ഫ്ളാറ്റിൽ നിന്നും അർദ്ധരാത്രി കക്കൂസ് മാലിന്യം എത്തിച്ചത് ടാങ്കർ ലോറിയിൽ; മാലിന്യ ലോറിക്ക് അകമ്പടിയായി ഷെവർലെ കാറിൽ ഫ്ളാറ്റ് ഉടമയും സംഘവും; കണ്ണീരു പോലെ തെളിഞ്ഞു ഒഴുകുന്ന നദിയെ എന്തിന് മലിനപ്പെടുത്താനുള്ള ശ്രമം പൊളിച്ചത് സമീപത്ത് ക്ഷേത്രോത്സവത്തിന് എത്തിയ നാട്ടുകാരുടെ ജാഗ്രത; കഠിനംകുളം കായലിൽ ഇനി എന്നും നിരീക്ഷണം
എം മനോജ് കുമാർ
തിരുവനന്തപുരം: കഠിനംകുളം കായലിൽ കക്കൂസ് മാലിന്യം തടയാനുള്ള ശ്രമം കഠിനംകുളത്ത് നാട്ടുകാർ തടഞ്ഞു. ഇന്നലെ അർദ്ധരാത്രിയോടെയാണ് കക്കൂസ് മാലിന്യം ഒരു ടാങ്കറിൽ എത്തിച്ച് കായലിൽ തള്ളാനുള്ള ശ്രമം നടന്നത്. സമീപത്തെ ക്ഷേത്രത്തിൽ ഉത്സവമായതിനാൽ പരിസരത്ത് ജനസാന്നിധ്യമുണ്ടായിരുന്നു. ഇതുകൊണ്ടാണ് മാലിന്യം കായലിൽ തള്ളാനുള്ള ശ്രമം പരാജയപ്പെട്ടത്. സമീപത്തെ ഫ്ളാറ്റിലുള്ള മാലിന്യമാണ് ലോറിയിൽ എത്തിച്ച് കായലിൽ തള്ളാൻ ശ്രമിച്ചത്. ലോറി കായലിനു സമീപമെത്തിയപ്പോൾ തന്നെ നാട്ടുകാർ ലോറി തടഞ്ഞു. ഇതോടെ തടഞ്ഞവരെ ആക്രമിച്ച് മാലിന്യം തള്ളാനുള്ള ശ്രമമാണ് ലോറിയിലെ ആളുകൾ നടത്തിയത്. ശബ്ദം കേട്ട് പരിസരത്ത് നിന്നും കൂടുതൽ ആളുകൾ എത്തിയതോടെ ഇവരുടെ ശ്രമം വിഫലമായി.
മാലിന്യ ലോറിക്ക് പിന്നാലെ ഫ്ളാറ്റ് ഉടമയും സംഘവും ഷെവർലെ കാറിൽ ലോറിക്ക് ഒപ്പമുണ്ടായിരുന്നു. പക്ഷെ രംഗം വഷളാകുമെന്ന് കണ്ടതോടെ ഇവർ കാറുമായി തടിയൂരി. ഇതു കണ്ടതോടെ ലോറിയും ഡ്രൈവർ അടക്കമുള്ളവരെയും നാട്ടുകാർ തടഞ്ഞു വെച്ചു. അതിനു ശേഷം പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് എത്തി ലോറിയിലുള്ളവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്നു രാവിലെയാണ് സംഭവത്തിൽ പൊലീസ് കേസ് ചാർജ് ചെയ്തത്. ഐപിസി 269, 120 (ഇ) , പൊലുഷൻ ആക്റ്റ് തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് ചാർജ് ചെയ്തതെന്ന് മംഗലപുരം പൊലീസ് മറുനാടനോട് പറഞ്ഞു. വണ്ടിയിലുണ്ടായിരുന്ന എറണാകുളം സ്വദേശി ശരത് തൃശൂർ സ്വദേശി സൂരജ് എന്നിവർക്കെതിരെയാണ് കേസ് ചാർജ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
കഠിനംകുളം കായലിൽ കക്കൂസ് മാലിന്യം തള്ളാനുള്ള ശ്രമങ്ങൾ വ്യാപകമായി നടക്കുന്നതായി പരാതിയുണ്ട്. നാട്ടുകാരുടെ ജാഗ്രത കൊണ്ടാണ് ശ്രമങ്ങൾ പലപ്പോഴും പരാജയപ്പെടുന്നത്. പക്ഷെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടാതെ ചിലർ കക്കൂസ് മാലിന്യം തള്ളിയതായും നാട്ടുകാർ മറുനാടനോട് പറഞ്ഞു. കായൽ ദിവസങ്ങളോളം മലിനമായി. ആളുകൾക്ക് കായലിലേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥ വരുകയും രൂക്ഷമായ ഗന്ധം വരുകയും ചെയ്തു. അതിനു ശേഷമാണ് കക്കൂസ് മാലിന്യം കായലിൽ തള്ളുന്നതിന്നെതിരെ നാട്ടുകാർ ജാഗ്രത കാണിച്ചു തുടങ്ങിയത്. ഇതേ ജാഗ്രത കാരണമാണ് ഇന്നലത്തെ ശ്രമം പരാജയപ്പെട്ടതും. പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കാത്തത് കാരണമാണ് മാലിന്യം തള്ളുന്ന പ്രവണത വ്യാപകമാകുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
എത്ര ജാഗ്രത കാട്ടിയാലും കണ്ണ് വെട്ടിച്ച് മാലിന്യം തള്ളുന്നതാണ് നാട്ടുകാർക്ക് തലവേദനയാകുന്നത്. കണ്ണീരു പോലെ തെളിഞ്ഞു ഒഴുകുന്ന നദിയെ എന്തിന് മലിനപ്പെടുത്തുന്നു എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ചരിത്രപരമായ പ്രാധാന്യം പേറുന്ന ജലമാർഗമായിരുന്നു കഠിനംകുളം കായൽ. രാജഭരണ കാലത്ത് കഠിനംകുളം കായൽ ഒരു മുഖ്യ ഗതാഗത മാർഗമായിരുന്നു. തിരുവിതാംകൂറിലെ രാജാക്കന്മാർ കണിയാപുരം പുത്തൻകടവു വരെ കരമാർഗവും അവിടെ നിന്നു ജലമാർഗവും സഞ്ചരിച്ചിരുന്നതായാണ് ചരിത്രം പറയുന്നത്. കായൽ ഭംഗി ആസ്വദിക്കാൻ കഠിനംകുളം മുതൽ അകത്തുമുറി ബോട്ട് സർവീസ് തുടങ്ങുമെന്ന് ഇടത് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
പക്ഷെ ഈ പ്രഖ്യാപനം എങ്ങുമെത്തിയില്ല. ജില്ലയിലെ തീരദേശ കായലുകളെ ഒരുമിപ്പിച്ചുകൊണ്ടുള്ള ഉൾനാടൻ കായൽ വിനോദസഞ്ചാര പദ്ധതി ആരംഭിക്കുമെന്നാണ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിച്ചത്. 2018ലെ ബഡ്ജറ്റിൽ പദ്ധതിക്ക് തുക വകയിരുത്താത്തതോടെ പദ്ധതിക്ക് തിരിച്ചടി നേരിട്ടു.
കഠിനംകുളം കായൽ മലിനമാകുന്നു: വാർഡ് കൗൺസിലർ പ്രഭ
കഠിനംകുളം കായൽ മലിനമാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ആണ് നടക്കുന്നതെന്ന് കഠിനംകുളം വാർഡ് കൗൺസിലറായ പ്രഭ മറുനാടനോട് പറഞ്ഞു. നാട്ടുകാരുടെ ജാഗ്രത കൊണ്ടാണ് ഇന്നലത്തെ ശ്രമം പരാജയപ്പെട്ടത്. പലപ്പോഴും തടയാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ വണ്ടി ഓടിച്ച് പോവുകയാണ് ലോറി ഡ്രൈവർമാർ ചെയുന്നത്. ഈയിടെ ഇങ്ങിനെ ലോറി വന്നപ്പോൾ രണ്ടു യുവാക്കൾ ലോറിക്ക് കുറുകെ കയറി നിന്നു. ഇതോടെ ലോറി ഇവർ യുവാക്കളുടെ നേരെ ഓടിച്ചു.
ഭാഗ്യംകൊണ്ടാണ് അന്ന് യുവാക്കൾ രക്ഷപ്പെട്ടത്. ഇതിനു മുൻപ് ലോറിക്കാർ കക്കൂസ് മാലിന്യം തള്ളി. അത് കായലിൽ മുഴുവൻ വ്യാപിച്ചിരുന്നു. വാടെമുക്കിലാണ് ഇവർ അന്ന് തള്ളിയത്. ഇപ്പോൾ മാലിന്യം തള്ളാൻ ശ്രമം നടന്നത് കരിച്ചാറയും. നിയമത്തിന്റെ ലൂപ്പ് ഹോൾസ് വഴി ഇവർ രക്ഷപ്പെടാനുള്ള സാധ്യത വളരെയധികമാണ് എന്നാണു പൊലീസ് പറഞ്ഞത്. ജനപ്രതിനിധികൾ ഒറ്റക്കെട്ടായി സംഭവത്തിൽ രംഗത്ത് വന്നപ്പോഴാണ് ശക്തമായ നടപടികൾ പൊലീസ് സ്വീകരിച്ചത്. ലോറി അവർ കൊണ്ടുപോവുകയും ചെയ്തു-പ്രഭ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍