൻ നിർഭയനായിരുന്നു. അവന്റെ പേരിലെ 'വി'കൾ എല്ലാം സൂചിപ്പിച്ചത് വിജയം, സിആർപിഎഫിലെ സഹപ്രവർത്തകർ ആ അതിസാഹസികനെ ഓർത്തെടുക്കുന്നത് അങ്ങനെയാണ്. വീരമൃത്യു വരിച്ച ധീരധവാൻ വി.വി.വസന്തകുമാർ. പുൽവാമയിലെ ഭീകരാക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച 40 ജവാന്മാരിലെ വയനാട്ടുകാരൻ. നാട്ടിൽനിന്നു മടങ്ങി ഒരാഴ്ച കഴിയും മുൻപാണു വസന്തകുമാർ മരിച്ചെന്ന സങ്കട വാർത്ത എത്തിയത്. വയനാട് ലക്കിടി കുന്നത്തിടവ വാഴക്കണ്ടി വീട്ടിൽ അവധിയാഘോഷം കഴിഞ്ഞ് മടങ്ങിയ യുവാവിനെ പിന്നീട് വീട്ടുകാർ ചലനനമറ്റ നിലയിലാണ് കണ്ടത്. ആ കണ്ണീരോർമകൾ പങ്കുവച്ച് വയനാട് - കൽപ്പറ്റ വാഴക്കണ്ടിയിൽ ഇന്ന് അനുസ്മരണ സമ്മേളനം ചേർന്നു.
സഹപ്രവർത്തകർ 'ഡെയർ ഡെവിൾ' എന്ന് വസന്തകുമാറിനെ വിളിക്കുന്നത് വെറുതെയല്ല. 2018 ൽ നടന്ന ഒരുസംഭവം ഓർക്കുന്നു. മാവോയിസ്റ്റുകളുടെ സ്വാധീനമേഖലയായ ബിജാപൂരിലെ ഒരു ഓപ്പറേഷൻ. സിആർപിഎഫ് 85 ാം ബറ്റാലിയൻ അപ്പോൾ മാവോയിസ്റ്റുകളുമായി കടുത്ത പോരാട്ടത്തിൽ. വഴി സജ്ജമാക്കുന്ന സംഘത്തിൽ അംഗമായിരുന്നു വസന്ത. അങ്ങനെ യാത്ര ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി കുഴിബോംബാക്രമണമുണ്ടായത്. സിആർപിഎഫ് ട്രൂപ്പറായ ലക്ഷ്മൺ റാവുവിന് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. അദ്ദേഹത്തിന്റെ കാലുകൾ അറ്റുപോകുന്ന നിലയിലായിരുന്നു. സാധാരണഗതിയിൽ കുഴിബോംബാക്രമണമുണ്ടായാൽ ഉടൻ തന്നെ മാവോയിസ്റ്റുകൾ വെടിവയ്പ് തുടങ്ങും. ബാക്കിയുള്ള സംഘാംഗങ്ങൾ തിരിച്ചടിക്കാൻ വേണ്ടി ഒരുങ്ങുന്നതിനിടെ, വസന്ത വീണു കിടക്കുന്ന ആ ജവാന്റെ നേർക്ക് ഒറ്റയ്ക്ക് നീങ്ങി.
ലക്ഷ്മൺ റാവുവിന്റെ വാക്കുകൾ ഇങ്ങനെ: 'വസന്ത എന്റെ പിന്നിലാണ് നടന്നിരുന്നത്. കുഴിബോംബാക്രമണമുണ്ടായപ്പോൾ എനിക്ക് ഗുരുതര പരിക്കേറ്റു. രണ്ടുകാലുകളിൽ നിന്നും ചോര കുത്തിയൊലിക്കുകയായിരുന്നു. കടുത്ത വേദനയിൽ പുളഞ്ഞ എനിക്ക് വീണിടത്ത് നിന്ന് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. ഇത്തരം സാഹചര്യങ്ങളിൽ ജവാന്മാർ അതീവശ്രദ്ധയോടെയാണ് മുന്നോട്ട് നീങ്ങുക.. കാരണം എവിടെയാണ് കൂടുതൽ കുഴിബോംബുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് അറിയില്ലല്ലോ. എന്നാൽ, വസന്തകുമാർ അതിധീരമായി മുന്നോട്ട് നീങ്ങി. ജീവൻ പോലും പണയം വച്ച് അവൻ എന്റെ അടുത്തേക്ക് ചാടി. എന്റെ മുറിവ് യൂണിഫോം ഉപയോഗിച്ച് കെട്ടി. അങ്ങനെ മുറിവ് കെട്ടിയതുകൊണ്ടാണ് ചോര വാർന്ന് ഞാൻ മരിക്കാതിരിക്കാൻ കാരണം. എന്റെ ജീവന് അവനോട് കടപ്പെട്ടിരിക്കുന്നു.'
അതൊരു സാഹസിക പ്രവൃത്തി തന്നെയായിരുന്നു, സിആർപിഎഫ് 85 ബറ്റാലിയൻ കമാൻഡന്റ് സുധീർ കുമാർ ഓർക്കുന്നു.' അത്തരം സംഘർഷം നിറഞ്ഞ സാഹചര്യത്തിൽ, വസന്ത കുമാർ റാവുവിന് ഫസ്റ്റ് എയ്ഡ് നൽകി. പൊക്കിയെടുത്ത് ആംബുലൻസ് കിടക്കുന്നിടത്ത് വരെ ഓടി. റാവുവിന്റെ കാലുകൾ മുറിച്ചുമാറ്റേണ്ടി വന്നു. എന്നിരുന്നാലും വസന്ത ആ ധീരത കാട്ടിയതുകൊണ്ടാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്.'സിആർപിഎഫ് ഡയറക്ടർ ജനറലിനോട് പുരസ്കാരത്തിന് വേണ്ടി വസന്തയുടെ പേര് ശുപാർശ ചെയ്യുകയുണ്ടായി സുധീർ കുമാർ. ആ സംഭവത്തിന് ശേഷം ബറ്റാലിയനിലെ 'ഡെയർ ഡെവിൾ' എന്നാണ് വസന്തയെ എല്ലാവരും സ്നേഹപൂർവം വിളിച്ചിരുന്നത്.
ബിജാപൂരിലെ സേവനത്തിന് ശേഷം വസന്തയെ തെലങ്കാനയിലെ ഭദ്രാചലത്തിലേക്ക് മാറ്റി. പിന്നീട് ഹെഡ് കോൺസ്റ്റബിളായി പ്രമോഷനോടെ ശ്രീനഗറിലേക്കും. 'നമ്മൾ ആക്രമിക്കപ്പെടുമ്പോൾ നമ്മോടൊപ്പം ഉണ്ടാവാൻ ആഗ്രഹിക്കുന്ന ഒരാളാണ് വസന്ത. അവൻ സേനയ്ക്ക് ഒരു സ്വത്തായിരുന്നു', സുധീർ കുമാർ പറഞ്ഞു. അപ്പോൾ ലക്ഷ്മൺ റാവു ആവർത്തിക്കുന്നു..'ഞാൻ ജീവനോടെയിരിക്കുന്നത് അവൻ കാരണമാണ്.
2001ൽ സിആർപിഎഫിൽ ചേർന്ന വസന്തകുമാർ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറിൽ ചുമതലയേൽക്കാൻ പോകവേയാണ് ദാരുണാന്ത്യം സംഭവിച്ചത്. സിആർപിഎഫ് 82 ബറ്റാലിയനിലെ അംഗമായിരുന്ന വസന്തകുമാർ 18 വർഷമായി സേനാംഗമായിരുന്നു, വൈത്തിരി പൂക്കോട് സർവകലാശാലയ്ക്കു സമീപം വാസുദേവൻ ശാന്ത ദമ്പതികളുടെ മകനാണ്. ഷീനയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. രണ്ടു വർഷം കഴിഞ്ഞു വിരമിക്കാനിരിക്കുകയായിരുന്നു. നേരത്തെ പഞ്ചാബിൽ സേവനം അനുഷ്ഠിച്ചിരുന്ന വസന്തകുമാർ 2019 ഫെബ്രുവരി രണ്ടിന് നാട്ടിലെത്തിയിരുന്നു. എട്ടാം തീയതി വരെ നാട്ടിലുണ്ടായിരുന്ന വസന്തകുമാർ ഹവിൽദാർ ആയി സ്ഥാനക്കയറ്റം കിട്ടി പരിശീലനത്തിനാണ് പുൽവാമയിലേക്ക് പോയത്.
എങ്ങനെ മറക്കും ആ കുടുംബചിത്രം
തെലങ്കാനയിൽ ഭദ്രാചലത്ത് ജോലി ചെയ്തുകൊണ്ടിരിക്കെയാണ് അവസാനമായി ആറ് ദിവസത്തെ അവധിക്ക് നാട്ടിലെത്തിയത്. കുടുംബത്തെ കൂട്ടി ബാണാസുര സാഗർ ഡാമിൽ ചെറിയൊരു യാത്ര. അപ്പോൾ എടുത്ത കുടുംബ ചിത്രം ദശലക്ഷകണക്കിന് ജനഹൃദയങ്ങളിൽ അവസാന ഓർമ്മ ചിത്രമാക്കിയാണ് വസന്തകുമാർ എന്ന ധീര ജവാൻ യാത്രയായത്. പുൽവാമയിലെത്തിയ വിവരം വീട്ടുകാരെ വിളിച്ച് പറഞ്ഞിരുന്നു. പരേതനായ വാസുദേവന്റെയും ശാന്തയുടെയും മകനാണ്. ഭാര്യ ഷീന പൂക്കോട് വെറ്ററിനറി കോളേജിൽ താൽക്കാലിക ജീവനക്കാരിയാണ്. മക്കൾ: അനാമിക, അമർദീപ്.
പട്ടികവർഗ്ഗ വിഭാഗത്തിലെ മുള്ളുക്കുറുമ വിഭാഗക്കാരാണ് വസന്തകുമാറിന്റെ കുടുംബം പൂക്കോട് വെറ്ററിനറി സർവകലാശാല പരിധിയിൽ സർക്കാർ നൽകിയ ഭൂമിയിലാണ് താമസം്. പിതാവ് രണ്ടുവർഷം മുമ്പേ മരിച്ചിരുന്നു. ഏകസഹോദരി വസുമിതയും അമ്മ ശാന്തയും വെറ്ററിനറി സർവകലാശാലയിലെ താൽക്കാലിക ജീവനക്കാരിയായ ഭാര്യ ഷീനയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു വസന്തകുമാർ.
പ്രണബ് കുമാർ മുഖർജി രാഷ്ട്രപതിയായിരിക്കെ ഒരു ചടങ്ങിനെത്തിയ അദ്ദേഹത്തോടൊപ്പം വസന്തകുമാർ നിൽക്കുന്ന ഫോട്ടോയുൾപ്പെടെ നിരവധി ചിത്രങ്ങളും മെഡലുകളും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. അപകടത്തിന് രണ്ട് മണിക്കൂർ മുമ്പ് വസന്തകുമാർ അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു. പുൽവാമയിൽ ചിന്തിയ ഓരോ തുള്ളി രക്തത്തിനും നാട്ടുകാർ ഇന്ന് തങ്ങളുടെ കണ്ണീർ പൂക്കൾ സമർപ്പിച്ചു. വാഴക്കണ്ടി തറവാട്ടിലായിരുന്നു പുഷ്പാർച്ചനയും അനുസ്മരണവും.
തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപുരയിൽ ജമ്മുശ്രീനഗർ ദേശീയപാതയിലായിരുന്നു ആക്രമണം. ശ്രീനഗറിൽ നിന്ന് 38 കിലോമീറ്റർ അകലെ വൈകിട്ട് 3.15ന്, 78 ബസുകളിലായി 2547 സൈനികർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം. അവധി കഴിഞ്ഞ് നാട്ടിൽ നിന്നു മടങ്ങിയെത്തിവരടക്കം കശ്മീരിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കു സുരക്ഷാ ജോലിക്കായി പോകുകയായിരുന്നു സിആർപിഎഫ് ജവാന്മാർ. വാഹനവ്യൂഹത്തിന്റെ മധ്യഭാഗത്തായി സഞ്ചരിച്ചിരുന്ന ബസിന് നേരെ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റിയുള്ള ചാവേറാക്രമണത്തിലാണ് ജവാന്മാർ കൊല്ലപ്പെട്ടത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍