Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ 2015ലെ വോട്ടർപട്ടിക വേണ്ടെന്ന് ഹൈക്കോടതിയും; സിംഗിൾ ബെഞ്ച് വിധി റദ്ദാക്കി ഡിവിഷൻ ബെഞ്ച്; യുഡിഎഫ് ഉയർത്തിയ ആവശ്യത്തിന് അംഗീകാരം; തെരഞ്ഞെടുപ്പു നടത്തുക കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ പുതുക്കിയ പട്ടിക അനുസരിച്ചാകും; പഴയ പട്ടികയ്ക്ക് വേണ്ടിയുള്ള കടുംപിടുത്തം വേണ്ടെന്ന് സർക്കാറും വെച്ചത് കാര്യങ്ങൾ അനുകൂലമാക്കി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ 2015ലെ വോട്ടർപട്ടിക വേണ്ടെന്ന് ഹൈക്കോടതിയും; സിംഗിൾ ബെഞ്ച് വിധി റദ്ദാക്കി ഡിവിഷൻ ബെഞ്ച്; യുഡിഎഫ് ഉയർത്തിയ ആവശ്യത്തിന് അംഗീകാരം; തെരഞ്ഞെടുപ്പു നടത്തുക കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ പുതുക്കിയ പട്ടിക അനുസരിച്ചാകും; പഴയ പട്ടികയ്ക്ക് വേണ്ടിയുള്ള കടുംപിടുത്തം വേണ്ടെന്ന് സർക്കാറും വെച്ചത് കാര്യങ്ങൾ അനുകൂലമാക്കി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 2015ലെ വോട്ടർപട്ടിക ഉപയോഗിക്കേണ്ടെന്ന് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് പഴയ വോട്ടർപട്ടിക ഉപയോഗിക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടത്. സിംഗിൾ ബെഞ്ച് വിധി തിരുത്തിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ യുഡിഎഫ് നൽകിയ അപ്പീലിന്മേലാണ്  ഹൈക്കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്.

യുഡിഎഫ് സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിക്കുന്നതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് കോടതി തേടിയിരുന്നു. കോടതി ഉത്തരവിട്ടാൽ തീരുമാനം പുനഃപരിശോധിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ കോടതിയെ അറയിച്ചിട്ടുണ്ട്. 2019ലെ വോട്ടർ പട്ടിക ഉപയോഗിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ സമർപ്പിച്ച ഹർജി നേരത്തെ സിംഗിൾ ബഞ്ച് തള്ളിയിരുന്നു.

ഇതേ തുടർന്നാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമീപിച്ചത്. പഴയ വോട്ടർപട്ടിക ഉപയോഗിക്കേണ്ടെന്ന തീരുമാനം ആദ്യം കൈക്കൊണ്ട സർക്കാർ പിന്നീട് ഈ നിലപാട് തിരുത്തുമെന്ന സൂചന നല്കിയിരുന്നു. അതും കൂടുതൽ അനുകൂലമായി മാറിയത്. ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻേറതാണ് വിധി. നേരത്തേ ഈ വിഷയം ചൂണ്ടിക്കാട്ടി യു.ഡി.എഫ് സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.

2015ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം സംസ്ഥാന സർക്കാറും അംഗീകരിച്ചിരുന്നു. ഇതിനെതിരെ കോൺഗ്രസും മുസ്‌ലിം ലീഗും കോടതിയെ സമീപിക്കുകയായിരുന്നു. 2019ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കുന്നത് വലിയ പണച്ചെലവുണ്ടാക്കുമെന്നും പ്രായോഗികമല്ലെന്നും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതി സിംഗിൾ ബെഞ്ചിന് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

2015ലാണ് വാർഡ് തലത്തിലുള്ള പട്ടിക തയാറാക്കിയതെന്നും 2019ൽ ലോക്‌സഭ തെരഞ്ഞെടുപ്പിന് വേണ്ടി തയാറാക്കിയത് ബൂത്ത് തലത്തിലുള്ള പട്ടികയാണെന്നും ഇതിൽ മാറ്റം വരുത്തുകയെന്നത് പ്രയാസകരമാണെന്നുമായിരുന്നു കമീഷന്റെ വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് സിംഗിൾ ബെഞ്ച് ഹരജി തള്ളിയത്. തുടർന്ന് യു.ഡി.എഫ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചപ്പോൾ 2015ലെ പട്ടിക ഉപയോഗിക്കണമെന്ന നിലപാടിൽ മാറ്റം വരുത്താനാവുമോ എന്ന് കോടതി ആരാഞ്ഞിരുന്നു.

കോടതി നിർദ്ദേശിക്കുകയാണെങ്കിൽ 2019ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കാമെന്നായിരുന്നു കമീഷന്റെ മറുപടി. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് വേണ്ടി തയാറാക്കിയ വോട്ടർ പട്ടിക ഉപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താമെന്ന നിർണായക വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP