ആം ആദ്മി എംഎൽഎ ധർമപാൽ ലക്രയുടെ സ്വത്ത് 292.1 കോടി! എംഎൽഎമാരിൽ 45 പേരും കോടീശ്വരന്മാർ; എംഎൽഎമാരുടെ ശരാശരി സമ്പത്ത് 14.96 കോടി രൂപ വീതം; ആം ആദ്മി എംഎൽഎമാർ ശരിക്കും ആം ആദ്മികളല്ല! ഏറ്റവും സമ്പത്തു കുറവുള്ള അംഗമായ രാഖി ബിദ്ലാനുള്ളത് 76, 421 രൂപ മാത്രം; മികച്ച വിദ്യാഭ്യാസം നേടി പ്രൊഫഷണനുകൾ എങ്കിലും പകുതിയിലേറെ എംഎൽഎമാരും ക്രിമിനൽ കേസിലെ പ്രതികൾ ആയവർ; അഴിമതിക്കെതിരെ പോരാട്ടവുമായി ഇറങ്ങിയ കെജ്രിവാളിന്റെ പാർട്ടി രാഷ്ട്രീയ നിലപാടുകളിൽ നിന്നും പിന്നോക്കം പോകുന്നോ?
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: അഴിമതിയിൽ മുങ്ങിയ ഇന്ത്യൻ രാഷ്ട്രീയത്തെ ശുദ്ധീകരിക്കാനും വ്യക്തിമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആം ആദ്മി പാർട്ടി രൂപം കൊണ്ടത്. എന്നാൽ, ഒരുകാലത്ത് കോർപ്പറേറ്റുകൾക്കെതിരെ ആഞ്ഞടിച്ച കെജ്രിവാൾ പിന്നീട് ഈ തന്ത്രം മാറ്റിപ്പിടിക്കുന്ന കാഴ്ച്ചയായിരുന്നു കാണാൻ സാധിച്ചത്. ഇത്തവണ വികസന നേട്ടങ്ങൾ ഉയർത്തിക്കാണിച്ചും മൃദുഹിന്ദുത്വ ലൈൻ പിന്തുടർന്നുമാണ് അദ്ദേഹം ഡൽഹി മുഖ്യമന്ത്രി കസേരയിലേക്ക് വീണ്ടും എത്തിയത്. അതേസമയം ആം ആദ്മി എന്ന പേരിനോട് നീതി പുലർത്തൻ പാർട്ടിയിലുള്ള എംഎൽഎമാർക്ക് സാധിച്ചില്ലെന്ന വിമർശനവും ഉയർന്നിരുന്നു. ഈ വിമർശനത്തിന് പ്രധാനമായും കാരണമായത് ആപ്പ് എംഎൽഎമാരും മറ്റ് രാഷ്ട്രീയ പാർട്ടിയിലുള്ളവരെ സമ്പത്തിന്റെ കാര്യത്തിൽ മുമ്പന്മരാണ് എന്നതാണ്.
വിദ്യാഭ്യാസം ഉള്ളവരും വിവിധ രംഗത്ത് ശോഭിച്ചവരുമായ ആളുകളാണ് ആപ്പിന്റെ എംഎൽഎമാരായിട്ടുള്ളത്. എന്നാൽ ഇവരിൽ പലരും ക്രിമിനൽ കേസിൽ പ്രതികളാണെന്നാണ് പുറത്തുവന്ന വിവരം. ഇതോടെ ആം ആദ്മി പാർട്ടി വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടിയായി മാറിയെന്ന വിമർശനവും ഉയരുന്നു. ഡൽഹിയിലെ പുതിയ എംഎൽഎമാരിൽ പകുതിയിലേറെയും ഗുരുതരമായ ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നു പുതിയ ജനപ്രതിനിധികളുടെ സത്യവാങ് മൂലങ്ങളിൽ നിന്നു തെളിഞ്ഞതായി അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) റിപ്പോർട്ടാണ് പറയുന്നത്.
ആകെയുള്ള 70 എംഎൽഎമാരിൽ 43 പേർക്കെതിരേ (63 %) ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇവരിൽ തന്നെ 37 പേർ കൊലപാതകം, മാനഭംഗം, സ്ത്രീകളോട് അപമര്യാദ കാട്ടിയത് അടക്കമുള്ള അതീവ ഗുരുതരമായ ക്രിമിനൽ കേസുകളിലെ പ്രതികളാണ്. കഴിഞ്ഞ നിയമസഭയിൽ 24 എംഎൽഎമാരാണു ക്രിമിനൽ കേസുകൾ ഉള്ളതായി സ്വയം വെളിപ്പെടുത്തിയിരുന്നത്. ക്രിമിനൽ കേസുകളുള്ള പുതിയ എംഎൽഎമാരിൽ 13 പേരുടെ കേസുകൾ സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങളാണ്. യുവതിയെ മാനഭംഗപ്പെടുത്തിയതിനാണ് ഇവരിലൊരാളുടെ പേരിലുള്ള കേസ്.
അതേസമയം സമ്പത്തിന്റെ കാര്യത്തിലും ആം ആദ്മി പാർട്ടി എംഎൽഎമാർ പിന്നിലല്ല. എഴുപതിൽ 55 എംഎൽഎമാർ കോടിപതികളാണ്. സത്യവാങ്മൂലത്തിൽ ഇക്കാര്ം സ്വമേധയാ വെളിപ്പെടുത്തുകയായിരുന്നു. ഇവരിൽ 45 പേർ ആം ആദ്മി പാർട്ടിക്കാരും ഏഴു പേർ ബിജെപിക്കാരുമാണ്. എഎപിയുടെ 62 എംഎൽഎമാരുടെ ശരാശരി സമ്പത്ത് 14.96 കോടി രൂപ വീതമാണ്. ബിജെപിയുടെ എട്ട് എംഎൽഎമാരുടെ ശരാശരി 9.10 കോടി രൂപയാണ്.
എഎപിയുടെ മുണ്ട്ക എംഎൽഎ ധരംപാൽ ലാഖ്റയുടെ മാത്രം പ്രഖ്യാപിത സമ്പത്ത് 292 കോടി രൂപയാണ്. ലാഖ്റയാണ് നിയമസഭയിലെ ഏറ്റവും സമ്പന്നനായ 'ആം ആദ്മി'! ആം ആദ്മി പാർട്ടിയുടെ തന്നെ ആർ.കെ പുരം എംഎൽഎ പ്രമീള ടോക്കസ് 80 കോടി രൂപയും പട്ടേൽ നഗർ എംഎൽഎ രാജ്കുമാർ ആനന്ദ് 78 കോടി രൂപയുമാണ് പ്രഖ്യാപിച്ചത്. എഎപിയിലെ തന്നെ മംഗോൾപുരി എംഎൽഎ രാഖി ബിർളയാണ് ഏറ്റവും ആം ആദ്മി. വെറും 76,000 രൂപ മാത്രമാണു മുൻ എംഎൽഎ കൂടിയായ രാഖിയുടെ ആകെ സമ്പത്ത്.
മൊത്തം 23 കോടി രൂപയുടെ സമ്പത്തുള്ള എഎപിയുടെ ഛത്തർപൂർ എംഎൽഎ കർത്താർ സിങ് ആറ് കോടി രൂപയാണ് കഴിഞ്ഞ വർഷം ആദായനികുതി അടച്ചത്. എഎപിയുടെ തന്നെ പട്ടേൽ നഗറിലെ രാജ് കുമാർ ആനന്ദ് 1.82 കോടിയും നജാഫ്ഗഡിലെ കൈലാഷ് ഗെലോട്ട് 1.55 കോടി രൂപയുമാണ് ആദായനികുതി നൽകിയത്.
പുതിയ എംഎൽഎമാരിലെ 23 പേർക്ക് (33%) എട്ടാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ മാത്രമാണ് വിദ്യാഭ്യാസം. 42 പേർക്ക് (60%) ബിരുദമെങ്കിലും വിദ്യാഭ്യാസ യോഗ്യതയുണ്ട്. എംഎൽഎമാരിൽ 31 പേർ (44%) അമ്പതു വയസിനു മുകളിൽ 80 വയസു വരെ പ്രായമുള്ളവരാണ്. എന്നാൽ ഭൂരിഭാഗം വരുന്ന 38 പേർ (56%) 25നും 50നും മധ്യേ പ്രായത്തിലുള്ളവരാണെന്ന് എഡിആർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം മധ്യവർഗ്ഗത്തിന്റെ പിന്തുണയുടെ ബലത്തിലാണ് ആം ആദ്മി പാർട്ടി ഡൽഹിയിൽ വിജയിച്ചു കയറിയത്. വിദ്യാസമ്പന്നരായവരെ ആയിരുന്നു ആപ്പ് കളത്തിലിറക്കിയത്. വിജയിച്ചു വന്നവരിൽ ശ്രദ്ധേയരായവർ ആതിഷി മർലെനയും രാഘവ് ചന്ദയുമാണ്. തെരഞ്ഞെടുപ്പിൽ ഇരുവരും വിജയിച്ചതോടെ ശ്രദ്ധേയമായ രണ്ട് മുഖങ്ങളാണ് പാർട്ടിക്ക് ലഭിച്ചത്. രാഷ്ട്രീയ പ്രവർത്തക എന്നതിലുപരി വിദ്യാഭ്യാസ പ്രവർത്തക എന്ന പേരിൽ കൂടിൽ പ്രശസ്തയാണ് ആം ആദ്മി പാർട്ടിയുടെ കൽക്കാജി മണ്ഡലത്തിൽ നിന്നും മത്സരിച്ചു വിജയിച്ച സ്ഥാനാർത്ഥി അതിഷി മർലെന. 2001ൽ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ഒന്നാം റാങ്കോടുകൂടിയാണ് അതിഷി മർലെന ചരിത്രത്തിൽ ബിരുദം നേടിയത്. ബിരുദാനന്തര ബിരുദം ഓക്സഫോഡ് സർവ്വകലാശാലയിൽ നിന്നും പൂർത്തിയാക്കി.
തുടക്കം മുതൽ തന്നെ വിദ്യാഭ്യാസ മേഖലയിലായിരുന്നു അതിഷി മർലെന ശ്രദ്ധ പുലർത്തിയത്. ഡൽഹിയിലെ സർക്കാർ സ്കൂളുകൾ സമീപ കാലത്ത് കൈവരിച്ച നേട്ടത്തിനു പിന്നിലെ ബുദ്ധിയും അതിഷിയുടേതായിരുന്നു. സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസ നിലവാരം ഉയർത്താനും അതിഷി നിരന്തരം പരിശ്രമിച്ചു. ഇതൊക്കെ തന്നെയാണ് അവരെ അർപ്പണബോധമുള്ള ശ്രദ്ധേയയായ യുവ നേതാവായി ആം ആദ്മി പാർട്ടി ഉയർത്തിക്കാണിക്കാനും ഇടയാക്കിയത്. പ്രശാന്ത് ഭൂഷണുമായുള്ള പരിചയമാണ് അതിഷി മർലെനയെ ആം ആദ്മിയിലേക്കെത്തിക്കുന്നത്. ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ പാർട്ടിയുടെ ശ്രദ്ധേയമായ മുഖമായി മാറുകയായിരുന്നു അവർ.
കഴിഞ്ഞ തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് വേണ്ടി സൗത്ത് ഡൽഹിയിൽ നിന്നും രാഘവ് മത്സരിച്ചിരുന്നു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകനായി രാഘവ് ചന്ദ പ്രവർത്തിച്ചിട്ടുണ്ട്. 2016 ബജറ്റ് തയ്യാറാക്കാൻ സിസോദിയെ സഹായിച്ചതും രാഘവ് ആണെന്ന് വാർത്തകൾ വന്നിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഇരുവരും പാർട്ടിയിൽ ഉണ്ടാക്കിയെടുത്ത സ്വീകാര്യത പാർട്ടിയെ അടുത്ത ഘട്ടത്തിലേക്ക് നയിക്കാനും ഇവരെ പ്രാപ്തരാക്കുമെന്നാണ് വിലയിരുത്തലുകൾ വരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍