ഓർക്കുമ്പോൾ ഇപ്പോഴും ഞെട്ടി വിറയ്ക്കുന്നു; വനിതാ കോളേജിന്റെ കാമ്പസിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ? ഗേറ്റ് കടന്ന് വന്ന യുവാക്കൾ വിദ്യാർത്ഥിനികളെ കടന്നുപിടിച്ചു; കുടിച്ചുപൂസായവർ പിന്തുടർന്ന് വന്ന് പിൻഭാഗത്തും മാറിടത്തിലും പിടിച്ചു; നിലവിളിച്ചപ്പോൾ ഉന്മാദത്തോടെ ആർത്തട്ടഹസിച്ചു; വാഷ്റൂമുകളിൽ പൂട്ടിയിട്ടു; ഡൽഹി ഗാർഗി കോളേജ് ഫെസ്റ്റിൽ നടന്ന ലൈംഗികാതിക്രമത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
മറുനാടൻ ഡെസ്ക്
\ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ ഗാർഗി കോളേജിൽ വിദ്യാർത്ഥിനികൾക്ക് നേരേ നടന്ന ഞെട്ടിക്കുന്ന ലൈംഗികാതിക്രമമാണ് ഇപ്പോൾ തലസ്ഥാനത്തെ മുഖ്യചർച്ചാവിഷയം. സംഭവത്തിൽ 10 പേരെ അറസ്റ്റ് ചെയ്തെങ്കിലും, ഫെബ്രുവരി ആറിന് ഇത് തടയാൻ വേണ്ടതൊന്നും പൊലീസ് ചെയ്തില്ലെന്നാണ് വ്യക്തമാകുന്നത്. കാരണം കഴിഞ്ഞ വർഷവും സമാനമായ അതിക്രമം നടന്നിരുന്നു. ഇത്തവണ അത് തടയാൻ വിദ്യാർത്ഥി യൂണിയൻ മുൻകൈയെടുത്ത് പാസ് സംവിധാനം ഏർപ്പെടുത്തി. തങ്ങളുടെ കോളേജ് ഐഡി കാർഡ് കാണിച്ച് വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്ക് ഗാർഗി കോളേജ് ക്യാമ്പസിൽ കയറാം. പ്രവേശനസമയം 4.30 വരെ എന്ന് പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ, മൂന്നുമണിയായപ്പോഴേക്കും, വലിയ ആൾക്കൂട്ടം ഗേറ്റ് തള്ളിത്തുറന്ന് ക്യാമ്പസിലേക്ക് ഇരച്ചുകയറി. അവരെ തടയാൻ സുരക്ഷാ ഉദ്യോഗസ്ഥരോ ബൗൺസർമാരോ ഉണ്ടായിരുന്നില്ല. പൗരത്വ നിയമത്തെ അനുകൂലിച്ച് പ്രകടനം നടത്തിയവരാണ് ക്യാമ്പസിലേക്ക് അതിക്രമിച്ച് കടന്നതെന്നും അവർ ജയ്ശ്രീറാം എന്ന് വിളിച്ചെന്നും ആരോപണങ്ങളുണ്ടെങ്കിലും സ്ഥിരീകരണമില്ല. ഏതായാലും ആ സമയത്ത് ക്യാമ്പസിൽ വലിയ ജനക്കൂട്ടം തന്നെയായിരുന്നുവെന്ന വിദ്യാർത്ഥിനികൾ പറയുന്നു.
തങ്ങളെ ശാരീരികമായി ഉപദ്രവിക്കാൻ ഒരുസംഘം അക്രമികൾ എത്തിയെന്ന് പരാതിപ്പെട്ട വിദ്യാർത്ഥിനികളോട് പ്രിൻസിപ്പലിന്റെ പ്രതികരണം വിചിത്രമായിരുന്നു. കോളേജ് വാർഷികോത്സവമായ 'റെവറി'യിൽ പങ്കെടുക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതുന്നുവെങ്കിൽ എന്തിന് പങ്കെടുക്കുന്നുവെന്നായിരുന്നു നിരുത്തരവാദപരമായ ചോദ്യം.
എന്താണ് സംഭവിച്ചത്?
മൂന്നുദിവസമായിരുന്നു കോളേജ് വാർഷികോത്സവം. സമാപനദിവസമായ ഫെബ്രുവരി ആറിനാണ് വിവാദത്തിന് ഇടയാക്കിയ സംഭവം. ഇതിനകം വൈറലായ ഒരുവിദ്യാർത്ഥിനിയുടെ പോസ്റ്റിൽ ഇങ്ങനെ പറയുന്നു.' 4.30 മണിയായതോടെ ഒരുവലിയ സംഘം പുരുഷന്മാർ ട്രക്കുകളിൽ കോളേജിന് സമീപമെത്തി ക്യാമ്പസിലേക്ക് കടന്നു. അവരിൽ പലരും മദ്യപിച്ച് മദോന്മത്തരായിരുന്നു, മണിക്കൂറുകളാണ് ആ സംഘം പെൺകുട്ടികളെ ശാരീരികമായി ഉപദ്രവിക്കുകയും, അസഭ്യം പറയുകയും ചെയ്തത്. ഏകദേശം 9 മണി വരെ ഇത് തുടർന്നു. കുടിച്ച് പൂസായവരിൽ ഏറെയും മധ്യവയസ്കരായിരുന്നു. ആൾക്കൂട്ടത്തിനിടയിൽ പെട്ട എന്നെ മൂന്നുവട്ടം ഒരുസംഘം പുരുഷന്മാർ കടന്നുപിടിച്ചു. ഞാൻ നിലവിളിച്ചപ്പോൾ അവർ ഉന്മാദത്തോടെ ആർത്തുവിളിക്കുകയും അട്ടഹസിക്കുകയും ചെയ്തു.'
മറ്റൊരു പോസ്റ്റ് ഇങ്ങനെ: 'അവർ പെൺകുട്ടികളെ കടന്നുപിടിച്ചു. വാഷ്റൂമുകളിൽ പൂട്ടിയിട്ടു. പൂച്ചകരച്ചിലും അസഭ്യം പറച്ചിലും, കടന്നുപിടിത്തവും എല്ലാമുണ്ടായി.' അതേസമയം പ്രിൻസിപ്പൽ പ്രൊമീള കുമാറിന്റെ പ്രതികരണം ഇങ്ങനെ: 'ഡൽഹി സർവകലാശാലയിലെ മറ്റു കോളേജുകളിൽ നിന്നുള്ള ആൺകുട്ടികൾക്ക് ഫെസ്റ്റിൽ പ്രവേശനം അനുവദിച്ചിരുന്നു. ഞങ്ങൾക്ക് കാമ്പസിൽ പൊലീസും കമാൻഡോകളും ബൗൺസേഴ്സും, ജീവനക്കാരും ഉണ്ടായിരുന്നു. കാമ്പസിൽ പെൺകുട്ടികൾക്ക് മാത്രമായി പ്രത്യേക സ്ഥലം നിശ്ചയിച്ചിരുന്നു. അവർ അതിന് പുറ്ത്തുപോയെങ്കിൽ ്അതവരുടെ വ്യക്തിപരമായ കാര്യമാണ്'.
അതേസമയം, സോഷ്യൽ മീഡിയയിൽ വൈറലായ കുറിപ്പിൽ മാനേജ്മെന്റിനെ ഒരു വിദ്യാർത്ഥിനി നിശിതമായി വിമർശിക്കുന്നുണ്ട്. 'വഷളന്മാരായ ആൺകുട്ടികൾ ആദ്യം അവരുടെ ആധാർ കാർഡും ലൈസൻസുമൊക്കെ കാണിച്ച് അകത്തേക്ക് കടന്നു. പിന്നീട് ഒന്നും കാട്ടാതെ തന്നെ അവരെ കടത്തിവിട്ടു. ഇതിൽ ഒരുത്തൻ എന്റെ പിൻഭാഗത്ത് സ്പർശിച്ചു. മറ്റൊരാൾ എന്റെ മാറിടത്തിൽ പിടിച്ചു. വേറെ ഒരുത്തൻ അയാളുടെ ജനനേന്ദ്രിയം എന്റെ തുടയിൽ ഉരസി. എന്റെ കൂട്ടുകാരിയെയും വെറുതെ വിട്ടില്ല. അവളുടെ സ്വറ്ററിൽ കൈകടത്തി മാറിടത്തിൽ പിടിച്ചു. ഈ കാമ്പസിൽ ഇതെന്റെ ആദ്യ അനുഭവമാണ്. ഇത് സുരക്ഷിതമായ കാമ്പസെന്ന് കരുതിയാണ് ഇങ്ങോട്ട് വന്നത്. അതും ഒരു വനിതാ കോളേജിൽ. ഇപ്പോഴും എന്റെ ശരീരം വിറയ്ക്കുകയാണ്, പേടിച്ചിട്ട്.
സംഭവത്തിൽ പ്രതിഷേധം
കോളേജിൽ ശരിയായ ആഭ്യന്തര പരിഹാര സംവിധാനമില്ലെന്നാണ് കുട്ടികളുടെ പരാതി. കാമ്പസിലെ സംഭവത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാനും , നീതി കിട്ടുന്നത് വരെ പോരാടാനുമാണ് വിദ്യാർത്ഥിനികളുടെ തീരുമാനം. സുരക്ഷിതമായി നടത്താൻ കഴിയുന്നില്ലെങ്കിൽ ഇത്തരം ഫെസ്റ്റുകൾ നടത്താതിരിക്കുകയാണ് നന്നെന്നും അവർ പറയുന്നു. കേസിൽ പത്ത് പ്രതികൾ പിടിയിലായിട്ടുണ്ട്. കേസിൽ അറസ്റ്റിലായവരെല്ലൊം 18 മുതൽ 25 വയസ് പ്രായമുള്ളവരാണ്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാാനത്തിലാണ് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി 11 ടീമുകൾ പ്രവർത്തിച്ചുവെന്ന് സൗത്ത് ഡൽഹി കമ്മീഷണർ എ.താക്കൂർ പറഞ്ഞു.
പ്രതികൾ ഗെയ്റ്റ് ചാടികടന്ന് കോളേജിനകത്ത് പ്രവേശിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍