കാത്തിരിപ്പിന് അവസാനമായി; തോട്ടം - പുരയിടം പ്രശ്നത്തിനു പരിഹാരമായി അദാലത്ത്
സ്വന്തം ലേഖകൻ
പാലാ: തോട്ടം - പുരയിടം പ്രശ്നംമൂലം ദുരിതത്തിലായവർക്ക് ആശ്വാസവുമായി പാലായിൽ അദാലത്ത് സംഘടിപ്പിച്ചു. കത്തീഡ്രൽപള്ളി പാരീഷ് ഹാളിൽ സംഘടിപ്പിച്ച അദാലത്തിൽ ഇന്നലെ 1027 പേർക്ക് തോട്ടമെന്ന് തെറ്റായി രേഖപ്പെടുത്തിയ പുരയിടങ്ങളെ പുരയിടമായി പുനഃക്രമീകരിച്ചു കൊണ്ടുള്ള സർട്ടിഫിക്കേറ്റുകൾ നൽകി. ഈ സർട്ടിഫിക്കറ്റ് ബാങ്കിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു വിനിയോഗിക്കാനാവും.ലാൻഡ് റവന്യൂ തഹസിൽദാരുടെ ഈ ഉത്തരവ് വില്ലേജ് ഓഫീസിൽ ലഭിക്കുന്ന മുറയ്ക്ക് തണ്ടപ്പേരിലും കരം അടച്ച രസീതിലും പുരയിടമെന്ന് രേഖപ്പെടുത്തി നൽകും.
തുടർന്നു നടപടി ക്രമങ്ങൾ പൂർത്തിയാകുന്നമുറയ്ക്ക് ആവശ്യമായ തിരുത്തലുകൾ വരുത്തി ബിടിആറിൽ ഉൾപ്പെടുത്തും. മുപ്പത്തിയഞ്ചു വർഷം മുമ്പ് റീ സർവ്വേ നടന്നപ്പോഴാണ് പുരയിടങ്ങളെ തോട്ടമായി രേഖപ്പെടുത്തിയത്. ഇതേത്തുടർന്നു കർഷകർ ഒറ്റയ്ക്കും കൂട്ടായും നിരവധി പരാതികൾ കൊടുത്തിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇതോടെ ലോൺ പോലും എടുക്കാൻ കഴിയാത്ത അവസ്ഥ വന്നു.
കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പ് കാലത്ത് കർഷകർ ഇക്കാര്യം മാണി സി കാപ്പന്റെ ശ്രദ്ധയിൽപ്പെടുത്തി. മാണി സി കാപ്പൻ എം എൽ എ ആയ ശേഷം ആദ്യം ഇടപെട്ട വിഷയം തോട്ടം പുരയിടം പ്രശ്നമായിരുന്നു. ഇക്കാര്യം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചു. തുടർന്നു മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും ആയി നടത്തിയ ചർച്ചയെത്തുടർന്നാണ് പ്രശ്ന പരിഹാരത്തിന് വഴിതെളിഞ്ഞത്. ജില്ലാ കളക്ടറെ ഇതിനായി ചുമതലപ്പെടുത്തി. എം എൽ എ മാരായ പി സി ജോർജ്, മോൻസ് ജോസഫ് എന്നിവരും പ്രശ്ന പരിഹാരത്തിനായി രംഗത്തുവന്നു.
മീനച്ചിൽ താലൂക്കിലെ 14 വില്ലേജുകളിലുള്ളവരുടെ പരാതികളിലാണ് ഇന്നലെ തീർപ്പുകൽപ്പിച്ചത്. ആകെ 4740 പേരാണ് അദാലത്തിൽ പരിഗണിക്കുന്നതിനായി വില്ലേജ്, താലൂക്ക് ഓഫീസുകൾ മുഖേന പരാതി നൽകിയത്. ഏറ്റവും കൂടുതൽ പരാതികൾ കൊണ്ടൂർ വില്ലേജിൽനിന്നായിരുന്നു -2767 പേർ. ഇവരിൽ 367 പേർക്ക് അദാലത്തിൽ ഉത്തരവ് ലഭിച്ചു.
ഭരണങ്ങാനം -59, ഈരാറ്റുപേട്ട- 69, കുറിച്ചിത്താനം- 31, ളാലം - 12, പൂഞ്ഞാർ-26, പൂവരണി-431, പുലിയന്നൂർ-20, തലനാട്-ആറ്, തലപ്പലം-ആറ് എന്നിങ്ങനെയാണ് തീർപ്പാക്കിയ അപേക്ഷകളുടെ എണ്ണം. പരിശോധിച്ചപ്പോൾ കൂടുതൽ വിവരങ്ങൾ വേണമെന്ന് കണ്ടെത്തിയ 1382 അപേക്ഷകർക്ക് കത്തയച്ചിട്ടുണ്ട്. 436 അപേക്ഷകൾ സൂക്ഷ്മ പരിശോധനകൾക്കായി മാറ്റി വച്ചിരിക്കുകയാണ്. റവന്യൂ വകുപ്പിന്റെ കൈവശമുള്ള പുതിയതും പഴയതുമായ രേഖകൾ പരിശോധിച്ച ശേഷമാകും അപേക്ഷകളിൽ തീർപ്പുകൽപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ അർഹരായവർക്കു സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്യും. അദാലത്തിൽ എം എൽ എ മാരായ മാണി സി കാപ്പൻ, പി സി ജോർജ്, മോൻസ് ജോസഫ് എന്നിവർ സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു. ജില്ലാ കളക്ടർ പി കെ സുധീർബാബു, ആർ ഡി ഒ പ്രദീപ്കുമാർ ജി, തഹസീൽദാർ വി എം അഷറഫ്, ഭൂരേഖ തഹസീൽദാർ ഗീതാ എം എൻ തുടങ്ങിയവർ നേതൃത്വം നൽകി.
മികവിന്റെ വിജയം
പാലാ: തോട്ടം പുരയിടം അദാലത്ത് വിജയത്തിന് പിന്നിൽ ഉദ്യോഗസ്ഥരുടെ മികവ്. മാണി സി കാപ്പൻ എം എൽ എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ച ശേഷം സർക്കാരുമായി നടത്തിയ ചർച്ചയിൽ പ്രശ്നം പരിഹരിക്കാൻ കാലതാമസമെടുക്കരുതെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതേത്തുടർന്നു സമയബന്ധിതമായി നടപടിയെടുക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകിയിരുന്നു.
ഇതേത്തുടർന്ന് അപേക്ഷ സ്വീകരിക്കൽ, പരിശോധന, കത്തയയ്ക്കൽ തുടങ്ങിയ നിരവധി നടപടി ക്രമങ്ങൾ കഴിഞ്ഞ രണ്ടു മാസം കൊണ്ട് പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർ ഭഗീരഥപ്രയത്നം നടത്തി. ജില്ലാ കളക്ടർ പി കെ സുധീർബാബുവിന്റെ മേൽനോട്ടത്തിൽ ആർ ഡി ഓ പ്രദീപ്കുമാർ ജി, തഹസീൽദാർ വി എം അഷറഫ്, ഭൂരേഖ തഹസീൽദാർ ഗീത എം എൽ എന്നിവരുടെ നേതൃത്വത്തിൽ 75ഉദ്യോഗസ്ഥരാണ് ഇതിനായി പ്രവർത്തിച്ചത്.
വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം;ആശ്വാസത്തിൽ സുധാകരനും കുടുംബവും
ജീവിത ദുരിതങ്ങൾക്കു നടുവിൽ ഭൂമിയുടെ രേഖ സംബന്ധിച്ച പ്രതിസന്ധിയിൽനിന്ന് കരകയറിയതിന്റെ ആശ്വാസത്തിലാണ് സുധാകരനും കുടുംബവും. മീനച്ചിൽ താലൂക്കിൽ റവന്യു വകുപ്പ് നടത്തിയ തോട്ടം - പുരയിടം അദാലത്താണ് തിടനാട് കൊണ്ടൂർ വില്ലേജിലെ പുളിച്ചമാക്കൽ സുധാകരന്റെയും കുടുാംബാംഗങ്ങളുടെയും വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ചത്.
ടാപ്പിങ് തൊഴിലാളിയായ സുധാകരന്റേയും ഭാര്യ ലീലയുടേയും പേരിലുള്ള 10.6 ആർ വസ്തുവാണ് അദാലത്തിൽ പുരയിടമാക്കി കിട്ടിയത്. നേരത്തെ പുരയിടമായിരുന്ന വസ്തു റീസർവ്വേ കഴിഞ്ഞതോടെ രേഖകളിൽ തോട്ടമായി മാറുകയായിരുന്നു.
മൂന്ന് വർഷം മുൻപ് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് ലീലയ്ക്ക് ജോലിക്ക് പോകാനാകുന്നില്ല. ഏകമകൻ ഷൈജു മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലാണ്. ഷൈജുവിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.
ലീലയുടെയും മകന്റെയും ചികിത്സ നടത്തിയ ഇനത്തിൽ കുടുംബത്തിന് കടബാധ്യത ഏറെയുണ്ട്. തോട്ടമെന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ വസ്തു ഈടുവച്ച് വായ്പ എടുക്കുന്നതിനുള്ള സാധ്യതയും ഇല്ലാതായി.
അദാലത്തിൽനിന്നു ലഭിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ വസ്തു പുരയിടമാകുന്നതോടെ ബാങ്ക് വായ്പ് എടുത്ത് സാമ്പത്തിക ബാധ്യത തീർക്കാനും വീട് നിർമ്മിക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍