ബ്രക്സിറ്റിനു തുണയ്ക്കാത്ത ആരും തന്നോടൊപ്പം വേണ്ടെന്ന ''വെട്ടിനിരത്തൽ'' നിലപാട് ജാവീദിന് വിനയായി; ജൂനിയർ മന്ത്രിമാരെ കൂടെയിരുത്തി ബോറിസിന്റെ ക്യാപ്റ്റൻസിയിൽ സെൽഫ് ഡ്രൈവിങ്; ഭാവി പ്രധാനമന്ത്രി എന്ന് വരെ കരുതപ്പെട്ടിരുന്ന പാക് വംശജൻ പടിയിറങ്ങുമ്പോൾ രണ്ടും മൂന്നും സ്ഥാനങ്ങളിൽ പിടിമുറുക്കിയത് ഇന്ത്യൻ വംശജർ; ബോറിസ് നയിക്കുന്നത് ''രണ്ടാം ഇന്ത്യൻ കാബിനറ്റ്''
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: പടിയടച്ചു പിണ്ഡം വയ്ക്കുക എന്ന പ്രക്രിയയാണ് മന്ത്രിസഭാ ഉടച്ചു വാർക്കൽ വഴി ഇന്നലെ ബോറിസ് ജോൺസൺ പൂർത്തിയാക്കിയത്. ബ്രക്സിറ്റിനെ അനുകൂലിക്കാത്തവർ കൺസർവേറ്റിവ് മന്ത്രിസഭയിൽ ആവശ്യം ഇല്ലെന്ന നിലപാട് കാമറോൺ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത് മുതൽ സജീവമായിരുന്നു. ഇത്തരത്തിൽ യൂറോപ്പിന് ഒപ്പം നിൽക്കണമെന്ന് പറഞ്ഞവരും പിന്നീട് ഈ വിഭാഗത്തിൽ നിന്ന് കൂറുമാറിയവരും ഒക്കെ ഓരോന്നായി പാർട്ടി നേതൃ സ്ഥാനത്തു നിന്നും മന്ത്രിക്കസേരകളിൽ നിന്നും പടിപടിയായി വെട്ടിനിരത്തൽ നടപടി നേരിടുന്നുവെന്ന് തെളിയിക്കുന്നതാണ് ഇന്നലെ നടന്ന മന്ത്രിസഭാ ഉടച്ചുവാർക്കലിൽ ഉണ്ടായ ചിലരുടെ പടിയിറക്കവും ചിലരുടെ പടികയറ്റവും.
ആദ്യം യൂറോപ്യൻ പക്ഷത്തു നിൽക്കണം എന്ന് പറയുകയും അവസരം വന്നപ്പോൾ കാലു മാറുകയും ചെയ്ത മുൻ പ്രധാനമന്ത്രി തെരേസ മേ തന്നെ ആയിരുന്നു ബോറിസ് ഉൾപ്പെടെയുള്ള തീവ്ര ബ്രക്സിറ്റ് പക്ഷക്കാരുടെ ആദ്യ ഇര. പിന്നീട് ഈ നിരയിൽ വെട്ടിനിരത്തപ്പെട്ടവർ അനേകമാണ്. ജസ്റ്റിസ് സെക്രട്ടറി മൈക്കേൽ ഗോവ്, വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറി സ്റ്റീഫൻ ക്രാബ്, ഡിഫൻസ് സെക്രട്ടറി ലിയാം ഫോക്സ്, എനർജി സെക്രട്ടറി ആൻഡ്രിയ ലീഡിസം, എന്നിവരുടെ നിരയിലേക്ക് ഒടുവിലായി എത്തിയ പേരായി മാറുകയാണ് സാജിദ് ജാവീദ്.
ആദ്യം ആഭ്യന്തര സെക്രട്ടറിയും പിന്നീട് ധനസെക്രട്ടറിയും ആയി ഉയർന്ന സാജിദ് അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥി വരെയായി മാധ്യമങ്ങൾ നിരീക്ഷിച്ചിരുന്നു. ലേബർ പാർട്ടി ലണ്ടൻ മേയർ സാദിഖ് ഖാൻ ഒരു ഭാഗത്തു ഉയർന്നു വരുമ്പോൾ ടോറികളുടെ തുറുപ്പു ചീട്ടാണ് പാക് വംശജനായ സാജിദ് ജാവീദ് എന്ന് കരുതപ്പെട്ടിരുന്നു. മാത്രമല്ല ഇന്ത്യൻ മുഖമായി ബോറിസിന് ഒപ്പം പ്രീതി പട്ടേൽ ഉള്ളപ്പോൾ ഒരു കാരണവശാലും സാജിദിന്റെ കസേര ഇളകിലെന്നായിരുന്നു നിഗമനം.
ഒരു ബാലൻസിങ് ഫാക്ടർ നിലനിർത്താൻ സാജിദ് മന്ത്രിസഭയിൽ ബോറിസിന്റെ വലംകൈയായി കൂടെയുണ്ടാകും എന്നാണ് കരുതപെട്ടത്. എന്നാൽ അപ്രതീക്ഷിതമായ അട്ടിമറിയാണ് ഇന്നലെ സംഭവിച്ചത്. ആർക്കും കാര്യമായ സൂചന പോലും നൽകാതെ ബോറിസ് തന്റെ മന്ത്രിസഭയിലേക്ക് ജൂനിയർ എംപിമാരെ മന്ത്രിസഥാനം നൽകി സ്വീകരിച്ചത് രണ്ടും കൽപ്പിച്ചു തന്നെയാണ്.
തന്റെ കുടിയേറ്റ സാഹചര്യത്തെ പറ്റിയും അടുത്തകാലത്ത് റിഷി ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. പുതുതലമുറ കുടിയേറ്റക്കാരുടെ പ്രതിനിധിയാണ് താൻ എന്നാണ് റിഷി സൂചിപ്പിച്ചത്. ജീവിതം തേടി കുടിയേറിയ മാതാപിതാക്കളുടെ രണ്ടാം തലമുറയുടെ പ്രതിനിധിയായായാണ് റിഷി സ്വയം വിശേഷിപ്പിക്കുന്നത്. തൻ ഹിന്ദു ആണെന്ന് പറയുന്നതിൽ അഭിമാനിക്കുന്ന ബ്രിട്ടന്റെ ധനസെക്രട്ടറി ആഴ്ച അവസാനത്തിൽ അമ്പലത്തിൽ പോകാനും ശ്രമിക്കാറുണ്ട്. ഇന്ത്യൻ ബിസിനസ് ടൈക്കൂൺ നാരായണമൂർത്തിയുടെ മകൾ ഇന്ത്യൻ വധുവായി ഈ യുവ രാഷ്ട്രീയകാരന്റെ ജീവിതത്തിലേക്ക് കടന്നു വന്നപ്പോൾ അദ്ദേഹത്തിന്റെ ഇന്ത്യൻ വേരുകൾ കൂടുതൽ ആഴത്തിൽ പടരാനും കാരണമായിരിക്കണം.
തുടക്കത്തിൽ റിമൈൻ പക്ഷക്കാരൻ ആയിരുന്ന സാജിദ് ജാവേദ് ബ്രക്സിറ്റ് നടപ്പാക്കുമ്പോൾ മന്ത്രിസഭയിൽ കീ റോളിൽ വേണ്ടെന്നു ബോറിസ് തീരുമാനിച്ചിരിക്കണം. വ്യാപാര കരാറുകൾ കീറാമുട്ടിയാകാതിരിക്കാൻ തനിക്കൊപ്പം തോളോട് തോൾ നിൽക്കുന്ന ഒരാൾ ധന സെക്രട്ടറി ആയി കൂടെവേണം എന്ന ബോറിസിന്റെ ചിന്തയാകും സാജിദിന്റെ കസേര തെറിപ്പിച്ചത്. മാത്രമല്ല ഈ കസേരയിലേക്ക് കണ്ടെത്തിയ പകരക്കാരൻ പാർട്ടിയിൽ ജൂനിയർ ആണെന്നതും പ്രസക്തമാണ്. റിഷി രാഷ്ട്രീയം പയറ്റുമ്പോൾ തന്നെ ബോറിസിനൊപ്പം കട്ടക്ക് കൂടെ നിന്നതും ഇപ്പോൾ ഗുണകരമായി.
കാമറോൺ റഫറണ്ടത്തിനു തയാറായപ്പോഴും രാഷ്ട്രീയത്തിൽ വലിയ ശബ്ദം അല്ലാതിരുന്ന റിഷി ബോറിസിന് ഒപ്പമാണ് രംഗത്ത് നിന്നതു. പിന്നീട് തെരേസ മേ പാർലിമെന്റിൽ ബ്രെക്സിറ്റ് ബില്ലുകൾ അവതാരിപ്പിച്ചപ്പോഴും ബ്രെക്സിറ്റ് നിലപാട് തന്നെയായിരുന്നു റിഷിക്ക്. മാത്രമല്ല കൺസർവെട്ടിവിന്റെ ശക്തമായ കേന്ദ്രമായ റിച്ച്മാൻഡിൽ ജനവിധി തേടിയ ഈ യുവ രാഷ്ട്രീയക്കാരന് മണ്ഡലത്തിലെ 55 ശതമാനം ജനങ്ങളുടെ ഇഷ്ടവും ബ്രെക്സിറ്റിനു ഒപ്പമാണ് എന്നതും നിലപാടുകളിൽ കരുത്തായി മാറിയിരിക്കണം.
തൻ തന്റെ സഹോദരങ്ങക്കൊപ്പം ടീനേജ് പ്രായത്തിൽ ഭക്ഷണ ശാലയിൽ ഇരിക്കുമ്പോൾ കേൾക്കാൻ ഇഷ്ടപ്പെടാത്ത വാക്കുകൾ അഭിമുഖം ഇരുന്നവരിൽ നിന്നും ഉണ്ടായതായും റിഷി ഓർമ്മിക്കുന്നു. ഇത്തരം കാര്യങ്ങൾ എപ്പോഴും സംഭവിക്കണ്ട, ജീവിതത്തിൽ ഒരിക്കൽ മാത്രം ഉണ്ടായാൽ പോലും ആവശ്യത്തിൽ അധികം ആണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതിനർത്ഥം ഒരു കുടിയേറ്റക്കാരന്റെ പ്രതിനിധിയായി ജീവിക്കുമ്പോൾ ബ്രിട്ടനിൽ താനും വംശീയത നേരിട്ട് അറിഞ്ഞിട്ടുണ്ട് എന്നാണ് റിഷിയുടെ വാക്കുകൾ തെളിയിക്കുന്നതും. ഇത്തരം കാര്യങ്ങൾ തീർത്തും അരുചികരം ആണെന്നും അദ്ദേഹം തുടരുന്നു.
മന്ത്രിസഭാ ഉടച്ചു വർക്കൽ ഉണ്ടാകുമ്പോൾ അഞ്ചു ജൂനിയർ വനിതാ എംപിമാർക്ക് കസേര നൽകാനുള്ള ബോറിസിന്റെ നീക്കം ഏതാനും ദിവസം മുൻപ് ബ്രിട്ടനിലെ ടാബ്ലോയ്ഡുകൾ ആഘോഷമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കാലത്തു അമേരിക്കയിൽ നിന്നുള്ള ബിസിനസുകാരി ഉയർത്തിയത് പോലുള്ള സെക്സ് ആരോപണം ഭാവിയിൽ സംഭവിക്കാൻ ഇടയുണ്ട് എന്നതായിരുന്നു ടാബ്ലോയ്ഡുകൾ നൽകിയ മുന്നറിയിപ്പ്. ജൂനിയർ മന്ത്രിമാരാകുമ്പോൾ ബോറിസിന്റെ ചൊൽപ്പടിക്ക് നിന്ന് കൊള്ളും എന്നതാണ് ഇതിനു മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയ ന്യായീകരണം.
എന്നാൽ മന്ത്രിസഭയിൽ പ്രീതിക്കൊപ്പം പഞ്ചാബ് വംശജനായ റിഷി സുനക് കൂടി ചേരുമ്പോൾ ബോറിസ് മന്ത്രിസഭയ്ക്ക് രണ്ടാം ഇന്ത്യൻ കാബിനറ്റ് എന്ന വിളിപ്പേര് വീണിരിക്കുകയാണ്. കാരണം പ്രധാനമന്ത്രി കഴിഞ്ഞാൽ ശക്തരായ രണ്ടു മന്ത്രിസ്ഥാനവും ഇന്ത്യൻ വംശജർ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം. ഇതിനു മുൻപ് ഇത്തരം ഒരു കാര്യം സംഭവിച്ചിട്ടില്ല. ഭാവി പ്രധാനമന്ത്രി കസേരയിലേക്ക് പോലും ഇന്ത്യൻ വംശജർ എത്തിപ്പെടാം എന്നതിന്റെ സൂചന കൂടിയാണ് ഇതുനൽകുന്നത്. ധനസെക്രട്ടറി ആയി റിഷി സുനാകും ആഭ്യന്തര സെക്രട്ടറി ആയി പ്രീതി പട്ടേലും അധികാരത്തിലിരിക്കുമ്പോൾ വർഷങ്ങളായി ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ലോബിയിങ് നടത്തുന്ന പാക്കിസ്ഥാന്റെ ശ്രമവും നിഷ്ഫലമായി മാറും.
അടുത്തിടെയായി ഇന്ത്യ വിരുദ്ധ വികാരം വളർത്തി ലണ്ടൻ തെരുവുകളിൽ പാക് അനുകൂല വിഭാഗം നടത്തുന്ന അഴിഞ്ഞാട്ടവും പാക്കിസ്ഥാന്റെ രാഷ്ട്രീയ അജണ്ട ആണെന്ന് ആരോപണം ഉയർന്നിരുന്നു. ഇന്ത്യയെ പരമാവധി പ്രകോപിപ്പിക്കുകയും അതുവഴി ഇന്ത്യയും ബ്രിട്ടനും തമ്മിൽ ബ്രക്സിറ്റിനു ശേഷം രൂപം കൊള്ളാനിടയുള്ള വ്യാപാര കരാറുകൾ അട്ടിമറിക്കാൻ ഉള്ള രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുകയുമാണ് പാക്കിസ്ഥാൻ ശ്രമം എന്ന് പല നിരീക്ഷകരും അഭിപ്രായപ്പെട്ടിരുന്നു.
ഇത് ശരിവയ്ക്കും വിധം തുടക്കത്തിൽ ശക്തിയായി പാക് നീക്കങ്ങളിൽ പ്രതിഷേധം അറിയിച്ചിരുന്നു ഇന്ത്യ പിന്നീട് അതേ സ്വരത്തിൽ പ്രതിഷേധം ഉയർത്താതിരുന്നതും ശ്രദ്ധേയമായി. ഇപ്പോൾ പ്രതിഷേധിക്കാതെ തന്നെ തങ്ങളുടെ സ്വരം ബ്രിട്ടീഷ് നിലപാടുകളിൽ പ്രതിഫലിപ്പിക്കാൻ കഴിയും വിധം ഇന്ത്യൻ ചായ്വുള്ള രണ്ടു പ്രധാന കാബിനറ്റ് മന്ത്രിമാരെ സ്വന്തമാക്കിയ സന്തോഷമാണ് ഇന്ത്യൻ പക്ഷം പങ്കിടുന്നത്. ഇന്ത്യയുടെ ആശങ്കകൾ ലണ്ടൻ ഹൈ കമ്മീഷണർ രുചി ഘനശ്യാം നേരിട്ട് പ്രീതി പട്ടേലിനെ അറിയിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ആയിരങ്ങളെ അണിനിരത്തി സംഘടിപ്പിച്ച ഇന്ത്യ വിരുദ്ധ പ്രകടനം അക്രമാസക്തം ആകാതെ നോക്കാനും ബ്രിട്ടന് സാധിച്ചു. ഇത് ഇന്ത്യക്കും ബ്രിട്ടനും നൽകിയ ആശ്വാസം തീരെ ചെറുതല്ല. എന്നാൽ ബ്രിട്ടന്റെ ശക്തമായ നിലപാട് പാക്കിസ്ഥാൻ രാഷ്ട്രീയത്തിന് തിരിച്ചടി സമ്മാനിക്കുകയും ചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്